വാജ്പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തിൽ എക്സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹൻ സിങ് രണ്ട് തവണ സർക്കാർ ഉണ്ടാക്കിയത് മാത്രം കോൺഗ്രസിന്റെ പ്രതീക്ഷ; 2014ൽ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപി; എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെ; കേന്ദ്രത്തിലും കേരളത്തിലും തോൽവി ഭയക്കുന്നത് സിപിഎം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എക്സിറ്റ് പോളുകളുടെ ഫലം ഞെട്ടിക്കുകയാണ് കോൺഗ്രസിനെ. രാജസ്ഥാനിലും മധ്യപ്രദേശിലും മാസങ്ങൾക്ക് മുമ്പുണ്ടാക്കിയ നേട്ടം പോലും കോൺഗ്രസിന് എകിസ്റ്റ് പോളുകൾ നൽകുന്നില്ല. ഫലം ശരിയാണെങ്കിൽ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് കോൺഗ്രസ് തിരിയും. അപ്പോഴും പ്രതീക്ഷ കൈവിടാതെ മുമ്പോട്ട് പോകാനാണ് കോൺഗ്രസിന്റെ നീക്കം. എക്സിറ്റ് പോളുകൾ വിശ്വസനീയമല്ലെന്നാണ് മുൻ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസ് പറയുന്നത്. 2014ലെ മോദി തരംഗം ഇത്തവണ സുനാമിയായി ആഞ്ഞു വീശുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അവർ എക്സിറ്റ് പോളിനെ പൂർണ്ണമായും വിശ്വസിക്കുന്നു. ഇതിനിടെയിൽ എല്ലാ പ്രതീക്ഷയും പോയ ഒരു കൂട്ടരുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഒരു റോളുമില്ലാതെ കേരളത്തിൽ മാത്രമുള്ള പ്രാദേശിക കക്ഷിയായി മാറുകയാണ് സിപിഎം. കേരളത്തിൽ സീറ്റ് കിട്ടുമെങ്കിലും വലിയ തോൽവിയാണ് സിപിഎമ്മിനെ കേരളത്തിലും കാത്ത് നിൽക്കുന്നത്. അങ്ങനെ എക്സിറ്റ് പോളുകൾ സിപിഎമ്മിനെ സർവ്വത്ര നിരാശയിലേക്ക് കൊണ്ടു പോകുന്നു.
വാജ്പേയിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ ബലത്തിൽ എക്സിറ്റ് പോളുകളെ അതിജീവിച്ച് മന്മോഹൻ സിങ് രണ്ട് തവണ സർക്കാർ ഉണ്ടാക്കിയത് കോൺഗ്രസിന്റെ പ്രതീക്ഷയാണ് ഇപ്പോഴും. രണ്ട് തവണയും എക്സിറ്റ് പോൾ ഫലങ്ങളെ അതിജീവിക്കുന്ന വിജയമാണ് മന്മോഹൻ നേടിയത്. എന്നാൽ 2014ൽ മോദി തരംഗം പ്രവചിക്കപ്പെട്ടത് പോലെ നടന്നുവെന്നത് വിശ്വസിച്ച് ബിജെപിയും മുന്നോട്ട് പോകുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ബദൽ മാർഗ്ഗങ്ങൾക്കായുള്ള ചർച്ച തുടരും. ബംഗാളിലും ഒഡീഷയിലും നോർത്ത് ഈസ്റ്റിലും ബിജെപിയുണ്ടാക്കിയെന്ന് പറുന്ന മുന്നേറ്റത്തിൽ പ്രതിപക്ഷത്തിന് സംശയമുണ്ട്. ഇവിടെ എല്ലാം ബിജെപി തോൽക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടൽ. അങ്ങനെ എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ഇരുകൂട്ടരും വ്യാഖ്യാനിക്കുന്നത് തോന്നിയതു പോലെയാണ്.
മോദി തരംഗം വീശിയടിച്ച 2014 ൽ പ്രധാന എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെല്ലാം കൃത്യമായി. മോദിക്കും ബിജെപി.ക്കും വൻ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സർവേകൾ ഏറക്കുറെ സത്യമായി. 2014 ൽ സർവേകൾ പൊതുവേ എൻ.ഡി.എക്ക് 249 മുതൽ 340 വരെ സീറ്റുകളും യു.പി.എ.യ്ക്ക് 70-148 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. എ.ബി.പി-നീൽസൺ സർവേ ബിജെപി.ക്ക് 281 സീറ്റുകളാണ് പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലവുമായി ഏറെ അടുത്തുനിന്ന പ്രവചനം എ.ബി.പിയുടേതായിരുന്നു. അന്ന് ബിജെപി. നേടിയത് 282 സീറ്റുകൾ. എന്നാൽ കോൺഗ്രസിന് നൽകിയ സീറ്റെണ്ണത്തിൽ പിഴച്ചു. കോൺഗ്രസ് 92 മുതൽ 102 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ കോൺഗ്രസിന് ലഭിച്ചത് 44 സീറ്റുകൾ.
2014 ൽ ഇന്ത്യ ടുഡെ-സിസെറോ ബിജെപി.ക്ക് 261-283 സീറ്റുകളും കോൺഗ്രസിന് 110-120 സീറ്റുകളും പ്രവചിച്ചു. അതേസമയം, 2004-ലും 2009-ലും നടന്ന എക്സിറ്റ് പോൾ ഫലങ്ങൾ പാളിപ്പോയ ചരിത്രവും ദേശീയരാഷ്ട്രീയത്തിന് മുന്നിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണത്തിന്റെ പിന്തുണയിൽ ബിജെപി. ഭരണത്തിൽ തിരിച്ചുവരുമെന്നായിരുന്നു 2004 ൽ മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ. അധികാരമേറി. 2009 ൽ യു.പി.എ.ക്ക് ക്ഷീണമുണ്ടാകുമെന്ന എക്സിറ്റ് പോൾ നിരീക്ഷണങ്ങളും പാളിപ്പോയി. ഇത് ഇത്തവണ കോൺഗ്രസിന് പ്രതീക്ഷയാണ്. കോൺഗ്രസിന്റെ രഹസ്യ മുന്നേറ്റം തിരിച്ചറിയാൻ എക്സിറ്റ് പോളുകൾക്ക് കഴിയുന്നില്ലെന്നാണ് അവരുടെ നിലപാട്.
എന്നാൽ സമീപകാല തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ കൂടുതലും അന്തിമ ജനവിധിയോട് ചേർന്നുനിൽക്കുന്നവയായിരുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഏറ്റവും അവസാനം നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ശരിയായി. 1980-നും 2019-നും ഇടയിൽ ലോക്സഭകളിലേക്ക് 79 അഭിപ്രായസർവേകളും 54 എക്സിറ്റ് പോളുകളും നടന്നിട്ടുണ്ട്. നിയമസഭകളിലേക്ക് 307-ഉം ലോക്സഭകളിലേക്ക് 393-ഉം. ആകെ 833. ഇവയിൽ കൃത്യമായ പ്രവചനം ഉണ്ടായത് 75 ശതമാനം. അഭിപ്രായസർവേകൾ 71 ശതമാനം കൃത്യമായി ഫലം പറഞ്ഞപ്പോൾ എക്സിറ്റ് പോളുകൾ 84 ശതമാനം ഫലം കൃത്യമായി പറഞ്ഞു. എക്സിറ്റ് പോളുകൾ വിജയികളെ പ്രവചിച്ചതിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 75 ശതമാനം ശരിയായപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 97 ശതമാനം പ്രവചനം ശരിയായി. അതുകൊണ്ട് തന്നെ ബിജെപി ക്യാമ്പുകളിലാണ്
2018 ഡിസംബർ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങളും മിക്കവാറും ചാനലുകളുടേതും കൃത്യമായിരുന്നു. ഇതാണ് എക്സിറ്റ് പോളുകളിലേക്ക് ഏവരും ശ്രദ്ധിക്കാനുള്ള കാരണവും. കൃത്യമായ ട്രെന്റ് പ്രവചനത്തിലുണ്ടാകും. മന്മോഹൻ സിങ് അധികാരത്തിലെത്തിയ രണ്ട് തവണയും അതിശക്തമായ മത്സരം നടക്കുന്നുവെന്നായിരുന്നു പ്രവചനം. ഏകപക്ഷീയ മത്സരത്തിലെ പ്രവചനങ്ങളും അതുപോലെ സംഭവിച്ചു. ഇതാണ് ഇത്തവണ ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം നിറയ്ക്കുന്നത്. എതിരാളികൾ ബഹുദൂരം പിന്നിലാണ്. അതുകൊണ്ട് തന്നെ വിജയം ഉറപ്പെന്ന് ബിജെപിക്കാർ പറയുന്നു.
എക്സിറ്റ് പോളുകളുടെ പ്രവചന ചരിത്രം
എക്സിറ്റ് പോളുകളുടെ ഫല വിശകലനത്തിൽ സിപിഎം ആകെ നിരാശയിലാണ്. തമിഴ്നാട്ടിൽ സീറ്റ് കിട്ടില്ലെന്നാണ് പ്രവചനം. കേരളത്തിൽ കിട്ടുക 4 സീറ്റും. ബംഗാളിലും ത്രിപുരയിലും സർവ്വത്ര പരാജയവും. അങ്ങനെ പാർലമെന്റിൽ അഞ്ചിൽ താഴെ സീറ്റുകളിൽ സിപിഎം ഒതുങ്ങും. പ്രതിപക്ഷ കക്ഷികൾക്ക് സർക്കാരുണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞാൽ പോലും സിപിഎം നിലപാടുകൾ അപ്രസക്തമാകും. ഒന്നാം യുപിഎ സർക്കാരിൽ ഇടതുപക്ഷത്തിന് അറുപതിൽ കൂടുതൽ സീറ്റുകളുണ്ടായിരുന്നു. ഇതാണ് നാലിലേക്കോ അഞ്ചിലേക്കോ ചുരുങ്ങാൻ പോകുന്നത്. അങ്ങനെ വമ്പൻ തിരിച്ചടിയുണ്ടാകുന്ന പാർട്ടിയായി സിപിഎം മാറുകയാണ്.
അതിനിടെ എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി കഴിഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രമാണ് ചാനലുകൾ എക്സിറ്റ് പോളുകൾ നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ വികാരം വ്യക്തമായി മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ എക്സിറ്റ് പോൾ പൊള്ളത്തരമാണെന്ന് വ്യക്തമാകുന്നതായാണ് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ട്വിറ്ററിൽ കുറിച്ചത്.
തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, കശ്മീർ മുൻ മുഖ്യന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവരും എക്സിറ്റ് പോളുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോളിനെതിരെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത പ്രതികരിച്ചത്. കാണാതായ ഇവിഎമ്മുകൾ വിദഗ്ധമായി മാറ്റി സ്ഥാപിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടാനാണ് എക്സിറ്റ് പോളുകൾ ബിജെപിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.
ടിവി നിർത്തി സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലേക്ക് പോകേണ്ട സമയം എത്തിയെന്നാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ള പ്രതികരിച്ചത്. എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവചനമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിമർശനം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍