തിങ്കളാഴ്ച മാധ്യമപ്രവർത്തകർക്കായുള്ള പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ലെങ്കിലും ബിയർ ഉണ്ടാകും; ജോണി വാക്കർ നൽകാൻ തയ്യാറാണെങ്കിലും പൊലീസ് സമ്മതിക്കേണ്ടേ? പത്രക്കാരെ സന്തോഷിപ്പിക്കാനാണ് നോൺവെജ് അടക്കമുള്ള വിഭവസമൃദ്ധമായ വിരുന്നിന് ആലോചിച്ചത്; ഇത്ര വലിയ മെനു കണ്ടിട്ടില്ലെന്നാണ് പങ്കജ് ഹോട്ടലുകാർ പോലും പറഞ്ഞത്; തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവചനവാർത്താസമ്മേളനത്തിന് പ്രസ്ക്ലബ്ബ് അനുമതി നിഷേധിച്ചതിന്റെ വിഷമത്തിൽ സജീവ് സ്വാമി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം:മാധ്യമ പ്രവർത്തകർക്ക് മദ്യപാർട്ടി നൽകാനുള്ള സജീവൻ സ്വാമിയുടെ തീരുമാനം വിവാദമായതോടെ സ്വാമിയുടെ മാധ്യമ സമ്മേളനവും കാൻസൽ ചെയ്ത് തിരുവനന്തപുരം പ്രസ് ക്ലബും തലയൂരി. ഇന്നലെ തന്നെ സ്വാമിയുടെ മാധ്യമ സമ്മേളനം കാൻസൽ ചെയ്ത് പ്രസ് ക്ലബിന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. നാളെയാണ് തിരുവനന്തപുരം പ്രസ് ക്ലബിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനം സ്വാമി പ്രഖ്യാപിച്ചിരുന്നത്. മാധ്യമ സമ്മേളനത്തിനു ഒപ്പം മാധ്യമ പ്രതിനിധികൾക്ക് പങ്കജ് ഹോട്ടലിൽ വെച്ച് സ്വാമി നടത്താൻ തീരുമാനിച്ച ഡിന്നറിലെ ജോണി വാക്കർ അടക്കമുള്ള മദ്യത്തിന്റെ പേരും വിശിഷ്ട വിഭവങ്ങളും സ്വാമി വാർത്താക്കുറിപ്പിനോപ്പം വിതരണം ചെയ്തതാണ് സ്വാമിയുടെ പ്രവചന സമ്മേളനം വിവാദമാക്കിയത്.
സോഷ്യൽ മീഡിയയിൽ സ്വാമിയുടെ ഡിന്നറിന്റെ മെനു പ്രത്യക്ഷപ്പെടുകയും താമസംവിനാ അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഒപ്പം മാധ്യമ പ്രവർത്തകരിൽ നിന്ന് എതിർപ്പും വന്നു. ഇതോടെ പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി ഇടപെടുകയായിരുന്നു. മദ്യ പാർട്ടി പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കുമെന്നാണ് സ്വാമിയെ പൊലീസ് അറിയിച്ചത്. കേസ് എടുക്കേണ്ടെങ്കിൽ മദ്യ പാർട്ടി പിൻവലിച്ച വിവരം എല്ലാവരെയും അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം പാർട്ടിയിൽ നിന്നും മദ്യം പിൻവലിച്ചതായി സ്വാമി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഭവം വിവാദവും നാണക്കേടും ആയി മാറിയതോടെയാണ് പ്രസ് ക്ലബും മാധ്യമ സമ്മേളനം ക്യാൻസൽ ചെയ്തത്.
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആര് അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവചനങ്ങൾ നടത്താറുള്ള സ്വാമിയാണ് സജീവൻ സ്വാമി പക്ഷെ ഇക്കുറി പ്രവചനം റിപ്പോർട്ട് ചെയ്യാനായി മാധ്യമങ്ങളെ ക്ഷണിച്ച് കത്ത് നൽകിയപ്പോൾ മദ്യം അടക്കമുള്ള മെനു സ്വാമി പരസ്യമാക്കിയതാണ് വിവാദമായത്. ഡിന്നർ പാർട്ടിയിലെ വിശിഷ്ട വിഭവങ്ങളുടെ ലിസ്റ്റിനൊപ്പമാണ് സ്വാമി ജോണി വാക്കറും ബിയറും ചേർത്തത്. ഇതോടെ നടത്താൻ പോകുന്ന പ്രവചനങ്ങളെക്കാൾ വിവാദമായി പ്രവചനത്തിനുള്ള ക്ഷണം മാറുകയും ചെയ്തു. ഒരു സ്വാമി നോൺ അടങ്ങിയ മുഴുവൻ വിഭവങ്ങളും ഒപ്പം ജോണി വാക്കർ അടക്കമുള്ള മദ്യങ്ങളും ഓഫർ നൽകുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അത് വിവാദങ്ങൾക്ക് മറ്റൊരു നിറം പകരുകയും ചെയ്തു. സെക്രട്ടറിയേറ്റിനു തൊട്ടുമുന്നിലുള്ള ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള പങ്കജ് ഹോട്ടലിലാണ് നാളെ വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെ സ്വാമി മദ്യ മടക്കമുള്ള ഡിന്നർ പ്രഖ്യാപിച്ചത്. .
ശ്രീചക്രം പോലുള്ള പൂജകൾ നടത്തുകയും സിപിഎം പോലുള്ള പാർട്ടികളെ അധികാരത്തിൽ എത്തിക്കാൻ വമ്പൻ പൂജകൾ നടത്തുകയും ചെയ്യുന്ന സ്വാമിയാണ് സജീവൻ സ്വാമി. പക്ഷെ പ്രവചനത്തിനൊപ്പം ഫൈവ് സ്റ്റാർ ഡിന്നർ ഏർപ്പെടുത്തുകയും അതിൽ ജോണി വാക്കർ പോലുള്ള മദ്യത്തിന്റെ പേരുകൾ കൂടി അനൗൺസ് ചെയ്തപ്പോൾ പ്രശ്നത്തിൽ പൊലീസ് കൂടി ഇടപെട്ടു. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, കരിമീൻ ഫ്രൈ, മട്ടൻ കുറുമ, ചിക്കൻ കറി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി. പാലപ്പം, പത്തിരി തുടങ്ങി 24 ഭക്ഷ്യ വിഭവങ്ങളാണ് മാധ്യമ പ്രവർത്തകർക്കായുള്ള ഡിന്നറിൽ സ്വാമി പ്രഖ്യാപിച്ചത്. ഇതിലെ 21, 22 മെനുവാണ് സ്വാമിയെ കുടുക്കിയത്. 21-ഡ്രിങ്ക്സ്, 22 -ജോണി വാക്കർ+ബിയർ എന്നാണ് നൽകിയത്. സ്വാമിയുടെ മെനു പുറത്തു വന്നതോടെ ഈ മെനു സോഷ്യൽ മീഡിയയിൽ സ്വതന്ത്ര സഞ്ചാരം നടത്തുകയും ചെയ്തു. ഡിന്നർ മെനു വൈറൽ ആയതോടെ തൊട്ടു പിന്നാലെ തിരുവനന്തപുരത്തെ പൊലീസ് ഇടപെടലും വന്നു. പാർട്ടിയിലെ ജോണി വാക്കർ ഉൾപ്പെടെയുള്ളവ ഉടനടി പിൻവലിക്കാനാണ് സ്വാമിയോട് പൊലീസ് ആവശ്യപ്പട്ടത്. ഇല്ലെങ്കിൽ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് സ്വാമിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകരും ഒപ്പം എതിർപ്പുമായി വന്നു .ഇതോടെയാണ് ഡിന്നറിൽ നിന്നും ജോണി വാക്കർ പിൻവലിക്കാൻ സ്വാമി തീരുമാനിച്ചത്.
മാധ്യമ പ്രവർത്തകർക്കായുള്ള മദ്യപാർട്ടിയെ സംബന്ധിച്ചു സജീവൻ സ്വാമി മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:
കുണ്ഡലിനി ശക്തി സ്വായത്തമാക്കിയ ആളാണ് താൻ. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും താൻ പ്രവചനം നടത്താറുണ്ട്. തപസ് വഴിയാണ് കുണ്ഡലിനി ശക്തി ഞാൻ ഉണർത്തിയത്. അതിനാൽ പ്രവചിക്കാൻ തനിക്ക് കഴിയും. എല്ലാം പ്രവചിക്കും. എല്ലാ പ്രവചനവും സത്യമാകാറുമുണ്ട്. പ്രവചനത്തെക്കാൾ ഡിന്നർ മെനു അനൗൺസ് ചെയ്തത് പ്രശ്നമായി. എനിക്ക് ചില്ലറ തെറ്റുകൾ അതിൽ വന്നുപോയിട്ടുണ്ട്. എന്നെ അറിയുന്ന ഒട്ടനവധി ആളുകൾ വിളിച്ചു. എല്ലാവർക്കും ഡിന്നർ മെനു വെളിപ്പെടുത്തിയതിലാണ് എതിർപ്പ് വന്നത്. എന്നെ അറിയുന്ന ആളുകൾ തന്നെയാണ് പറഞ്ഞത്. നമുക്ക് തിരുവനന്തപുരത്തെ പത്രക്കാർക്കായി ഒരു പാർട്ടി കൂടി നടത്തണം. സന്തോഷാകൂലെ എന്നൊക്കെ ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് വിളിച്ചാണ് ചോദിച്ചത്. എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം. ഞാൻ പറഞ്ഞു. ഞങ്ങൾ ഒരു മെനു അയച്ചു തരാം. സ്വാമി അതുകൊടുക്കുമോ എന്ന് ചോദിച്ചു. അവർ എന്തോ വൈരാഗ്യം തീർക്കുന്ന തരത്തിലുള്ള മെനുവാണ് എനിക്ക് അയച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല. അത് ശരിയെന്നു വെച്ചു. മാറ്റങ്ങൾ ഒന്നും ഞാൻ പറഞ്ഞതും ഇല്ല. ഇത്ര വലിയ ഒരു മെനു ഞങ്ങൾ കണ്ടിട്ടില്ലാ എന്നാണ് പങ്കജ് ഹോട്ടലുകാർ എന്നോട് പറഞ്ഞത്. കഴിക്കുന്നവർ ഭംഗിയായി കഴിക്കട്ടെ എന്ന് വിചാരിച്ചാണ് മെനുവിന് ഞാൻ അപ്രൂവൽ നൽകിയത്. എല്ലാം ഭംഗിയായി മുന്നോട്ട് പോകട്ടെ എന്നും കരുതി.
ജോണി വാക്കർ ചേർക്കണം; ഇരുപത് ബോട്ടിൽ അല്ലെങ്കിൽ മുപ്പത് ബോട്ടിൽ മതിയാകും
എനിക്ക് വലിയ മെനു നൽകിയവർ രണ്ടാമതും വിളിച്ചു. ഒരു കാര്യം വിട്ടുപോയി സ്വാമി. നമുക്ക് ജോണി വാക്കർ കൊടുക്കണം. ജോണി വാക്കറിനു എന്ത് വിലയാകും എന്ന് ചോദിച്ചു. രണ്ടായിരം രൂപ ഒരു ബോട്ടലിനു ആകും എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. നൂറു പേര് ഉണ്ടെങ്കിൽ അവർ കൂടുതൽ എങ്കിലും കഴിച്ചാലോ? നമ്മൾ പെട്ട് പോകില്ലേ എന്ന് ചോദിച്ചു. ഇല്ല. അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന് അവർ പറഞ്ഞു. നമുക്ക് ഒരു ഇരുപത് ബോട്ടിൽ, അല്ലെങ്കിലോ മുപ്പത് ബോട്ടിൽ. അതിൽ കൂടുതൽ വേണ്ടി വരില്ല-അവർ പറഞ്ഞു. പങ്കജ് ഹോട്ടലിൽ ജോണി വാക്കർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ ജോണി വാക്കർ കൊടുക്കുന്നില്ല. ഞങ്ങൾ ബീയർ കൊടുക്കാം എന്ന് പറഞ്ഞു. ശരി ബിയർ നിങ്ങൾ നൽകൂ. പക്ഷെ ഞങ്ങൾ പുറത്ത് നിന്ന് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. പുറത്തു നിന്നും കൊണ്ടുവരാൻ പാടില്ല. പക്ഷെ നിങ്ങൾ ഇത്ര വലിയ പാർട്ടി നടത്തുന്നതിന്റെ പേരിൽ അങ്ങിനെ ചെയ്യാം എന്ന് അവർ പറഞ്ഞു.
മെനു പരസ്യപ്പെടുത്തിയതോടെ എനിക്ക് വന്നത് തുരുതുരെ കോളുകൾ. പറഞ്ഞത് വേറൊന്നും അല്ല. മെനു പരസ്യപ്പെടുത്താൻ പാടുണ്ടോ എന്നാണ് ചോദിച്ചത്. തെറ്റ് പറ്റിപ്പോയി. അതിനു മാപ്പ് പറയാം. ഇനി അതല്ല ജോണി വാക്കർ ഒഴിവാക്കാണോ? നമുക്ക് ഒഴിവാക്കാം. ഞാനിപ്പോൾ തന്നെ പ്രസ് ക്ളബിൽ നൽകിയ നോട്ടീസിൽ നിന്നും ജോണി വാക്കർ പിൻവലിക്കാം-ഞാൻ പറഞ്ഞു. ഉടൻ തന്നെ പൊലീസിൽ നിന്നും വിളിവന്നു. തിരുവനന്തപുരത്തെ സിഐ ആണ്. മദ്യപാർട്ടിയുമായി മുന്നോട്ടു പോയാൽ കേസ് ചാർജ് ചെയ്യേണ്ടി വരും. ഞാൻ മദ്യം നൽകിയില്ലല്ലോ. എന്ന് ഞാൻ മറുപടിയും പറഞ്ഞു. പക്ഷെ മദ്യം നൽകുന്നില്ല. എന്നാൽ അത് വിളിച്ച് എല്ലാവരോടും പറയണം. ഞാൻ ഉടൻ എല്ലാവർക്കും മെസ്സേജ് നൽകി.
ഞങ്ങൾ സ്മോൾ കഴിക്കാൻ നടക്കുന്നവർ അല്ലല്ലോ' എന്നാണ് പത്രക്കാരും എന്നോട് പറഞ്ഞത്. എന്തായാലും 20-ലെ പാർട്ടിയിൽ ജോണി വാക്കർ ഉണ്ടാകില്ല. പക്ഷെ ബിയർ ഉണ്ടാകും. ജോണി വാക്കർ നൽകാൻ ഞാൻ തയ്യാറാണ്. പക്ഷെ സമ്മതിച്ചില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും. അവർ, പൊലീസ് സമ്മതിക്കേണ്ടേ? ഭക്ഷണം നല്ല രീതിയിൽ നൽകും. ജോണി വാക്കർ മാധ്യമ പ്രവർത്തകർക്ക് നൽകണം എന്നുണ്ട്. വേറെ എവിടെയെങ്കിലും വെച്ച് ജോണി വാക്കർ നൽകും-സജീവൻ സ്വാമി പറയുന്നു. എന്തായാലും ഡിന്നർ മെനുവിലെ ജോണി വാക്കർ വിവാദമായതോടെ ജോണി വാക്കർ മാത്രം പിൻവലിച്ചുള്ള തിരഞ്ഞെടുപ്പ് ഫല പ്രവചനമാണ് പ്രസ് ക്ലബിൽ നടക്കാൻ പോകുന്നത്. ജോണി വാക്കർ പിൻവലിച്ച് തത്ക്കാലം വിവാദങ്ങളിൽ നിന്നും തടിയൂരാനാണ് സജീവൻ സ്വാമിയുടെയും നീക്കം. പക്ഷെ വിവാദ മാധ്യമ സമ്മേളനം പ്രസ് ക്ലബ് റദ്ദ് ചെയ്തതോടെ ക്ഷീണം സ്വാമിക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്