അയ്യപ്പ തരംഗം തെക്ക് ഒതുങ്ങിയില്ല; ഭക്ത വോട്ടുകൾ വടക്കും ചോർന്നു; ഇടതു വോട്ടുകൾ ചോർന്നത് ബിജെപിയിലേക്കും; പിണറായി തരംഗം വട്ടപ്പൂജ്യം എന്നതിന് തെളിവായി വോട്ടുകളുടെ കുറവും; നഷ്ടം ന്യായീകരിക്കാൻ ഇടതു നേതാക്കൾ വിയർക്കേണ്ടി വരും; നടന്നത് അവിശ്വസനീയമായ അടിയൊഴുക്കുകൾ നിയന്ത്രിച്ച വോട്ടിങ് ട്രെന്റ്; വിശ്വാസികളുടെ ഒടുക്കത്തെ കൊട്ടിൽ സിപിഎം ജനവികാരം തിരിച്ചറിയുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ തികച്ചും അവിശ്വസനീയ അടിയൊഴുക്കുകൾ. അയ്യപ്പ തരംഗം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ ശബരിമല തിരിച്ചടി ആകുമെന്ന് കരുതപ്പെട്ടിരുന്ന തെക്കിനു പകരം വടക്കു കൂടി ഹിന്ദു വോട്ടുകൾ ഇടത് സ്ഥാനാർത്ഥികൾക്ക് നഷ്ടമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇടതു മേൽക്കോയ്മായുള്ള മണ്ഡലങ്ങളിൽ പോലും യുഡിഎഫ് വലിയ മാർജിനിൽ വോട്ടുകൾ പിടിച്ചതിനു മറ്റു തൃപ്തികരമായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ തൽക്കാലം പ്രയാസമാണ്.
എന്നാൽ ഹിന്ദു വോട്ടുകൾ കൂട്ടമായി ഒഴുകിയത് ബിജെപിയിലേക്കല്ല മറിച്ചു യുഡിഫിലേക്കാണ് എന്നതാണ് ഇടതു പാളയത്തെ ഞെട്ടിച്ച വിജയം നേടാൻ കോൺഗ്രസിന് സഹായകമായത്. ഇക്കാര്യം ജാള്യത മൂലം മറച്ചു വച്ച സിപിഎം പിന്നീട് സെക്രട്ടറിയേറ്റ് അവലോകനത്തിൽ ന്യുനപക്ഷ ദ്രുവീകരണം മാത്രമല്ല വോട്ടു ചോർച്ചയ്ക്ക് കാരണം എന്ന് പറഞ്ഞു വച്ചതിൽ പൊതു സമൂഹത്തിനു കൂടുതൽ വ്യക്തത ലഭിക്കുകയാണ്. ഇത് പൂർണമായും നിക്ഷേധിക്കാത്ത വിധം ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് എത്തിയതും ശ്രദ്ധ നേടുകയാണ്. ഇതിലൂടെ ഈ വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് തെറ്റ് പറ്റി എന്ന് കൂടിയാണ് സിപിഎം ഇപ്പോൾ പറയാതെ പറഞ്ഞു പോകുന്നത്.
ഈ തിരിച്ചറിവ് ഉണ്ടാകാൻ പാർട്ടിക്കു ഒരിക്കലും ആഗ്രഹിക്കാത്ത വിധം ജനത്തിന്റെ എതിർപ്പു ജനവിധിയിലൂടെ നേരിടേണ്ടി വന്നു എന്നതാണ് കൗതുകം. സാധാരണ ഇത്തരം തിരിച്ചറിവുകൾ വൈകി കൈവരിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ഇത്തവണ ജനവികാരം ശക്തമായതും ബംഗാളും ത്രിപുരയും മുന്നിൽ ഉള്ളതും പാർട്ടിയെ അതിവേഗം യാഥാർഥ്യത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതായാണ് സൂചന. മുതിർന്ന നേതാക്കളുടെ അടക്കം പറച്ചിലും വ്യത്യസ്തമല്ല. മാധ്യമങ്ങൾ ഉയർത്തിയ പുകഴ്ത്തലിൽ മനം മയങ്ങിയ മുഖ്യമന്ത്രി സ്വയം കുഴിച്ച കുഴിയിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് കരുതുന്ന അനേകം സിപിഎം നേതാക്കളും ഇപ്പോൾ പാർട്ടിയിൽ ഉണ്ട്.
എന്നാൽ ഇത് ഇനിയും പരസ്യമായി പറയാൻ സിപിഎം തയ്യാറല്ല. പിണറായിയെ നേതാക്കൾ പേടിക്കുന്നതാണ് ഇതിന് കാരണം. കേരളത്തിൽ ഉടനീളമുള്ള കണക്കെടുപ്പുകളിൽ നിറയുന്നത് ശബരിമല തന്നെയാണെന്നതാണ് വസ്തുത. ഇത്തവണ പരാജയപ്പെട്ട എം ബി രാജേഷ്, എ സമ്പത്ത്, കെ എൻ ബാലഗോപാൽ, കെ പി സതീഷ് ചന്ദ്രൻ എന്നിവർ ഒക്കെ മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത് പതിവില്ലാത്ത കാഴ്ചയാണ്. ഈ പതിവ് തെറ്റിക്കലുകൾ സിപിഎമ്മിൽ ഉൾപ്പാർട്ടി ചർച്ചകളുടെ സ്വഭാവഗതികൾ നിർണയിക്കാൻ കാരണമാകുന്നവയാണ്.
ഹൈന്ദവ വോട്ടുകൾക്ക് ആധിപത്യമുള്ള മണ്ഡലങ്ങളിൽ പോലും ഭയാനകമായ ചോർച്ച ഉണ്ടായതിൽ ശബരിമലക്ക് നിർണായക റോൾ ഉണ്ടെന്നു തന്നെ സിപിഎമ്മിന് ഭാവിയിൽ എങ്കിലും സമ്മതിക്കേണ്ടി വരും. പാർട്ടി ഒരിക്കലും കൈവിടില്ലെന്നു കരുതിയ കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇവ്വിധം മറുകണ്ടം ചാടിയതിൽ ഒട്ടും മോശമല്ലാത്ത പങ്കാണ് ശബരിമല വികാരത്തിലൂടെ പ്രകടമാകുന്നത്. ഇക്കാര്യം മുൻ എൽ ഡി എഫ് കൺവീനർ എം എം ലോറൻസ് പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. പലരും അടക്കം പറയുന്ന ഇക്കാര്യം വരും ദിവസങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പറയാൻ സിപിഎമ്മിൽ ആളുണ്ടായാൽ അത് ആ പാർട്ടിയുടെ നേർവഴിക്കുള്ള യാത്രക്ക് ഗുണകരമാകും എന്നും കരുതുന്നവർ ഏറെയാണ്. പാർട്ടി കുടുംബങ്ങളിലെ സ്ത്രീകളുടെ വോട്ടുകൾ പോലും ചോർന്നു എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ സാധാരണക്കാരുടെ ചിന്തകൾക്ക് കൂടുതൽ വക്തത ഉണ്ടാവുകയാണ്.
അമ്പതു ലക്ഷം പേര് അണിനിരന്നു എന്ന് പാർട്ടി പറയുന്ന വനിതാ മതിൽ പങ്കാളികളുടെ വോട്ടൊക്കെ എവിടെ എന്ന ചോദ്യത്തിന് മൗനമായിരിക്കാൻ സിപിഎമ്മിന് കഴിയില്ല. പാർട്ടിക്ക് വേണ്ടി വഴിയിൽ എത്തുന്നവരും വിശ്വാസം മുന്നിൽ എത്തുമ്പോൾ അതിനൊപ്പം നിൽക്കും എന്നതാണ് വോട്ടുകൾ തെളിയിക്കുന്നത്. സിപിഎം വോട്ടുകൾ എങ്ങോട്ടു പോയി എന്ന ചോദ്യത്തിൽ പാർട്ടിയെ ഞെട്ടിച്ചു ബിജെപിക്കു പോലും പോയിട്ടുണ്ട് എന്നും പറയാൻ സാധിക്കും. ബിജെപി കോൺഗ്രസിന് വോട്ടു മറിച്ചു എന്ന പഴഞ്ചൻ ആരോപണം ഉന്നയിച്ചു തൽക്കാലം രക്ഷപ്പെടാനും സിപിഎംന് സാധിക്കില്ല. കാരണം ഒട്ടുമിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടു ഉയർത്തിയിരിക്കയാണ്. എല്ലാ മണ്ഡലങ്ങളിലും വോട്ടു നഷ്ടം ഇടതിന് മാത്രമാണ്. അതിൽ കൂടുതൽ കോൺഗ്രസിനെ തേടിയെത്തിയപ്പോൾ കുറെയൊക്കെ ബിജെപിക്കും കിട്ടി എന്ന് വ്യക്തം. പരമ്പരാഗതമായി സിപിഎമ്മിനെ തേടിയെത്തുന്ന ഹിന്ദു വോട്ടുകളാണ് ഇത്തരത്തിൽ കൂറ് മാറ്റപ്പെട്ടത്.
ഹൈന്ദവ വോട്ടുകൾ കൂടി പാർട്ടിക്ക് നഷ്ടമായിട്ടുണ്ട് എന്ന നിഗമനത്തിനു മലബാറിലെ പാർട്ടി കോട്ടകളിൽ പോലും ഉണ്ടായ വീഴ്ചകളാണ് ഉദാഹരണമായി മാറുന്നത്. നിയമസഭയിൽ ഒരു ലക്ഷത്തോളം അടുത്ത ഭൂരിപക്ഷം നൽകിയ മണ്ഡലങ്ങളിൽ പലതും ഇത്തവണ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിയിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? ഇവിടെയാണ് ന്യുനപക്ഷ വോട്ടുകൾ മാത്രമല്ല. ഹിന്ദു വോട്ടുകളും നഷ്ടമായി എന്ന വിലയിരുത്തലിന് കാരണം. ഇത്തരം നഷ്ടം യുഡിഎഫിന് മാത്രമേ സംഭവിക്കൂ എന്ന മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരുടെ അമിത വിശ്വാസമാണ് ഇപ്പോൾ തിരിച്ചടിച്ചു സിപിഎമ്മിനെ കൊഞ്ഞനം കുത്തുന്നത്. തങ്ങളുടെ വോട്ടു ബാങ്കും സ്ഥിരമല്ല എന്ന് സിപിഎംന് ഇനി തുറന്നു സമ്മതിക്കാതെ വയ്യ. പ്രളയത്തിൽ ജലം കുത്തി ഒലിച്ചതിനേക്കാൾ വേഗത്തിലാണ് ഈ വോട്ടു ചോർച്ചകൾ ഉണ്ടായിരിക്കുന്നത്. നമ്മുടെ വോട്ടുകൾ എവിടെ എന്ന് പാർട്ടി നേതാക്കൾ പരസ്പരം ചോദിക്കുന്നത് അൽപം ആശങ്കയോടെ തന്നെയാണ്. ആസന്നമായ ഒരു തകർച്ചയുടെ സൂചനയാണോ എന്ന് ഭയക്കുന്നവർ പോലും തീരെ കുറവല്ല. പുറമെ എല്ലാം സാധാരണ പോലെ എന്ന് തന്നെ പറയുന്നുണ്ടെങ്കിലും നേതാക്കളിൽ പോലും ആത്മവിശ്വാസം ഇല്ലായമായാണ് തെളിയുന്നത്.
കാസർഗോഡ് സീറ്റിലെ ഏഴിൽ നാലിലും നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും ഇവിടെ കിട്ടിയ വോട്ടുകൾ ഏറെ നിസാരമാണ്. എന്നാൽ ഇതിനു ബദലായി കാസർഗോഡ്, ഉദുമ, മഞ്ചേശ്വരം എന്നിവ തനിക്കൊപ്പം നിർത്തിയാണ് ഉണ്ണിത്താൻ വിജയം കൊയ്തെടുത്തത്. വിജയം ഒപ്പം നിർത്താൻ സഹായകമായ ഭൂരിപക്ഷ സമുദായ വോട്ടുകൾ സിപിഎമ്മിനെ തേടി എത്തിയില്ല എന്നതാണ് വസ്തുത. പെരിയ ഇരട്ട കൊലപാതകകം സിപിഎം കരുതിയതിന്റെ ഇരട്ടി വോട്ടുകളാണ് യുഡിഎഫിന് സമ്മാനിച്ചത്. ഇതേ കാഴ്ച തന്നെയാണ് കണ്ണൂരും. വെറും രണ്ടു അസംബ്ലി സീറ്റിലാണ് സിപിഎം പിടിച്ചു നിന്നത്.
മട്ടന്നൂരും ധർമ്മടവും പേരിനു കൂടെ നിന്നപ്പോൾ കണ്ണൂരും അഴീക്കോടും പേരാവൂരും ഒക്കെ യുഡിഎഫിനെ സ്നേഹം നൽകി താലോലിക്കുക ആയിരുന്നു എന്ന് വോട്ടുകണക്കുകൾ പറയുന്നു. ഒട്ടും മോശമല്ല കോഴിക്കോട്ടെ സ്ഥിതി. കോഴ വിവാദം ഉണ്ടായിട്ടും പാർട്ടി കോട്ടകളിൽ നിന്നും പോലും സിപിഎംഎന് എതിരായ വോട്ടു ഒഴുക്ക് ഉണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ മന്ത്രി ശശീദ്രൻ പിടിച്ച 29000 വോട്ടു അതെ വിധം യുഡിഎഫിലേക്ക് ഒഴുകി പോയ കാഴ്ചയാണ് കാണുന്നത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളത്തിന്റെ പെങ്ങളൂട്ടി ആയി മാറിയ രമ്യയുടെ നാടായ കുന്നമംഗലം ഉൾപ്പെടെ യുഡിഎഫിന് നൽകിയ പിന്തുണ അവിശ്വസനീയമാണ്, പ്രത്യേകിച്ചും സിപിഎം അടിവേരുള്ള സ്ഥലം എന്ന നിലയ്ക്കും.
രമ്യ മത്സരിച്ച ആലത്തൂരിലെ ഏഴു അസംബ്ലി മണ്ഡലങ്ങളും യുഡിഎഫിന് നൽകിയ വോട്ടു കണ്ടു സിപിഎം നേതാക്കൾ കണ്ണ് തള്ളേണ്ടി വരും. പ്രചാരണ കാലത്തു സിപിഎം ഉയർത്തിയ വ്യക്തിപരമായ അധിക്ഷേപം രമ്യക്ക് അമ്മമാരുടെയും ചെറുപ്പക്കാരുടെയും വോട്ടുകൾ കണ്ണും പൂട്ടി നൽകി എന്ന് കരുതേണ്ടി വരും. പാലക്കാട് മണ്ഡലത്തിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ സിപിഎമ്മിന് ഉണ്ടായ നഷ്ടത്തിലും ശബരിമല വിഷയം എത്ര കരുത്തോടെയാണ് സിപിഎമ്മിനെ കടപുഴക്കിയത് എന്നതിന് തികച്ചും യുക്തിഭദ്രമായ നിരീക്ഷണം കൂടിയാണ്.
മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിച്ച പത്തനംതിട്ട, കൊല്ലം മണ്ഡലങ്ങളിലെ ഭീതിത പരാജയം വിശിദീകരിക്കാൻ സിപിഎം പ്രയാസപ്പെടുകയാണ്. പത്തനംതിട്ടയിൽ വീണ ജോർജ് രണ്ടാം സ്ഥാനത്തു എത്തിയതും അടൂർ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തു എത്തിയതും ആശ്വാസം ആയെങ്കിലും വീണയുടെ സ്വന്തം സ്ഥലമായ ആറന്മുളയിൽ മൂന്നാം സ്ഥാനത്തു ആയതു ഏറെ പ്രയാസകരമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ ധർമ്മടത്തും അനേകം കുടുംബ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടും അതൊന്നും വോട്ടായില്ല എന്നതാണ് സിപിമ്മിനെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നത്. ഇവിടെയാണ് പാർട്ടി വോട്ടുകളും ചോർന്നു എന്ന് പറയേണ്ടി വരുന്നത്.
ഇതിനൊപ്പമാണ് കൊല്ലത്തെ സ്ഥിതിയും. ബാലഗോപാലിലൂടെ മണ്ഡലത്തെ തിരിച്ചു പിടിക്കാം എന്ന് കരുതിയെങ്കിലും ഭീമമായ വോട്ടുചോർച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അമിത ആത്മവിശ്വാസത്തിൽ വീണ്ടും പരനാറി പ്രയോഗം ഇവിടെ കേൾക്കേണ്ടി വന്നതിന് പോലും പ്രചാരണക്കാലം സാക്ഷിയാണ്. കൊല്ലത്തു ഇരു മുന്നണികളും തമ്മിൽ ഉള്ള വോട്ടു വൃത്യസാം 15 ശതമാനം എന്നത് സിപിഎമ്മിന് ഉറക്കത്തിലും ഞെട്ടൽ സമ്മാനിക്കും. പ്രേമചന്ദ്രനെ സംഘി എന്ന് പോലും വിളിക്കാൻ ധൈര്യപ്പെട്ട സിപിഎമ്മിന് ജനം നൽകിയ സമ്മാനം ഇത്ര കടുപ്പമുള്ളതായി മാറുമെന്ന് സിപിഎം ഒരിക്കലും നിനച്ചിരിക്കില്ല. പോൾ ചെയ്ത വോട്ടിൽ 51% നേടിയ പ്രേമചന്ദ്രന് മുന്നിൽ വെറും 36% വോട്ടുമായി നിഷ്പ്രഭാവനായി മാറുകയായിരുന്നു ബാലഗോപാൽ എന്ന സിപിഎം കരുത്തൻ.
നിയമ സഭ തിരഞ്ഞെടുപ്പിൽ പൂർണമായും ചുകന്ന കൊല്ലത്തെ ഇത്തവണ പൂർണമായും യുഡിഎഫിന് ഒപ്പം നിർത്താൻ പ്രേമചന്ദ്രനായി. അടിയൊഴുക്കുകൾ അതിശക്തമായിരുന്നു എന്ന് വ്യക്തം. ഇത് ഒരിക്കൽ പോലും തിരിച്ചറിയാൻ കഴിയാതെ പോയിടത്താണ് സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തെളിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്