എംബി രാജേഷിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പികെ ശശിയുടെ തട്ടകമായ മണ്ണാർകാട്; ശ്രീകണ്ഠന്റെ മണ്ണാർകാട്ടെ ലീഡിന് പിന്നിൽ സിപിഎം ഒത്തുകളി? പികെ ശശിക്കെതിരെ പീഡനക്കേസ് പുറത്തെത്തിച്ചത് വൈരാഗ്യത്തിന് കാരണം; എംബി രാജേഷിന്റെ തോൽവിയിൽ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ആരോപണം അടിസ്ഥാനരഹിതമെന്നും പ്രവർത്തനമണ്ഡലമായ ഷൊർണ്ണൂരിൽ ഭൂരിപക്ഷം വർധിച്ചെന്നും പ്രതികരിച്ച് പികെ ശശി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകളും തോറ്റ സിപിഎമ്മിനെ ഏറ്റവും അധികം വേട്ടയാടുന്നത് നാല് മണ്ഡലങ്ങളിലെ തോൽവിയാണ്. ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, കാസർഗോഡ് എന്നിവയാണ് അത്. ഇത് നാലും 23 വർഷത്തിന് മുകളിലായി എൽഡിഎഫ് കൈയടക്കി വെച്ചിരിക്കുന്ന മണ്ഡലങ്ങളാണ്. തരംഗത്തിൽ ആറ്റിങ്ങലും, ആലത്തൂരും കാസർഗോഡുമൊക്കെ പോയെങ്കിലും പാലക്കാട് സിറ്റിങ് എംപി എംബി രാജേഷ് തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും ഒരു മലയാളിയും വിശ്വസിക്കില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പാലക്കാട് മണ്ഡലത്തിൽ എംബി രാജേഷിനെ തോൽപ്പിച്ചതിന് പിന്നിൽ പാർട്ടി നേതൃത്വം തന്നെയാണ് എന്ന ഞെട്ടിക്കുന്ന വാർത്തയാണ്.
കഴിഞ്ഞ തവണ ഒരുലക്ഷം വോട്ടിന് വിജയിച്ച രാജേഷ് ഇത്തവണ തോറ്റത് 11637 വോട്ടുകൾക്കാണ്. രാജേഷിന്റെ തോൽവിക്ക് പിന്നിൽ ഷൊർണ്ണൂർ എംഎൽഎയും ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയെ പീഡിപ്പിച്ച വിവാദ നേതാവുമായ പികെ ശശിയാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റായ പാലക്കാട്ടെ തോൽവിയെ തുടർന്ന് സിപിഎമ്മിൽ കലാപം രൂക്ഷമാവുകയാണ്.
പാലക്കാട്ടെ പരാജയത്തിന് പിന്നിൽ ന്യൂനപക്ഷ കേന്ദ്രീകരണം മാത്രമല്ലെന്നും അതിന് മറ്റ് കാരണങ്ങളുണ്ടെന്നുമാണ് പാലക്കാട്ടെ സിപിഎം സ്ഥാനാർത്ഥി എം.ബി രാജേഷ് പറഞ്ഞത്. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിയാണ് തന്റെ പരാജയത്തിന് പിന്നിലെന്ന് പേരെടുത്തു പറയാതെ കുറ്റപ്പെടുത്തുകയാണ് രാജേഷ്. നേരത്തെ പി.കെ. ശശിക്കെതിരെ ഉയർന്ന പരാതിയിലെ പ്രതികാരമാണ് രാജേഷിനെ കാല് വാരിയതിന് പിന്നിൽ എന്നാണ് വിവരം. ഡിവൈഎഫ്ഐ വനിത നേതാവിനെ പാർട്ടി ഓഫീസിൽ വെച്ച് ശശി പീഡിപ്പിച്ച വിവരം ദേശീയ നേതൃത്വത്തിന് പരാതിയായി എത്തി.ത് രാജേഷ് മുഖേനയാണ് എന്നത് ശശിക്ക് രാജേഷിനോടുള്ള വൈരാഗ്യത്തിന് കാരണമാണ്.
പാലക്കാട് ലോക്സഭ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ പാലക്കാട് പട്ടാമ്പി മണ്ണാർകാട് എന്നിവിടങ്ങളിലാണ് രാജേഷ് പിന്നിലായത്. ഇതിൽ മുസ്ലിം ഭൂരിപക്ഷമായ പട്ടാമ്പിയിൽ ന്യൂനപക്ഷ ഏകീകരണമാണ് തിരിച്ചടിയായത്. എന്നാൽ രാജേഷിന് നല്ല ഭൂരിപക്ഷമുണ്ടായിരുന്ന മണ്ണാർകാട് മണ്ഡലത്തിൽ 30000 വോട്ടിന്റ മേൽക്കൈയാണ് ശ്രീകണ്ഠന് ലഭിച്ചത്. മണ്ണാർകാട് എന്നാൽ പികെ ശശിയുടെ ശക്തികേന്ദ്രമാണ്. 10 വർഷത്തോളം പാർട്ടി ഏര്യാ സെക്രട്ടറിയായിരുന്ന പ്രദേശത്ത് രാജേഷിന് വോട്ട് കുറയ്ക്കാൻ വലിയ രീതിയിൽ ശശി ഇടപെട്ടു.
സ്വാശ്രയ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ മാനേജ്മെന്റിനെതിരെ എസ്എഫ്ഐ നടത്തിയ സമരം. അതിനെ മുന്നിൽ നിന്ന് നയിച്ച എംബി രാജേഷ് എം പി എന്ന പഴയ ടഎക നേതാവിനെ പാര പണിത ജില്ലയിലെ 2 എംഎൽ എമാരും മാനേജ് മെന്റിന്റെ പിണിയാളുകൾ.. ഒരു ബൂത്തിൽ 10 പാർട്ടി വോട്ട് വച്ചെങ്കിലും മറിക്കാൻ സ്വാശ്രയ മുതലാളിയും പണമെറിഞ്ഞു. പികെ ശശി എം എൽ എ ക്കെതിരെ ഒരു 'തീവ്രത കുറഞ്ഞ' പെണ്ണ് കേസ്. ഇരയെ, അഥവാ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിക്ക് സംരക്ഷണമൊരുക്കിയ സ്ഥലം എംപി കൂടിയായ രാജേഷ്. ഇവനെയല്ല. അവന്റെ അമ്മായി അപ്പനെ വരെ ഒതുക്കിയിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ എം എൽ എ നേരത്തെ തന്നെ രാജേഷിനെ തോൽപ്പിക്കും എന്ന് പരസ്യമായി പലയിടത്തും പറഞ്ഞിരുന്നു.
രാജേഷിന് ഈ മണ്ഡലത്തിൽ നിന്ന് 48625 വോട്ട് കിട്ടിയപ്പോൾ ശ്രീകണ്ഠൻ് കിട്ടിയത് 78250 വോട്ട്. നിയമസഭയിൽ മണ്ണാർക്കാട് നിന്ന് 12,325 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 29,625 വോട്ടിലേക്ക് ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജോസ് ബേബിക്ക് ഇവിടെ നിന്ന് 70,000 വോട്ട് കിട്ടിയിരുന്നു. 2011ൽ സിപിഐയിലെ ചാമുണ്ണി തോറ്റത് വെറും 12,000 വോട്ടിന്. ഇങ്ങനെയൊരു മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 30,000 ഓളം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് സ്വാഭാവികമല്ല എന്നാണ് രാജേഷ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. അതുപോലെ പട്ടാമ്പിയിൽ 2016ൽ 7404 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 17,179 വോട്ടിന് പുറകിലായി. ഷൊർണൂരിൽ 13,455, ഒറ്റപ്പാലത്ത് 9628, മലമ്പുഴയിൽ 5,848, കോങ്ങാട് 12,915 എന്നിങ്ങനെയാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിന്റെ കുറവ് ഇടതുപക്ഷത്തിനുണ്ടായത്.
പാർട്ടിയുടെ ശക്തി കേന്ദ്രമായ കോങ്ങാട് മണ്ഡലത്തിൽ 356 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. 20,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥലത്താണ് 356 വോട്ടിന്റെ ലീഡ് കിട്ടിയത്.പാർട്ടി കേന്ദ്രങ്ങളിൽ അടിയൊഴുക്കുണ്ടായി എന്നാണ് എം.ബി. രാജേഷ് പറയുന്നത്. മണ്ണാർക്കാട്ട് യു.ഡി.എഫ് നേടിയ ഭൂരിപക്ഷം അമ്പരിപ്പിക്കുന്നതാണെന്നും രാജേഷ് പറഞ്ഞിരുന്നു. അതേസമയം വോട്ട് കുറഞ്ഞതിന് താൻ ഉത്തരവാദിയല്ലെന്നാണ് പി.കെ. ശശിയുടെ നിലപാട് . തിരഞ്ഞെടുപ്പിൽ തനിക്ക് സംഘടനാപരമായ ചുമതലകൾ ഒന്നുമുണ്ടായിരുന്നില്ല. ജനപ്രതിനിധി എന്ന നിലയിൽ ഷൊർണ്ണൂരിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് . അവിടെ വോട്ട് കൂടിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച അത്ര കിട്ടിയിട്ടില്ല എന്നത് ശരിയാണെന്നും ശശി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍