കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ; ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലൂടെ ആളുകളെ വളച്ചെടുത്തത് കാനഡയിലും മാൾട്ടയിലും ചെക്ക് റിപ്പബ്ലികിലും ഇസ്രയേലിലും ജോലി വാഗ്ദാനത്തിൽ; പാവങ്ങളുടെ പാസ്പോർട്ട് പറ്റിച്ചെടുത്ത് അയച്ചു കൊടുത്തത് വ്യാജ വിസ; കോടികളുമായി മുങ്ങിയത് അമേരിക്കയിലേക്ക്; റോബിൻ മാത്യുവിന്റെ റിക്രൂട്ട്മെന്റ് ചതി ഇങ്ങനെ
എം മനോജ് കുമാർ
കോട്ടയം: കണ്ടാൽ സുമുഖൻ. പക്ഷെ തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദും. ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ആധാരമാക്കി റോബിൻ മാത്യു വിസ തട്ടിപ്പിന് ഇറങ്ങിയപ്പോൾ വഞ്ചിതരായത് അഞ്ഞുറോളം പേർ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയാണ് തട്ടിപ്പ് വീരൻ റോബിൻ മാത്യു മുങ്ങിയത്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴരക്കോടിയോളം രൂപ റോബിൻ വെട്ടിച്ചതായി അറിവുണ്ടേങ്കിലും തട്ടിപ്പിന്റെ വ്യാപ്തിയും തുകയും അതിലേറെയാണെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ നിഗമനം. തട്ടിപ്പിന് ശേഷം കൂട്ടാളികളുമായി അമേരിക്കയ്ക്ക് മുങ്ങിയ റോബിനെ പൊക്കാൻ സഹായം തേടി കേരളാ പൊലീസ് ഇപ്പോൾ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്.
കാനഡ, മാൾട്ട, ചെക്ക് റിപ്പബ്ലിക്, ഇസ്രയേൽ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയാണ് മുങ്ങൽ. .ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്നു അടുപ്പക്കർക്ക് പോലും അറിയില്ല. യുഎസിൽ ഉണ്ട് എന്നാണ് തട്ടിപ്പിന്നിരയായവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് വിസ തേടി വന്നവരാണ് വഞ്ചിക്കപ്പെട്ടവരിൽ ഏറിയ കൂറും. കോട്ടയത്ത് എസ്എച്ച് മൗണ്ട് ഫോണിക്സ് എന്ന കൺസൽട്ടൻസി തുടങ്ങിയാണ് റോബിൻ മാത്യുസ് വിസാ തട്ടിപ്പിന് ഇറങ്ങിയത്. ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് റോബിൻ മാത്യു തട്ടിപ്പ് വിപുലമാക്കിയത്. 400 ഓളം പേരോളമാണ് റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായി നിരാശരായി കഴിയുന്നത്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി തുടങ്ങിയവയുമായാണ് നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്.
മറ്റൊരു വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഈ രേഖകൾ ഇല്ലെങ്കിൽ അവസരം നഷ്ടമാകും എന്നതിനാലാണ് വഞ്ചനയിൽ കുടുങ്ങിയവരുടെ ആശങ്കകൾ വർദ്ധിക്കുന്നത്. റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽ കുടുങ്ങിയ 385 ഓളം പേർ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ്. റോബിൻ മാത്യുവിനൊപ്പം കൂട്ടാളികളായ നവീനും ജയിംസിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരും വിദേശത്തേക്ക് കടന്നതായാണ് സൂചന. തട്ടിപ്പിൽ പങ്കാളിയായ റോബിൻ മാത്യുവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവും പൊലീസ് കസ്റ്റഡിയിലാണ്. പിതാവിന്റെ സാന്നിധ്യത്തിൽ പലരിൽ നിന്നും റോബിൻ പണം വാങ്ങിയിട്ടുണ്ട് എന്നതിനാലാണ് റോബിന്റെ പിതാവും അകത്തായത്.
വിദേശത്ത് ജോലി തേടി ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ റോബിൻ മാത്യുവിനു കൊടുത്തവരുണ്ട്. എല്ലാവരും പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ്. ജോലി ലഭിച്ചാൽ, വിസ ലഭിച്ചാൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ റോബിൻ മാത്യുവിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത്. ഇപ്പോൾ വിസമാത്രമല്ല പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും വരെ നഷ്ടമായ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. റോബിൻ മാത്യുവിന്റെ ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡ് വഴി വളരെ ചുരുക്കം പേർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചിട്ടുണ്ട്. പക്ഷെ മറ്റുള്ളവരുടെ പാസ്പോർട്ട് എവിടെ രേഖകൾ എവിടെ എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. ഓൺലൈൻ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് റോബിൻ മാത്യു ഉദ്യോഗാർത്ഥികളെ വലവീശിയത്.
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന പേരിൽ ഒരു ഫെയ്സ് ബുക്ക് പേജും റോബിൻ ആരംഭിച്ചിരുന്നു. ഈ ഫെയ്സ് ബുക്ക് പേജ് വഴി നിരവധി ആളുകൾ തട്ടിപ്പിലെക്ക് ആകർഷിക്കപ്പെട്ടു. ഇസ്രയേലിൽ കെയർ ടേക്കർ ജോലി പോലും ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് പലർക്കും പണം നഷ്ടമായത്. വിസ ലഭിക്കും എന്ന് വിശ്വസിച്ചതിനാൽ പലരും ആദ്യം പരാതി നൽകാൻ മടിച്ചു. പക്ഷെ നൽകിയ വിസ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്യോഗാർത്ഥികളിൽ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതോടെ വിവരമറിഞ്ഞ് മറ്റുള്ളവരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ആദ്യം പണം നൽകി വ്യാജ വിസ കരസ്ഥമാക്കിയവരും വിസ വന്നപ്പോൾ അത് ചെക്ക് ചെയ്യാതെ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി വഞ്ചനയ്ക്ക് ഇരയായവരും ഈ കൂട്ടത്തിലുണ്ട്. വിസയ്ക്ക് പറഞ്ഞ പണം മുഴുവൻ നൽകുകയും അതിനൊപ്പം ചെക്ക് റിപ്പബ്ലിക്കിലെക്ക് വിമാന ടിക്കറ്റുകൾ വരെ എടുത്തവരും ഇനി എന്ത് എന്നറിയാതെ നിൽക്കുകയാണ്.
കുറഞ്ഞ തുക നൽകിയാൽ മതി എന്ന വാഗ്ദാനം നൽകിയാണ് റോബിൻ മാത്യു പണം തട്ടിയത്. വിദേശത്ത് ജോലി നൽകുന്ന മറ്റു ഏജൻസികളിൽ നിന്നും വിഭിന്നമായി, അവരുടെ റേറ്റിൽ നിന്നും കുറഞ്ഞ തുകയാണ് റോബിൻ മാത്യുസ് ആവശ്യപ്പെട്ടത്. അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് റോബിൻ ഡിമാൻഡ് ചെയ്തത്. അതിനാൽ പലരും പണം മുൻകൂറായി തന്നെ നൽകി. കോടികൾ കയ്യിൽ വന്നപ്പോൾ റോബിനും കൂട്ടാളികളും മുങ്ങുകയായിരുന്നു. ഇയാൾ യുഎസിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
റോബിൻ മാത്യുവിന്റെ തട്ടിപ്പിന്നിരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.
പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഞാൻ 23 (ഏപ്രിൽ)നു ഡൽഹിക്ക് പോകുന്നുണ്ട്. അവിടെ നിന്ന് ഐഡിയും പാസ്സ്വേർഡും കളക്റ്റ് ചെയ്യാം.അതിനു ശേഷം നിങ്ങൾക്ക് ചെയ്യാം എന്ന് റോബിൻ വീണ്ടും പറഞ്ഞു.പക്ഷെ കഴിഞ്ഞ 23 നു ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി എല്ലാവരും കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.
വിസാ തട്ടിപ്പിനെക്കുറിച്ച് കോട്ടയം ഗാന്ധി നഗർ പൊലീസ് മറുനാടനോട് പറയുന്നത് ഇങ്ങനെ:
വിസാ തട്ടിപ്പ് അന്വേഷിച്ച് ചെന്നപ്പോൾ ചുരുൾ അഴിഞ്ഞത് വിദേശ ജോലിയുടെ മറവിൽ നടത്തിയ വൻ ചതിയുടെ കഥയാണ്. ഏഴരക്കോടി രൂപയാണ് നിലവിലെ പരാതികൾ പ്രകാരം റോബിൻ മാത്യു വെട്ടിച്ചത്. അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. റോബിൻ മാത്യു അമേരിക്കയിൽ ആണെന്നാണ് അറിവ്. അതിനാൽ ഞങ്ങൾ അമേരിക്കയിൽ നിന്ന് പ്രതിയെ പൊക്കാൻ എംബസി തലത്തിലുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എംബസി ഇടപടൽ വഴിയാണ് ഇയാളെ തിരിച്ചെത്തിക്കാൻ കഴിയുന്നത്.
പരാതികൾ പൊലീസിൽ വരുന്നതിനു മുൻപ് തന്നെ റോബിൻ മാത്യു് മുങ്ങിയിരുന്നു. ഇയാളെ എന്തായാലും ഇന്ത്യയിൽ തിരിച്ചേത്തിക്കും. അതിനാണ് പൊലീസ് നീങ്ങുന്നത്-ഗാന്ധി നഗർ പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്