Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന ചതിയിൽ പ്രവാസി യുവതിയെ മലേഷ്യയിൽ എത്തിച്ചത് പീഡിപ്പിക്കാൻ തന്നെ; ലൈംഗിക ഉത്തേജക മരുന്ന് നൽകിയത് എളുപ്പത്തിൽ കീഴ്‌പ്പെടുത്താൻ; ക്വാലലംപൂരിൽ ചികിൽസയിലുള്ള യുവതി ആരോഗ്യം വീണ്ടെടുത്തു; മലേഷ്യൻ പൊലീസിനെ പേടിച്ച് ഒളിച്ചോടിയ കോഴിക്കോട്ടുകാരനെ തേടി കേരളാ പൊലീസും; ദുബായിലെ കൊയിലാണ്ടിക്കാരി മോഡലിനെ ചതിക്കാൻ ശ്രമിച്ചത് കുടുംബ സുഹൃത്ത്; പീഡന ശ്രമത്തെ കുറിച്ചറിഞ്ഞ ഞെട്ടലിൽ നാട്ടുകാരും ബന്ധുക്കളും

മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന ചതിയിൽ പ്രവാസി യുവതിയെ മലേഷ്യയിൽ എത്തിച്ചത് പീഡിപ്പിക്കാൻ തന്നെ; ലൈംഗിക ഉത്തേജക മരുന്ന് നൽകിയത് എളുപ്പത്തിൽ കീഴ്‌പ്പെടുത്താൻ; ക്വാലലംപൂരിൽ ചികിൽസയിലുള്ള യുവതി ആരോഗ്യം വീണ്ടെടുത്തു; മലേഷ്യൻ പൊലീസിനെ പേടിച്ച് ഒളിച്ചോടിയ കോഴിക്കോട്ടുകാരനെ തേടി കേരളാ പൊലീസും; ദുബായിലെ കൊയിലാണ്ടിക്കാരി മോഡലിനെ ചതിക്കാൻ ശ്രമിച്ചത് കുടുംബ സുഹൃത്ത്; പീഡന ശ്രമത്തെ കുറിച്ചറിഞ്ഞ ഞെട്ടലിൽ നാട്ടുകാരും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഉത്തേജക മരുന്ന് പാനീയത്തിൽ കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവിനെതിരെയുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ദുബായിൽ നിന്നു ബിസിനസ് വിപുലമാക്കാനെന്ന പേരിൽ മലേഷ്യയിലേക്കു വിളിപ്പിച്ചു ചതിക്കുകയായിരുന്നെന്ന് 26കാരി പറയുന്നു. ദുബായിലെ അറിയപ്പെടുന്ന മോഡലിനെയാണ് ചതിയിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. യുവതിയെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താനാണ് അതീവ രഹസ്യമായി ഉത്തേജക മരുന്ന് പാനീയത്തിൽ കലർത്തി നൽകിയത്.

മലേഷ്യയിൽ ചികിത്സയിലായ യുവതി ക്വാലലംപൂർ ചൗകിത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവ് ഇന്ത്യയിലേക്കു മുങ്ങി. നാലു വർഷമായി ദുബായിൽ ബിസിനസ് നടത്തുകയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരൻ കച്ചവട പങ്കാളിത്തത്തിനായി പത്തു ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്. യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് സിറ്റി പൊലീസിലും പരാതി നൽകി. ഇതോടെയാണ് കോഴിക്കോട് പൊലീസും അന്വേഷണം തുടങ്ങിയത്. എന്നാൽ യുവാവ് വീട്ടിൽ എത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞാണ് യുവതിയെ രണ്ടാഴ്ച മുൻപ് സന്ദർശക വീസയിൽ മലേഷ്യയിൽ എത്തിച്ചത്. ഇവിടെവച്ച് ജ്യൂസിൽ മരുന്നു കലർത്തി നൽകുകയായിരുന്നു. പീഡിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ലൈംഗിക ഹോർമോണുകളെ ഉത്തേജിപ്പിക്കാനായിരുന്നു ശ്രമം. അതിന് ശേഷം പീഡിപ്പിക്കാനും. എന്നാൽ യുവതിക്ക് രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയിൽ എത്തി. ഇതോടെ കള്ളം പൊളിഞ്ഞു. ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രി അധികൃതരാണു പൊലീസിൽ വിവരം അറിയിച്ചത്. യുവാവിന്റെ മുറിയിൽ നിന്നു യുവതിക്ക് നൽകിയതെന്നു സംശയിക്കുന്ന മരുന്നിന്റെ സാംപിൾ കണ്ടെത്തി.

ഇയാളുടെ ബാഗിൽ ഈ മരുന്നുകളുടെ കുപ്പികളും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെയും വിവരം അറിയിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മലേഷ്യൻ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാദുഷ അറിയിച്ചു. ഇതിനിടെയാണ് യുവാവ് മലേഷ്യ വിട്ടത്. അറസ്റ്റ് ഭയന്ന യുവാവ് ഇന്ത്യയിലേയ്ക്ക് കടന്നുവെന്നാണ് സൂചന.

നാലു വർഷമായി ദുബായിൽ ബിസിനസുകാരിയാണ് യുവതി. ഓൺലൈനിൽ വാച്ച് വിൽപന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ യുവാവാണ് പീഡിപ്പിച്ചത്. കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരനെതിരെയാണ് ആരോപണം. ബിസിനസ് പാർട്ണർഷിപ്പിനായി യുവതിയിൽ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റി. തുടർന്ന് മലേഷ്യയിൽ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് യുവതിയുമായി മലേഷ്യയിൽ കൊണ്ടു പോവുകയായിരുന്നു്. അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു യുവതിയെ ഒപ്പം കൂട്ടിയുള്ള മലേഷ്യൻ യാത്ര.

നല്ല സൗഹൃദപരമായി പെരുമാറിയിരുന്ന യുവാവിനോടൊപ്പം തുടർച്ചയായി രാത്രികളിൽ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് യുവതി ആശുപത്രിയിൽ പരിശോധന നടത്തി. ലൈംഗികാസക്തി വർധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകൾ അമിത ഡോസിൽ ശരീരത്തിൽ പ്രവേശിച്ചതിനാൽ ഹോർമോണുകളെ സാരമായി ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതാണ് നിർണ്ണായകമായത്. ഇതിനുള്ള മരുന്നാണ് കൊടുത്തതെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതർ നിർണ്ണായക നിലപാടുകളിലെത്തിയത്. ഇക്കാര്യം യുവതിയെ അറിയിച്ചതോടെ അവർ കേസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP