ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകൾ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ പുനരവതാരമായാണ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസുകാർ കണ്ടത്. രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കയെ മനസ്സിൽ കണ്ടവരുമുണ്ട്. ഇന്ദിരയുടെ മുഖവും അതേ പുഞ്ചിരിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മധുരമെത്തിക്കുമെന്ന് കരുതി. ഉത്തർ പ്രദേശിൽ മനസ്സിൽ കണ്ടത് അഞ്ചിൽ അധികം സീറ്റും. ഉത്തരേന്ത്യയിലെ മോദി പ്രഭാവത്തെ തകർത്ത് രാഹുൽ ഗാന്ധിയെ പ്രിയങ്ക അധികാര കസേരയിൽ ഇരുത്തുമെന്നും കുരതി. കോൺഗ്രസ് ഹൈക്കമാണ്ടിലെ നിർണ്ണായക സ്വാധീന ശക്തി പ്രിയങ്കയായി മാറുമെന്നും ഏവരും കരുതി. എന്നാൽ ഇന്ദിരയുടെ മുഖത്തെ ആത്മവിശ്വാസം പ്രിയങ്കയിലേക്ക് എത്തിയിട്ടും അത് വോട്ടായി മാറിയില്ല. കോൺഗ്രസ് തകർന്നടിഞ്ഞു. ദേശീയ തലത്തിൽ കൂട്ടാനായത് എട്ട് സീറ്റ് മാത്രമാണ്. അതും നൽകിയത് കേരളത്തിൽ ആഞ്ഞു വീശിയ ശബരിമലക്കാറ്റും പഞ്ചാബിലെ അമരീന്ദർ സിംഗിന്റെ മുഖവും.
ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കിയത് 80ൽ 61 സീറ്റ്. കോൺഗ്രസിന് ആകെയുണ്ടായിരുന്ന രണ്ടിൽ ഒരു സീറ്റ് നഷ്ടമായി. അതും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി. കോൺഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രം. അമേഠിയും റായ്ബറേലിയുമുൾപ്പെടെ 41 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയോഗിക്കുമ്പോഴും സ്വപ്നത്തിൽ പോലും കോൺഗ്രസ് നേതൃത്വം കരുതിയിരിക്കില്ല ഇത്തരമൊരു തിരിച്ചടി. 41ൽ ആറിടത്ത് പാർട്ടി മത്സരിച്ചില്ല. ശേഷിച്ച 35ൽ ഒരിടത്ത് ജയം. അമേഠിയിൽ രണ്ടാം സ്ഥാനം. കിഴക്കൻ യുപിയിലെ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇതും പ്രിയങ്കയുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക വെല്ലുവിളിയാണ്. ഭർത്താവ് റോബർട്ട് വാദ്ര നിരവധി കേസുകളിൽ സംശയ നിഴലിലാണ്. ഏത് സമയവും വാദ്രയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
കോൺഗ്രസിനെ കൈപ്പിടിയിൽ ഒതുക്കാനാണ് പ്രിയങ്കയെ വാദ്ര രംഗത്തിറക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. പ്രിയങ്കയുടെ വരവോടെ രണ്ട് ്അധികാര കേന്ദ്രങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയും ചെയ്തു. എന്നാൽ പരസ്യമായ ഏറ്റുമുട്ടലുകൾ രാഹുലും പ്രിയങ്കയും നടത്തിയില്ല. അമേഠിയിൽ രാഹുലിനെ ജയിപ്പിക്കുകയായിരുന്നു പ്രിയങ്കയുടെ പ്രധാന ദൗത്യം. ഇതിനിടെയാണ് തോൽവിക്കുള്ള സാധ്യത രാഹുൽ തിരിച്ചറിഞ്ഞ് വയനാട്ടിൽ എത്തിയത്. വയനാട്ടിൽ ജയിച്ചതു കൊണ്ട് മാത്രം രാഹുൽ എംപിയായി തുടരുന്നു. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് തിളക്കം കുറയുകയും ചെയ്തു. യുപിയെ ഇളക്കിമറിക്കാൻ പ്രിയങ്കയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലങ്ങൾ. കോൺഗ്രസിന്റെ ഉറച്ച കോട്ട നഷ്ടമായതാണ് ഇതിന് പ്രധാന കാരണം.
ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ലെന്നതിന് തെളിവാണ് രാഹുലിന്റെ അമേഠിയിലെ തോൽവി. ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ലെന്നും എസ് പി-ബിഎസ് പി സഖ്യത്തിന് എട്ട് സീറ്റുകൾ കുറച്ചതാണ് പ്രിയങ്കയുടെ ആകെ ഗുണമെന്നും വിലയിരുത്തലുകളുണ്ട്. പ്രിയങ്ക പ്രചരണത്തിന് പോയ മണ്ഡലങ്ങളിൽ ഒരു ലക്ഷം വോട്ട് പോലും പിടിക്കാനായില്ല. ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളിയെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. അതുകൊണ്ട് ഇനി പ്രിയങ്കയ്ക്ക് വീട്ടിൽ ഇരിക്കേണ്ടി വരും. ഭർത്താവ് റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പ്രിയങ്കയെ അലട്ടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് പ്രിയങ്ക
20 വർഷം മുൻപ് 1999ലാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. അമേഠിയിൽ അമ്മ സോണിയ ഗാന്ധിക്കു വേണ്ടിയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിക്ക് അമേഠി വിട്ടുനൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്കു മാറി. ഈ സീറ്റാണ് നഷ്ടമാകുന്നത്. പ്രിയങ്കയിലൂടെ കോൺഗ്രസിന്റെ ഹൈന്ദവമുഖം ഉയർത്തിക്കാട്ടി വോട്ടുപിടിക്കുകയെന്ന തന്ത്രം തന്നെയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രയോഗിച്ചത്. അഞ്ചു വർഷം മുൻപ് നഷ്ടപ്പെട്ട സവർണ വോട്ട്ബാങ്ക് തിരിച്ചു പിടിക്കാമെന്നും അതുവഴി പ്രതീക്ഷിച്ചു. 2009ൽ ജയിച്ച ഖുഷിനഗർ, മഹാരാജ്ഗഞ്ച്, ഡുമരിയഗഞ്ച് എന്നിവിടങ്ങളിലും നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു പാർട്ടിക്ക്. എന്നാൽ ഭാദോഹിയിൽ ആകെ ലഭിച്ചത് 25,604 വോട്ടാണ്. മിർസാപുരിൽ 91,392ഉം. മത്സരിച്ച 33 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.
2014ൽ ബിജെപി ജയിച്ച 36 മണ്ഡലങ്ങളിൽ ഇരുപതിലേറെ ഇടങ്ങളിൽ എസ്പി, ബിഎസ്പി സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് കൂട്ടിയപ്പോൾ അതു ബിജെപി സ്ഥാനാർത്ഥിയേക്കാൾ കൂടുതലായിരുന്നു. ശത്രുത മറന്ന് മായാവതിയും അഖിലേഷ് യാദവും ഒന്നാകുന്നതിന് ഈ കണക്കും ഒരു പ്രധാന കാരണമായി. ബിഎസ്പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ജനസംഖ്യയുടെ 12% വരുന്ന ജാതവ സമൂഹത്തിലായിരുന്നു. എസ്പി, ബിഎസ്പി സഖ്യത്തിന് മുന്നാക്ക വിഭാഗക്കാരിൽ നിന്ന് 12% വോട്ടു ലഭിക്കാൻ മാത്രമേ സാധ്യതയുള്ളൂവെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ എസ്സി-എസ്ടി വിഭാഗത്തിൽ നിന്ന് 60 ശതമാനവും ഒബിസിയിൽ നിന്ന് 40ഉം മുസ്ലിം വിഭാഗത്തിൽ നിന്ന് 80% വോട്ടും തങ്ങൾക്കു ലഭിക്കുമെന്നു വിശാലസഖ്യത്തിനു പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരമൊരു തിരഞ്ഞെടുപ്പുഗോദയിലാണ് പ്രിയങ്ക എ്ത്തിയത്. എന്നാൽ ബിജെപിയുടെ വോട്ട് ബാങ്കിൽ ഇതൊരു ചലനവും ഉണ്ടാക്കിയില്ല.
ബിജെപിയിൽ നിന്ന് ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗത്തിന്റെയും യാദവർ ഒഴിച്ചുള്ള പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകൾ കോൺഗ്രസിലേക്കു പോകുമെന്നായിരുന്നു ബിഎസ്പിയുടെ പ്രതീക്ഷ. കിഴക്കൻ യുപിയിലെ ബ്രാഹ്മണരും ഠാക്കൂർമാരും ഉൾപ്പെടെയുള്ള ഉയർന്ന ജാതിക്കാർ, യാദവർ ഒഴിച്ചുള്ള പിന്നാക്ക വർഗക്കാർ, ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗം എന്നിവരുടെ വോട്ടാണ് 2009ലും 2014ലും ബിജെപിയെ സഹായിച്ചത്. ഈ വോട്ടുബാങ്കിൽ പ്രിയങ്ക വിള്ളൽ വീഴ്ത്തുമെന്ന ഭയം ബിജെപിക്കുമുണ്ടായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10% തൊഴിൽ സംവരണമെന്ന തുറുപ്പുചീട്ടിറക്കി യുപി മോദി പിടിച്ചു. പ്രിയങ്കയുടെ തന്ത്രങ്ങൾ ഒന്നും ഇതിനിടെ വിലപോയില്ല. രാഹുലിനും ക്ഷീണമായി.
റായ്ബറേലിയിൽ സോണിയ ഗാന്ധിക്കു 2014ൽ ലഭിച്ചത് 5,26,434 വോട്ടായിരുന്നു. ഇത്തവണ 5,33,687 ആയി. നേരിയ വർധന മാത്രം. അമേഠിയിലാകട്ടെ രാഹുൽ ഗാന്ധിക്ക് 2014ൽ ലഭിച്ചത് 4,08,651 വോട്ട്. ഇത്തവണ അത് 4,12,867 ആയി ഉയർന്നിട്ടും കാര്യമുണ്ടായില്ല. സ്മൃതി ഇറാനി സ്വന്തമാക്കിയത് 4,68,514 വോട്ട്. 2014ൽ ബിജെപി സ്ഥാനാർത്ഥിക്ക് 3,00,748 വോട്ടു മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നാണ് ഇത്തവണ 1.67 ലക്ഷത്തിലേറെ വോട്ടിന്റെ വർധനയും ജയവും സ്മൃതി സ്വന്തമായത്.
പ്രിയങ്കയുടെ വരവോടെ യുപിയിൽ വൻവിജയം പ്രതീക്ഷിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായി 2022ൽ ഉത്തർപ്രദേശിലെ ഭരണം പിടിച്ചെടുക്കുകയാരുന്നു. എങ്കിലും 2009ൽ ജയിച്ച 21 മണ്ഡലങ്ങളിൽ ചിലതെങ്കിലും ഇത്തവണ പ്രിയങ്കയിലൂടെ തിരിച്ചു പിടിക്കുകയെന്ന സ്വപ്നം മുന്നിലുണ്ടായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും അതിന്റെ പ്രതിഫലനമായി ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രകടനങ്ങളിൽ കണ്ട അണികളുടെ ആവേശവും പ്രതീക്ഷ കൂട്ടി. എന്നാൽ ഒന്നും വോട്ടായി മാറിയില്ല. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. 62 സീറ്റുകൾ ബിജെപിയും നേടി. രണ്ടെണ്ണം എൻഡിഎയിലെ ഘടക കക്ഷിയും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്