വടകരയിൽ സ്ഥാനാർത്ഥിയായത് പ്രവർത്തകരുടെ നിരന്തരം ആവശ്യം പാർട്ടി അംഗീകരിച്ചപ്പോൾ; സ്ഥാനാർത്ഥിയപ്പോൾ തന്നെ വിജയമുറപ്പിച്ചതിനാൽ പുതിയ ജില്ലാ സെക്രട്ടറിയും വന്നു; കെ മുരളീധരനോട് പരാജയപ്പെട്ട സഖാക്കളുടെ `ജയരാജേട്ടന്` ഇനി എന്ത് റോൾ? പാർട്ടി മുഖപത്രത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് മാത്രമായി ജയരാജൻ ഒതുക്കപ്പെടുമോ എന്ന ആശങ്കയിൽ കണ്ണൂരിലെ പാർട്ടി അണികൾ
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎം. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ പാർട്ടി ഇനി ഏത് നിലയിൽ പരിഗണിക്കും.? വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ജയരാജന്റെ അനുകൂലികളും പാർട്ടി പ്രവർത്തകരും ചർച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് പി.ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ സിപിഎം. നേതൃത്വം തീരുമാനിച്ചത്. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡങ്ങളിൽ സിപിഎം. അണികൾ ജയരാജൻ മത്സരിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഉയർത്തിയിരുന്നു. ഒടുവിൽ വടകരയിൽ മത്സരിക്കാനാണ് തീരുമാനം. അതിനിടെ തന്നെ പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി എം വി ജയരാജനെ ജില്ലാ കമ്മിറ്റി യോഗം വിളിച്ച് തെരഞ്ഞെടുക്കുകയും ചെയ്തു.
ഇത്രയും ധൃതിയിൽ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാണ്ടേതുണ്ടായിരുന്നോ എന്ന സംശയം ആ സമയത്തു തന്നെ പാർട്ടി പ്രവർത്തകരിൽ ഉടലെടുത്തിരുന്നു. കോട്ടയം ലോകസഭാ മണ്ഡലത്തിൽ സിപിഎം. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.എൻ. വാസവനെ തൽസ്ഥാനത്തു നിന്നും മാറ്റിയിരുന്നില്ല. പി.ജയരാജൻ മത്സരിക്കുമ്പോൾ പകരം ആർക്കും ചുമതല നൽകാതെ സ്ഥിരം സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു. വടകരയിൽ ജയരാജൻ തോൽക്കുകയും വെറും സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി മാറുകയും ചെയ്തിരിക്കയാണ്.
നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിഗണിക്കാൻ സംസ്ഥാന കമ്മിറ്റി ശ്രമം നടത്തിയെങ്കിലും കണ്ണൂരിൽ നിന്ന് കൂടുതൽ ആളുകളുള്ള സ്ഥിതിക്ക് കേന്ദ്ര കമ്മിറ്റി അനുകൂല നിലപാടെടുത്തിരുന്നില്ല. അതോടെ ആനത്തലവട്ടം ആനന്ദനെ സെക്രട്ടറിയേറ്റിലേക്ക് നിയോഗിക്കുയായിരുന്നു. ഫലത്തിൽ ഇപ്പോൾ സെക്രട്ടറിയേറ്റിലേക്ക് ഒഴിവുകളുമില്ല. അതിനാൽ പി.ജയരാജന് സംസ്ഥാനസമിതി അംഗമായി തുടരാനേ നിവൃത്തിയുള്ളൂ. സിപിഎം. അണികൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് ഏറെ പ്രിയംങ്കരനായ നേതാവാണ് ജയരാജൻ. ഏത് സമയത്തും ജില്ലാ സെക്രട്ടറിയുമായി കാണുവാനും സംസാരിക്കുവാനും കഴിയുമെന്നതാണ് മുൻകാല നേതാക്കളിൽ നിന്നും ജയരാജനെ വേർതിരിക്കുന്നത്.
അതുകൊണ്ടു തന്നെ പാർട്ടിയുടെ ഏറ്റവും താഴെ തട്ടിലുള്ള പ്രവർത്തകരുമായി ജയരാജന് നേരിട്ട് ബന്ധവുമുണ്ട്. ഇതെല്ലാം മുൻ നേതാക്കളിൽ നിന്നും ജയരാജനെ വ്യത്യസ്തനാക്കുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കവേ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള ഒരു ആൽബം സിപിഎം. അനുകൂല സാംസ്കാരിക സംഘടന പുറത്തിറക്കിയതിനെ ചൊല്ലി ജയരാജന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. സ്വന്തം കീർത്തിക്കു വേണ്ടി ആൽബം പുറത്തിറക്കിയെന്ന ആക്ഷേപമായിരുന്നു ഉയർന്നത്.
'കണ്ണൂരിൻ താരകമല്ലോ ചെഞ്ചോര പൊൻകതിരല്ലേ, നാടിൻ നെടു നായകനല്ലോ , പി.ജയരാജൻ ' എന്ന ഗാനത്തോടെയാണ് ആൽബം പുറത്തിറങ്ങിയത്. ഇതാണ് സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തിന് വിധേയമായത്. ഇതിന് ജയരാജൻ വിശദീരകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അണികളിൽ നിന്നും ജയരാജന് നേരെ അവമതിപ്പുണ്ടായിട്ടില്ല. അവർ കൂടുതൽ ഒട്ടിച്ചേരുകയായിരുന്നു. ഇപ്പോൾ ഭാരിച്ച ഉത്തരവാദിത്വമില്ലാത്തതിനാൽ ജയരാജന് പാർട്ടി താക്കോൽ സ്ഥാനം നൽകിയില്ലെങ്കിൽ അണികളിൽ കടുത്ത പ്രതിഷേധം ഉയരും. അതിനുള്ള സാഹചര്യം സിപിഎം. നേതൃത്വം എങ്ങിനെ നേരിടുമെന്ന് കണ്ടറിയേണ്ടതാണ്. പതിവു പോലെ സഞ്ചരിക്കാൻ കാറും പാർട്ടി മുഖ പത്രത്തിന്റെ ചുമതലയും ഏൽപ്പിക്കേണ്ട ഒരു നേതാവായി പി.ജയരാജൻ ഒതുക്കപ്പെടുമോ? അണികൾക്ക് അതിൽ ആശങ്കയുണ്ട്.
വടകരയിലെ ഇടത് സ്ഥാനാർത്ഥി പി ജയരാജന്റെ തോൽവിയിലെ ഞെട്ടലിലാണ് സിപിഎം പ്രവർത്തകർ. ശക്തികേന്ദ്രമായ കൂത്തുപറമ്പിൽ സാക്ഷാൽ ജയരാജൻ പിന്നിൽ പോയതും തലശ്ശേരി ഒഴികെ എല്ലാ മണ്ഡലത്തിലും പിന്നിൽ പോയതുമാണ് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. എന്നാൽ തോൽവിക്ക് കാരണം ഇടത്പക്ഷ വിരുദ്ധ തരംഗമല്ലെന്നും ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയാണ് എന്നുമാണ് പി ജയരാജൻ പ്രതികരിച്ചത്. ശബരിമല വിഷയം മണ്ഡലത്തിൽ ചർച്ചയായില്ല എന്നും കഴിഞ്ഞ നാല് വർഷമായി വിശ്വാസികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്ന ഹെൽപ് ഡെസ്ക് ഉൾപ്പെ സംവിധാനമുള്ള സംഘടനയുടെ കൂടി ഭാഗമാണ് താനെന്നും ജയരാജൻ പ്രതികരിച്ചു.
മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ നടന്ന പ്രചാരവേലയുടെ ഫലമായാണ് ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പരാജയ കാരണം വിലയിരുത്താൻ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കുന്നതിന് കോൺഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാൻ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകൾ പ്രചരിപ്പിക്കുകയുണ്ടായി. യഥാർഥത്തിൽ കേരളത്തിലെ മത നിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാൻ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍