കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചർച്ച തുടങ്ങുകയാണ് ബിജെപി. എൻ എസ് എസ് നേതൃത്വത്തിന്റെ മനസ്സ് അനുകൂലമാക്കി വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയാകാൻ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ശ്രമം തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കി ബിജെപിയുടെ സംസ്ഥാന നേതൃത്വം ചർച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് സംഭവിച്ചില്ലെങ്കിൽ വട്ടിയൂർകാവിലേക്ക് പ്രധാനമായും പരിഗണിക്കുക കുമ്മനത്തെ തന്നെയാകും. സുരേഷ് ഗോപിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. വടകരയിൽ കോൺഗ്രസിനായി മത്സരിച്ച കെ മുരളീധരൻ ജയിക്കുമെന്ന വിലിയിരുത്തലിലാണ് വട്ടിയൂർകാവിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ബിജെപി തുടങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം ജയിക്കുകയും മോദി വീണ്ടും അധികാരത്തിൽ എത്തുകയും ചെയ്താൽ കേന്ദ്രമന്ത്രി പദം ഉറപ്പാണ്. മിസോറാം ഗവർണ്ണറായിരുന്ന കുമ്മനത്തിന് കാബിനറ്റ് പദവി തന്നെ ലഭിക്കും. വോട്ട് മറിക്കൽ തിരുവനന്തപുരത്ത് നടന്നോ എന്ന ഭയം ബിജെപിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കുമ്മനത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ശശി തരൂരിന് അനുകൂലമായി വൻതോതിൽ വോട്ടുകൾ ഇടത് പക്ഷത്ത് നിന്ന് പോൾ ചെയ്യാനുള്ള സാധ്യത ബിജെപി മുന്നിൽ കാണുന്നുണ്ട്. അങ്ങനെ വന്നാൽ വട്ടിയൂർക്കാവിലേക്ക് ബിജെപി പ്രധാനമായും പരിഗണിക്കുക കുമ്മനത്തിന്റെ പേരാകും. കഴിഞ്ഞ തവണ ഇവിടെ കെ മുരളീധരന് പിന്നിൽ കുമ്മനം രണ്ടാമത് എത്തിയിരുന്നു. എന്നാൽ ഉടനെ ഒരു തിരഞ്ഞെടുപ്പിന് കുമ്മനം വീണ്ടും തയ്യാറാകില്ലെന്നും സൂചനയുണ്ട്. ഇത് സംഭവിച്ചാലും സുരേഷ് ഗോപിക്കാകും രണ്ടാമത് പരിഗണന.
വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ വലിയ സാധ്യതയാണ് ബിജെപി കാണുന്നത്. കുമ്മനം തിരുവനന്തപുരത്ത് ജയിച്ചാൽ വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ഒന്നാമത് എത്തിയ മണ്ഡലമാണ് ഇത്. ഹൈന്ദവ വോട്ടുകൾ ഏറെയുള്ളതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് കുമ്മനമോ സുരേഷ് ഗോപിയോ തന്നെ മത്സരിക്കണമെന്ന് ആർ എസ് എസുകാരും ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിയും വരും. എക്സിറ്റ് പോൾ ഫലങ്ങളിൽ തൃശൂരിൽ അട്ടിമറി സാധ്യത പ്രവചിക്കുന്നില്ല. ഇത് കണക്കിലെടുത്താണ് സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലേക്കുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. സുരേഷ് ഗോപി അട്ടിമറി വിജയം നേടിയാൽ വട്ടിയൂർക്കാവിലേക്ക് പകരം ആളിനെ തേടിയാൽ മതിയെന്നാണ് ബിജെപിയുടെ പൊതുവിലയിരുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. വടകരയിലെ ഫലം അനുകൂലമാകുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. സിപിഎമ്മും വിജയ പ്രതീക്ഷയിലാണ്. ശബരിമല വികാരം വടകരയിൽ പ്രതിഫലിക്കുമെന്ന് ബിജെപിയും കരുതുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർകാവിലെ എംഎൽഎ കെ മുരളീധരൻ വടകരയിൽ ജയിച്ച് എംപിയാകുമെന്നാണ് കോൺഗ്രസും ബിജെപിയും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഈ നിമയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കരുനീക്കം നേരത്തെ തന്നെ സജീവമായിരുന്നു. കോൺഗ്രസിൽ സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പ് അവകാശവാദങ്ങളും തുടങ്ങി.
വട്ടിയൂർക്കാവിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജഗോപാൽ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ കോൺഗ്രസിലും ബിജെപിയിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ചരട് വലികൾ സജീവമാണ്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എന്നാൽ മുരളീധരൻ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുൻ എംഎൽഎ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താൽപ്പര്യം.
ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തിൽ നീക്കം നടത്തിയത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എൻ എസ് എസ് നേതൃത്വത്തെ കൊണ്ട് ആർ എസ് എസിനോട് തന്റെ പേര് നിർദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടൽ. വട്ടിയൂർക്കാവിൽ മറ്റ് നേതാക്കൾ സജീവമാകുന്നതിന് മുമ്പ് തന്നെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എൻ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കുമ്മനത്തേയും സുരേഷ് ഗോപിയേയും മനസ്സിൽ കണ്ടുള്ള നീക്കം ബിജെപിയിൽ നടക്കുന്നത്. ലോക്സഭയിൽ തിരിച്ചടിയുണ്ടായാലും ഉടൻ കുമ്മനം വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാവില്ലെന്നാണ് സൂചന. ഇതാണ് സുരേഷ് ഗോപിയുടെ സാധ്യതകൾ കൂട്ടുന്നത്.
കോൺഗ്രസിലും തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് രണ്ടും കൽപ്പിച്ചാണ്. ലോക്സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂർകാവിൽ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ കെ മോഹൻകുമാറിനെ മുന്നിൽ നിർത്തി ഈ നീക്കത്തെ വെട്ടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. പ്രാദേശികമായി സ്വാധീനമുള്ള മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. വട്ടിയൂർക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോർത്തിൽ മുമ്പ് മോഹൻകുമാർ എംഎൽഎയായിരുന്നു. സിപിഎമ്മിലെ എം വിജയകുമാറിനെ അട്ടിമറിച്ചായിരുന്നു ആ നേട്ടം. പിന്നീട് മോഹൻകുമാറിനെ വിജയകുമാർ തോൽപ്പിക്കുകയും ചെയ്തു.
മോഹൻകുമാറിന് ഇനി ഒരു വർഷം കൂടി മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്ത് തുടരാം. എങ്കിലും വട്ടിയൂർക്കാവിൽ മത്സരിക്കാനായി പദവി രാജിവയ്ക്കാനും മോഹൻ കുമാർ തയ്യാറാണ്. അതിനിടെ മോഹൻകുമാറിനേക്കാൾ നല്ലത് യുവ മുഖമാണെന്ന അഭിപ്രായവും കോൺഗ്രസിൽ സജീവമാണ്. ഈ അടികൾക്കിടയിൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയെ നേരത്തെ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്