ഒരു വർഷം മുമ്പ് ഏകപക്ഷീയമായ അമേരിക്ക പിന്മാറിയ ആണവ കരാറിൽ നിന്നും ഒടുവിൽ ഇറാനും പിന്മാറി; യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുഎസ്-ഇറാൻ ഭിന്നതയിൽ ആശങ്ക അറിയിച്ച് റഷ്യയും; അമേരിക്കൻ മാടമ്പിത്തരത്തിന് മുമ്പിൽ മുട്ടു മടക്കാതെ ഇറാൻ മുമ്പോട്ട് പോകുമ്പോൾ യുദ്ധ ഭീതിയിൽ വീണ്ടും ലോകം
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: 2015-ൽ യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് ഭാഗികമായി പിന്മാറുന്നുവെന്ന് ഇറാൻ പ്രഖ്യാപിക്കുമ്പോൾ മധ്യേഷ്യയിലെ സംഘർഷത്തിന് പുതിയ തലമെത്തുകയാണ്. അമേരിക്കയെ പ്രകോപിപ്പിക്കലാണ് ലക്ഷ്യം. ദേശീയ സുരക്ഷാകൗൺസിലിൽനിന്നുള്ള ഉത്തരവനുസരിച്ച് കരാറിലെ ചില വ്യവസ്ഥകളിൽനിന്ന് ഔദ്യോഗികമായി പിന്മാറുന്നുവെന്ന് ഇറാൻ ആണവോർജസംഘടന അറിയിക്കുകയായിരുന്നു. കരാറിൽനിന്ന് യു.എസ്. പിന്മാറിയതിന് ഒരുവർഷത്തിനുശേഷമാണ് ഇറാനും ഭാഗികമായി പിന്മാറുന്നത്. ഇതോടെ കരാർ തന്നെ ഫലത്തിൽ ഇല്ലാതായി. ഇനി ഇറാൻ ആണവ പദ്ധതികൾ വീണ്ടും തുടങ്ങാനും സാധ്യതയുണ്ട്.
ഇറാൻ ആണവക്കരാർ 2015-ലാണ് ഒപ്പിട്ടത്. യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി ഇറാൻ ആണവക്കരാറിൽ ഒപ്പുവെച്ചത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ ഇറാനുമേൽ സാമ്പത്തിക ഉപരോധങ്ങളേർപ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങൾ മയപ്പെടുത്തുന്നതിനുപകരമായി ഇറാൻ തങ്ങളുടെ ആണവപരിപാടികൾ പരിമിതപ്പെടുത്തണമെന്നായിരുന്നു കരാറിന്റെ കാതൽ. എന്നാൽ അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറി. ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെയാണ് ഇത്. ഇതിന് ശേഷം ഇറാനുമായി നിരന്തരം സംഘർഷവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇറാനും ഉറച്ച നിലപാടുമായി എത്തുന്നത്. അമേരിക്കയെ നേരിടാൻ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ ഇറാനും നൽകുന്നത്. ഇതാണ് ലോകത്തെ യുദ്ധ ഭീതിയിൽ വീണ്ടുമെത്തിക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറയ്ക്കുക, അരാക്കയിലെ ആണവറിയാക്ടറിലെ ഘനജലോത്പാദനം 130 ടൺ ആക്കുക തുടങ്ങിയ നിബന്ധനകളിൽനിന്നാണ് ഇറാൻ പിന്മാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താഏജൻസിയായ ഐ.എസ്.എൻ.എ. റിപ്പോർട്ടുചെയ്തു. പേർഷ്യൻ കടലിൽ സംഘർഷം കൂടുകയാണ്. അമേരിക്ക വലിയ തോതിൽ സേനാ വിന്യാസം നടത്തുന്നുണ്ട്. ഫുജൈറയിൽ 4 കപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിക്ക് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിച്ചു. ഇതോടെ അറബ് രാഷ്ട്രങ്ങളിൽ പ്രബലരും അമേരിക്കയ്ക്ക് പിന്നിൽ അണിനിരന്നു. ഇസ്രയേലും ഇറാനെതിരാണ്. റഷ്യ മാത്രമാണ് ഇറാനെതിരായ യുദ്ധത്തെ അതിശക്തമായി എതിർക്കുന്നത്. ഇതിനിടെയിലും അമേരിക്കയ്ക്ക് മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇറാൻ.
ഇനിമുതൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും ഘനജലോത്പാദനത്തിനും പരിധിയുണ്ടാവില്ലെന്ന് ഇറാൻ ആണവോർജ സംഘടന വിശദീകരിക്കുന്നു. യു.എസ്. ഉപരോധത്തിൽനിന്ന് 60 ദിവസത്തിനുള്ളിൽ ഇറാൻ സമ്പദ്വ്യവസ്ഥയെ സംരക്ഷിച്ചില്ലെങ്കിൽ കരാറിലെ പ്രധാന വ്യവസ്ഥകളിൽനിന്ന് പിന്മാറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി നേരത്തേ ഭീഷണിമുഴക്കിയിരുന്നു. ആണവക്കരാർ ഗുരുതരാവസ്ഥയിലാണെന്നും കരാറിന് ശസ്ത്രക്രിയയും വേദനസംഹാരികളും ആവശ്യമുണ്ടെന്നുമായിരുന്നു മെയ് എട്ടിന് ഔദ്യോഗിക ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ റൂഹാനി പറഞ്ഞത്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചില്ല. ഇതിനൊപ്പം ആക്രമത്തിന് സേനയെ മധ്യേഷ്യയിലേക്ക് വിന്യസിക്കുകയും ചെയ്യുന്നു. ഇറാനെ ഏത് സമയവും ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപും തയ്യാറാണ്. ഇക്കാര്യം പരോക്ഷമായി ട്രംപും വ്യക്തമാക്കുന്നു. ഇറാൻ അമേരിക്കയ്ക്ക് വഴങ്ങിയില്ലെങ്കിൽ യുദ്ധമെന്നതാണ് പ്രഖ്യാപനം. യു.എസും ഇറാനുമായുള്ള ഭിന്നത ശക്തമാകുന്നതിൽ ആശങ്കയുണ്ടെന്ന് റഷ്യ വിശദീകരിച്ചിട്ടുണ്ട്.
യു.എ.ഇ. തീരത്ത് സൗദിയുടേതുൾപ്പെടെ നാല് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് യു.എസ്.-ഇറാൻ ഭിന്നതയ്ക്ക് ആക്കംകൂട്ടിയിരുന്നു. ഇറാനോ അവരുമായി ബന്ധമുള്ളവരോ ആണ് ആക്രമണത്തിനുപിന്നിലെന്നാണ് യു.എസ്. ആരോപിക്കുന്നത്. ഗൾഫ് തീരത്ത് ഇറാൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്നാരോപിച്ച് മേഖലയിൽ സൈനികവിന്യാസം യു.എസ്. ശക്തമാക്കിയിട്ടുണ്ട്.ഇതിനിടെയിലും യു.എസുമായുള്ള ഭിന്നതയിൽ അവരുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നതനേതാവ് അയത്തൊള്ള ഖമേനിയും അറിയിച്ചു. തങ്ങൾ പ്രതിരോധ ആയുധങ്ങളും മിസൈലുകളും അടിയറവുവെക്കണമെന്നാണ് യു.എസ്. ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുമായി ചർച്ചയെന്ന ആശയംതന്നെ തെറ്റാണ്. ബുദ്ധിയുള്ള ആരും അത്തരത്തിൽ ചിന്തിക്കില്ല -ഖമേനി പറഞ്ഞു. സൗദി അറേബ്യയിലെ എണ്ണക്കുഴലുകൾക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ ആരോപിച്ചു. എണ്ണക്കുഴലുകൾക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം, സൗദി അറേബ്യയിലെ എണ്ണ സ്റ്റേഷനുകൾക്ക് നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു.
ഇറാനും അമേരിക്കയുമായുള്ള സംഘർഷം മൂർഛിക്കവേ അത്യാവശ്യമല്ലാത്ത സർക്കാർ ജീവനക്കാരോട് ഇറാഖ് വിടാൻ അമേരിക്ക നിർദ്ദേശിച്ചു. ഗൾഫിലെ സുരക്ഷാ ഭീഷണി പരിഗണിച്ച് ജർമനിയും നെതർലന്റ്സും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി. ജീവനക്കാരോട് വാണിജ്യ യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് അമേരിക്ക ബഗ്ദാദിലെ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇർബിലിലെ കോൺസുലേറ്റിലെയും സാധാരണ വിസാ സർവീസുകൾ താൽക്കാലികമായി റദ്ദാക്കും. അതു കൊണ്ട് തന്നെ ഇറാഖിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുമെന്നും യുഎസ് സർക്കാർ അറിയിച്ചു. ഇറാൻ പിന്തുണയുള്ള ശക്തികൾ ഇറാഖിലെ അമേരിക്കൻ സേനയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചിരുന്നു. ഇറാഖിലെയും അമേരിക്കയിലെയും യുസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു.
വിമാനവാഹിനിക്കപ്പലും ബോംബറുകളും ഉൾപ്പെടെ വൻ സൈനിക വ്യൂഹത്തെ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചുവരികയാണ്. ഇറാനിൽ നിന്നുള്ള ഭീഷണി പ്രതിരോധിക്കാനാണ് ഇതെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേ സമയം, ഇറാനിൽ നിന്ന് പുതുതായി ഭീഷണിയൊന്നുമില്ലെന്നാണ് അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്റെയും ജർമനിയുടെയും നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍