ടെൻഡർ വിളിക്കാതെ നിയമസഭാ ഡിജിറ്റലാക്കാനുള്ള 40 കോടിയുടെ പണിയുടെ കരാർ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക്; സർക്കാർ നടപടി ടെൻഡർ ഇല്ലാതെ കരാർ നൽകരുതെന്ന സി.എ.ജിയുടെ നിർദ്ദേശം മറികടന്ന്; ഊരാളുങ്കലിനെ തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരിന്റെ എൻ.ഐ.സി, കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞ്; താത്പര്യപത്രത്തിന്റെയും പദ്ധതി രൂപരേഖയുടെയും അടിസ്ഥാനത്തിൽ ഊരാളുങ്കലിനെ നിശ്ചയിച്ചെന്ന് സ്പീക്കർ; ഡിജിറ്റൽ നിയമസഭ കരാറിൽ അഴിമതി പുകയുന്നു
പി വിനയചന്ദ്രൻ
തിരുവനന്തപുരം: നിയമസഭ കടലാസ് രഹിത ഡിജിറ്റൽ സഭയാക്കി മാറ്റാനുള്ള കരാർ സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബർ പാർക്കിന് നൽകിയതിനെച്ചൊല്ലി വിവാദം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫോമാറ്റിക് സെന്റർ (എൻ.ഐ.സി), കേരളത്തിലെ കെൽട്രോൺ, പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റ് എന്നിവയെ തഴഞ്ഞാണ് ഊരാളുങ്കലിനെ ഡിജിറ്റൽ വത്കരണത്തിന്റെ കരാർ ഏൽപ്പിച്ചത്. ടെൻഡർ വിളിച്ച്, ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവർക്ക് കരാർ നൽകണമെന്നാണ് ചട്ടമെങ്കിലും, ടെൻഡർ വിളിച്ചിട്ടില്ലെന്നും താത്പര്യപത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്) ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തിയതോടെയാണ് കള്ളക്കളിയുടെ ചുരുളഴിഞ്ഞത്. വേഗത്തിൽ പണി തീർക്കാനുള്ള ഊരാളുങ്കലിന്റെ കഴിവ് പരിഗണിച്ച് അവരെ പണി ഏൽപ്പിച്ചതായാണ് വിവരം. ഈ സർക്കാരിന്റെ തുടക്കം മുതൽ ഊരാളുങ്കലിന് വഴിവിട്ട സഹായം ചെയ്യുന്നതിനെതിരേ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഇ-വിധാൻ സഭ എന്ന സോഫ്റ്റ്വെയർ ലഭ്യമായിരിക്കെയാണ് 40കോടി ചെലവിൽ ഊരാളുങ്കലിന്റെ സ്വകാര്യ സോഫ്റ്റ്വെയർ വാങ്ങുന്നത്. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി, ക്രമസമാധാന പ്രശ്നങ്ങൾ, കണക്കുകൾ അടക്കം സമഗ്രമായ വിവരങ്ങളാണ് നിയമസഭയുടെ വിവരശേഖരത്തിലുള്ളത്. ഇതും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈബ്രറിയും സ്വകാര്യ സോഫ്റ്റ്വെയറിൽ ഡിജിറ്റലാക്കുന്നതിൽ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. വിവരങ്ങൾ വിറ്ര് കാശാക്കാൻ വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്. എംഎൽഎമാർക്ക് ഏത് രേഖയും വിരൽത്തുമ്പിൽ ലഭ്യമാക്കുമെന്നും നിയമസഭയിൽ വരുന്ന വിവരങ്ങൾ നിശ്ചിതസമയത്തിന് മുൻപ് എംഎൽഎമാർക്ക് മുന്നിലുള്ള ലാപ്ടോപ്പിൽ ലഭ്യമാവുമെന്നുമാണ് സ്പീക്കർ പറയുന്നത്.
ഇതിനായി നിയമസഭയ്ക്കുള്ളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഇപ്പോൾ സഭയ്ക്കുള്ളിൽ മൊബൈൽ ഡാറ്റാ ജാമർ സ്ഥാപിച്ചിരിക്കുകയാണ്. സ്പീക്കറുമായുള്ള ആശയവിനിമയം, ബഡ്ജറ്റ് അവതരണം, ബഡ്ജറ്റ് വിശദാംശങ്ങൾ എന്നിവയെല്ലാം ഡിജിറ്റലാവും. സഭയുടെ ലൈബ്രറിയും ആർക്കൈവ്സും ഡിജിറ്റലാവും. ഒരുവർഷം പ്രിന്റിംഗിന് 35മുതൽ 40കോടി വരെ ചെലവുണ്ട്. ഈ തുകയ്ക്ക് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാമെന്നാണ് സ്പീക്കറുടെ അവകാശവാദം. പ്രിന്റിങ് വിഭാഗത്തിലെ നിരവധി ജീവനക്കാരുടെ ജോലി പോവുന്ന ഇടപാടാണിത്.
കരാർ വിളിച്ചാണോ ഊരാളുങ്കൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷൻ പ്റവർത്തനം ഏൽപിച്ചതെന്ന് മാധ്യമ പ്റവർത്തകർ ചോദിച്ചപ്പോൾ കരാറിന്റെ ആവശ്യമില്ലെന്നും താൽപര്യപത്റം ക്ഷണിച്ചാണ് ഇവരെ തെരഞ്ഞെടുത്തതെന്നും സ്പീക്കർ പറഞ്ഞു. സൊസൈറ്റിയുടെ വൈദഗ്ധ്യവും പദ്ധതി സമയത്തു തീർക്കാനുള്ള മികവും പരിഗണിച്ചാണ് പദ്ധതി ഇവരെ ഏൽപിച്ചത്. കെൽട്റോൺ അടക്കമുള്ള സർക്കാർ ഏജൻസികളും താൽപര്യപത്റം ക്ഷണിച്ചപ്പോൾ പങ്കെടുത്തിരുന്നു- സ്പീക്കർ വ്യക്തമാക്കി. എന്നാൽ കെൽട്രോണിനെ തഴഞ്ഞ് ഊരാളുങ്കലിനെ വളർത്താൻ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന ശ്രമങ്ങൾ നേരത്തേയും വിവാദമായിരുന്നു.
2012-ൽ മാത്രമാണ് ഉരാളുങ്കൽ സൊസൈറ്റി സൈബർ രംഗത്തേക്ക് വന്നിട്ടുള്ളത്. എന്നാൽ ദീർഘകാലമായി രംഗത്തുള്ള സി-ഡിറ്റിനെ ഒഴിവാക്കിയത് രാഷ്ട്രീയ താൽപര്യം മാത്രം കണക്കിലെടുത്താണ്. പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സിപിഎമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ 2018ൽ പുറത്തുവന്ന സി.എ.ജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിൽ രൂക്ഷവിമർശനമുണ്ടായിരുന്നു. 809.93 കോടി രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയത് വഴി ഊരാളുങ്കൽ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നാണ് വിമർശനം. കരാറുകൾ നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിമർശനം ഏറ്റുവാങ്ങിയ സ്ഥാപനത്തെ വീണ്ടും സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതിലും ദുരൂഹതയുണ്ട്.
നിയമസഭ ഡിജിറ്റൽവത്കരണത്തിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും പൊതുജന പരാതി പരിഹാര സെല്ലിന്റെയും പോർട്ടലുകളായ സി.എം.ഡി.ആർ.എഫിനും സി.എം.ഒയ്ക്കും പുറമേ നിരവധി സൈറ്റുകൾ സി-ഡിറ്റിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ട്. കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ, കേരള സർക്കാർ പദ്ധതിയായ ഓൺലൈൻ ടാക്സി, വിവിധ വകുപ്പുകളിലെ ഫയലിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി രൂപീകരിക്കുന്ന കേരള കമ്യൂണിക്കേഷൻ സർവീസിന്റെ വെബ്സൈറ്റ് എന്നിവയാണ് സി-ഡിറ്റിൽ നിന്നും മാറ്റി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം സജീവമാക്കിയിട്ടുള്ളത്. സൈറ്റുകളുടെ പ്രവർത്തന നിർവഹണ ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുക വഴി നിലവിൽ സി-ഡിറ്റിന് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവും.
കെ.എസ്.എഫ്.ഇ സൈറ്റിന്റെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിയായ ഓസ്പിന് നൽകാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.എഫ്ഇയുടെ പുതിയ ലോഗോ ഓസ്പിനാണ് നിർമ്മിച്ച് നൽകിയത്. സ്വകാര്യ കമ്പനിയായ ഓസ്പിന്റെ ലോഗോയോട് സാമ്യമുള്ള ലോഗോയാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ ഉപയോഗിക്കുന്നത്. ലോഗോ നിർമ്മാണം, പുറത്തിറക്കൽ ചടങ്ങ് എന്നിവയ്ക്കായി ഒരു കോടി രൂപയോളം ചെലവഴിച്ചെന്നും ആരോപണമുണ്ട്. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപം കൊള്ളുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ വെബ്സൈറ്റ് നിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാൻ തീരുമാനമായിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ വകുപ്പ് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി ഊരാളുങ്കൽ സൊസൈറ്റി നൽകിയ പദ്ധതി രേഖ അംഗീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ നോക്കുകുത്തിയാക്കിയാണ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് പദ്ധതി തീറെഴുതാൻ നീക്കം നടക്കുന്നത്.സി-ഡിറ്റ് നിലവിൽ ബിവറേജസ് കോർപറേഷന് വേണ്ടി ഉൽപാദിപ്പിക്കുന്ന ഹോളോഗ്രാം മുദ്രകൾ മുമ്പ് നൽകിയിരുന്ന സ്വകാര്യ സ്ഥാപനത്തിന് വിട്ടുനൽകാനുള്ള ആലോചനകളും ഊർജിതമായി നടക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍