'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല'; 'എനിക്ക് തൃശൂർ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ; ബിജെപിയുടെ താരസ്ഥാനാർത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപൻ വിജയിച്ചു കയറിയത് വമ്പൻ ഭൂരിപക്ഷവുമായി
മറുനാടൻ ഡെസ്ക്
തൃശൂർ: സുരേഷ് ഗോപിയെ തിരിച്ച് ട്രോളുമ്പോൾ തൃശൂരിൽ വിജയിയായ ടി.എൻ.പ്രതാപന്റെ മുഖത്ത് തത്തിക്കളിച്ചത് സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസമായിരുന്നു. പ്രചാരണ സമയത്ത് പ്രതാപന്റെ ചങ്കിടിപ്പിച്ച സുരേഷ് ഗോപിയുടെ 'എനിക്ക് തൃശൂർ വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ.' എന്ന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പ്രസംഗത്തിനുള്ള മറുപടിയാണ് സുരേഷ് ഗോപിയെ തിരിച്ചു ട്രോളി പ്രതാപൻ ഇന്നു നൽകിയത്. 'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല. തൃശൂർ തൃശൂർക്കാർക്കുള്ളത്. തൃശൂരെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്. ഇവിടെ നിന്ന് ആരെങ്കിലും തൃശൂരിനെ കൊണ്ടുപോകാൻ വന്നാൽ തൃശൂരുകാർ സമ്മതിക്കില്ല-ഇതാണ് പ്രതാപൻ സുരേഷ് ഗോപിക്ക് മറുപടി നൽകിയത്.
പ്രചാരണ സമയത്തുള്ള സുരേഷ് ഗോപിയുടെ പ്രസംഗത്തിന് മറുപടി നൽകാൻ വിജയം വരെ പ്രതാപന് കാത്തിരിക്കേണ്ടി വന്നു എന്നത് തന്നെ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് രംഗത്ത് ചെലുത്തിയ സ്വാധീനം എടുത്തു കാട്ടുന്നു. പക്ഷെ പ്രതാപന്റെ സുരക്ഷിതമായി തന്നെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളിൽകൂടി വിജയിച്ചു കയറിയത്. ഗുരുവായൂർ 65000 ത്തോളം വോട്ടും, മണലൂരിൽ 63000 വോട്ടും ഒല്ലൂരിൽ 63000 വോട്ടും തൃശൂരിൽ 55000വോട്ടും നാട്ടികയിൽ 52000 വോട്ടും ഇരിങ്ങാലക്കുടയിൽ 57000 വോട്ടുകളും പുതുക്കാട് 56000 വോട്ടുകളും നേടി ഒന്നാംസ്ഥാനത്ത് തുടർന്നാണ് തൃശൂരിൽ പ്രതാപൻ വിജയിയായത്.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും സുരേഷ് ഗോപി ഭീതി പ്രതാപനു മാറുന്നുമില്ല. ഈ രീതിയിൽ പ്രചാരണ സമയത്ത് പ്രതാപനെ വിറപ്പിച്ചു നിർത്താൻ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. ഇതുകൊണ്ട് തന്നെയാണ് വോട്ടെണ്ണലിനു മുൻപ് തന്നെ പ്രതാപൻ പരാജയഭീതി കെപിസിസി നേതൃയോഗത്തിൽ പ്രകടിപ്പിച്ചത്. വൻതോതിൽ വോട്ടുകൾ സുരേഷ് ഗോപി സമാഹരിച്ചതായാണ് പ്രതാപൻ കെപിസിസി യോഗത്തിൽ പറഞ്ഞത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് തിരിച്ചടിയായി. ഹിന്ദു വോട്ടുകളിൽ കൂടുതലും ബിജെപിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും പ്രതാപൻ പറഞ്ഞിരുന്നു. പ്രതാപന്റെ ഈ കമന്റിനെതിരെ കെപിസിസി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവരുകയും ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്നാണു മുല്ലപ്പള്ളി പ്രതാപന് മറുപടിയായി പറഞ്ഞത്. ഒരിടത്തും കോൺഗ്രസിനെതിരായി അടിയൊഴുക്കുണ്ടായിട്ടില്ല. കോൺഗ്രസ് നിർത്തിയ സ്ഥാനാർത്ഥികളെല്ലാം മികച്ചവരാണ് എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
വളരെ വൈകി തൃശൂരെ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്ത് വന്ന സുരേഷ് ഗോപി പ്രചാരണ രംഗത്തെ മാറ്റിമറിക്കുമ്പോൾ അന്ന് ചങ്കിടിച്ചത് സിപിഐയുടെ രാജാജി മാത്യു തോമസിനേക്കാൾ പ്രതാപനായിരുന്നു. ആ സമയത്ത് തന്നെയാണ് എനിക്ക് തൃശൂർ വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ.' എന്ന സുരേഷ് ഗോപിയുടെ വൈറൽ പ്രസംഗവും വരുന്നത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം രാജാജിയെക്കാൾ തനിക്കാണ് തിരിച്ചടിയെന്നാണ് പ്രതാപൻ വിലയിരുത്തിയത്. പക്ഷെ ഈ ഭീതി പ്രതാപൻ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഈ ഭീതി കെപിസിസി യോഗത്തിൽ പ്രതാപൻ പരസ്യമാക്കുകയും ചെയ്തു.
പ്രതാപന്റെ ഭീതി സത്യം തന്നെയായിരുന്നു. 93,633 വോട്ടുകൾക്കാണ് പ്രതാപൻ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്തിയത്. രാജാജി 3,21,456 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടി തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി നേടുകയെന്നത് തൃശൂരിനെ സംബന്ധിച്ചിടത്തോളം നിസാരകാര്യമല്ല.
ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ബിജെപി പതിവ് പല്ലവി തന്നെയാണ് പാടാൻ പോകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു കൂട്ടുകയും അതേസമയം അക്കൗണ്ട് തുറക്കാൻ കഴിയാതിരിക്കുകയുമാണ് ബിജെപി നേരിടുന്ന പ്രശ്നം. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലാണ് ബിജെപി ഈ അപവാദത്തിൽ നിന്നും രക്ഷിച്ചത്. നേമത്ത് രാജഗോപാൽ വിജയിച്ചതോടെ നിയമസഭയിൽ ബിജെപിക്ക് എംഎൽഎയായി. പി.സി.ജോർജ് എൻഡിഎയിൽ എത്തിയതോടെ എൻഡിഎയ്ക്ക് രണ്ടു എംഎൽഎമാരുമായി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം നിലനിൽക്കെ മൂന്നു സീറ്റുകളാണ് ബിജെപി പ്രതീക്ഷിച്ചത്.
തൃശൂരും പത്തനംതിട്ടയും തിരുവനന്തപുരവുമായിരുന്നു ഈ മൂന്നു സീറ്റുകൾ. പക്ഷെ ഈ മൂന്നു സീറ്റുകളും ബിജെപിക്ക് കൈവിട്ടു പോയപ്പോൾ വോട്ടുകൾ കുത്തനെ ഉയർത്താനും നേടിയ വോട്ടുകളുടെ ശതമാനം ഉയർത്താനും ബിജെപിക്ക് സാധിച്ചു. ഇത് തന്നെയാകും ഈ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി ഉയർത്തിക്കാട്ടാൻ പോകുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- സുരേന്ദ്രനെ മാറ്റാതെ സംസ്ഥാന ബിജെപിയിൽ സമ്പൂർണ്ണ അഴിച്ചു പണി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍