സിറാജ് ദിനപത്രത്തിൽ ലേഖനം എഴുതിയത് മുഹമ്മദലി കിനാലൂർ; സിപിഐ മുഖപത്രത്തിൽ ഇതേ ലേഖനം പ്രസിദ്ധീകരിച്ചത് കോർഡിനേറ്റിങ് എഡിറ്റർ യു വിക്രമന്റെ പേരിൽ; ഒരു മയത്തിലൊക്കെ വേണ്ടേ `ദീപയടി` നടത്താൻ എന്ന് ചോദിച്ച് വായനക്കാർ; ദീപാ നിശാന്തിന്റെ കവിത മോഷണത്തിന് ശേഷം ഇതാ ജനയുഗം പത്രത്തിലെ ഈച്ചക്കോപ്പി കഥ
ജംഷാദ് മലപ്പുറം
മലപ്പുറം: ദീപാ നിശാന്തിന്റ കവിതാമോഷണത്തിന് പിന്നാലെ മറ്റൊരു മോഷണമണിപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ഇത്തവണ നടന്ന കവിതാ മോഷണമല്ല, പത്രത്തിൽ എഴുതിയ ലേഖനമാണ് അതുപോലെ മറ്റൊരു പത്രത്തിൽ മറ്റൊരാളുടെ പേരിൽ അച്ചടിച്ചുവന്നത്. നേരത്തെ നീപാനിശാന്തിന്റെ കോപ്പിയടി വിവാദം ഏറെ വിവാദമാകുകയും കോപ്പിയടിക്ക് 'ദീപയടി' എന്നുവരെ സോഷ്യൽമീഡിയ പേരുചാർത്തിക്കൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് സിറാജ് ദിനപത്രത്തിൽ വന്ന ലേഖനം വാക്കുകൾപോലും മാറ്റാതെ ജനയുഗം ദിനപത്രത്തിൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ദീകരിച്ചുവന്നത്. സംഭവം വിവാദമായതോടെ ലേഖനം കോപ്പിയടിച്ച ജനയുഗം കോ-ഓർഡിനേറ്റിങ് എഡിറ്ററായ യു വിക്രമനെ സ്ഥാപനത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബിൽക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും എന്ന ശീർഷകത്തിൽ ഈ മാസം നാലിന് കാന്തപുരം എ.പി വിഭാഗം സുന്നികളുടെ മുഖപത്രമായ സിറാജിൽ മുഹമ്മദലി കിനാലൂർ എഴുതിയ ലേഖനം മാറ്റങ്ങളൊന്നുമില്ലാതെ തന്റെ ഫോട്ടോ സഹിതമാണ് മെയ് 15ന് സിപിഐ മുഖപത്രമായ ജനയുഗം പത്രത്തിൽ കോ-ഓർഡിനേറ്റിങ് എഡിറ്റർ യു.വിക്രമന്റെ പേരിൽ പ്രസിദ്ദീകരിച്ചത്. സംഭവം വാസ്തവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിക്രമനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജനയുഗം എഡിറ്റർ രാജാജി മാത്യു അറിയിക്കുകയും ചെയ്തു.
ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാതലത്തിൽ മുഹമ്മദാലി കിനാലൂർ എഴുതിയ ലേഖനം വാക്കുകൾ പോലും മാറ്റാതെയാണ് യു വിക്രമന്റെ പേരിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിതാ ശകലം മാത്രം വെട്ടിമാറ്റിയായിരുന്നു പ്രസിദ്ധീകരിച്ചത്.
തന്റെ ലേഖനം അതുപോലെ ജനയുഗം പത്രത്തിൽ പ്രസിദ്ദീകരിച്ചതറിഞ്ഞ മുഹമ്മദലി കിനാലൂർ ജനയുഗം എഡിറ്റർ രാജാജി മാത്യൂതോമസിനെ വിളിച്ചു പരാതി പറയുകയായിരുന്നു. തുടർന്ന് സസ്പെൻഡ് ചെയ്തത വിവരം രാജാജി അറിയിച്ചത്. ബൂദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഒട്ടേറെ നേതാക്കൾ സിപിഐക്കുണ്ടെന്നും അവരുടെ മുഖപത്രത്തിലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നത് അതിശയകരമായ കാര്യമെന്നും മുഹമ്മദലി കിനാലൂർ പറഞ്ഞു.
മുഹമ്മദലി കിനാലൂർ സിറാജ് ദിനപത്രത്തിൽ ഈ മാസം നാലിന് ഏഴുതിയ ലേഖനം താഴെ
(ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിത മാത്രമാണ് ജനയുഗം ലേഖനത്തിൽനിന്നും ഒഴിവാക്കിയത്)
'പെട്ടെന്നായിരുന്നു എല്ലാം അവസാനിച്ചത്
കൊടിയും പന്തവുമായി അവർ വന്നു
വാളും തൃശൂലവുമായി അവർ വന്നു
അവരെന്റെ കൈകാലുകൾ കെട്ടിയിട്ടു
വാൾകൊണ്ട് അടിവയർ നെറുകെ പിളർന്നു
പിന്നീടാണ് ആഹാരരീതി മാറിയത്
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീർക്കാൻ മുതിർന്നവരുടെ രക്തവും
അങ്ങനെയാണു ഞങ്ങളുടെ
നഗരങ്ങളെല്ലാം കാടുകളായത്
ഗുഹകളിലിരുട്ടകറ്റാൻ
ഇപ്പോൾ ഞങ്ങൾ മനുഷ്യരെ കത്തിക്കുന്നു
ഹാ , എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം
- സച്ചിദാനന്ദൻ'
2002-ലെ ഗുജറാത്തിലേക്കെത്താൻ നമ്മുടെ മുമ്പിൽ വഴികൾ പലതുണ്ട്. കവിതയുടെ, കഥയുടെ, വസ്തുതാന്വേഷണങ്ങളുടെ, മാധ്യമവാർത്തകളുടെ, ദൃശ്യങ്ങളുടെ, വിവരണങ്ങളുടെ, നിലവിളിയുടെ, നിസ്സഹായതയുടെ, ഖുത്ബുദ്ധീന്റെ, അശോക് മോച്ചിയുടെ...അങ്ങനെയങ്ങനെ അനേകമനേകം വഴികൾ. എല്ലാ വഴികളും കണ്ണില്ലാത്ത ക്രൗര്യത്തിലും പെയ്തുതോർന്നിട്ടില്ലാത്ത കണ്ണീരിലും ചെന്നവസാനിക്കുന്നതായിരുന്നു. ഇന്നിപ്പോൾ നമുക്ക് ഗുജറാത്തിലേക്കെത്താൻ പുതിയൊരു വഴി കൂടിയുണ്ട്. അതൊരു പെണ്ണിന്റെ വഴിയാണ്, നിശ്ചയദാർഢ്യത്തിന്റെ വഴിയാണ്, തോറ്റുകൊടുക്കാൻ മനസ്സില്ലാതിരുന്നൊരു ഉരുക്ക് ജീവിതത്തിന്റെ വഴിയാണ്. തീർച്ചയായും അത് ബിൽക്കീസ് ബാനുവിന്റെ വഴിയാണ്. ആ വഴിയിൽ ഇന്ത്യൻ ജനാധിപത്യം ചിരി തൂകി നിൽക്കുന്നത് കാണാം നമുക്ക്.
സൂക്ഷിച്ചുനോക്കിയാൽ ഫാഷിസം കോടതിക്കോലായയിൽ ഉടുമുണ്ടഴിഞ്ഞുപോയവന്റെ നിസ്സഹായതയിൽ നിൽക്കുന്നതും കാണാം. ഫാഷിസത്തിന് എത്ര ഉടലുകൾ, എത്ര ഉടുപ്പുകൾ എന്നത് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. നഗരമധ്യത്തിൽ ഉടുമുണ്ടുരിഞ്ഞുപോയാലും നുണ കൊണ്ട് നാണം മറക്കാനറിയാം ഫാഷിസത്തിന്. അതുകൊണ്ടാണ് സൂക്ഷിച്ചുനോക്കണം എന്ന് പറഞ്ഞത്.
രാഷ്ട്രപിതാവിനെ കൊന്നപ്പോൾ, ബാബരിപള്ളി തകർത്തപ്പോൾ, ആർഎസ്എസ് നിരോധിക്കപ്പെട്ടപ്പോൾ, എണ്ണമറ്റ വർഗീയകലാപങ്ങളുടെ കുറ്റവാളികളായി അന്വേഷണ കമ്മീഷനുകൾ സംഘ്പരിവാറിലേക്ക് വിരൽ ചൂണ്ടിയപ്പോൾ, ഒളിക്യാമറകൾക്ക് മുമ്പിൽ മടി കൂടാതെ കലാപങ്ങളിലെ പങ്കാളിത്തം സംഘപരിവാർ നേതാക്കൾ വിളിച്ചുപറഞ്ഞത് ലോകം കണ്ടപ്പോൾ/ കേട്ടപ്പോൾ.. അപ്പോഴെല്ലാം ഉടുമുണ്ട് പോയവന്റെ ജാള്യത്തിൽ നിന്ന് അവർക്കൊരു മോചനമുണ്ടാകില്ലെന്ന്, അവർ തലയുയർത്തി നമുക്കിടയിൽ പ്രത്യക്ഷപ്പെടില്ലെന്നു കരുതിയവരല്ലേ നമ്മൾ. എന്നിട്ടെന്തുണ്ടായി?
അവർ നുണകൾക്ക് മേൽ നുണ മനോഹരമായി അടുക്കിവെച്ചു, മാധ്യമങ്ങളത് കണ്ട് പുളകം കൊണ്ടു. അവർക്ക് ചർച്ച ചെയ്യാൻ ഗുജറാത്തിലെ വികസന മിത്ത് മതിയെന്നായി. സംഘപരിവാർ എറിഞ്ഞുകൊടുത്ത ഓരോ എല്ലിൻകഷ്ണത്തിലും അവർ ചാടിക്കടിച്ചു. അജണ്ടകൾ എവിടെയോ നിശ്ചയിക്കപ്പെട്ടു, ചാനൽ റൂമുകളിൽ ആ അജണ്ടകൾ ഘോരഘോരം ചർച്ച ചെയ്യപ്പെട്ടു. ആ ചർച്ചകൾക്കൊടുവിൽ അവരൊരു ബിംബം പ്രതിഷ്ഠിച്ചു; അദ്ദേഹത്തിന് വികസനപുരുഷൻ എന്ന വിളിപ്പേര് നൽകി. കരുത്തൻ എന്ന് പുകഴ്ത്തിപ്പാടി. അദ്ദേഹത്തിന്റെ കറകൾ മറച്ചുവെച്ചു, അദ്ദേഹത്തിന്റെ മൗനാനുവാദത്തിൽ നടന്ന കലാപം വിസ്മൃതമായി. അവിടെ കൊല്ലപ്പെട്ട ആയിരങ്ങൾ മറവിയിലേക്ക് തള്ളപ്പെട്ടു. കാര്യം സാധിക്കാൻ വെളിമ്പറമ്പുകളെ ആശ്രയിക്കേണ്ടി വരുന്ന ഗുജറാത്തികൾ ചിത്രത്തിലില്ലാതായി. വികസനം- അത് മാത്രമായി വാഴ്ത്തുപാട്ടുകളിലെ ഉള്ളടക്കം. ഇന്ത്യക്ക് രക്ഷപ്പെടാൻ ഒരേയൊരു ഓപ്ഷൻ, ഒരൊറ്റ പേര്; നരേന്ദ്ര മോദി. മാധ്യമങ്ങൾ ആ പേരിനു ചുറ്റും കറങ്ങി. കോർപൊർറേറ്റുകൾക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു.
അവർക്ക് വേണ്ടതെല്ലാം ഗുജറാത്തിൽ അദ്ദേഹം നൽകിയിട്ടുണ്ട്. ആ സൗമനസ്യം രാജ്യമാകെ അനുവദിച്ചുകിട്ടിയാൽ അധികാരത്തിലിരിക്കാതെ തന്നെ നാടുഭരിക്കാം. അങ്ങനെയാണ് അവർ മോദിക്ക് വേണ്ടി പണമിറക്കുന്നത്. അദാനിയും അംബാനിയും മോദിക്ക് സേവാ ചെയ്യാൻ മത്സരിച്ചു. അദ്ദേഹത്തിന് നന്മ വരാൻ പ്രയത്നിച്ചു. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിനായി മീഡിയ റൂമുകൾ പ്രവർത്തിച്ചു. വേദികളിൽ വാഗ്ദാനങ്ങളൊഴുകി, നുണകൾ പ്രവഹിച്ചു. ജനം അതിൽ വീണു, ഇതാ രക്ഷകൻ ആഗതനായിരിക്കുന്നു എന്നവർ വിശ്വസിച്ചു. ഒടുവിൽ മോദി പ്രധാനമന്ത്രിയായി. എല്ലാം പാഴ്വാക്കായി, വോട്ട് ചെയ്തവർ വിഡ്ഢികളായി, കോർപറേറ്റുകൾ ആഹ്ളാദഭരിതരായി. ഇതൊക്കെ എന്തിനിപ്പോൾ പറയുന്നു എന്നല്ലേ? 2014 ന്റെ തനിയാവർത്തനമാണ് 2019 എന്നോർമിപ്പിക്കാനാണ്. അഞ്ചുകൊല്ലം മുമ്പത്തെ അതേ വൃത്തികെട്ട കളികളാണ് സംഘപരിവാർ പുറത്തെടുക്കുന്നത് എന്ന് ബോധിപ്പിക്കാനാണ്. ഈ വ്യാജനിർമ്മിതിയിൽ വീണുപോകരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ്.
നമുക്ക് 2002 ലേക്ക് പോകാം, ഗുജറാത്ത് വംശഹത്യ ഓർത്തെടുക്കാം, ബിൽക്കീസ്ബാനുവിനെ കുറിച്ച് സംസാരിക്കാം. ഗുജറാത്ത് കലാപം നടക്കുമ്പോൾ അവർക്ക് 19 വയസ്സ് പ്രായം. അഞ്ചുമാസം ഗർഭിണി. കലാപകാരികളിൽ നിന്ന് രക്ഷതേടി വീടുവിട്ട് ഒളിച്ചോടുകയായിരുന്നു അവരും കുടുംബവും. അക്രമികൾ അവരെ പിടികൂടി. കുടുംബത്തിലെ പതിനാല് പേരാണ് ബിൽക്കീസിന്റെ കൺമുന്നിൽ കൊല്ലപ്പെട്ടത്. . അക്കൂട്ടത്തിൽ ബിൽക്കീസിന്റെ മൂന്നുവയസ്സുള്ള മകളുമുണ്ട്. ഗർഭിണിയാണ് എന്നത് ബിൽക്കീസിനെ ഒഴിവാക്കാനുള്ള കാരണമായി അക്രമികൾ കരുതിയില്ല. അവർ മാറിമാറി ബലാൽസംഗം ചെയ്തു. അക്രമികൾ ആ പത്തൊമ്പതുകാരിക്ക് അപരിചിതരായിരുന്നില്ല. അടുത്ത വീടുകളിൽ താമസിച്ചവർ. പരസ്പരം അറിയുന്നവർ. അതൊന്നും അവരുടെ കരളലിയിച്ചില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരത അവർ ബാനുവിന്റെ ശരീരത്തിലും പ്രയോഗിച്ചു. ഒടുവിൽ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു, ചാരത്തിൽ നിന്ന് അവർ ഉയിർത്തെഴുന്നേറ്റു;
ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭർത്താവ് യാക്കൂബ് റസൂൽ ഖാൻ അവൾക്കൊപ്പം ഉറച്ചുനിന്നു. നിനക്ക് എന്താണ് സംഭവിച്ചത് എന്നൊരിക്കലും അയാൾ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും അവൾ താൻ ശരീരത്തിലേറ്റുവാങ്ങിയ വേദനകൾ പറയുമ്പോൾ മാത്രം അയാൾ അതെല്ലാം കേട്ടു. കലാപവും മരണവും നഷ്ടപ്പെട്ട കുടുംബവും; എല്ലാം ഞാൻ ആ സമയത്ത് മാറ്റിനിർത്തി. ഞാനവളോട് സ്നേഹത്തോടെ പെരുമാറി, അവളനുഭവിച്ച വേദനകളിൽ നിന്ന് അവളെ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ.
ആ നിയമപോരാട്ടം വെറുതെ ആയില്ല. അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നു; ജീവസന്ധാരണത്തിന് സർക്കാർ ജോലി ലഭ്യമാക്കാനും വിധിച്ചിരിക്കുന്നു. മകളുടെ സംസ്കാരം നടത്താനും അന്ത്യാഞ്ജലി അർപ്പിക്കാനും അവസാനമായി ആ നെറ്റിയിലൊന്നു ചുംബിക്കാനും കഴിഞ്ഞില്ല. എന്നെങ്കിലും മറക്കാനാവുമോ ആ വേദന? എത്ര തന്നെ നഷ്ടപരിഹാരം അനുവദിച്ചാലും ഞാൻ അനുഭവിച്ച വേദനകൾക്കുള്ള പരിഹാരമാകുമോ? ഒരുപക്ഷേ ഒന്നുമറിയാതെ കടന്നുപോയ മകൾക്കു വൈകിക്കിട്ടിയ നീതി കൂടിയായിരിക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധി ബിൽക്കീസ് ബാനു പറയുന്നു.
കണ്ണീരിൽ ഒലിച്ചുപോയ ആയിരങ്ങളുടെ ചരിത്രമാണ് ഗുജറാത്ത് 2002. ആ കലാപം ചിലർക്ക് ദേശീയരാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള ഗേറ്റ് പാസ് ആയി മാറിയതും നമുക്കറിയാം. അവരിപ്പോൾ വലിയൊരു രാഷ്ട്രീയ പരീക്ഷണത്തെ നേരിടുകയാണ്. അതിജയിക്കാൻ ആവനാഴിയിലെ അവസാനത്തെ അമ്പും എടുത്തു പ്രായോഗിക്കുകയാണ്. ഇനിയൊരു അധികാരാരോഹണം ഉണ്ടാകില്ലെന്ന് അവരും ഉറപ്പിച്ചിരിക്കുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലും ആ ഭീതി പ്രകടമാണ്. ഇന്ത്യ ആഗ്രഹിക്കുന്നതും ആ പതനമാണ്. ബിൽക്കീസ് ബാനു എന്ന ഒറ്റയാൾപട്ടാളം ഗുജറാത്തിലേക്ക് പുതുവഴി വെട്ടുമ്പോൾ ജനാധിപത്യം ചിരിതൂകുന്നുവെന്ന് നടേ പറഞ്ഞത് വെറുതെയല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്