Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന തള്ളി ബിജെപി; പ്രജ്ഞാ സിങിനോട് വിശദീകരണം നേടുമെന്ന് പാർട്ടി വക്താവ്; ബിജെപി ഗോഡ്‌സെയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായി, രാഷ്ട്രപിതാവിനെ അപമാനിച്ചവർക്ക് രാജ്യം മാപ്പു നൽകില്ലെന്ന് കോൺഗ്രസ്; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന തള്ളി ബിജെപി; പ്രജ്ഞാ സിങിനോട് വിശദീകരണം നേടുമെന്ന് പാർട്ടി വക്താവ്; ബിജെപി ഗോഡ്‌സെയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായി, രാഷ്ട്രപിതാവിനെ അപമാനിച്ചവർക്ക് രാജ്യം മാപ്പു നൽകില്ലെന്ന് കോൺഗ്രസ്; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങിന്റെ പ്രസ്താവനയിൽ വിവാദം കത്തുന്നു. ഗാന്ധിജിയെ കൊന്ന തീവ്രാവാദിയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രജ്ഞയുടെ പ്രസ്താവനയോട് ജോയിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. അത്തരം പ്രസ്താവനയെ പാർട്ടി അപലപിക്കുന്നു. അവരോട് വിശദീകരണം തേടും. പൊതുസമൂഹത്തോട് അവർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രജ്ഞക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. ബിജെപി ഗോഡ്‌സെയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായതായി കോൺഗ്രസ് പ്രതികരിച്ചു. രാഷ്ട്രപിതാവിനെ അപമാനിച്ചവർക്ക് രാജ്യം മാപ്പു നൽകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമൽ ഹാസന്റെ പ്രസ്താവനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമർശം. നാഥുറാം ഗോഡ്സെ ഒരു ദേശസ്നേഹിയാണെന്ന് പ്രജ്ഞ പറഞ്ഞു. ഒരു ദേശസ്നേഹി എപ്പോഴും ദേശസ്നേഹിയായി തന്നെ തുടരും. ചിലർ ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരക്കാർക്ക് ഈ തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും അവർ പറഞ്ഞു.

മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞാ സിങ് തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ നേരത്തെയും വിവാദ പരാമർശം നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറയെ അധിക്ഷേപിച്ച് സംസാരിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ പ്രജ്ഞാ സിങിന് പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു.

അതേസമയം വിവാദം ഉണ്ടായെങ്കിസും തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കമൽഹാസൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്. താൻ ചരിത്രസത്യം മാത്രമാണ് പറഞ്ഞത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളാണ് തെറ്റുകാരെന്നും കമൽ തിരുപ്പറംകുണ്ട്രം തോപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു

ഹിന്ദു തീവ്രവാദത്തെക്കുറിച്ചുള്ള പാർട്ടി അധ്യക്ഷൻ കമൽഹാസന്റെ പരാമർശത്തിൽ വിശദീകരണവുമായി മക്കൾ നീതി മയ്യം രംഗത്തെതി. കമലിന്റെ പരാമർശത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഹിന്ദുവിരുദ്ധമായി ചിത്രീകരിച്ചെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇതിനിടെ കമൽഹാസനെതിരെ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി.

മതങ്ങളുടെ സഹിഷ്ണുതയും വർഗീയചേരിതിരിവില്ലാത്ത സമൂഹനിർമ്മിതിയും മുന്നിൽക്കണ്ട് നടത്തിയ പ്രസംഗത്തിലെ ഒരുഭാഗമാണ് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കിയതെന്ന് മക്കൾ നീതി മയ്യം വിശദീകരിച്ചു. ഏത് മതവിഭാഗത്തിൽ നിന്നുള്ള തീവ്രവാദവും ഒരുപോലെ എതിർക്കപ്പെടേണ്ടതും ചെറുത്ത് തോൽപ്പിക്കേണ്ടതുമാണ് എന്ന സന്ദേശമാണ് പ്രസംഗത്തിലുടനീളം പാർട്ടി അധ്യക്ഷൻ നൽകിയത്. അതിൽ നിന്ന് ഒരുഭാഗം മാത്രമെടുത്ത് പെരുപ്പിച്ചുകാട്ടി ഹിന്ദുവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

അധികാരപരിധിയിൽ പെടാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ കേസെടുക്കണമെന്ന പൊതുതാൽപര്യഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതി വ്യക്തമാക്കയിരുന്നു. കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. സമാനമായ പരാതിയിൽ കമൽഹാസനെതിരെ തമിഴ്‌നാട് ആൽവാക്കുറിച്ചി പൊലീസ് കേസെടുത്തിരുന്നു.

പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമൽഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വലതു പക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ഒരു തുറന്ന പോരിനാണ് കമൽ ഹാസൻ വഴിതുറന്നിരിക്കുന്നത്. അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യം സ്ഥാനാർത്ഥി എസ്. മോഹൻരാജിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കമൽ. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്സെയെന്നാണ്. മുസ്ലിങ്ങൾ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP