Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയൽവാസി കുടുംബ സുഹൃത്തായി വീട്ടിലെ നിത്യ സന്ദർശകനായി; കൂട്ടുകാരനുമായി ഭാര്യ അടുത്തതോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി; വാടകയ്ക്ക് വീടുകൾ മാറി താമസിക്കുമ്പോൾ അവിഹിതം അതിശക്തമായി; എല്ലാം മനസ്സിലാക്കി ഭർത്താവിന്റെ വിലക്കു വന്നപ്പോൾ രഹസ്യ സമാഗമങ്ങൾക്കും അവസാനമായി; അസ്വസ്ഥനായ മനോജിനെ വീട്ടിൽ ഒളിപ്പിച്ചു കയറ്റിയത് രാഖിയോ? വട്ടപ്പാറയിൽ വിനോദിനെ കഴുത്തറത്തുകൊന്ന പ്രതികാരത്തിന് പിന്നിൽ കാമുകിയെ നഷ്ടമായതിലെ ആത്മസംഘർഷങ്ങൾ

അയൽവാസി കുടുംബ സുഹൃത്തായി വീട്ടിലെ നിത്യ സന്ദർശകനായി; കൂട്ടുകാരനുമായി ഭാര്യ അടുത്തതോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി; വാടകയ്ക്ക് വീടുകൾ മാറി താമസിക്കുമ്പോൾ അവിഹിതം അതിശക്തമായി; എല്ലാം മനസ്സിലാക്കി ഭർത്താവിന്റെ വിലക്കു വന്നപ്പോൾ രഹസ്യ സമാഗമങ്ങൾക്കും അവസാനമായി; അസ്വസ്ഥനായ മനോജിനെ വീട്ടിൽ ഒളിപ്പിച്ചു കയറ്റിയത് രാഖിയോ? വട്ടപ്പാറയിൽ വിനോദിനെ കഴുത്തറത്തുകൊന്ന പ്രതികാരത്തിന് പിന്നിൽ കാമുകിയെ നഷ്ടമായതിലെ ആത്മസംഘർഷങ്ങൾ

എം മനോജ് കുമാർ

വട്ടപ്പാറ: വട്ടപ്പാറയിൽ വിനോദ് കഴുത്തറത്തുകൊലചെയ്യപ്പെട്ട കേസിൽ ഭാര്യാ കാമുകൻ മനോജ് അറസ്റ്റിലായെങ്കിലും സംഭവത്തിലെ ദുരൂഹതകൾ മുഴുവൻ ചുരുൾ നിവർത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിനോദിന്റെ കഴുത്തറത്ത മനോജ് നിലവിൽ റിമാൻഡിലാണ്. വിനോദിന്റെ ഭാര്യ രാഖിയാണെങ്കിൽ കൂടുതൽ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലും. രാഖിയും മനോജും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളടക്കവും കൊലപാതകത്തിൽ രാഖിയുടെ പങ്കുമാണ് പൊലീസിന് അറിയാനുള്ളത്.

ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ രാഖിയെ ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് പൊലീസ് കരുതുന്നത്. കൊലയുമായി രാഖിയെ ബന്ധിപ്പിക്കാൻ എന്തെങ്കിലും വിധത്തിലുള്ള തെളിവുകൾ ലഭ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ ഇപ്പോൾ റിമാൻഡിലുള്ള മനോജിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തിൽ രാഖിക്കുള്ള ബന്ധത്തെക്കുറിച്ചാണ് പൊലീസിന് വ്യക്തമാക്കേണ്ടത്. ഭർത്താവിന്റെ കൊലപാതകത്തിൽ രാഖിക്ക് പങ്കുണ്ട് എന്ന് വ്യക്തമായാൽ ഈ കേസിലെ രണ്ടാംപ്രതിയായി രാഖി മാറും.

വിനോദിന്റെയും രാഖിയുടെയും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വിനോദിന്റെ വീട്ടിൽ മനോജ് പതിവ് സന്ദർശകനായത്. വിനോദും മനോജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിനോദിന്റെ അയൽക്കാർക്കും നാട്ടുകാർക്കുമറിയാം. ആദ്യമാദ്യം ഈ ബന്ധത്തിൽ ആരും അസ്വാഭാവികത കണ്ടതുമില്ല. പക്ഷെ പതിയെ പതിയെ രാഖിയും മനോജും കൂടുതൽ അടുത്ത കാര്യവും നാട്ടിൽ പലർക്കുമറിയാം. ഈ കാര്യങ്ങൾ വിനോദിന്റെ ചെവിയിലുമെത്തിയിരുന്നു. ഇതോടെയാണ് വിനോദും രാഖിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. രാഖിയുടെ സുഹൃത്ത് ആയിരുന്നില്ല മനോജ്. വിനോദിന്റെ സുഹൃത്ത് ആയിരുന്നു. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധമാണ് അത് ഒരു സുഹൃത്തിന്റെ ഭാര്യയിലേക്ക് കൂടി നീണ്ടത്.

മനോജും രാഖിയും തമ്മിൽ അടുക്കുന്ന കാര്യം വിനോദ് അറിഞ്ഞിരുന്നില്ല. പക്ഷെ പതിവ് സന്ദർശനങ്ങൾക്കിടയിൽ ഈ ബന്ധം പൂത്ത് തളിർക്കുകയായിരുന്നു. തന്റെ സുഹൃത്ത് എന്ന നിലയിൽ വളർന്ന ബന്ധമാണ് ഇതെന്ന കാര്യം വിനോദിനും അറിയാമായിരുന്നു. അതിനാൽ ഭാര്യയായ രാഖിയെ ഈ കാര്യത്തിൽ കുറ്റപ്പെടുത്താനും വിനോദിന് കഴിയുമായിരുന്നില്ല. വാടകയ്ക്ക് വീടുകൾ മാറി താമസിക്കുമ്പോഴാണ് വിനോദും മനോജും തമ്മിൽ അടുപ്പം വന്നത്. മുൻപ് ഇവർ തമ്മിൽ അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്നു.

ഈ ബന്ധമാണ് വീടുകൾ മാറിയപ്പോഴും വിനോദും മനോജും നിലനിർത്തിയത്. പക്ഷെ കൂടെക്കൂടെയുള്ള മനോജിന്റെ സന്ദർശനത്തിലും ഭാര്യ രാഖിയുമായുള്ള അടുപ്പത്തിലും വിനോദിൽ സംശയം നിലനിന്നു. നാട്ടിൽ നിന്നും ഇതുസംബന്ധവുമായി സംസാരവും വന്നു. ഇതോടെ വിനോദും രാഖിയും തമ്മിലുള്ള ബന്ധവും വഷളായി. മനോജ് വീട്ടിൽ വരുന്നത് വിനോദ് എതിർത്തപ്പോൾ രാഖി സ്വാഭാവികമായും എതിര് നിന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണത്. രണ്ടു മൂന്നു വർഷമായി രാഖിയും മനോജും തമ്മിലുള്ള ബന്ധം ശാരീരിക ബന്ധമായി മാറിയിരുന്നു. ഇത് വിനോദ് മനസിലാക്കാൻ ഇടവന്നതും പ്രശ്‌നം കൂടുതൽ വഷളാക്കി.

മനോജിന് സ്വന്തം വീട്ടിൽ വിനോദ് വിലക്കേർപ്പെടുത്തി. മനോജ് വീട്ടിൽ വരുന്നത് വിനോദ് വിലക്കിയത് മനോജിനും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. വിനോദ് വീട്ടിലെ സന്ദർശനം വിലക്കിയതോടെ മനോജും രാഖിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങൾ അവസാനിക്കുകയും ചെയ്തു. ഇത് മനോജിനെ അസ്വസ്ഥനാക്കി. ഏതുവിധേനയും വീട്ടിൽ കയറിപ്പറ്റാൻ മനോജ് ശ്രമിച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. ഈ കാര്യത്തിൽ രാഖിക്കും കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇതോടെയാണ് അസ്വസ്ഥനായ മനോജ് വിനോദ് കുടുംബസമേതം പള്ളിയിൽ പോയ 12 ആം തീയതി വിനോദിന്റെ വീട്ടിൽ കയറിപ്പറ്റുകയായിരുന്നു. ഇതിൽ ഇവർ തമ്മിൽ നടന്ന വാക്കേറ്റത്തിലാണ് വിനോദിനെ മനോജ് കഴുത്തറത്തുകൊല്ലുന്നത്. മനോജ് വീട്ടിൽ കയറിപ്പറ്റിയ രീതിയിലാണ് പൊലീസിന് ഇപ്പോൾ സംശയം വരുന്നത്.

മനോജിനെ വീട്ടിൽ കയറ്റിയത് രാഖി അറിഞ്ഞാണോ? അതിൽ രാഖിയുടെ പങ്കെന്ത്? മനോജിന് കയറാൻ രാഖി വാതിൽ തുറന്നിട്ട് നൽകിയോ എന്നുള്ള കാര്യങ്ങൾ രാഖിയെയും മനോജിനെയും വിശദമായി ചോദ്യം ചെയ്ത് മനസിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം വിനോദ് ആത്മഹത്യാ ശ്രമം നടത്തി എന്ന് പ്രചരിക്കാൻ ഇടയായതും രാഖിയെ ചോദ്യം ചെയ്യുമ്പോൾ പൊലീസ് ,മനസിലാക്കും. ഈ ചോദ്യം ചെയ്യലിൽ പൊലീസിന് കൊലപാതകത്തിൽ രാഖിക്കുള്ള പങ്ക് ബോധ്യമായാൽ രാഖിക്ക് താമസം വിനാ വിലങ്ങ് വീഴും.

വട്ടപ്പാറയിലെ ജനങ്ങളെ നടുക്കിയ ഈ കൊലപാതകത്തിൽ സത്യാവസ്ഥ അറിഞ്ഞേ തീരൂ എന്ന ആവശ്യം ഇപ്പോൾ ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നുമുണ്ട്. ഇത് പൊലീസും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ വിനോദ് കൊലപാതകത്തെ സംബന്ധിച്ച് നിർണ്ണായകമാണെന്ന് പൊലീസ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP