വളാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവെന്നത് പച്ചക്കള്ളം; അന്ന് കുട്ടികളുടെ സംരക്ഷകൻ ഇന്ന് പീഡനക്കേസിലെ വക്കീൽ എന്ന മനോരമ തലക്കെട്ടും നുണ; മലയാള മനോരമയ്ക്കെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയൽചെയ്ത് യുവ അഭിഭാഷൻ; വളാഞ്ചേരി പീഡനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അഡ്വ. കെ.വി യാസർ
ജംഷാദ് മലപ്പുറം
മലപ്പുറം: വളാഞ്ചേരി പീഡനക്കേസിൽ പ്രതിയായ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവെന്നത് വ്യാജ വാർത്തയാണെന്നും മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ പ്രക്ഷോഭം തിരിഞ്ഞുകുത്തുന്നുവെന്ന പ്രചാരണം വ്യാജമെന്നും യൂത്ത്ലീഗ്. വ്യാജവാർത്ത നൽകിയതിന്റെ പേരിൽ മലയാള മനോരമ പത്രത്തിനെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് മലപ്പുറത്തെ യുവ അഭിഭാഷകനും യൂത്ത്ലീഗ് നേതാവുമായ അഡ്വ. കെ.വി യാസർ അറിയിച്ചു.
'പീഡനക്കേസിനെ പ്രതിയായ വളാഞ്ചേരിയിലെ എൽ.ഡി.എഫ് കൗൺസിലർക്കുവേണ്ടി യൂത്ത്ലീഗ് നേതാവ് കൂടിയായ താൻ ഹാജരായെന്നാണ് രണ്ടു ദിവസങ്ങളിലായി മനോരമ വാർത്ത നൽകിയത്.എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല.അഡ്വ ബി എ ആളൂരിന്റെ പലകേസുകളിലും മലപ്പുറം ജില്ലയിൽ താനാണ് ഹാജരാകാറുള്ളത്. എന്നാൽ ഈകേസിൽ താൻ ഹാജരായിട്ടില്ല'- അഡ്വ. കെ.വി യാസർ പറയുന്നു. ഇതിന് പുറമെ തന്നെ മനഃപൂർവം കരിവാരിത്തേക്കാനും, രാഷ്ട്രീയമായി വിഷയം ചർച്ചയാക്കാനുമാണ് വാർത്ത ബോധപൂർവം സൃഷ്ടിച്ചത്. പീഡനക്കേസിൽ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവ് എന്ന തലക്കെട്ടിലാണ് മെയ് 18ന് മനോരമ വാർത്ത നൽകിയത്. ഈവാർത്തയിൽ പൂൽപ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കൂടിയായ താനാണ് കേസിനായി ജില്ലാ കോടതിയിൽ ഹാജരാകുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ താൻ കേസിൽ ഹാജരാകുന്നില്ല. കേസുമായി യാതൊരു ബന്ധവുമില്ല. നേരത്തെ അഡ്വ. ആളൂരിന്റെ പലകേസുകളും താൻ മലപ്പുറം ജില്ലയിൽ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഈകേസ് താൻ യൂത്ത്ലീഗ് പ്രവർത്തകൻ കൂടിയായതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നും യാസർ പറഞ്ഞു.
ഈവാർത്തക്ക് പറമെ ഇന്ന് 18ന് വീണ്ടും സമാനമായ രീതിയിൽതന്നെ മനോരമ വാർത്ത നൽകിയിട്ടുണ്ട്.'അന്ന് കുട്ടികളുടെ സംരക്ഷകൻ, ഇന്ന് പീഡനക്കേസിലെ വക്കീൽ' എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. താൻ നേരത്തെ ജില്ലാ ബാലസംരക്ഷണ യൂണിറ്റി(ഡി.സി.പി.യു) മുൻഅഭിഷകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ വീണ്ടും വാർത്ത നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാകേണ്ട കുട്ടികൾക്ക് നിയമ സംബന്ധമായ സഹായങ്ങൾ നൽകുകയും അവരുടെ സാഹചര്യങ്ങൾ പഠിച്ച് ബോർഡിന് വിവരങ്ങൾ നൽകുകയും ചെയ്യുന്ന ലീഗൽ കംപ്രബേഷൻ ഓഫീസറായിരുന്നും യാസറെന്നും വാർത്തയിൽ പറയുന്നു. ഇത്തരത്തിൽ മനഃപൂർവം തന്നെ കരിവാരിത്തേക്കുകയും, രാഷ്ട്രീയമായ തനിക്ക് പ്രയാസം ഉണ്ടാക്കിയതോടൊപ്പം മാനഹാനികൂടി സൃഷ്ടിച്ചതോടെയാണ് ഇത്തരത്തിൽ നിയമനടപടി സ്വീകരിച്ചതെന്നും യാസർ പറഞ്ഞു.
വളാഞ്ചേരി പീഡന കേസിൽ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഷംസുദ്ധീന് വേണ്ടി മഞ്ചേരി പോക്സോ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത് ഹൈ കോടതി അഭിഭാഷകൻ അഡ്വ ബി എ ആളൂർ ആണ്, ളാഞ്ചേരി പൊലീസ് ക്രൈം നമ്പർ 125/19 ആണ് എഫ്.ഐ.ആർ ഫയൽചെയ്തത്. സിഎംപി 1142/2019 നമ്പർ ആയുള്ള മഞ്ചേരി പോക്സോ കോടതിയിൽ നിലവിലുള്ള മുൻകൂർ ജാമ്യ ഹരജി ബോധിപ്പിച്ചിട്ടുള്ളത് ആളൂർ വക്കീൽ ആണ്, ആയതിൽ മെമ്മെ ഓഫ് ഓഫീസ്സിനസ് ഉള്ളതും അദ്ദേഹത്തിനാണെന്നും ഇതിനാൽ കേസിൽ തനിക്ക് യാതൊരു ബന്ധമില്ലെന്നും യാസർ പറഞ്ഞു.
നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം പ്രസിദ്ധീകരിച്ച തെറ്റായ വാർത്ത നിരുപാധികം പിൻവലിച്ച് മാപ്പ് പറഞ്ഞ് സത്യസന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തി തുല്യപ്രാധാന്യത്തോട് കൂടി വീണ്ടും മനോരമയിൽ അച്ചടിച്ച് പ്രസീദ്ധീകരിച്ച് വിതരണം ചെയ്യണമെന്നും നോട്ടീസിൽ വിശദീകരിക്കുന്നത്.മനോരമയിൽവന്ന തെറ്റായ വാർത്ത കണ്ടു മറ്റു പല ഓൺലൈൻ മീഡിയകളും തനിക്കെതിരെ വാർത്തകൾ നൽകിയെന്നും യാസർ പറയുന്നു.മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭം കൂടി തിരിഞ്ഞുകുത്തുന്നുവെന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിക്കുന്നത്. വിവാദ പീഡനക്കേസിൽ പ്രതിയായ ഇടതുപക്ഷ കൗൺസിലറുടെ വക്കീൽ തന്നെ ഇപ്പോൾ യൂത്ത് ലീഗ് നേതാവാണ്. കൗൺസിലറെ മന്ത്രി കെ.ടി ജലീൽ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനമെന്നും പറഞ്ഞ് വാർത്തകൾ പ്രചരിക്കുന്നതായി യാസർ പറയുന്നു.
അതേ സമയം ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനിപാർലമെന്റ് മണ്ഡം യൂത്ത്ലീഗ്, യൂത്ത്കോൺഗ്രസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ദിവസം മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നൃ. കാവുംപുറത്ത്നിന്നും ആരംഭിച്ച മാർച്ച് മീമ്പാറയിലുള്ള മന്ത്രി വസതിക്ക് സമീപം പൊലീസ് തടഞ്ഞു. മാർച്ച് കെ.എം ഷാജി എംഎൽഎ
ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കി ഉണ്ടെങ്കിൽ മന്ത്രി രാജിവെക്കുകയും സ്വതന്ത്രമായ അന്വേഷണത്തിന് തെയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. പെൺകുട്ടിക്ക് നീതിലഭിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.വൈ. എഫ് പാർലിമെന്റ്മണ്ഡലം പ്രസിഡന്റ് നാസർ പൊട്ടച്ചോല അദ്ധ്യക്ഷനായി.വി.ടി.ബൽറാം എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബുൽ ഗഫൂർ, വി.ടി സു ബൈർ തങ്ങൾ, അഡ്വ.സിദ്ധീഖ് പന്താവൂർ, വി.കെ.എം.ഷാഫി പ്രസംഗിച്ചു.
വളാഞ്ചേരിയിൽ എൽ.ഡി.എഫ് നഗരസഭാ കൗൺസിലർ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാൻ മന്ത്രി കെ.ടി ജലീലും, പൊലീസുദ്യോഗസ്ഥരും ഇടപെടൽ നടത്തുന്നുണ്ടെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റക്കും പരാതി നൽകിയിരുന്നു. മന്ത്രിയുടെ ഇടപെടൽ സംബന്ധിച്ചു പെൺകുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിക്കൊപ്പംതന്നെ കേസ് അട്ടിമറിക്കാൻ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ബാലികയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദക്കുരുക്കഴിയാതെ വളാഞ്ചേരി പീഡനക്കേസ്
അതേ സമയം വളാഞ്ചേരിയിൽ 16കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീൻ കേസിനെ തുടർന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി നിലവിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കേസിന്റെ അന്വേഷണമെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാൽ ഒരാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്പി. സുധീരൻ പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളിൽ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്, പ്രതി പെൺകുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ്. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻകുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തയ്യാറായിരുന്നില്ല.
പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ബന്ധുക്കളോടൊപ്പം വാടകക്ക് താമസിച്ചിരുന്ന പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി, പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനും തുടർന്ന് പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ വഴിയാണ് പെൺകുട്ടിയെ ഷംസുദ്ദീൻ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീൻ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തരത്തിൽ ബന്ധുവായ സ്ത്രീ പ്രതിയിൽ നിന്നും സ്വത്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്,
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്