മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: ഇറാൻ പിന്തുണയോടെ യെമനിലെ ഹൂത്തികൾ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ തൊടുത്തു വിട്ട രണ്ട് മിസൈലുകൾ സൗദി തകർത്ത പശ്ചാത്തലത്തിൽ ഹൂത്തികളെ നിരായുധീകരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് സൗദി ആവശ്യപ്പെട്ടു. ഹൂത്തികൾ മക്കയെ ലക്ഷ്യമിടുന്നത് ഇറാന് വേണ്ടിയാണെന്നും ആരോപണമുണ്ട്. പുണ്യ നഗരത്തെ തകർത്ത് ഇസ്ലാമിക ലോകത്തിന് പുതിയ തലസ്ഥാനമുണ്ടാക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. ഷിയാ-സുന്നി പോരിന്റെ മറ്റൊരു വശമാണ് നടക്കുന്തെന്നും ആക്ഷേപം സജീവമാണ്.
ഇസ്ളാമിക വിശ്വാസത്തിന്റെ അടിക്കല്ലായ മക്കയെ നശിപ്പിക്കാനും ആഗോള ഇസ്ളാമിന്റെ കേന്ദ്ര സ്ഥാനം ഇറാൻ ആക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായി സൗദി അറേബ്യ മുമ്പും ആരോപിച്ചിട്ടുണ്ട്. ഐസിസ് ഭീകരരുടെ ഉദ്ദേശവും ഇസ്ലാമിക ആസ്ഥാനം പിടിച്ചെടുക്കാനും പുതിയ ഇസ്ളാമിക ആസ്ഥാനം സ്ഥാപിക്കലുമാണ്. ഇതിന് സമാനമായ നീക്കം വർഷങ്ങളായി ഇറാനും നടത്തുന്നു. സൗദിക്കെതിരേയും മക്കക്കെതിരേയും ഒരു ഇസ്ളാമിക ലോകത്തിനായുള്ള ശ്രമം ഇറാൻ മുമ്പും നടത്തിയിരുന്നു. മക്കക്കും മക്ക അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ളാമിക ലോകത്തിനും ബദൽ ഉണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇറാന്റെ നീക്കം അറബ് മേഖലയിൽ ഭാവിയിൽ വിശുദ്ധ നഗരങ്ങൾക്കായുള്ള മറ്റൊരു രക്ഷചൊരിച്ചിൽ ആകുമോ എന്നാണ് ആശങ്ക. മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒരു സ്വതന്ത്ര ഇസ്ളാമിക ഭരണത്തിൽ വേണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചിരുന്നു.
യെമനിൽ സുന്നി ഭരണകൂടവും ഷിയാ വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ അവർ മേഖലയിലെ രണ്ടു പ്രബല രാഷ്ട്രീയ മത സാമ്പത്തിക ശക്തികളായ സൗദി അറേബ്യയ്ക്കും ഇറാനും വേണ്ടി നിഴൽ യുദ്ധം നടത്തുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം. സുന്നി ഭരണകൂടത്തിനു സൗദി പിന്തുണ നൽകുമ്പോൾ ഹൂതികൾക്കു പിന്നിലുള്ളത് ഇറാനാണ്. യെമനെ വേദിയാക്കി സൗദിയും ഇറാനും ഇപ്പോൾ നടത്തുന്ന നിഴൽ യുദ്ധം പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പ്രാദേശിക പകയുടെ പരിഷ്ക്കരിച്ച പതിപ്പാണ്. ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയ്ക്കുള്ള നേതൃത്വ പദവിയെ ഇറാൻ ഒരിക്കലും നേരിട്ടു ചോദ്യം ചെയ്തിട്ടില്ല. എന്നാൽ മറ്റു പല വഴിക്കും അവർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു. 1987 ജൂലൈ 3-ന് ഇറാനിൽ നിന്നെത്തിയ ഹജ്ജ് സംഘം മക്കയിൽ വച്ച് നടത്തിയ പ്രതിഷേധ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു.
ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വമ്പനൊരു ജാഥയാണ് അവരന്നവിടെ സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ ക്രമീകരണത്തോടെ തുടങ്ങിയ പ്രകടനം പക്ഷേ സൗദി പൊലീസിന്റെ ഇറാൻ സംഘത്തിനു നേർക്കുള്ള വെടി വെയ്പ്പിൽ കലാശിക്കുകയാണ് ഉണ്ടായത്. യൂദ്ധം തന്നെയായി മാറിയ ആ സാഹചര്യത്തിൽ 300-ഓളം വരുന്ന ഇറാനികൾക്കും 150-ഓളം മറ്റുള്ളവർക്കും ജീവൻ നഷ്ടമായി. അതിൽ 100-ഓളം പേർ സൗദി സുരക്ഷാ സേനയിലെ അംഗങ്ങൾ തന്നെയായിരുന്നു. അന്ന് മുതൽ തന്നെ മക്കയോടും മദീനയോടും ഇറാന് പകയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാനിലെ പല തീർത്ഥാടന കേന്ദ്രങ്ങളും ആക്രമങ്ങളിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സൗദിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതും മക്കയോടും മദീനയോടും ഇറാനുള്ള വൈരാഗ്യം കൂട്ടി. ഇതെല്ലാമാണ് ഹൂത്തികളിലൂടെ ഈ പുണ്യ നഗരങ്ങളെ ഇറാൻ ലക്ഷ്യമിടുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇതിന് വേണ്ടിയുള്ള പോരാട്ടമാണ് ഹൂത്തികൾ ഇറാന് വേണ്ടി നടത്തുന്നതെന്നാണ് ആരോപണം. നിരന്തരം ആക്രമണം നടത്തി സൗദിയെ അസ്ഥിരപ്പെടുത്തുകയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ലക്ഷൃം. ഗൾഫ് മേഖലയുടെ പ്രധാന വരുമാന സ്രോതസായ എണ്ണക്കുനേരെയും ഹൂത്തികൾ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലും യുദ്ധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും സൽമാൻ രാജാവ് മക്കയിൽ ഉച്ചകോടി വിളിച്ചുചേർത്തിട്ടുണ്ട്. മക്കയെ തകർത്ത് സൗദിയുടെ ആത്മീയ അടിത്തര തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. നാല് വർഷം മുമ്പ് യമനിൽ ആഭൃന്തര സംഘർഷം ആരംഭിച്ചത് മുതലാണ് ഹൂത്തി വിമതർ സൗദി അറേബൃക്കുനേരെ ബാലസ്റ്റിക്ക് മിസൈൽ ആക്രമണം തുടങ്ങിയത്.
യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂത്തികൾക്കെതിരെ സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃ സേന നടപടികൾ തുടങ്ങിയതോടെയാണ് ഹൂത്തികൾ സൗദി അറേബൃയെ ലക്ഷൃമാക്കി മിസൈൽ വർഷം തുടങ്ങിയത്. നാല് വർഷത്തിനിടെ 230ഓളം മിസൈലുകൾ സൗദി അറേബൃക്കുനേരെ ഹൂത്തികൾ ലക്ഷൃമിട്ടതായാണ് കണക്ക്. ഇതുവരെ സൗദിക്കുനേരെ തൊടുത്തുവിട്ട മിസൈലുകളെല്ലാം ലക്ഷൃ സ്ഥാനത്ത് എത്തും മുമ്പ് സൗദി സേനക്ക് തകർക്കാനായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മക്ക ലക്ഷൃമിട്ട് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നെങ്കിലും അന്നും തായിഫിൽവെച്ച് സേന തകർത്തിരുന്നു. തിങ്ങളാഴ്ചയിലെ മിസൈൽ ആക്രമണത്തിന് മുമ്പ് ഏറ്റവും അവസാനമായി ആക്രമണമുണ്ടായത് കഴിഞ്ഞ ആഴ്ച റിയാദ് പ്രവിശൃയിലെ അഫീഫ്, ദവാത്മി എന്നിവിടങ്ങളിലെ എണ്ണപൈപ്പ്ലൈനിലെ പമ്പിങ് നിലയത്തിനുനേരെയായിരുന്നു.
ഇന്നലെ അതിരാവിലെ തകർത്ത മിസൈലുകൾ പതിച്ചത് തായിഫിൽ നിന്ന് മക്കയിലേക്ക് നീളുന്ന വാദി ജലീൽ താഴ്വരയിലാണെന്ന് അറബ് സഖ്യ സേന വാക്താവ് പറഞ്ഞു. റമസാന്റെ പവിത്രത കാത്ത് സൂക്ഷിക്കാതെ പുണ്യ നഗരത്തിന് നേരെ നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂത്തി ആക്രമണങ്ങൾ ലോക രാഷ്ട്രങ്ങൾ അപലപച്ചിട്ടുണ്ട്. വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ ലോക മുസ്ലിം രാഷ്ട്രങ്ങൾ രംഗത്ത് വരേണ്ട സമയമാണിതെന്നും സൗദി പറഞ്ഞു. ചുവപ്പ് വര ലംഘിച്ചിരിക്കെ ഇറാൻ, ആക്രമണങ്ങളെ അപലപിക്കുന്നതിൽ കാര്യമില്ല. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ടെഹ്റാനു നേരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ കരാർ ലംഘിച്ചാണ് രണ്ട് പ്രധാന ഇന്ധന സംഭരണ ശാലക്ക് നേരെ ഹൂത്തികൾ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടത്തിയത്.
മധ്യ കിഴക്കൻ മേഖലയിലെ യുദ്ധാന്തരീക്ഷം ക്രൂഡ് ഓയിൽ നീക്കത്തെ പ്രതികൂലമായി ബാധിക്കും. യുഎഇ സമുദ്രാതിർത്തിയിൽ സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും എണ്ണ വിതരണ ശാലകൾക്ക് നേരെയുള്ള അട്ടിമറിയും പുണ്യ നഗരങ്ങൾ ലക്ഷ്യം വെച്ചുള്ള മിസെയിലും ആഗോള വിപണയിൽ എണ്ണവില വർധിപ്പിച്ചു. മേഖലയിൽ ടെഹ്റാൻ ഉയർത്തുന്ന പ്രശ്നങ്ങൾ മുഖ്യ വിഷയമായെടുത്ത് മെയ് 30ന് മക്കയിൽ അറബ് രാഷ്ടങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍