വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂലിന്റെ തലയിൽ കെട്ടി വയ്ക്കാൻ നാണമില്ലേ? ഈ ആരോപണം തെളിയിച്ചില്ലെങ്കിൽ മോദി താങ്കളെ ജയിലിൽ അടക്കും; ഈ പറയുന്നത് മമതയാണ്; മോദി എന്നാൽ നുണയൻ എന്നായി മാറി അർത്ഥം; ആന്ധ്രയിലും തമിഴ്നാട്ടിലും ഒറ്റ സീറ്റിൽ പോലും നിങ്ങൾ ജയിക്കില്ല; ഉറഞ്ഞു തുള്ളി മമത ബാനർജി
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി നുണയനാണ്. ആരോപണങ്ങൾ തെളിയിക്കൂ. ഇല്ലെങ്കിൽ ജയിലിലടക്കുമെന്നും മമത പറഞ്ഞു. ബിജെപിയും തൃണമൂലും തമ്മിൽ വൻ ഏറ്റുമുട്ടൽ നടന്നതിനെത്തുടർന്ന് രാത്രി പത്ത് മണിയോടെ പരസ്യപ്രചരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ബംഗാളിൽ 42 സീറ്റുകളിൽ 9 സീറ്റുകളിൽ കൂടിയാണ് ഇനി തിരഞ്ഞെടുപ്പു നടക്കാനുള്ളത്. പ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മോദിയെ കടന്നാക്രമിച്ച് മമത എത്തിയത്.
ആന്ധ്രയിലും തമിഴ്നാട്ടിലും ബിജെപിക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. ഗുണ്ടാപാർട്ടി പണം വിതറി വോട്ടു വാങ്ങുകയാണ്. ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. പ്രതിമ തകർത്തതു ബിജെപി പ്രവർത്തകരാണെന്നതിനു കൃത്യമായ തെളിവുണ്ട്. എന്നിട്ടും തൃണമൂൽ ആണു ചെയ്തതെന്നു പറയാൻ നിങ്ങൾക്ക് ലജ്ജയില്ലേ? പുതിയ പ്രതിമ നിർമ്മിക്കാൻ ബംഗാളിനു പണമുണ്ട്. 200 വർഷത്തെ ബംഗാളിന്റെ പാരമ്പര്യം തിരികെ തരാൻ സാധിക്കുമോ?-ഇതൊക്കെയായിരുന്നു മോദിയെ കടന്നാക്രമിച്ച് മമത പറഞ്ഞത്. പ്രതിമ തകർക്കലിനുപിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ലെങ്കിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂലും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്.
ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥലത്ത് വലിയ രീതിയിൽ പുനർനിർമ്മിക്കുമെന്ന വാഗ്ദാനമാണ് മോദി നടത്തിയത്. മാത്രമല്ല, പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണെന്നും മോദി ആരോപിച്ചു. ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ, വിദ്യാസാഗർ കോളജിൽ സാമൂഹിക പരിഷ്കർത്താവ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ഒരുകൂട്ടമാളുകൾ തകർത്തിരുന്നു. ബംഗാളിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള വിദ്യാസാഗറിന്റെ പ്രതിമ തകർക്കലിനെ ചുറ്റിപ്പറ്റിയാണ് അവസാന ഘട്ട പോളിങ്ങിന്റെ രാഷ്ട്രീയം. ഈ സാഹചര്യത്തിലാണ് മമതയും മോദിയും ഇതിന്റെ പേരിൽ ഏറ്റുമുട്ടുന്നത്.
പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ബിജെപി. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തൃണമൂലും ആരോപിക്കുന്നു.അമിത് ഷായുടെ റാലിക്കിടെയുണ്ടായ വിവിധ ദൃശ്യങ്ങൾ സഹിതമാണ് ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായും ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാൽവിയയും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം വിദ്യാസാഗർ കോളേജിലെ ഒരു വിദ്യാർത്ഥിയെന്ന് പരിചയപ്പെടുത്തുന്ന ബിരാജ് നാരായൺ റോയ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിവരണക്കുറിപ്പും ബിജെപി. നേതാക്കൾ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.
വിദ്യാസാഗർ കോളേജിനകത്ത് നിന്ന് ആദ്യം കല്ലേറുണ്ടായെന്നാണ് ബിജെപി.യുടെ പ്രധാന ആരോപണം. എന്നാൽ ബംഗാളിലെ പ്രാദേശിക പത്രമായ ആനന്ദബസാർ ഈ സംഭവം റിപ്പോർട്ട് ചെയ്തത് നേരേ തിരിച്ചാണ്. ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചവരാണ് ആദ്യം കല്ലെറിഞ്ഞതെന്ന് ആനന്ദബസാർ റിപ്പോർട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്നതാണ് ചില വീഡിയോ ദൃശ്യങ്ങളും. കാവിനിറമുള്ള നമോ എഗയിൻ ടീഷർട്ട് ധരിച്ചവർ ക്യാമ്പസിനകത്തേക്ക് കല്ലെറിയുന്ന ദൃശ്യങ്ങളാണ് ഇതിനു തെളിവായി ആൾട്ട് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.
ബിജെപി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് ബിജെപി.യുടെ വാദം. പ്രതിമ ക്യാമ്പസിനകത്തെ പ്രത്യേക മുറിയിലാണെന്നും രാത്രി ഗേറ്റുകൾ അടച്ചിട്ടതിനാൽ ബിജെപി. പ്രവർത്തകർ എങ്ങനെ കോളേജിനകത്ത് പ്രവേശിക്കുമെന്നും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ചോദിച്ചിരുന്നു. പ്രതിമ സ്ഥാപിച്ചിരുന്ന മുറിയുടെ പൂട്ടുകൾ തകർത്തിട്ടില്ലെന്നും അതിനാൽ ആരാണ് മുറികൾ തുറന്ന് പ്രതിമ തകർത്തതെന്നും വ്യക്തമാണെന്നും അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തെളിയിക്കാനായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എന്നാൽ സംഭവത്തിന്റെ വിവിധ വീഡിയോദൃശ്യങ്ങൾ പരിശോധിച്ചാൽ ബിജെപി.യുടെ വാദം തെറ്റാണെന്നാണ് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി. പ്രവർത്തകർ കോളേജ് ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന വീഡിയോകളും ആൾട്ട് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനുപുറമേ ഒരുകൂട്ടം ബിജെപി. പ്രവർത്തകർ ഗേറ്റിന്റെ പൂട്ട് തകർത്ത് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും ആൾട്ട് ന്യൂസിന്റെ വെബ്സൈറ്റിൽ ഉണ്ട്. വിദ്യാസാഗർ കോളേജ് ക്യാമ്പസിനകത്ത് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ഒട്ടേറെ പ്രതിമകളുണ്ടെന്നാണ് പൂർവ്വവിദ്യാർത്ഥിയെ ഉദ്ധരിച്ച് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാന ഗേറ്റിന് സമീപത്തെ മുറിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർക്കപ്പെട്ടത്.
എന്നാൽ ബിജെപി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്ത് കയറുകയോ പ്രതിമ തകർക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബിജെപി.യുടെ വാദം. എന്നാൽ ഗേറ്റ് തകർത്ത് അകത്തുകയറിയ കാവിവസ്ത്രധാരികൾ പ്രതിമ സ്ഥിതിചെയ്തിരുന്ന മുറിയുടെ വാതിലുകളും തകർത്തതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ആൾട്ട് ന്യൂസ് വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍