Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ റെഡി! ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം; എന്റെ വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.; ചുരുങ്ങിയ ചെലവിൽ എം പിയാക്കിക്കൊടുക്കപ്പെടും.. കടന്നു വരൂ കടന്നു വരൂ; നന്ദിയുണ്ട് ദീപ ടീച്ചറെ എന്നുപറഞ്ഞ രമ്യ ഹരിദാസിന് മറുപടിയുമായി ദീപ നിശാന്ത്; സൈബർ യുദ്ധം മുറുകുന്നു

ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ റെഡി! ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം; എന്റെ വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.; ചുരുങ്ങിയ ചെലവിൽ എം പിയാക്കിക്കൊടുക്കപ്പെടും.. കടന്നു വരൂ കടന്നു വരൂ; നന്ദിയുണ്ട് ദീപ ടീച്ചറെ എന്നുപറഞ്ഞ രമ്യ ഹരിദാസിന് മറുപടിയുമായി ദീപ നിശാന്ത്; സൈബർ യുദ്ധം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൈബർ യുദ്ധം അയയും എന്നുകരുതിയാൽ തെറ്റി. സംഗതി കൂടുതൽ ഉഷാറാകുകയാണ്. കവിതാ മോഷണ വിവാദത്തിൽ പെട്ട് മാനം പോയ കേരളവർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന് ഉഗ്രൻ തിരിച്ചുവരവിനുള്ള അവസരമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിനൊപ്പം ചേർന്നു നിൽക്കുന്ന ടീച്ചർ ആലത്തൂരിലെ രമ്യാ ഹരിദാസ് എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ വിമർശിച്ച് രംഗത്ത് എത്തി. എന്നാൽ അതും പാളി. ദീപാ നിശാന്തിന്റെ വിമർശനത്തോടെ രമ്യാ ഹരിദാസ് താരമായി. ആലത്തൂർ സിപിഎം കോട്ടയായിരുന്നു. ഈ കോട്ടയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന ദീപാ നിശാന്തിന്റെ ആത്മവിശ്വാസവും തകർന്നു. പികെ ബിജുവെന്ന സിറ്റിങ് എംപിയെ തകർത്ത് രമ്യാ ജയിച്ചു കയറി. ഇതിന് കാരണം ദീപാ നിശാന്തിന്റെ പോസ്റ്റുണ്ടാക്കിയ വിവാദമാണെന്ന് സോഷ്യൽ മീഡിയ നേരത്തെ തന്നെ ചർച്ചകളിൽ ഉയർത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ദീപാ നിശാന്തിന് നൽകുകയാണ് രമ്യാ ഹരിദാസും. പക്ഷേ ഈ അംഗീകാരം ട്രോളാണെന്ന് മാത്രം.

നന്ദിയുണ്ട് ടീച്ചർ.............എന്ന ഒറ്റ വാക്കിൽ എല്ലാം ഒതുക്കിയാണ് ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്. കാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും. ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപകിക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ. രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് സോഷ്യൽ മീഡിയയും ചർത്താ വിഷയമാക്കുകയാണ്. കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന ചർച്ചയാണ് ദീപാ നിശാന്തുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിലും ഉയരുന്നത്. ഏതായാലും ടീച്ചറിന് മറുപടി പറയാതെ വയ്യ. പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായി ടീച്ചർ വന്നു. 'ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ! ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചെലവിൽ എംപിയാക്കിക്കൊടുക്കപ്പെടും.? കടന്നു വരൂ കടന്നു വരൂ...ടീച്ചറിന്റെ മറുപടി ഇങ്ങനെ

ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്‌മെന്റ്

' ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടർമാരേ നന്ദി... '

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ! ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ??)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചെലവിൽ എംപിയാക്കിക്കൊടുക്കപ്പെടും.? കടന്നു വരൂ കടന്നു വരൂ...

സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്‌സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കിയത്. ആലത്തൂർ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയുടെ കയ്യിൽ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്. ജയമുറപ്പില്ലാത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് പലരും ചോദിച്ചു. എന്നാൽ ആലത്തൂരിന്റെ മനസ്സ് രമ്യയ്ക്ക് അറിയാമായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിൽ പെങ്ങളൂട്ടി ജയിച്ചത് ആലത്തൂരിന്റെ മനസ്സിൽ കയറിക്കൂടി തന്നെയാണ്. സോഷ്യൽ മീഡിയയിൽ രമ്യ ഹരിദാസ് താരമായപ്പോൾ തന്നെ സിപിഎമ്മിന് നെഞ്ചിടുപ്പു കൂട്ടി. അശ്ലീല പരാമർശവുമായി ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ സ്ഥാനാർത്ഥിയെ കളിയാക്കുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ കളിയാക്കി. രമ്യയുടെ ആത്മവിശ്വാസം തകർക്കാനായിരുന്നു ഇത്. ദീപാ നിശാന്തിനെ പോലുള്ളവരും അധിക്ഷേപവുമായി എത്തി. അപ്പോഴും രമ്യ തളർന്നില്ല. രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവർത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമർശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.

രമ്യാ ഹരിദാസിന്റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പോസ്റ്റർ ഓട്ടിച്ചതും വലിയ ചർച്ചയായിരുന്നു. സ്‌ക്രാച്ച് ആൻഡ് വിൻ എന്ന കളിയാക്കലുമായി വിടി ബൽറാം തിരിച്ചടിയും കൊടുത്തു. അങ്ങനെ പാലക്കാട്ടേയും തൃശൂരിലേയും കോൺഗ്രസ് നേതൃത്വം ഒന്നാകെ പ്രതിസന്ധി ഘട്ടത്തിൽ രമ്യയ്‌ക്കൊപ്പം നിന്നു. ഇതെല്ലാം ആവേശമാക്കി മാറ്റി പ്രതിസന്ധികളെ രമ്യാ ഹരിദാസ് അതിജീവിച്ചു. എല്ലാ വിമർശനങ്ങൾക്കും തിളക്കമാർന്ന വിജയത്തോടെ മറുപടി നൽകി രമ്യാ ഹരിദാസ്. ഇതിന് ശേഷമാണ് ദീപാ നിശാന്തിനെ ട്രോളുന്നത്. കോൺഗ്രസ് പോലും വിചാരിക്കാത്ത ജയത്തിലേക്കും വൻ ഭൂരിപക്ഷത്തിലേക്കുമാണ് വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ രമ്യ നടന്നു കയറിയത്. രാഹുൽ കണ്ടെടുത്ത നേതാവായ രമ്യ ഇപ്പോൾ ആലത്തൂരിന്റെ എംപി എന്ന നിലയിൽ ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങുകയാണ്. രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലാണ് രമ്യ ശ്രദ്ധ നേടുന്നത്. ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ ശ്രദ്ധ പിടിച്ചു പറ്റി. രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം കണ്ടെത്തുകയും ചെയ്തു. ഇതോടെ രമ്യ കോൺഗ്രസിൽ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറി. രാഹുലിന്റെ ഉറച്ച പിന്തുണയും രമ്യക്ക് പിന്നീട് ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP