Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാ അത്ത് മുഖപത്രമായി മാധ്യമത്തിലും മീഡിയ വൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയുമെന്ന് രഹസ്യറിപ്പോർട്ട്; റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ച് ശൂറാ കൗൺസിൽ അംഗം ഖാലിദ് മൂസാ നദ് വിയെ ജമാഅത്തെ ഇസ്ലാമി പുറത്താക്കി; മാധ്യമം- മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്ന് നദ് വി; അഴിമതിക്കെതിരെ നഖശിഖാന്തം പോരാടുന്ന ജമാഅത്തെ ഇസ്ലാമിയിലും വിഭാഗീയതയും അഴിമതിയും

ജമാ അത്ത് മുഖപത്രമായി മാധ്യമത്തിലും മീഡിയ വൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയുമെന്ന് രഹസ്യറിപ്പോർട്ട്; റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ച് ശൂറാ കൗൺസിൽ അംഗം ഖാലിദ് മൂസാ നദ് വിയെ ജമാഅത്തെ ഇസ്ലാമി പുറത്താക്കി; മാധ്യമം- മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്ന് നദ് വി; അഴിമതിക്കെതിരെ നഖശിഖാന്തം പോരാടുന്ന ജമാഅത്തെ ഇസ്ലാമിയിലും വിഭാഗീയതയും അഴിമതിയും

ജംഷാദ് മലപ്പുറം

മലപ്പുറം: അഴിമതിക്കെതിരെ നഖശിഖാന്തം പോരാടുന്നവരാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് ആ സംഘടനയുടെ വക്താക്കൾ പറയുക. ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനകളായ സോളിഡാരിറ്റയും, എസ്ഐഒയും ജിഐഒയും, ജമാഅത്ത് മുൻകൈയെടുത്ത് ഉണ്ടാക്കിയ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫയർ പാർട്ടിയുമൊക്കെ സത്യം ധർമ്മം നീതി എന്ന ആശയമാണ് എവിടെയും ആവർത്തികുക. എന്നാൽ ഇപ്പോൾ കോടികളുടെ അഴിമതി കഥകളാണ് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിൽ നിന്ന് ഉയരുന്നത്. ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടക്കുന്നതായും ആക്ഷേപം ഉയർന്നിരിക്കുന്നത്. ഈ അഴിമതി അന്വേഷണത്തിന്റെ വിവരമടങ്ങിയ റിപ്പോർട്ട് ചേർത്തിയയതിന് ശൂറാഅംഗമായ ഖാലിദ് മൂസാ നദ്വിയെയാണ് കഴിഞ്ഞ ദിവസം ചേർന്ന ജമാഅത്തെ ഇസ്ലാമി ശൂറകൗൺസിൽ സസ്‌പെൻഡ് ചെയ്തത്.

രഹസ്യമാക്കിവെക്കാൻ തീരുമാനിച്ച കൗൺസിൽ റിപ്പോർട്ട് ചോർത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. അതേ സമയം മാധ്യമം, മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്നാണ് നദ്വിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിവാദം കനക്കവെ ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലി പ്രവർത്തർക്കു നൽകിയ കത്തും പുറത്തായി.

ഖാലിദ് മൂസയെ ഹൽഖാ അമീർ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തിൽനിന്ന് സസ്പന്റ ചെയ്തിരിക്കുന്നുവെന്ന് എം കെ മുഹമ്മദലിയുടെ കത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങളും വിശദമായി പറയുന്നുണ്ട്. എന്നാൽ പുറത്താക്കൽ ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിലെ വിഭാഗീയതയും അഴിമതിയും പുറത്തുവരുന്നതിന്റെ സൂചനയാണെന്നാണ് പറയുന്നത്. ചെറിയ കാരണങ്ങൾക്കൊണ്ടെന്നും ഉന്നതാധികാരസമിതിയായ ശൂറ കൗൺസിൽ അംഗത്തെ പുറത്താക്കാൻ കഴിയില്ലെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ഖാലിദ് മൂസാ നദ്വി സസ്‌പെൻഡ് ചെയ്തത. ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടക്കുന്നതായ ആക്ഷേപം ശുറയിൽ ഉയർന്നിരുന്നു.

ജമാഅത്ത് നേതാക്കളുടെ ബന്ധുക്കളായ ചിലർ മാധ്യമം, മീഡിയാവൺ തലപ്പത്തുണ്ട്. ഇവരുടെ അഴിമതിയും ധൂർത്തുമെല്ലാമായിരുന്നു ആക്ഷേപമായുയർന്നത്. അതേസമയം മാധ്യമത്തിലടക്കം ജീവനക്കാരുടെ ശമ്പളം വൈകുന്നതും മുടങ്ങുന്നതും ആവർത്തിച്ചു. ഇതിന് കൂട്ടു നിൽക്കുന്ന നേതൃത്വത്തിന്റെ നിസംഗത വിമർശിക്കപ്പെട്ടതോടെ കൂട്ടിൽ മുഹമ്മദാലി, പി മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ഇവർ അന്വേഷണ റിപ്പോർട്ട് ശുറയ്ക്ക് കൈമാറി. എന്നിട്ടും ഈ റിപ്പോർട്ട് പൂഴ്‌ത്തി കുറ്റക്കാരെ സംരക്ഷിക്കാനായിരുന്നു ഉന്നതതലനീക്കമെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ഇതിനിടെ അന്വഷണ റിപ്പോർട് ജമാഅത്ത് അനുകൂല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അതോടൊപ്പം യുവജനവിഭാഗമായ സോളിഡാരിറ്റിയിലും വിഷയം ചർച്ചയായി. ജമാഅത്ത് നേതൃത്വത്തിലെ പ്രമുഖർ പ്രതിക്കൂട്ടിലായ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം ശൂറ ചേർന്ന് അച്ചടക്ക നടപടി സ്വീകരിച്ചെതന്നാണ് പറയുന്നത്.

റിപ്പോർട്ട് ചോർത്തിയെന്ന കുറ്റം ചുമത്തിയാണ് ശുറാംഗത്തെ പുറത്താക്കിയിരിക്കുന്നത്. അഴിമതി സംബന്ധിച്ച റിപ്പോർട്ടിൽ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല. ഖാലിദ് മൂസ നദ്വിക്കെതിരായ അച്ചടക്ക നടപടി ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.എ. അബ്ദുൾഅസീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തെയ്യാറായില്ല. അതേ സമയം മാധ്യമം, മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്നാണ് നദ്വിയുടെ നിലപാട്.

ഖാലിദ് മൂസയെ ഹൽഖാ അമീർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി പറയുന്ന ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലിയുടെ കത്തിന്റെ പൂർണ രൂപം ഇങ്ങിനെ:

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്

സഹപ്രവർത്തകരുടെ ശ്രദ്ധ ഗൗരവപ്പെട്ട ഒരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ജനാബ് ഖാലിദ് മൂസാ സാഹിബിനെ ഹൽഖാ അമീർ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തിൽനിന്നും സസ്പന്റ് ചെയ്തിരിക്കുന്നു.മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ശൂറക്ക് നൽകിയ കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയിൽ പരാമർശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദർശിച്ച്,നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിങ്ങുകളിലൂടെ ഒരു റിപ്പോർട്ട് 9-5 -19ന് ശൂറക്ക് സമർപ്പിച്ചു. മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോർട്ട് സമർപ്പിക്കണമെന്ന സമ്മർദ്ദം-ശൂറയുടെയും,ഹൽഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാൽ പരാതിയിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സർവ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോർട്ടിൽ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തിൽ ശൂറാ റിപ്പോർട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും ആധികാരികത ഉറപ്പ് വരുത്താനും തുടർ നടപടികൾ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തിൽ പിരിഞ്ഞു.

(മുഴുനീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയിൽ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേൾവികൾ വരെ ഉൾകൊള്ളുന്നതുമായ ഈ റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത്പോകാൻ ഇടയാവരുതെന്നും സൂക്ഷമതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീർ പ്രത്യേകം ഉണർത്തിയിരുന്നു.എന്നാൽ ഖാലിദ് സാഹിബ് ഈ റിപ്പോർട്ട് ശൂറക്ക് പുറത്തുള്ള പലർക്കും കൈമാറി. ഇതിലൂടെ അമീറിന്റെ കൽപന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവർത്തക സമ്മർദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തിൽ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കിൽപിന്നെ ഈ റമദാനിൽ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ...?.

ഇത്രയും വിശദമായി പറയാൻകാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങൾ വരുത്തുന്നതുമായ ചർച്ചകളാണ് ഈ റിപ്പോർട്ട് ചോർത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മൾ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണർത്തുന്നു.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ
എം.കെ. മുഹമ്മദലി
ജനറൽ സെക്രട്ടറി
ജെ.ഐ.എച്ച് കേരള

എന്താണ് ജമാഅത്തെ ഇസ്ലാമി കേരള

ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമായ ജമാഅത്തെ ഇസ്ലാമി കേരള, 1948-ലാണ് നിലവിൽ വന്നത്. ആസ്ഥാനം കോഴിക്കോട് ഹിറാ സെന്ററിറാണ്. കേരളത്തിൽ മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എം.ഐ. അബ്ദുൽ അസീസ് ആണ് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അധ്യക്ഷൻ.
ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഓരോ നാലു വർഷവും തയ്യാറാക്കുന്ന പോളിസി-പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി അമീറും 3 അസിസ്റ്റന്റ് അമീറുമാരും ആണുള്ളത്. ജനറൽ സെക്രട്ടറിയും 5 സെക്രട്ടറിമാരും ഉണ്ട്. സംസ്ഥാന കൂടിയാലോചനാ സമിതിയാണ്(ശൂറ) പ്രവർത്തന പരിപാടികളും നിലപാടുകളും തീരുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP