പണക്കൊഴുപ്പിൽ പൊന്നാനിയിലെത്തിയ പി വി അൻവറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അൻവറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാൻ
ജംഷാദ് മലപ്പുറം
മലപ്പുറം: പണക്കൊഴുമ്പിന്റെ അഹങ്കാരവുമായി പൊന്നാനിയിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എൽ.എൽ.എയുമായ പി.വി.അൻവറിന് പൊന്നാനിയിലെ ജനങ്ങൾ നൽകിയത് സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാത്ത വമ്പൻ പരാജയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വീമ്പിളക്കിയും, വിവാദ പ്രസ്താവനകൾ നടത്തിയും ശ്രദ്ധേയനായ അൻവർ പൊന്നാനി മണ്ഡലത്തിൽെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണു ഏറ്റുവാങ്ങിയത്. 98ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.87171വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ ഇവിടെ നേടിയത്.
കഴിഞ്ഞ തവണ ഇ.ടി. പൊന്നാനിയിൽനിന്നും വിജയിച്ചിരുന്നത് കേവലം 25,410വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ്. പൊന്നാനിയിൽ താൻ വിജയിക്കുമെന്നു ഉറപ്പാണെന്നും, പൊന്നാനിയിൽ ജയിച്ചാലും, തോറ്റാലും നിലമ്പൂരിലെ എംഎൽഎ സ്ഥാനം താൻ രാജിവെക്കുമെന്നുവരെ നേരത്തെ അൻവർ പറഞ്ഞിരുന്നു. എന്നാൽ പരാജയം മണത്ത അൻവർ തന്നെ തെരഞ്ഞെടുപ്പിന് ശേഷം ഇത് മുക്കി. എന്നാൽ മുസ്ലിംലീഗുപോലും പ്രതീക്ഷിക്കാത്ത വിജയമാണു പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീർ നേടിയത്. മുസ്ലിംലീഗ് നടത്തിയ കണക്ക് പ്രകാരം പൊന്നാനിയിൽ നാൽപതിനായിരം മുതൽഎൺപതിനായിരംവരെയുള്ള ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു. എന്നാൽ ഇതിനെ കവച്ചുവെച്ചുകൊണ്ടാണ് രണ്ടുലക്ഷത്തോളം വരുന്ന ഭൂരിപക്ഷത്തിന് ഇ.ടി. വിജയിച്ചത്. പൊന്നാനിയിലെ ഉയർന്ന പോളിങ് ആരെ തുണയ്ക്കുമെന്ന ആശങ്കയിലായിരുന്നു പാർട്ടികൾ. 2014ലെ 73.83 ശതമാനം 2019ൽ 74.98 ആയി ഉയർന്നിരുന്നു.
പൊന്നാനി ലോക്സഭ മണ്ഡലം - 2014
പോളിങ് ശതമാനം 73.83
ആകെ വോട്ട് - 8,71,592
വിജയിച്ചത്: ഇ.ടി. മുഹമ്മദ് ബഷീർ - മുസ്ലിം ലീഗ്
നേടിയ വോട്ട്: 378,503
ഭൂരിപക്ഷം: 25,410
വി. അബ്ദുറഹിമാൻ - ഇടതുസ്വതന്ത്രൻ
നേടിയ വോട്ട്: 353,093
കെ. നാരായണൻ: ബിജെപി
നേടിയ വോട്ട്: 75,212
വി.ടി. ഇഖ്റാമുൽഹഖ് - എസ്.ഡി.പി.ഐ
നേടിയ വോട്ട് - 26,640
എംപിയും എംഎൽഎയും തമ്മിലായിരുന്നു ഇത്തവണ പൊന്നാനിയിൽ മത്സരം. മുസ്ലിംലീഗിന്റെ തട്ടകമായ പൊന്നാനി മണ്ഡലത്തിൽ കഴിഞ്ഞ തവണ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം ഗുണംചെയ്യുമെന്ന പ്രതീക്ഷിയിലായിരുന്നു എൽ.ഡി.എഫ്. എന്നാൽ അൻവറിനെ മറികടന്ന് സിറ്റിങ് എംപിയായ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം കൈവരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി രമ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽവോട്ടുനേടുകയും ചെയ്തു. മണ്ഡലത്തിൽപോളിങ് 75.37 ശതമാനമായി ഉയർന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലായിരുന്നു. 50,000 മുതൽ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെ കടന്നാണ് രണ്ടുലക്ഷത്തോളംവരുന്ന ഭൂരിപക്ഷ ലഭിച്ചത്.
എന്നാൽ മണ്ഡലത്തിൽ പതിനായിരത്തിൽതാഴെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാർത്ഥി പി.വി.അൻവർ ജയിക്കുമെന്ന് എൽ.ഡി.എഫും കണക്ക് കൂട്ടിയിരുന്നത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലിൽനിന്നും, തിരൂരങ്ങാടിയിൽനിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടിയിരുന്നു. മറ്റു മണ്ഡലങ്ങളായ തിരൂർ, താനൂർ, തൃത്താല മണ്ഡലങ്ങളിൽനിന്നും പതിനായിരംമുതൽ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽനിന്നെല്ലാം പ്രതീക്ഷകൾക്കും അപ്പുറമുള്ള ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. തവനൂരിൽ എൽ.ഡി.എഫിന് മൂൻതൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നെങ്കിലും ഇവിടെയും യു.ഡി.എഫ് മുന്നേറ്റമായിരുന്നു. കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളിൽനിന്നെല്ലാം താന്മുന്നിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു അൻവർ, അടിയൊഴുക്കുകൾ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകൾ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അൻവറിന്റെ അവകാശ വാദം.
75.37 ശതമാനം പോളിങ് നടന്ന പൊന്നാനി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് താനൂർ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിങ് നടന്നത് എൽ.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമാകുകയും അൻവറിന് പാർട്ടി താക്കീത് നൽകുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ സിപിഐ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും സിപിഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടർന്ന് അൻവറിനെതിരെ ജില്ലയിൽ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സിപിഐ പ്രവർത്തകർ നടത്തി.
്എൽ.ഡി.എഫ് പതിനായിരത്തിൽതാഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾവലിയ തോൽവിയുണ്ടാകുമെന്ന് ഒരു വിഭാഗം എൽ.ഡി.എഫുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അൻവറിന് മണ്ഡലത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാർത്ഥിയുമായി രംഗത്തുണ്ടായിരുന്ന വെൽഫെയർപാർട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അൻവറിന് ലഭിച്ചതും ഗുണം ചെയ്തില്ല.
അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിംലീഗിനെതിരേയും വിവാദ പ്രസ്താവനയുമായി പി.വി.അൻവർ രംഗത്തുവന്നിരുന്നു. ലീഗ് പ്രമുഖ നേതാക്കളുടെ മുഖംമൂടി വലിച്ചുകീറുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും ആ തെളിവുകൾ തെരഞ്ഞെടുപ്പിൽ താൻ പുറത്തുവിട്ടിരുന്നുവെങ്കിൽ യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ മലബാറിൽ ഒരു സീറ്റുപോലും ലഭിക്കില്ലായിരുന്നുവെന്നുമാണ് പി.വി.അൻവർ പറഞ്ഞത്. ഇനിയും തന്നെ വ്യക്തി ഹത്യചെയ്യാനാണ് മുസ്ലിംലീഗിന്റെ തീരുമാനമെങ്കിൽ ഈ തെളിവുകൾ പുറത്തുവിടുമെന്നും ഇത് മുസ്ലിംലീഗ് നേതാക്കൾക്കുള്ള താക്കീതാണെന്നും പി.വി.അൻവർ പറഞ്ഞു. എന്നാൽ ഇത് ലീഗിന്റെ ഏതു നേതാക്കൾക്കെതിരെയുള്ളതാണെന്ന് പറയില്ലെന്നും ഇത് താൻ പറയുമ്പോൾ ആ നേതാക്കൾക്ക് തന്നെ മനസ്സിലാകുമെന്നും അൻവർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്, മാസങ്ങളായി തനിക്കെതിരെ ലീഗുകാർ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുയാണ്, താൻ പുറത്തുവിടുന്ന തെളിവുകൾ ലീഗുനേതാക്കളുടെ കുടുംബ ജീവിതത്തെ തകർക്കുന്നതും അവരുടെ ജനസമ്മതി തകർക്കുകയും ചെയ്യുന്ന തെളിവുകളാകുമെന്നും അൻവർ പറഞ്ഞു.
ഇതിന്റെ കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ട്, മുസ്ലിംമത വിഭാഗത്തിൽ വരുത്താൻ പോകുന്ന വലിയൊരു മാറ്റമാകും ഇതെന്നും അൻവർ പറഞ്ഞു. ഇന്ന് ലീഗ് പ്രവർത്തകർ വിശ്വസിക്കുന്ന പലരുടേയും കൃത്യമായ മുഖം ഈ നാട്ടിലെ ജനങ്ങൾ കാണും, ഈ തെളിവുകൾ പുറത്തുവിട്ടാൽ ഈ നേതാക്കൾക്ക് പിന്നീട് സമൂഹത്തിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും, ഈ തെളിവുകൾ താൻ ഉപയോഗിക്കാത്തത് തന്റെ വ്യക്തിപരമായ ചില മര്യാദകൾ കൊണ്ടാണ്, അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്ത് ഞാൻ ഉപയോഗിച്ചരുന്നെങ്കിലും മലബാറിൽ ഒരു സീറ്റും അവർക്ക് ലഭിക്കില്ലായിരുന്നു. എന്നാൽ ഈ തെളിവുകൾ പുറത്തുവന്നാൽ അവർക്കൊപ്പം തന്നെ മുസ്ലിംസമുദായത്തിനും ചീത്തപ്പേരുണ്ടാകുമെന്നതിനാലാണ് താൻ ഇക്കാര്യം പുറത്തുവിടാതിരുന്നത്, പക്ഷെ ഇനിയും എന്നെ വ്യക്തിപരമായി ഹത്യനടത്താനാണ് അവരുടെ തീരുമാനമെങ്കിൽ അങ്ങിനെയാണ് അണികൾക്ക് ലീഗ് നിർദ്ദേശം നൽകിയിട്ടുള്ളതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ആ തെളിവുകൾ താൻ പുറത്തുവിടുമെന്നും പി.വി.അൻവർ പറഞ്ഞു.
നേരത്തെ സിപിഐക്കും സിപിഐ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.പി.സുനീറിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്ന അൻവറിനെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലീഗിനെതിരെ കടുത്ത ആരോപണവുമായി അൻവർ രംഗത്തുവന്നത്. സിപിഐക്കെതിരെയുള്ള പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശവുമായി എ.ഐ.വൈ.എഫ് രംഗത്തുവന്നിരുന്നു. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാക്പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സിപിഐ.യും, മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സിപിഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി രംഗത്തെത്തിയത്.
അൻവറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പൽ കമ്മറ്റിയുടെ പേജിൽ പിവി അൻവറിനെതിരെ രൂക്ഷ വംശമുയർന്നത്. അൻവറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ ... ഞങ്ങൾ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചിൽ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കിൽ കാര്യം കഴിഞ്ഞാൽ തള്ളി പറയാനാണ് ഭാവമെങ്കിൽ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി.അൻവറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അൻവറിനെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പൽ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തിൽ തെറ്റുതിരുത്താൻ അവർ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു
സിപിഐ രൂക്ഷമായ വിമർശിച്ച പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എംഎൽഎയുമായ പി.വി.അൻവറിന്റെ കോലം വീണ്ടും കത്തിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പൊന്നാനിയിലും കോലംകത്തിച്ചതിന് പിന്നാലെ എടപ്പാളിലും, തിരൂരങ്ങാടിയിലുമാണ് വീണ്ടും കോലംകത്തിച്ചത്. പി.വി അൻവർ കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളിലൂടെ സിപിഐ ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് വച്ചാണ് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തിയത്. കുന്നിടിച്ചും, പരിവർത്തനപ്പെടുത്തിയും, ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അൻവറിനെ നിയമവിരുദ്ധമായി സിപിഐ സഹായിച്ചില്ലന്നതാണ് അൻവറിനെ ചൊടിപ്പിച്ചതത്രെ. മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അൻവർ കാണിച്ചതെന്നും ഇത് ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എംപി സ്വാലിഹ് തങ്ങൾ പറഞ്ഞു. വോട്ടർമാരെയും സിപിഐ പ്രവർത്തകരെയും അധിക്ഷേപിച്ച അൻവറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ജില്ലയിൽ അങ്ങോളം അരങ്ങേറിയത്. ഇനിയും ഇത്തരത്തിലുള്ള ജൽപനങ്ങൾ സിപിഐ ക്കെതിരെ തുടർന്നാൽ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്