സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്സിന് തൃണമൂലുകാരെ പ്രേരിപ്പിച്ച് മുകുൾ റോയിയുടെ മകൻ; 143 നേതാക്കൾ കണ്ടം ചാടി ബിജെപിയിൽ എത്തുമെന്ന് അവകാശവാദങ്ങൾ; അടിത്തറയിലെ കല്ലിളകിയെന്ന തിരിച്ചറിവിൽ ദീദിയും; പാർട്ടി സജ്ജമാക്കാൻ മുഖ്യമന്ത്രി പദം ആരെയെങ്കിലും ഏൽപ്പിച്ച് തെരുവിൽ ഇറങ്ങാൻ ആലോചിച്ച് മമത; ബംഗാൾ രാഷ്ട്രീയം കലങ്ങി മറിയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സ്ഥാനം മമതാ ബാനർജി ഒഴിയുമെന്ന് സൂചന. ബിജെപി വെല്ലുവിളികൾ കണക്കിലെടുത്ത് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ശക്തമാക്കാനാണ് മമതയുടെ തീരുമാനം. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 18 ഇടത്താണ് എൻഡിഎ വിജയിച്ചത്. 2014ൽ ബംഗാളിൽ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. തൃണമൂലിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന സ്ഥിതിയിലേക്ക് ബിജെപി വളരുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയാണ് വലുതെന്നും അതിന് വേണ്ടി കൂടുതൽ സമയം നീക്കി വയ്ക്കണമെന്നും മമതാ ബാനർജി തിരിച്ചറിയുന്നത്.
അതിനിടെ തൃണമൂൽ കോൺഗ്രസിൽ നിന്നും 143 നേതാക്കളാണ് ബിജെപിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നതെന്ന് മമതയുടെ മുൻ വിശ്വസ്തനും ബിജെപി നേതാവുമായ മുകുൾ റോയി അവകാശപ്പെട്ടിട്ടുണ്ട് . ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതിനു പിന്നാലെയാണിത് . മമത സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞതായി മുകുൾ റോയ് പറഞ്ഞു . എല്ലാ അതിർ വരമ്പുകളും ലംഘിച്ചായിരുന്നു മമതയുടെ പ്രവർത്തനം . ജനാധിപത്യമെന്നത് ബംഗാളിൽ അപ്രത്യക്ഷമായിരുന്നു . നരേന്ദ്ര മോദിയും,അമിത് ഷാ യും ബംഗാൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജ്പൂർ എം എൽ എ യും ,മുകുൾ റോയുടെ മകനുമായ ശുഭ്രാംശു റോയി ഉടൻ ബിജെപിയിൽ ചേരും. സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്സ് തുടങ്ങുകയാണെന്നും തൃണമൂലിലെ നിരവധി നേതാക്കൾ തന്റെ പാത പിന്തുടരുമെന്നും ശുഭ്രാംശു റോയി മാധ്യമങ്ങളോട് പറഞ്ഞുയ
ഇതെല്ലാം മമതയ്ക്ക് കടുത്ത വെല്ലുവിളയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം വിട്ട് പാർട്ടിയെ നയിക്കാനുള്ള മമതയുടെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ 40 എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബിജെപിയുടെ ഈ വലിയ വിജയം തനിക്ക് അംഗീകരിക്കാനാകില്ലെന്നും ,മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയ്യാറാണെന്നും മമത പറയുന്നത്. എന്നാൽ, മമതയുടെ രാജി ആവശ്യം തൃണമൂൽ കോൺഗ്രസ് തള്ളി. മമത മാറുന്നത് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് തൃണമൂലുകാരുടെ വിശ്വാസം. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഗുണം ചെയ്യില്ലെന്നും പറയുന്നു. ഏതായാലും വലിയ വെല്ലുവിളിയാണ് മമത രാഷ്ട്രീയമായി നേരിടുന്നത്.
മുഖ്യമമന്ത്രിയായി തുടരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം തൃണമൂൽ കോൺഗ്രസിൽ അറിയിച്ചതായും മമതാ ബാനർജി തന്നെ വെളിപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആറു മാസം എനിക്കു പ്രവർത്തിക്കാനാകില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണു ഞാൻ. അത് അംഗീകരിക്കാനാകില്ല മമത പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് 22 സീറ്റാണ് ലഭിച്ചത്. 38 സീറ്റാണമ മമത ആഗ്രഹിച്ചത്. പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതും. എന്നാൽ നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് പാർട്ടി അധ്യക്ഷ പദവിയിൽ പൂർണ്ണ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി മമത പറയുന്നത്.
അതിനിടെ കുടുംബത്തിൽ നിന്നൊരാളെ പിൻഗാമിയാക്കാനുള്ള തന്ത്രമാണിതെന്നും സൂചനയുണ്ട്. ഭാവി നേതാവിനെ ഉയർത്തിക്കാട്ടാനുള്ള നീക്കം. ഏതായാലും തെരഞ്ഞെടുപ്പ് ഫലം മമതയെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടി ചിഹ്നമാണു പ്രധാനം. ശക്തമായ തീരുമാനങ്ങൾ ജനങ്ങളെടുത്താലേ മുഖ്യമന്ത്രിയായി തുടരാൻ സാധിക്കൂ. പാർട്ടിയുടെ വോട്ടു വിഹിതം വർധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ വോട്ടാണ് ബിജെപിക്കു ലഭിക്കുന്നത്. ഇതു ഗണിതശാസ്ത്രമാണ് മമത ആരോപിച്ചു.
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപിക്ക് എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിക്കാനാകുന്നത്. സംസാരിക്കുന്നതിനു ജനങ്ങൾ ഭയക്കുകയാണ്. എന്നാൽ എനിക്കു ഭയമില്ല മമതാ ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നുവെന്ന സൂചനയാണ് മമത നൽകുന്നത്. വിദേശ ഏജൻസികളുടെ സഹായത്തോടെ അട്ടിമറി നടന്നുവെന്നാണ് സംശയം. ബംഗാളിൽ തുടരുന്ന മുസ്ലിം പ്രീണന നയങ്ങൾ തുടരുമെന്നും മമത വിശദീകരിക്കുന്നു. ബിജെപി 303 സീറ്റുകളും എൻഡിഎ ആകെ 352 സീറ്റുകളുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്.
''എനിക്ക് നന്നായി ജോലി ചെയ്യാനാകുന്നില്ലെന്ന് ആറുമാസംമുമ്പ് തന്നെ ഞാൻ പാർട്ടിയെ അറിയിച്ചതാണ്. ഞാനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാർട്ടിയാണ് വലുത്.'- മമത പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ വിശ്വാസ്യതയെയും മമത ചോദ്യംചെയ്തു. ''ബിജെപിയുടെ ഈ വലിയ വിജയം സംശയിക്കേണ്ടതാണ്. പല സംസ്ഥാനങ്ങളിലും എങ്ങനെയാണ് പ്രതിപക്ഷം അപ്പാടെ ഇല്ലാതായത്? ജനങ്ങൾക്ക് ഇക്കാര്യം പറയാൻ ഭയമാണ്. പക്ഷേ എനിക്കതില്ല. ചില വിദേശ ശക്തികൾ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ ധീരമായൊരു തീരുമാനം എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ എനിക്ക് ഈ സ്ഥാനത്ത് തുടരാൻ കഴിയൂ. ബിജെപിയുടെ വോട്ട് ഷെയർ വന്നത് ഇടതുപക്ഷത്ത് നിന്നാണ്. അത് കണക്കാണ്. ' മമത വ്യക്തമാക്കി.
'ഏതുവിധത്തിലുള്ള തെരഞ്ഞെടുപ്പാണിത്. ഈ ഫലത്തിൽ വിശ്വസിക്കാനോ സ്വീകരിക്കാനോ ഞാൻ തയാറല്ല. ഇതിനെതിരേ ശബ്ദമുയർത്താനും എന്റെ വിശ്വാസം സംരക്ഷിക്കാനും മരിക്കാൻവരെ തയാറാണ്. മുഖ്യമന്ത്രിയായി തുടരാൻ താൽപ്പര്യമില്ലെന്നു പാർട്ടിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള തന്റെ വിശ്വാസങ്ങൾ സത്യമാണെന്നു തെളിയിക്കാൻ ഏതറ്റംവരെയും പോകും. അധികം വൈകാതെ പലതും പുറത്തുവരും. സംസ്ഥാനത്തെ മുഴുവൻ ഇടതു വോട്ടും ബിജെപി. സ്ഥാനാർത്ഥികളുടെ അക്കൗണ്ടിലാണെത്തിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുമ്പു സംഭവിച്ചതും ഇതുതന്നെ.'- മമത വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍