നെഞ്ചു കാണിച്ചും വയറു കാണിച്ചും പിടിച്ചു നിൽക്കാൻ ഞാനില്ല; ഭാവന
സ്റ്റേജ് ഷോയുമായി ദിലീപ്, റിമി ടോമി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കലാകാരന്മാർക്കൊപ്പം ലണ്ടനിലെത്തിയതാണ് ഭാവന. ആദ്യമായി ലണ്ടനിലെത്തുന്ന ഭാവന ശരിക്കും ത്രില്ലിലാണ്. ഷോയുടെ ഇടയ്ക്ക് വീണു കിട്ടുന്ന സമയം റിമി ടോമിയുമായി ലണ്ടൻ നഗരം ചുറ്റി കറങ്ങുകയാണ് ഭാവന ഇപ്പോൾ. ലോകം മുഴുവൻ ചുറ്റി കറങ്ങിയപ്പോഴും ലണ്ടൻ കണ്ടിട്ടില്ല എന്ന വേദന മനസ്സിൽ സൂക്ഷിച്ചിരുന്ന ഭാവന ശരിക്കും ഇംഗ്ലണ്ടിന്റെ മായക്കാഴ്ച്ചകൾ ആസ്വദിക്കുകയാണ്. യൂറോ കപ്പിന്റെയും ഒളിമ്പിക്സിന്റെയും ആരവത്തിൽ മുങ്ങി കിടക്കുന്ന ലണ്ടൻ വല്ലാത്ത ഒരു അനുഭവം തന്നെ എന്ന് ഭാവന ഓർക്കുന്നു. ഒപ്പം നടക്കാനും കാഴ്ച്ച കാണാനും കിട്ടിയ കൂട്ടുകാരിയുടെ (റിമി ടോമി) കേമത്തം കൂടി ആവുമ്പോൾ വീണുകിട്ടിയ നിമിഷം മാക്സിമം അടിച്ചു പൊളിക്കുകയാണ് മലയാളികളുടെ സ്വന്തം ഭാവന.
ഇതിനിടയിലാണ് വീണു കിട്ടിയ അൽപ്പ നിമിഷം ഭാവന മറുനാടൻ മലയാളിക്കായി അനുവദിച്ചത്. ഭാവന താമസിക്കുന്ന ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുങ്ങിയത്. ഔപചാരികത ഇല്ലാതെയാണ് സംഭാഷണം തുടങ്ങിയത്. സിനിമയിൽ കാണുന്നതിനേക്കാൾ ചെറിയ പെൺകുട്ടി. സാധാരണമായ പുഞ്ചിരി. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ. ഇടതടവില്ലാതെ എത്ര വേണമെങ്കിലും സംസാരിക്കാനുള്ള താൽപര്യം. സിനിമാ മേഖലയിലെ കാര്യങ്ങൾ പറയുമ്പോഴും കാപട്യമില്ലാത്ത തുറന്നു പറച്ചിൽ. ഇടയ്ക്കിടെ തമാശകൾ ആസ്വദിച്ചുള്ള പൊട്ടിച്ചിരി. ഭാവനയുമായി സംസാരിക്കുമ്പോൾ ഇങ്ങനെ ഒരു പോസിറ്റീവ് എനർജിയാണ് പ്രതിഫലിക്കുന്നത്.
ഒരു സിനിമാ നടിയിൽ നിന്നും സ്വാഭാവികമായി പ്രതീക്ഷിക്കുന്ന സമീപനമേ അല്ല ഭാവനയിൽ നിന്നും നമുക്ക് ലഭിക്കുക. നായികമാർ വാഴാത്ത മലയാള സിനിമയിൽ പത്തു വർഷമായി പിടിച്ചു നിൽക്കുന്ന അപൂർവ്വം നടിമാരിൽ ഒരാളായ ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും എന്തിനേറെ ഹിന്ദിയിലും വരെ ഭാവന എന്ന ഈ നാട്ടിൻ പുറത്തുകാരി അരക്കൈ നോക്കി. അവസരത്തിന് വേണ്ടി തുണി പറിച്ച് ആടാനും ചുണ്ട് കടിച്ച് പൊട്ടിക്കാനും ഒരു മടിയുമില്ലാത്ത നടിമാർക്കിടയിൽ വേറിട്ട് നിൽക്കുന്ന ഭാവന എന്നിട്ടും കന്നഡ പോലെയുള്ള ചില ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും മാർക്കറ്റ് ഉള്ള നടിയാണ്.
''മലയാളമാണ് എന്റെ ജീവ വായു. എന്നിട്ടും എനിക്ക് കന്നഡ നന്നായി ഇണങ്ങുന്നു. കന്നഡക്കാർക്ക് എന്നെ നല്ല ഇഷ്ടമാണ്. ഞാൻ അഭിനയിച്ച ചിത്രങ്ങൾ എല്ലാം അവിടെ ബോക്സ് ഓഫീസ് ഹിറ്റായി കന്നഡക്കാരുടെ പ്രിയ നടി ഭാവന മനസ്സ് തുറക്കുന്നു. ഒരു കന്നഡ പടത്തിന്റെ ഷൂട്ടിങിനിടയിലാണ് ഭാവന ലണ്ടനിലേക്ക് പറക്കുന്നത്. രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മടങ്ങുന്നത് ബാംഗ്ലൂരിലേക്ക് തന്നെ. അതുകൊണ്ട് തന്നെ ഭാവനയുടെ നാവിൽ ആദ്യം വരുന്നത് കന്നഡ മലയാളം തന്നെ.
നമ്മുടെ സിനിമക്കാർ കന്നഡക്കാരെ കണ്ടു പഠിക്കണം. അത്രയ്ക്കും പ്രൊഫഷണലായാണ് ഇവർ സിനിമയെ കാണുന്നത്. രാവിലെ ഒൻപത് മണിക്ക് സെറ്റിൽ എത്തിയാൽ മതി. വൈകുന്നേരം ആറു മണിക്ക് പാക്ക് അപ് പറയും. വീക്കെൻഡുകളിൽ ഷൂട്ടിങ് ഇല്ല. ഇടയ്ക്ക് ഒരു അവധി വന്നാൽ അന്ന് ഷൂട്ടിങ് ഇല്ല ശരിക്കും ഒരു ജോലി പോലെ. ആവശ്യമില്ലാത്ത ഒരു സ്ട്രെയ്നും ഇല്ല. ചോദിക്കാതെ തന്നെ പ്രതിഫലം നൽകും. അതിനു വേണ്ടി ആരോടും വഴക്കിടേണ്ട കാര്യമില്ല. ഇതാണ് ശരിക്കും വേണ്ട രീതി.''
ഭാവന അവസാനിപ്പിക്കുന്നില്ല: ''എന്നാൽ എന്താണ് നമ്മുടെ അവസ്ഥ. അതി രാവിലെ ഉറക്കച്ചുവടിൽ മേക്ക് അപ്പ് ഇട്ടു ചെല്ലുന്നതാണ്. പാതി രാത്രിയിൽ എപ്പോഴെങ്കിലും മടങ്ങി എത്തും. അതിരാവിലെ വീണ്ടും ചെല്ലണം. ചെന്നാലോ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമയം കളയും. ഇതെല്ലാം കഴിഞ്ഞോ, പ്രതിഫല കാര്യത്തിൽ ആവശ്യമില്ലാത്ത ബാർഗെയ്ൻ. ഇത്രയും നാൾ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്ത എനിക്ക് ഞാൻ അർഹിക്കുന്ന പ്രതിഫലം നൽകാൻ പലർക്കും മടി. മോളെ തേനെ എന്നൊക്കെ പറഞ്ഞ് വില പേശം നമ്മുടെ മനസ്സ് മടുപ്പിക്കും. കൃത്യമായി പണം തരുന്നവർ വളരെ കുറവ്...''
''ശരിക്കും പറഞ്ഞാൽ ഞാൻ മലയാള സിനിമ മടുത്തു. അന്യഭാഷയിൽ നിന്ന് ആരെ എങ്കിലും കൊണ്ടു വന്നാൽ ഈ അഭ്യാസം ഒന്നും നടക്കില്ല. അവർ ചോദിക്കുന്ന പണം കൊടുക്കും. ഇവിടെ ഞങ്ങൾ ഒക്കെ വീട്ടുകാരാണല്ലോ. പ്രതിഫലം നൽകാതെ വെറുതെ അഭിനയിച്ച് സഹായിക്കണം എന്നാണ് പലരുടെയും നിലപാട്. എല്ലാവർക്കും വേണ്ടത് ഹെൽപ്പാണ്. തൊഴിൽ എന്ന നിലയിൽ ഉള്ള ഒരു മാന്യത ഇവിടെ സിനിമാ അഭിനയത്തിന് ലഭിക്കുന്നില്ല. ഇവിടെ നായിക എന്നാൽ ഒരു വെറും നായികയാണ്. നായകന് ഒരു ചെറിയ കൂട്ട് മാത്രം. ഗദ്ദാമ പോലെയുള്ള വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് നായികയ്ക്ക് പ്രാധാന്യം നൽകുന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകൾ എല്ലാം നോക്കൂ. നായിക ഒരു അലങ്കാരം മാത്രമാണ്. ഒരു ആവശ്യവുമില്ല. എന്നാൽ കന്നഡയിലും തമിഴിലും ഒന്നും അങ്ങനെയല്ല. നായകനേക്കാൾ ഒട്ടും മോശമല്ല ഇവിടെ നായികമാർക്ക്. ഈ അലങ്കാര റോളുകൾ എടുത്ത് ഞാൻ മടുത്തു. അഭിനയ പ്രാധാന്യം ഉള്ള ഒന്നോ രണ്ടോ പടം മാത്രമായി ചുരുക്കാൻ പോവുകയാണ് ഞാൻ. നല്ലത് ഉണ്ടെങ്കിൽ മതി. അല്ലെങ്കിൽ വേണ്ട..''
ഭാവന ഇടതടവില്ലാതെ കത്തിക്കേറുകയാണ്. മകൾക്ക് സംസാരിക്കുമ്പോൾ ലൈസൻസ് കുറവായതിനാൽ അമ്മ ഇടയ്ക്ക് ഇടപെടുന്നുണ്ട്. തികച്ചും ആത്മാർത്ഥമായി സംസാരിക്കുന്ന ഭാവന പക്ഷേ അതൊന്നും ഗൗനിക്കുന്നില്ല. ''ഒരു പ്രശ്നവും ഇന്നേ വരെ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഉണ്ടാക്കാത്ത നടിയാണ് ഞാൻ. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞാൽ എനിക്ക് പിടി വാശികൾ ഇല്ല. അതിരാവിലെ ചെല്ലാൻ പറഞ്ഞാൽ ചെല്ലും. രാത്രി വൈകിയാലും ഉറക്കം തൂങ്ങിയാലും പ്രോജക്ടിന്റെ വിജയത്തിന് വേണ്ടി ഞാൻ പരാതി ഇല്ലാതെ നിൽക്കും. എന്നാൽ പ്രതിഫല കാര്യത്തിൽ തർക്കിക്കുന്നതും ബാർഗെയ്ൻ ചെയ്യുന്നതും നൽകാതിരിക്കാൻ ശ്രമിക്കുന്നതും അരോചകമാണ്. ഇത് ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല, ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്ന ആൾ എന്ന നിലയിലും വേദന ഉണ്ടാക്കുന്നു. ഇങ്ങനെ മുൻപോട്ട് പോവാൻ പറ്റില്ല.. ഭാവന തുടരുകയാണ്.
എന്നാൽ അന്യ ഭാഷ സിനിമകളിൽ ഒരുപാട് വിട്ടു വീഴ്ച്ചകളും കോംപ്രമൈസുകളും വേണ്ടി വരില്ലേ? മലയാളത്തിൽ ആകുമ്പോൾ ഗ്ലാമർ ആകേണ്ട കാര്യം ഇല്ലല്ലോ? ചോദ്യം മുഴുമിപ്പിക്കാൻ എനിക്കായില്ല. അതിനു മുമ്പ് ഭാവന മറുപടി പറഞ്ഞു തുടങ്ങി.
''അതുമാത്രമാണ് മലയാള സിനിമയോടുള്ള പ്രിയത്തിന്റെ കാര്യം. അന്യഭാഷാ ചിത്രങ്ങളിൽ ഈ പരിമിതി ഉണ്ട്. സിനിമാ ആവശ്യപ്പെടുന്ന മോഡേൺ വസ്ത്രം ധരിക്കാൻ എനിക്ക് എതിർപ്പില്ല. ഞാൻ വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി ആണ്. എന്നാൽ ഒരു പരിമിതി ഉണ്ട്. എന്റെ ശരീരം ശാസ്ത്രം ഏറ്റവും അറിയാവുന്നത് എനിക്കാണ്. അതുകൊണ്ട് എത്രമാത്രം ശരീരം കാണിക്കാം, എത്രമാത്രം പാടില്ല എന്നൊരു ധാരണ എനിക്കുണ്ട്. അതിൽ ഞാൻ വിട്ടു വീഴ്ച്ച ചെയ്യില്ല. നെഞ്ചു കാണിച്ചും വയറു കാണിച്ചും എനിക്കു പിടിച്ചു നിൽക്കേണ്ട. കന്നഡയിൽ എനിക്ക് ആ പ്രശ്നം ഇല്ല. എന്റെ ആദ്യ രണ്ട് പടങ്ങളും ഹിറ്റായതിനാൽ ഞാൻ എന്തായിരിക്കുന്നുവോ ആ അവസ്ഥ അവർ അംഗീകരിക്കുന്നു. തമിഴിൽ പല അവസരങ്ങളും ഞാൻ വേണ്ടാ എന്നു വെച്ചത് അതുകൊണ്ടാണ്. അൽപ്പം വസ്ത്രം മാറ്റാനാണ് ഞാൻ മടി പറയുന്നത്. മുഴുവൻ ഉരിയാൻ റെഡിയായി ആളുകൾ നിൽപ്പുണ്ട്. അങ്ങനെ ഉള്ളിടത്ത് പിൻതള്ളപ്പെടുക സ്വാഭാവികം നേരിയ നിരാശയോടെയാണ് ഭാവന ഇതു പറഞ്ഞത്.
തുണി ഉരിയാൻ മടി കാട്ടുന്നതുകൊണ്ട് ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട വേദനയും ഭാവനയ്ക്കുണ്ട്. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മിയുമായുള്ള ഒരു സിനിമയുടെ നഷ്ടമാണ് അതിൽ ഏറ്റവും നിരാശാജനകം എന്നു ഭാവന പറയുന്നു. ആ ഓഫർ എനിക്ക് വലിയ ആവേശം ഉണ്ടാക്കിയതായിരുന്നു. കലാകാരി എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിച്ചു. നല്ല സിനിമ ആയിരുന്നു അത്. എന്നാൽ അതിൽ ഒരു ലൗ കിസ്സിങും ഇന്റിമേറ്റ് സീനും ഉണ്ടായിരുന്നു. ഞാൻ അതിനു മടി പറഞ്ഞു. ഹാഷ്മിയുമായുള്ള ലൗ കിസ്സിങിന് നടിമാർ ക്യൂ നിൽക്കുമ്പോഴായിരുന്നു എന്റെ തിരസ്ക്കാരം. ബോളിവുഡിൽ എന്റെ തിരസ്ക്കാരം ചർച്ചയായി. എന്റെ അവസരം നഷ്ടമായി. ശരിക്കം നിരാശ ഉണ്ട്. സിനിമയുടെ കഥാ സന്ദർഭത്തിനും നായികയുടെ ജീവിത രീതിക്കും ഒക്കെ അപ്പുറം ഇത്തരം ചെറിയ കാര്യങ്ങൾ പ്രാധാന്യം സൃഷ്ടിക്കപ്പെടുമെന്നതിനാൽ നിരാശയാണ് എനിക്ക് കൂടുതൽ.''
''എങ്കിലും എനിക്ക് നഷ്ടബോധമില്ല. നടി എന്നതിനപ്പുറം ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. ഏത് നിമിഷവും അവസാനിക്കാവുന്നതാണ് നടി എന്ന ജീവിതം. നടി എന്നതിനേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് എന്റെ ജീവിതത്തിനാണ്. അതുകൊണ്ട് ഞാൻ ഏറെ നിരാശപ്പെടുന്നില്ല ഭാവന ഫിലോസഫിക്ക് ആകുകയാണ്...
രാജേഷ് പിള്ളയുമായുള്ള പ്രണയം; യുഎസിലെ സോഫ്റ്റ് വെയർ എൻജിനീയറുടെ വിവാഹാലോചന.... ഭാവനയുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം നാളെ വായിക്കുക.
Stories you may Like
- 'ഫിലിപ്പ്സ് കലക്കി മുകേഷേട്ടാ, 300 സിനിമകൾ പൂർത്തിയാക്കിയതിന് ആശംസകൾ ചേട്ടാ
- സൈബറാക്രമണത്തിന് എതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്
- സുരാജ് വെഞ്ഞാറമൂടിനെ രക്ഷിക്കാൻ സിപിഎം സുഹൃത്തുക്കളും സജീവം; ലൈസൻസിന് കുഴപ്പം വരില്ല
- സുരാജ് എംവിഡിയുടെ ക്ലാസിൽ പങ്കെടുക്കണം
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്