Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രെയിനിൽ കൊള്ളയടിക്ക് ഇരയാകുന്നവരുടെ വിവരങ്ങൾ ലാപ്‌ടോപ്പിൽ സൂക്ഷിക്കും; ദീർഘനാളായുള്ള മോഷണത്തിലൂടെ തൃശ്ശൂർ സ്വദേശി മലേഷ്യയിൽ സൃഷ്ടിച്ചത് സ്വന്തം ഹോട്ടൽ സാമ്രാജ്യം; രണ്ട് വിവാഹം കഴിച്ച വിരുതൻ മൂന്നാം കെട്ടിനൊരുങ്ങിയപ്പോൾ പൊലീസ് പിടിയിലായത് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ വെച്ച്; ഫ്രഞ്ചും സ്പാനിഷും അടക്കം ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ബുദ്ധിമാൻ; പിടിവീണപ്പോൾ ഷാഹുലിന്റെ പക്കൽ നിന്നും കിട്ടിയത് 110 പവൻ സ്വർണാഭരണങ്ങൾ

ട്രെയിനിൽ കൊള്ളയടിക്ക് ഇരയാകുന്നവരുടെ വിവരങ്ങൾ ലാപ്‌ടോപ്പിൽ സൂക്ഷിക്കും; ദീർഘനാളായുള്ള മോഷണത്തിലൂടെ തൃശ്ശൂർ സ്വദേശി മലേഷ്യയിൽ സൃഷ്ടിച്ചത് സ്വന്തം ഹോട്ടൽ സാമ്രാജ്യം; രണ്ട് വിവാഹം കഴിച്ച വിരുതൻ മൂന്നാം കെട്ടിനൊരുങ്ങിയപ്പോൾ പൊലീസ് പിടിയിലായത് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ വെച്ച്; ഫ്രഞ്ചും സ്പാനിഷും അടക്കം ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ബുദ്ധിമാൻ; പിടിവീണപ്പോൾ ഷാഹുലിന്റെ പക്കൽ നിന്നും കിട്ടിയത് 110 പവൻ സ്വർണാഭരണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ : സംസ്ഥാനത്ത് ട്രെയിനിലെ മോഷണം പെരുകി വരുന്ന സാഹചര്യത്തിലാണ് വമ്പൻ തട്ടിപ്പുകൾ നടത്തി വിദേശത്ത് ഹോട്ടൽ സാമ്രാജ്യം സൃഷ്ടിച്ച വിരുതൻ പൊലീസ് പിടിയിലായ കഥ പുറത്ത് വരുന്നത്. തൃശ്ശൂർ സ്വദേശി ഷാഹുൽ ഹമീദിനെ (39) പൊലീസ് പിടികൂടിയതിന് പിന്നാലെ പുറത്ത് വരുന്നത് ലക്ഷങ്ങങ്ങളുടെ തട്ടിപ്പ് നടന്ന കഥയാണ്. കേരളത്തിൽ നിന്നും ചെന്നൈയിലേക്കും തിരിച്ചുമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് ഷാഹുൽ പതിവായി മോഷണം നടത്തി വന്നിരുന്നത്. ഇയാൾക്ക് മലേഷ്യയിൽ ഹോട്ടൽ ബിസിനസ് ഉണ്ടെന്നും രണ്ട് തവണ വിവാഹിതനാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മൂന്നാം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് ഷാഹുൽ പൊലീസ് പിടിയിലായത്.

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ മാന്യൻ എന്ന് തോന്നിക്കും വിധം വസ്ത്രധാരണം നടത്തി അലക്ഷ്യമായി നടക്കുന്നതിനിടെയാണ് ഷാഹുൽ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ വൻ തട്ടിപ്പിന്റെ പിന്നാമ്പുറ കഥയാണ് പുറത്ത് വന്നത്. ഇയാളിൽ നിന്ന് 28 ലക്ഷം രൂപ വില വരുന്ന 110 പവൻ ആഭരണങ്ങളടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തു. ഒരേ ട്രെയിനിൽ തന്നെ സ്ലീപ്പർ ക്ലാസ്, എസി ടിക്കറ്റുകൾ അടക്കമെടുത്തു കോച്ച് മാറിമാറി ഇരുന്നാണ് ഇയാൾ മോഷണം തുടർന്നത്.

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാൻ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ചു പിന്തുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ സ്വന്തം ലാപ്‌ടോപിൽ കൃത്യമായി രേഖപ്പെടുത്തുക ചെയ്യും. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങൾ പണയംവച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണു മലേഷ്യയിലെ ഹോട്ടൽ സാമ്രാജ്യത്തിലേക്കുള്ള യാത്ര.

പതിനൊന്നു വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഷാഹുൽ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉൾപ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെതർലൻഡിൽനിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്. റെയിൽവേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണൻ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

ട്രെയിൻ മോഷണങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ 1.71 ലക്ഷം മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ മോഷണം നടന്നത് 2018ലാണ്. 36,584 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. 2009നും 18നുമിടയിൽ മോഷണ കേസുകൾ അഞ്ചു മടങ്ങായാണ് വർദ്ധിച്ചത്. റെയിൽവെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് കണക്കുകൾ.

റെയിൽവെ ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നാണ് റെയിൽവെ മന്ത്രാലയം നൽകുന്ന വിശദീകരണം. കുറ്റകൃത്യം തടയൽ, കേസെടുക്കൽ, അവയുടെ അന്വേഷണം, റെയിൽവെ പരിസരങ്ങളിലും ട്രെയിനിനകത്തുമുള്ള ക്രമസമാധാനപാലനം തുടങ്ങിയവ അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗവൺമെന്റ് റയിൽവെ പൊലീസിനാണ് (ജി.ആർ.പി)ഈ ചുമതലകൾ. അതത് ജില്ലാ പൊലീസിന് കീഴിലാണ് റെയിൽവെ പൊലീസ്. ലോകത്തെ രണ്ടാമത്തെ വലിയ റെയിൽവെയാണ് ഇന്ത്യയുടേത്.

19,000ത്തിലധികം ട്രെയിനുകളിലായി ദിവസേന കുറഞ്ഞത് 1.3കോടി യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിവസേന ഏകദേശം 2,500 മെയിൽ, എക്‌സപ്രസ് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും ഏകദേശം 2,200 ട്രെയിനുകളിൽ റെയിൽവെ പൊലീസും എസ്‌കോട്ട് പോകുന്നുണ്ടെന്നും '- റെയിൽമന്ത്രാലയം വ്യക്തമാക്കുന്നു.

ട്രെയിൻ യാത്രക്കാരുടെ പണം പിടിച്ചുപറിച്ച കേസുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 73,837 ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ൽ 13,546, 2016ൽ 19,800,2017ൽ 18,526, 2018ൽ 20,566 പേരും ഇത്തരം കേസുകളിൽ അറസ്റ്റിലായി. 2019ൽ ജനുവരിയിൽ മാത്രം അറസ്റ്റിലായത് 1,399 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP