ശ്രീകണ്ഠൻ ചേട്ടന്റെ അനുയായി ആയി തുടക്കം; സോഷ്യലിസ്റ്റ് പിന്നീട് കരുണാകരന്റെ വിശ്വസ്തനായി; കശുവണ്ടി തൊഴിലാളികളുടെ വേദനകൾ തൊട്ടറിഞ്ഞ നേതാവ്; തൊഴിലാളി ക്ഷേമനിധി അവതരിപ്പിച്ച മന്ത്രി; ലാവ്ലിനെ കേരളത്തിൽ നിന്ന് പടിയിറക്കിയ വൈദ്യുതി മന്ത്രി; ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാകാമെന്ന് തുറന്നു പറഞ്ഞ കൂട്ടുകാരൻ; ശബരിമലയിലെ അനാചാരങ്ങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചുവെന്ന് വിശ്വസിച്ച വിശ്വാസി; അന്തരിച്ച കടവൂർ ശിവദാസൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സോഷ്യലിസ്റ്റായി രാഷ്ട്രീയത്തിലെത്തി കോൺഗ്രസിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവായിരുന്നു കടവൂർ ശിവദാസൻ. കൊല്ലത്തിന്റെ മനസ്സ് അറിഞ്ഞ രാഷ്ട്രീയ വ്യക്തിത്വം. ശ്രീകണ്ഠൻ നായരുടെ ശിഷ്യൻ പിന്നീട് കരുണാകരന്റെ വിശ്വസ്തനായി. 1980 ലും 1982 ലും ആർ. എസ്പി സ്ഥാനാർത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായും ജയിച്ചു. 2006ൽ കുണ്ടറയിൽ എംഎ ബേബിയോട് തോറ്റതോടെ പാർലമെന്ററീ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു. എങ്കിലും കോൺഗ്രസ് വേദികളിൽ വേറിട്ട ശബ്ദവുമായി ഈ സോഷ്യലിസ്റ്റ് നേതാവ് എത്തി. നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കെ കരുണാകരന്റെ കൊല്ലത്തെ അതിവിശ്വസ്തനായിരുന്നു കടവൂർ. ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മന്ത്രിയാകുന്നത്. അംസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചതിന് പിന്നിൽ കടവൂർ ശിവദാസന്റേതായിരുന്നു. എല്ലാ മേഖലയിലും ക്ഷേമനിധി ബോർഡ് എന്ന ആശയം തന്നെ കേരളത്തിൽ നടപ്പിൽ വന്നത് കടവൂരിന്റെ ഇടപെടൽ കാരണമാണ്. കൊല്ലത്തെ പ്രവർത്തനത്തിനിടെ കശുവണ്ടി തൊഴിലാളികളുടെ ജീവതഭാരം കടവൂർ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ നിന്നാണ് തൊഴിലാളി വർഗ്ഗത്തിനായി ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. ഇത് കേരളാ മോഡൽ വികസനത്തിലെ നിർണ്ണായക ഏടായി. പിന്നീട് പല സംസ്ഥാനങ്ങളും ഈ മാർഗ്ഗം കടമെടുത്ത് തൊഴിലാളികൾക്ക് ആശ്വാസമെത്തിച്ചു.
എല്ലാവരുടെയും ചേട്ടനായി അറിയപ്പെട്ടിരുന്ന എൻ. ശ്രീകണ്ഠൻ നായരായിരുന്നു ആർഎസ്പിയുടെ ജീവാത്മാവും പരമാത്മാവും. സ്വതന്ത്ര കേരള റിപ്പബ്ലിക്ക് എന്ന ആശയത്തോട് വിയോജിച്ചാണ് കേരളാ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് 1949 ൽ ശ്രീകണ്ഠൻ നായരും കൂട്ടരും പുറത്ത് വന്ന് ആർഎസ്പിയിൽ ചേർന്നത്. 1940 മുതൽ തൃദിപ് ചൗധരിയുടെ നേതൃതത്തിൽ ദേശീയതലത്തിൽ ആർഎസ്പി പ്രവർത്തിച്ചിരുന്നു. ശ്രീകണ്ഠൻ നായർക്കൊപ്പം കെ.ബാലകൃഷ്ണനും ടി.കെ ദിവാകരനും ആർഎസ്പിക്കാരായി. പിന്നീട് ശ്രീകണ്ഠൻ നായരുടെ പാർട്ടി ദേശീയ പാർട്ടിയുമായുള്ള ബന്ധം മുറിച്ച് കേരള ആർഎസ്പിയായി. പിന്നീട് ദേശീയ ആർഎസ്പി സിപിഎം മുന്നണിയിൽ ചേക്കേറി. സ്ഥാപക നേതാവായ ശ്രീകണ്ഠൻ നായരെക്കാൾ പിന്നീട് ആർഎസ്പിയും അതിന്റെ നേതാക്കളും വളർന്നു.
ബേബി ജോണാകട്ടെ വലിയ രാഷ്ട്രീയതന്ത്രജ്ഞനായി. 'കേരള കിസിഞ്ജർ' എന്ന പേരും ലഭിച്ചു. ശ്രീകണ്ഠൻ നായർ ആദ്യം എംഎൽഎയും പിന്നീട് കൊല്ലത്തു നിന്നുള്ള സ്ഥിരം എംപിയുമായി. 1980 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീകണ്ഠൻ നായർക്ക് യാതൊരു താൽപര്യവുമില്ലായിരുന്നു. മറ്റുള്ളവരുടെ നിർബന്ധത്തിൽ മത്സരിച്ചെങ്കിലും തോൽവിയായിരുന്ന ഫലം. അപ്പോഴേക്കും അധികാരത്തിൽ എത്തിയ ഇ കെ നായനാർ മന്ത്രിസഭയിൽ ആർഎസ്പിക്കാർ അംഗങ്ങളായി. ക്രുദ്ധനായ ശ്രീകണൻ നായർ ആർഎസ്പി മന്ത്രിമാരുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് 6 എംഎൽഎമാരിൽ 5 പേരും ശ്രീകണൻ നായർക്കെതിരെ തിരിഞ്ഞു.
കടവൂർ ശിവദാസൻ മാത്രമാണ് ശ്രീകണ്ഠൻ നായർക്കൊപ്പം നിന്നത്. ശ്രീകണ്ഠൻ നായരുടെ ആർഎസ്പിയെ സിപിഎം പുറത്താക്കി. അതോടെ ആർ എസ് പി കേരള രാഷ്ട്രീയത്തിൽ ഇല്ലാതായി. 1990ൽ കടവൂർ ശിവദാസൻ കോൺഗ്രസിൽ ചേരുകയും ചെയ്തു. പിന്നീട് കരുണാകന്റെ വിശ്വസ്തനുമായി. കൊല്ലത്ത് ഐ ഗ്രൂപ്പിന് പുൻർ ജീവൻ നൽകിയത് കടവൂരായിരുന്നു. കടവൂർ കോൺഗ്രസിൽ എത്തിയതോടെ കൊല്ലത്ത് കോൺഗ്രസിന് കരുത്ത് കൂടി. 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻനായരുടെ തോൽവിയെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആർ.എസ്പി എസിന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവിൽ ശ്രീകണ്ഠൻ നായരുടെ മരണശേഷം നേതാക്കൾ പലരും മാതൃസംഘടനയിലേക്കോ മറ്റ് പാർട്ടികളിക്കോ തിരിച്ചുപോയതോടെ ആർ.എസ്പി എസ് ഇല്ലാതായി. ആർ.എസ്പിഎസിലെ തീപ്പൊരി നേതാവായിരുന്ന കടവൂർ ശിവദാസൻ കോൺഗ്രസിലെത്തി കരുണാകരന്റെ വിശ്വസ്ഥനായി മാറി.കടവൂർ മാത്രമായിരുന്നു ഇതിൽ അതിജീവിച്ചത്. കൊല്ലം തീരമേഖലയുടെ വളർച്ചയ്ക്ക് കടവൂർ നൽകിയ സേവനം വളരെ വലുതായിരുന്നു.
എല്ലാ സമകാലിക വിഷയത്തിലും കടവൂരിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു. അത് ശബരിമലയിലും പ്രതിഫലിച്ചു. ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നിലപാട് തള്ളി കടവൂർ ശിവദാസൻ പരസ്യമായി രംഗത്ത് വന്നു. ശബരിമല പ്രശ്നം ശരിയായ ആത്മീയതയിൽ നിന്ന് രാഷ്ട്രീയത്തിലേക്കു വഴിമാറിയെന്നും തന്ത്രിമാർ പറയുന്ന ആചാരങൾ ഹിന്ദു ധർമ്മമല്ലെന്നും അനാചാരങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചതാണെന്നും കടവൂർശിവദാസൻ പറഞ്ഞിരുന്നു. വേദോപനിഷത്തുകളും വ്യാസനും വിവേകാനന്ദനും അപ്രസക്തമാവുകയും തന്ത്രിമാർ രൂപം കൊടുത്ത ആചാരങൾ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. ദേവിയും ലക്ഷമിയും സരസ്വതിയും ഉൾപ്പെട്ട സ്ത്രീ ദൈവങൾ ഉള്ള രാജ്യത്ത് തത്വമസി എന്നു രേഖപ്പെടുത്തിയ അമ്പലത്തിൽ സ്ത്രീ കയറിയാൽ ദൈവത്തിനിഷ്ടപെടില്ല എന്ന വാദം എങ്ങനെ അംഗീകരിക്കുമെന്ന് കടവൂർ ശിവദാസൻ ചോദിച്ചു. വേദകാലത്ത് ക്ഷേത്രങളൊ ആചാരങളൊ ഇല്ലായിരുന്നു.ബ്രാഹ്മണരൊഴികെ ആരും ക്ഷേത്രത്തിൽ കയറരുതെന്ന ആചാരം ചിത്തിരതിരുനാളിന്റെ കാലത്ത് തിരുത്തിയെന്നും ഇന്നു കോലഹലങൾ ഉണ്ടാക്കുന്നവർ ക്ഷേത്ര പ്രവേശന വിളമ്പരത്തെ കുറിച്ചെന്തു പറയുന്നുവെന്നും കടവൂർ ശിവദാസൻ ചോദിച്ചു.
അഴിമതിയുടെ ഇടപെടൽ മനസ്സിലാക്കി എസ് എൻ സി ലാവ്ലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്ന വൈദ്യുതി മന്ത്രിയും കടവൂരായിരുന്നു. ലാവ്ലിൻ കരാർ പ്രകാരമുള്ള ധാരണാപത്രം പുതുക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം കടവൂർ ശിവദാസനു തന്നെയാണെന്നും, ഒരു തവണ പുതുക്കുകയും രണ്ടാമത് പുതുക്കാതിരിക്കുകയും ചെയ്തതിന്റെ രഹസ്യം കടവൂരാണ് വ്യക്തമാക്കേണ്ടതെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. ധാരണാപത്രം പുതുക്കാത്തതിന് പിന്നിൽ കടവൂരിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ലാവ്ലിൻ കരാർ സംബന്ധിച്ച കമ്പനിയുടെ വിശദീകരണത്തിന് മറുപടി നൽകേണ്ടത് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂർ ശിവദാസനാണെന്ന പിണറായിയുടെ വിമർശനത്തെ കടവൂർ പുച്ഛിച്ച് തള്ളി. പിന്നീട് ലാവ്ലിനിലെ അഴിമതികൾ പുറത്തായപ്പോൾ കടവൂരിന്റെ നടപടി ശരിയാണെന്ന് തെളിയുകയും ചെയ്തു. അപൂർവ ധാതുക്കളുടെ വിളനിലമായ കൊല്ലം - ആലപ്പുഴ തീരത്തെ കരിമണൽ സംരക്ഷിക്കാനും കടവൂർ മുന്നിൽ നിന്നു. കരിമണ്ണ് ഖനനം ചെയ്യുന്നതിന് സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തുവാനുള്ള നീക്കം അഭികാമ്യമല്ലെന്ന് തുറന്നു പറഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു കടവൂർ. കരിമണൽ കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്തി അവിടെ ഉപരോധം ഏർപ്പെടുത്തണമെന്നും കെഎംഎംഎല്ലും ഐആർഇയും അവർക്ക് ആവശ്യമായ ഇൽമനൈറ്റ് സംഭരിക്കുന്നതിന് ഗേറ്റ് കളക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാതിനിധ്യം ഉള്ള എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തിൽ കടവൂരിന്റെ നിലപാട്.
ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നെ വാദവുമായി കടവൂർ ശിവദാസൻ എത്തിയതും ചർച്ചയായിരുന്നു. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിക്കുമോ എന്ന സംശയം എല്ലാവർക്കുമുണ്ടെന്നും സത്യം തെളിയാൻ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കടവൂർ ശിവദാസൻ പറഞ്ഞിരുന്നു. ശ്വാശ്വതീകാനന്ദ തന്റെ അടുത്ത സുഹൃത്തായിരുന്നു. നന്നായി നീന്തൽ അറിയാവുന്ന സ്വാമി മുങ്ങി മരിച്ചു എന്നതിൽ കോടതി പോലും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. മരണത്തിൽ അസ്വഭാവിക ഉണ്ടെന്നത് സത്യമാണ്. സത്യം പുറത്തുവരാൻ അന്വേഷണം വേണം. പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും വെള്ളാപ്പള്ളി ഉൾപ്പടെ അന്വേഷണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം തന്നെയാണ് ഉചിതമെന്നായിരുന്നു കടവൂരിന്റെ നിലപാട്. ശാശ്വതീകാനന്ദ മരിക്കുമ്പോൾ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു കടവൂർ ശിവദാസൻ. ശിവഗിരി മഠത്തിലെ തർക്കം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ കൺവീനറുമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്