കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നു വേട്ട; അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടുത്തുകാരനെ എക്സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി; പിടിക്കപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ഗൺപോയിന്റിൽ നിർത്തി രക്ഷപെടാനും ശ്രമിച്ച് കാരിയർ ജൂഡ്സൺ; ഉദ്യോഗസ്ഥരും തോക്കെടുത്ത് പ്രതിരോധം തീർത്തപ്പോൾ നടുറോഡിൽ അരങ്ങേറിയത് സിനിമാ സ്റ്റൈൽ രംഗങ്ങൾ; വഴിയാത്രക്കാർ ഭയന്നു വിറച്ചപ്പോൾ തോക്ക് തട്ടിപ്പറിച്ച് മൽപ്പിടുത്തത്തിലൂടെ മയക്കുമരുന്നു കടത്തുകാരനെ കീഴടത്തി എക്സൈസുകാർ
ആർ പീയൂഷ്
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് കോടികളുടെ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എക്സൈസ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കാരിയറായ ജൂഡ്സൺ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 6.5 കിലോഗ്രാം ചരസും വിദേശ നിർമ്മിത പിസ്റ്റളും പിടിച്ചെടുത്തു. എക്സൈസ് സംഘം അതിസാഹസികമായാണ് ജൂഡ്സണെ പിടികൂടിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൽ തോക്കുചൂണ്ടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ എക്സൈസ് സംഘം അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.
ജുഡ്സൺ അക്രമസക്തനായി തോക്കുചൂണ്ടിയപ്പോൾ നാട്ടുകാരും സ്തബ്ധരായി. എക്സൈസ് സംഘത്തെ ഗൺ പോയിന്റിൽ നിർത്താൻ പ്രതി ശ്രമിച്ചപ്പോൾ മറുപടിയായി സർവ്വീസ് റിവോൾവർ ഉയർത്തി കാട്ടി എക്സൈസും പ്രതിരോധം തീർത്തും. ഇതോടെ തോക്കുമായി നടുറോഡിൽ നിലയുറപ്പിച്ചപ്പോൾ വഴിയാത്രക്കാരും വാഹന്ന യാത്രികരും അടക്കം ഭയന്ന് വിറച്ച് സ്തംബധരായി. ഇതിനിടയിൽ ജനക്കൂട്ടത്തെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ശ്രദ്ധതിരിച്ച് എക്സൈസ് സംഘം തോക്ക് തട്ടിത്തെറുപ്പിച്ച് മൽപ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു. കൈവിലങ്ങ് അണിയിച്ചതോടെയാണ് ജൂഡ്സൺ ശാന്തനായത്.
ആഡംബര കാറിൽ മയക്കുമരുന്നു കടത്തുകയായിരുന്നു ഇയാൾ. 6.5 കിലോഗ്രാം ചരസാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. അടുത്തകാലത്തുകൊച്ചിയിൽ നിനന്ുണ്ടായ വലിയ മയക്കുമാരുന്നു വേട്ടയായിരുന്നു ഇത്. നേപ്പാളിൽ നിന്ന് ഉത്തർപ്രദേശുവഴി റോഡുമാർഗം കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു ചരസ്സെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസ്സിലായത്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ചന്ദ്രപാലൻ നിയന്ത്രണത്തിലുള്ള ടോപ് നാർക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തുടർന്നു നടന്ന പരിശോധനയിൽ കൊച്ചിയിലുള്ള അൻപതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാളിൽ നിന്നും കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാനകണ്ണി പുതു വൈപ്പ് വില്ലേജിൽ പുതുവൈപ് ലൈറ്റ് ഹൗസ്സിനു സമീപം ആലുവപറമ്പ് വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്സണനാണ് എന്നുള്ള വിവരം എക്സൈസിനു ലഭിക്കുന്നത്. തുടർന്ന് ഇയാളിൽ രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പ് പത്തു കിലോഗ്രാം ചരസ് ഇയാൾ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് വ്യക്തമായത്.
എക്സൈസ് സംഘം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ജൂഡ്സൺ അവശേഷിക്കുന്ന മയക്കുമരുന്നു വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഈ നീക്കം മണത്തറിഞ്ഞാണ് എക്സൈസ് സംഘം ഇയാളെ വലയിലാക്കിയത്. ജൂഡ്സണുമായി ഏറ്റവും അടുപ്പമുള്ള കസ്റ്റമർ വഴിയായിരുന്നു ഉദ്യോഗസ്ഥർ ഓപ്പറേഷൻ നടത്തിയത്. എക്സൈസ് തന്ത്രപരമായി ഒരുക്കിയ കെണിയിൽ ഇയാൾ വീഴുകയായിരുന്നു. എറണാകുളം കണ്ടെയ്നർ റോഡിൽ വച്ചാണ് സാഹസികമായി പൊലീസ് ഇയാളെ പിടികൂടിയത്. ആകെ 6.5 കിലോ ചരസും വിദേശനിർമ്മിത പിസ്റ്റളും 8 തിരകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
കൊച്ചിയിലേക്ക് മയക്കുമരുന്ന് വൻതോതിൽ കടത്തപ്പടുന്നത് നേപ്പാളിൽ നിന്നുമാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നു കടത്തുന്നതിൽ ഇയാൾ മറ്റാരുടെയും സഹായം നേടിയിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൊബൈൽ ജിപിഎസ് സഹായത്തോടെ ബാംഗ്ലൂർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് വഴി റോഡ് മാർഗം സ്വയം വാഹനം ഓടിച്ചാണ് ജൂഡ്സൻ നേപ്പാളിൽ പോയിരുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകൾ ഇല്ലാതെ നേപ്പാളിൽ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പറഞ്ഞ പ്രതി മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റെന്റ് എ കാർ ബിസിനസും ആരംഭിച്ചിരുന്നു.
മയക്കുമരുന്നു മാഫിയകൾ തമ്മിൽ കുടിപ്പകയും ഒറ്റും കൂടുതൽ ആയതിനാൽ പണം വാങ്ങി ആളെ കൊല്ലുന്നത് അടക്കമുള്ള ക്വട്ടേഷൻ സംഘം രൂപീകരിച്ചു മേധാവിത്വം സ്ഥാപിക്കാനും അത് വഴി ഒരു സമാന്തര സാമ്രാജ്യം സ്ഥാപിക്കാനും ആയിരുന്നു ജൂഡ്സൻ പദ്ധതി ഇട്ടിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിക്കപ്പെടും എന്നു ഉറപ്പായാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും കൈകാര്യം ചെയ്യാനാണ് പിസ്റ്റളും ജൂഡ്സൺ കൈയിൽ കരുതിയത്. മഹീന്ദ്ര എസ്യുവിയിൽ വന്ന പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചറിഞ്ഞു നിർത്താതെ അപകടകരമായി ഓടിച്ചു പോയപ്പോൾ സാഹസികമായി ചെസ് ചെയ്തു തടഞ്ഞു നിർത്തിയപ്പോൾ ആണ് ഇയാൽ പിസ്റ്റൾ പുറത്തെടുത്തത്.
ചോക്ലേറ്റ് രൂപത്തിൽ പായ്ക്കു ചെയ്തിട്ടുള്ള ചരസിന് അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി വിലവരുമെന്നാണ് നിഗമനം. ചരസ് പൊതു വിപണിയിലെത്തിയാൽ ആയതിൽ മറ്റുള്ളവ കൂടിചേർത്ത് നൂറു മടങ്ങ് വലിപ്പത്തിലാക്കിയാണ് വിൽക്കുക. ഉത്തരേന്ത്യയിലും നേപ്പാളിലുമായി വ്യാപിച്ചു കിടക്കുന്ന ഹിമാലയ ത്തിന്റെ താഴ്വരകളിൽ കൃഷി ചെയ്യുന്ന കഞ്ചാവിന്റെ കറ പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്താണ് ചരസ് നിർമ്മിക്കുന്നത്. ചരസ് ഉല്പാദിപ്പിക്കുന്നത് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിന്റെ അതിർത്തി ഭാഗങ്ങളിലാണ്. ഏറ്റവും ടോപ്പ് ക്വാളിറ്റി ചരസ് ലഭിക്കുന്നത് പിടിച്ചെടുത്ത് ചരസ്. റെഡ് ലേബൽ ഗ്രേഡായതിനാൽ ബിലാസ്പൂർ ചരസ് ആണെന്ന നിഗമനത്തിലാണ് അധികൃതർ.
ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ തന്നെ 10 വർഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്. എക്സൈസ് സെപഷ്യൽ സ്ക്വാഡ് ' ഇൻസ്പെക്ടർ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ ' കെ ആർ രാം പ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എ എസ് ജയൻ' ഡിസി സ്ക്വാഡംഗം റോബി, സിവിൽ എക്സൈസ് ഓഫിസർമാരായ പിഎക്സ് റൂബൻ, എംഎ അരുൺകുമാർ, സിദ്ദാർത്ഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Stories you may Like
- കൊച്ചിയിൽ പിടിയിലായത് മയക്കുമരുന്ന് തൂക്കിവിൽക്കുന്നവർ
- സത്യത്തെ വേട്ടയാടാൻ അന്നും ഇന്നും ഭരണകൂടത്തിന് ആവേശം കുറഞ്ഞിട്ടില്ല
- മലപ്പുറം മാറഞ്ചേരിയിൽ മയക്കുമരുന്നു വേട്ട; പത്തു ലക്ഷത്തിന്റെ മെത്താംഫെറ്റമിൻ പിടിച്ചു
- മറുനാടൻ ഓപ്പറേഷൻ വിജയിച്ച ശേഷം എന്താണ് സംഭവിക്കുക ?
- ബോളിവുഡ് നടി ക്രിസൻ പെരേരയെ ലഹരിക്കേസിൽ കുടുക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍