ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം കനത്ത തിരിച്ചടി നേരിട്ടിരിക്കെ പരാജയത്തിന്റെ പാപഭാരം ഒറ്റയ്ക്ക് തലയിലേറ്റേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു രാവിലെ തന്നെ മുഖ്യമന്ത്രി എകെജി സെന്ററിൽ എത്തിയെങ്കിലും പതിവ് പോലെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി മ്ലാനവദനനായപ്പോൾ എകെജി സെന്ററിലും ആളനക്കം കണ്ടില്ല. പരാജയം പ്രതീക്ഷിച്ച പോലെ, തിരഞ്ഞെടുപ്പ് സമയത്ത് എകെജി സെന്ററിൽ കാണാത്ത ഒരു നിശബ്ദത എകെജി സെന്ററിലും നിലനിന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി മാറിയേക്കുമെന്ന സൂചനകൾ സിപിഎമ്മിൽ ശക്തമായി നിലനിന്നിരുന്നു.
ശബരിമല ആചാരലംഘന പ്രശ്നം തിരിച്ചടിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ വിലയിരുത്തൽ വന്നിരുന്നു. പക്ഷെ ഇത്ര കടുത്ത തിരിച്ചടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രതീക്ഷിച്ചിരിക്കില്ല. ഇനി എന്ത് എന്ന ചോദ്യമാണ് ഇപ്പോൾ പാർട്ടി തലത്തിലും ഭരണതലത്തിലും ഇപ്പോൾ പാർട്ടിക്ക് മുന്നിൽ ഉയരുന്ന ചോദ്യം. കേരളത്തിലെ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുവരെ ലഭിച്ചിട്ടില്ലാത്ത തിരിച്ചടിയിൽ പാർട്ടി വിറച്ചു നിൽക്കെ ഇനി തീരുമാനങ്ങൾക്കായി പാർട്ടിക്ക് സമയം വേണ്ടിവരും.
ശബരിമല ആചാരലംഘന പ്രശ്നം വിധി നിർണ്ണയിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നിരിക്കുന്നത് എന്ന് വ്യക്തമായിരിക്കെ ഫലത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമലിലേക്കാണ് അമരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഭരണത്തിലും പാർട്ടിയിലും ഇനി ഒറ്റപ്പെടാൻ പോവുകയാണ് എന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ അമരുന്നത്.
2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉത്തരവാദിത്തം പിണറായി വിജയനു തന്നെയായിരുന്നു. പക്ഷെ ഫോട്ടോ ഫിനിഷ് തോൽവിയായിരുന്നു അന്ന് ഇടതുമുന്നണിയും സിപിഎമ്മും നേരിട്ടത്. വി എസ് അച്യുതാനന്ദൻ സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ പാർട്ടി വിഎസിനെ തോൽപ്പിച്ച് എന്ന് പോലും ആക്ഷേപം വന്നിരുന്നു. ഭരണ നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും വി എസ് സർക്കാരിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം തള്ളിക്കളഞ്ഞില്ല. ഇത് വി എസ് സർക്കാരിന്റെ നേട്ടമായി പോലും വിലയിരുത്തപ്പെട്ടു. പക്ഷെ 2011 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന അവസ്ഥയല്ല ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന ഇപ്പോഴത്തെ അവസ്ഥ. പിണറായി സർക്കാർ ഭരണത്തിൽ ഇരിക്കുകയും ഈ സർക്കാർ ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തിരഞ്ഞടുപ്പിന്റെ മുഖ്യപ്രശ്നമായി ഉയർന്നുവന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
ശബരിമലയിൽ വനിതകൾക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാർ തീരുമാനമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണ വിഷയമായത്. ശബരിമലയിൽ പൊലീസ് ബൂട്ടിട്ട് കയറിയതും ആചാരലംഘനം നടത്തി വനിതകളെ അയ്യപ്പ സന്നിധിയിൽ എത്തിച്ചതും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കും എന്ന് വിശ്വസ്തർ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകാര്യമായി ധരിപ്പിച്ചത് കൂടിയായിരുന്നു. പക്ഷെ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രി ഉറച്ചു നിന്നു.
കടുത്ത ഹിന്ദുത്വ നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടപ്പോൾ പ്രതീക്ഷിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമായിരുന്നു. നഷ്ടമായ ഹിന്ദു വോട്ടുകൾക്ക് പകരം ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് അനുകൂലമായി തിരിയുമെന്നു മുഖ്യമന്ത്രിയും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആചാര ലംഘനവും വിശ്വാസവും കടന്നുവന്നപ്പോൾ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഇടത് സർക്കാരിനെതിരെ നിലപാട് എടുക്കുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ഇതേ വിശ്വാസ ലംഘന പ്രശ്നങ്ങൾ തങ്ങൾക്ക് എതിരെയും വന്നാൽ പ്രതിരോധിക്കുക വിഷമമാകും എന്ന് തിരിച്ചറിഞ്ഞാണ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത്.
ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് കേരളത്തിൽ സിപിഎമ്മും ഇടത്മുന്നണിയും നേരിടുന്നത്. ഈ തിരഞ്ഞെടുപ്പ് പരാജയം പൂർണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിൽ തന്നെയാണ് അമരുന്നതും. വിശ്വാസലംഘന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ പിന്നിൽ എന്തായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് ഇനി വിശദീകരിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജിസന്നദ്ധത കൂടി ഒരു പക്ഷെ മുഖ്യമന്ത്രിക്ക് പ്രകടിപ്പിക്കേണ്ടിയും വന്നേക്കും.
പാർട്ടിയിൽ പിണറായി വിജയൻന്റെ എതിർ ശബ്ദങ്ങൾ ശക്തികൂടുന്ന അവസ്ഥയും സിപിഎമ്മിൽ വന്നേക്കും. ഇരുപത് ലോക്സഭാ സീറ്റുകളിൽ ഒന്ന് പോലും ലഭിക്കാത്ത അവസ്ഥ സിപിഎം നേരിടുമ്പോൾ അത് പാർട്ടിക്കുള്ളിലും ഭരണത്തലത്തിലും വൻ പ്രകമ്പനങ്ങൾക്ക് തന്നെയാണ് ഇനി കാരണമാകുക. സിപിഎം പാർട്ടി വൃത്തങ്ങൾ ഇപ്പോൾ കനത്ത നിശബ്ദതയിലാണ്. ഈ നിശബ്ദത കൊടുങ്കാറ്റ് ആയി മാറിയാൽ ചോദ്യം ചെയ്യപ്പെടുക ഇതുവരെ പോറലേൽക്കാതെ നിന്ന പിണറായി വിജയന്റെ പാർട്ടിയിലെ മേധാവിത്തം തന്നെയാകും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍