കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇതു മോദി തരംഗമല്ല.... പശ്ചിമ-ഉത്തര ഇന്ത്യയിലും കിഴക്കൻ മേഖയിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇത് എത്രത്തോളം കൃത്യമാണെന്ന് ആർക്കും ഉറപ്പിക്കാനാകുന്നില്ല. എന്നാൽ സർവ്വ ചാനലുകളും ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് തന്നെ ഭരണ തുടർച്ചയ്ക്കുള്ള വഴിയാണ് ഒരുങ്ങുന്നത്. 2014ൽ മോദി മാത്രമായിരുന്നു ബിജെപിയുടെ മുഖം. എന്നാൽ അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ മറ്റൊരു നേതാവ് കൂടിയെത്തി. അമിത് ഷാ. മോദിയെ മുന്നിൽ നിർത്തി ബിജെപി ദേശീയ അധ്യക്ഷൻ തന്ത്രങ്ങൾ മെനഞ്ഞു. അത് വിജയത്തിലേക്ക് എത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 2014ലും ബിജെപിയെ അധികാരത്തിൽ എത്തിച്ചതിന് പിന്നിൽ അമിത് ഷായുടെ കരുത്തുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിശ്വസ്തനെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മോദി നിയോഗിച്ചത്. ഇത് വീണ്ടും വിജയതീരമടുക്കുന്നുവെന്നാണ് വിലയിരുത്തൽ.
2014ൽ ഇന്ത്യയൊട്ടാകെ മോദി തംരഗമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ബിജെപി നേടിയ ഏകപക്ഷീയ വിജയങ്ങൾ പ്രതീക്ഷിച്ചതുമാണ്. ഇതിന്റെ കരുത്തിൽ ഏവരും അന്ന് പ്രവചിച്ചത് ബിജെപിക്ക് 230 സീറ്റ് കിട്ടുമെന്നായിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ആഞ്ഞടിച്ചത് മോദി സുനാമിയായിരുന്നു. 80ൽ 72 സീറ്റിലും മോദിക്കായിരുന്നു വിജയം. ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചത് അന്ന് അമിത് ഷായായിരുന്നു. 2014ൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അമിത് ഷായ്ക്ക് യുപിയുടെ ചുമതലയായിരുന്നു. ഇവിടെ ചടുല തന്ത്രങ്ങളൊരുക്കിയാണ് യുപിയിലെ നഷ്ടപ്രതാപം വീണ്ടെടുത്തത്. 2019ൽ പാർട്ടിയിലെ കരുത്തനായ പ്രസിഡന്റായി അമിത് ഷാ മാറി. എല്ലാ സംസ്ഥാനങ്ങളിലും അമിത് ഷായുടെ കണ്ണെത്തി. പുതിയ മേഖലകളിലേക്ക് പാർട്ടിയെ കൊണ്ടു പോയി. ബംഗാളും ഒഡീഷയും നോർത്ത് ഈസ്റ്റും ഇതിന്റെ ഭാഗമായി അമിത് മനസ്സിൽ കണ്ടു. ഈ തന്ത്രത്തിന്റെ വിജയമാണ് മോദി തരംഗം വീണ്ടും എത്തിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സു'നമോ' ഇനി ദേശീയരാഷ്ട്രീയത്തിന്റെ അർഥവും ആകാരവും പുനർനിർവചിക്കും.
എക്സിറ്റ്പോൾ പത്തിൽ ഒമ്പതും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷവും ആറെണ്ണം 300-ലധികം സീറ്റും പ്രവചിച്ചിരിക്കെ, യഥാർഥഫലം ഇവയ്ക്ക് അടുത്തുവരുമെന്നാണ് പ്രതീക്ഷകൾ. 300-ലേറെ സീറ്റു ലഭിക്കുമെന്ന് പ്രചാരണം കഴിഞ്ഞ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് അതിരുകടന്ന ആത്മവിശ്വാസമായേ പലരും കണ്ടുള്ളൂ. 2014-ൽ യു.പി.എ. സർക്കാരിനെതിരായ ജനവികാരത്തിന്റെ പശ്ചാത്തലത്തിൽ സംശുദ്ധഭരണവും ഗുജറാത്തു മാതൃകയും വികസനവും ഉയർത്തി, നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് അന്നു ബിജെപി. നടത്തിയത്. പ്രധാനമന്ത്രിയായ മോദി അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടുമെത്തിയപ്പോൾ ഭരണവിരുദ്ധ വികാരം പ്രകടമല്ലായിരുന്നു. നോട്ടസാധുവാക്കലും കാർഷിക, ഗ്രാമീണ പ്രതിസന്ധിയുമൊന്നും ദേശീയതലത്തിൽ പൊതുവായ പ്രചാരണവിഷയമായില്ല. ബാലാകോട്ടും ദേശസുരക്ഷയും ആയിരുന്നു ബിജെപി.യുടെ പ്രചാരണത്തിന്റെ കാതൽ. ദേശീയത ചർച്ചയാക്കിയ മോദിയുടെ തന്ത്രങ്ങൾ വിജയിച്ചു.
ഇതിനൊപ്പമാണ് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ. ത്രിപുരയിൽ ബിജെപി വെന്നിക്കൊടി കാട്ടുമെന്ന് ആരും അഞ്ച് കൊല്ലമുമ്പ് ചിന്തിച്ചിരുന്നില്ല. സിപിഎമ്മിലെ അണികളെ പിളർത്തിയെടുത്തായിരുന്നു ഇത്. ബംഗാളിലും ഇടതുപക്ഷത്തെ നാമാവശേഷമായി മുഖ്യ പ്രതിപക്ഷമായി ബിജെപി മാറി. അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ഇതിന് പിന്നിൽ. കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യത്തിന് പിന്നിലും മോദി തംരഗമാണ്. കർണ്ണാടകയിലെ മഹാസഖ്യത്തെ വെട്ടിലാക്കി സുമലതയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കിയത് പോലുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിക്ക് അവിടെ ഗുണം ചെയ്തത്. ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടമുണ്ടാക്കി. ബീഹാറിൽ നിതീഷ് കുമാറിനേയും മഹാരാഷ്ട്രയിൽ ശിവസേനയേയും മോദിക്കൊപ്പം ചേർത്ത് നിർത്തിയതും അമിത് ഷായുടെ നയതന്ത്രമായിരുന്നു. ഈ രണ്ട് സീറ്റിലും സഖ്യം അനിവാര്യമാണെന്ന് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിരുന്നു.
ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തിയ മുന്നേറ്റമാണ് എക്സിറ്റ് പോളുകളിലുള്ളത്. ബംഗാളിൽ മമതയുടെ ആക്രമണത്തെ തിരിച്ചടി കൊടുത്ത് നേരിട്ടു. ഒഡീഷയിൽ മുഖ്യമന്ത്രി നവീന്‍ പട്നാടിക്കിന്റെ പ്രായധിക്യവും മറ്റും സമർത്ഥമായി ചർച്ചകളിലെത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ് നടത്തി. ഇതിന് പിന്നിൽ ആർ എസ് എസിനെ അനുനയ മാർഗ്ഗത്തിലേക്ക് കൊണ്ടു വന്ന നീക്കങ്ങളായിരുന്നു. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് പ്രതിപക്ഷത്തെ തന്നെ ഇല്ലായ്മ ചെയ്തു. യുപിയിൽ കരുതലോടെ നീങ്ങി. അഴിമതി രഹിത യോഗം ഭരണം ഉയർത്തിയും മോദിയുടെ വ്യക്തിപ്രഭാവം ചർച്ചയാക്കിയും മുന്നേറി. ഗംഗയെന്ന സിമ്പലും വ്യക്തമായി ഉപയോഗിച്ചു. ഈ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് പോലെ ബിജെപി വിജയിച്ചാൽ ഇനി അവർക്ക് മുമ്പിൽ ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രമാണ്.
എക്സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനമായിയായി മാറുന്നതിന്റെ പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങളെന്ന് ഏവരും വിലയിരുത്തുന്നതിന് കാരണം ഇതാണ്. ഇതോടൊപ്പം മറ്റുചില ഘടകങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും കൂടി ചേർന്നപ്പോൾ 2014-ലേതിനെക്കാളും വലിയ തരംഗമായി ബിജെപി മാറിയെന്നുവേണം കരുതാൻ. എന്നാൽ തരംഗത്തിന്റെ ലക്ഷണം എവിടെയും ദൃശ്യമായിരുന്നില്ല. ജാതി സമവാക്യങ്ങൾ നോക്കിയുള്ള കണക്കുകൂട്ടലുകളും സാമ്പ്രദായികരീതിയിലുള്ള മുൻകൂർ വിലയിരുത്തലുകളും ഒന്നും ശരിയാകുന്ന തരത്തിൽ അല്ല എക്സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും രണ്ടായി കാണണമെന്ന മുദ്രാവാക്യവും ഏറ്റു. ഏതാനും മാസംമുമ്പ് കോൺഗ്രസ് ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങൾപോലും ബിജെപി. തൂത്തുവാരുമെന്ന പ്രവചനം ഇതിന്റെ സൂചനയാണ് നൽകുന്നത്.
കർണാടകത്തിലും ബിജെപി മുന്നേറ്റമാണ്. കഴിഞ്ഞകൊല്ലം ആദ്യം കോൺഗ്രസ്-ജനതാദൾ സഖ്യത്തിന്റെ സർക്കാരുണ്ടായി. ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ്പോൾ പ്രകാരം അവിടെ 28 സീറ്റിൽ 21 മുതൽ 25 വരെ സീറ്റ് ബിജെപി.ക്കു ലഭിക്കും. നിയമസഭയിലേക്കുകൂടി തിരഞ്ഞെടുപ്പു നടന്ന ഒഡിഷയിലും ഇതുതന്നെയാണ് സ്ഥിതി. അവിടെ 147 അംഗ നിയമസഭയിൽ ബിജു ജനതാദളിന് (ബി.ജെ.ഡി.) 80നും 100-നുമിടയിൽ സീറ്റുകിട്ടുമെന്നാണു പ്രവചനം. ലോക്സഭയിൽ ബി.ജെ.ഡിക്കു രണ്ടുമുതൽ ആറുവരെ സീറ്റു മാത്രമേ ലഭിക്കൂ. ബിജെപിക്ക് 15-നും 19-നുമിടയിൽ സീറ്റു കിട്ടുമെന്നാണ് പ്രവചനം. ഇതാണ് മോദിയെ ഭരണത്തിലേക്ക് വീണ്ടും എത്തിക്കുന്നത്. രാഹുൽ ഗാന്ധി നേതാവെന്ന നിലയിൽ ഒട്ടേറെ വളർന്നെങ്കിലും മോദിക്കു പകരമാവില്ലെന്ന തോന്നൽ ചർച്ചാക്കുന്നതിൽ അമിത് ഷാ വിജയിച്ചു. പ്രതിപക്ഷത്തെ നേതൃപ്രതിസന്ധിയും ഐക്യമില്ലായ്മയും മുതലെടുക്കുകയും ചെയ്തു. യു.പി.യിലും ബിഹാറിലും ബംഗാളിലുമെല്ലാം ബിജെപി. ഇത് നന്നായി വിനിയോഗിക്കുകയും ചെയ്തു.
യു.പി.യിൽ ബി.എസ്പി.യും എസ്പി.യും ചേർന്നുള്ള സഖ്യത്തിന് 2014-ലേതിനെക്കാൾ കൂടുതൽ വോട്ട് കിട്ടുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും എക്സിറ്റ്പോൾ പ്രകാരം അതു കുറയുകയാണ് ചെയ്തത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാകാഞ്ഞതിനാൽ ത്രികോണ മത്സരമാണു നടന്നത്. 2014-ലേതുപോലെ ഏഴിൽ ഏഴുസീറ്റും ബിജെപി.ക്കു ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി. അവിശ്വസനീയമായ നേട്ടം ഉണ്ടാക്കാൻ പോകുന്നത് ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണെന്ന് എല്ലാ എക്സിറ്റ്പോളുകളും പ്രവചിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍