മന്ത്രിയാക്കാമെന്നും പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കോളുകൾ കണ്ടാൽ പോലും വീഴരുത്; പത്രത്തിൽ പേരു വന്നതു കൊണ്ട് മാത്രം ആരും മന്ത്രിയാകുമെന്ന് കരുതരുത്; ഓഫ് ദി റിക്കോർഡ് എന്ന് പറഞ്ഞടുത്തെത്തുന്ന പത്രക്കാരോട് ബടുവ പറയരുത്; വഴികാട്ടാൻ എത്തുന്ന സഹായികളെ വിശ്വസിക്കരുത്; ഉറപ്പില്ലാത്തവരുടെ സെൽഫിക്ക് നിൽക്കരുത്; പുതുതായി തെരഞ്ഞെടുത്ത ബിജെപി എംപിമാരോട് മോദി നൽകിയ ഉപദേശങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മാധ്യമവാർത്തകളിലെ പേരുകൾ കണ്ടല്ല ബിജെപി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മാധ്യമങ്ങളിൽ പേരു കണ്ടെന്നു കരുതി ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി. പാർലമെന്ററി പാർട്ടി യോഗത്തിലാണ് പുതിയ എംപി.മാർക്ക് മോദി ഉപദേശ നിർദ്ദേശങ്ങൾ നൽകിയത്. ഈ ഉപദേശങ്ങൾ പല തരത്തിൽ ചർച്ചയാക്കുകായാണ് സോഷ്യൽ മീഡിയ. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ഉപദേശം. ഗുജറാത്തിൽ മുഖ്യമന്ത്രിയായ കാലത്തുണ്ടായ അനുഭവങ്ങളുടെ വിളിച്ചത്തിലായിരുന്നു ഉപദേശം.
''പത്രങ്ങളിലും ടി.വി.യിലും മന്ത്രിമാരാകാൻ സാധ്യതയുള്ളവരുടെ പേരുകൾ വരുന്ന കാലമാണിത്. നിങ്ങളുടെ പേരുകളും അതിൽ വന്നേക്കാം. അതുകണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങളിലെ പേരുകൾ കണ്ടല്ല ബിജെപി.യും എൻ.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നത്. അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിക്കുന്നു എന്നമട്ടിൽ ചിലർ ഫോൺ വിളിക്കും. താങ്കളെ മന്ത്രിയാകാൻ തിരഞ്ഞെടുത്തിരിക്കുന്നെന്ന് പറഞ്ഞ് കബളിപ്പിക്കും. അതിൽ വീഴരുത്. പണ്ട് ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഛത്തീസ്ഗഢിൽനിന്ന് ഒരു പ്രവർത്തകൻ എത്തി. ഗുജറാത്തിൽ മന്ത്രിയാകാൻ തിരഞ്ഞെടുത്തു എന്ന് ഫോൺ വിളിയെത്തി എന്നു പറഞ്ഞാണ് എന്നെ ഈ പ്രവർത്തകൻ സമീപിച്ചത്''- മോദി കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.
മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ പുതിയ അംഗങ്ങൾ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി പറഞ്ഞു. ഓഫ് ദ റെക്കോഡ് എന്ന് പറഞ്ഞ് ചിലർ സംസാരിക്കാൻ സമീപിക്കും. പോക്കറ്റിൽ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവർ വരുന്നത്. ഇതറിയാതെ സംസാരിച്ചുപോകും. എന്നാൽ, അവർ അതെടുത്ത് ചാനലിൽ കൊടുക്കും. അതിനാൽ സംസാരം നിയന്ത്രിക്കണം. ഡൽഹിയിലെത്തുമ്പോൾ സഹായികളായി ചിലർ അടുത്തുകൂടുമെന്നും അവരെ അകറ്റിനിർത്തണമെന്നും മോദി പറഞ്ഞു. ആദ്യമായി എത്തുന്ന എംപി.മാർക്ക് ചിലപ്പോൾ വഴി അറിയാതെയോ ഓഫീസ് എവിടെയാണെന്ന് അറിയാതെയോ സംശയങ്ങൾ ഉണ്ടാകും. അപ്പോൾ സഹായിക്കാൻ ഇവർ അടുത്തുകൂടും. ഇവർ പിന്നീട് ബാധ്യതയായി മാറും. അതുപോലെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാൻ വരുന്നവരെയും സൂക്ഷിക്കണം- മോദി നിർദ്ദേശിച്ചു.
രണ്ടാം ഊഴത്തിലെ മോദി മന്ത്രിസഭയിൽ ആരൊക്കെ എന്ന ചർച്ചകൾ സജീവമാണ്. അഭ്യന്തര മന്ത്രിയായി അമിത് ഷാ മന്ത്രിസഭയിലെത്തും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതിരോധമന്ത്രിയായേക്കുമെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. നിലവിൽ അഭ്യന്തരമന്ത്രിസ്ഥാനം വഹിക്കുന്ന രാജ്നാഥ് സിങ് അമിത്ഷാ വരുന്ന പക്ഷം മറ്റേതെങ്കിലുമൊരു പ്രധാന വകുപ്പിലേക്ക് മാറും. പ്രതിരോധം, അഭ്യന്തരം,ധനകാര്യം, വിദേശകാര്യം എന്നീ ഗ്ലാമർ വകുപ്പുകളിൽ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അനാരോഗ്യം കാരണം അരുൺ ജെയ്റ്റലിയും, സുഷമാ സ്വരാജും മന്ത്രിസഭയിലുണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ട്. നിതിൻ ഗഡ്കരിയെ സുപ്രധാന പദവിയിൽ നിയമിക്കണമെന്ന് ആർഎസ്എസ് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുൺ ജെയ്റ്റലി ഇല്ലെങ്കിൽ പീയൂഷ് ഗോയൽ തന്നെയായിരിക്കും അടുത്ത ധനമന്ത്രി.
രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, മനോജ് സിൻഹ, ധർമ്മേന്ദ്ര പ്രധാൻ എന്നിവരും താക്കോൽ സ്ഥാനങ്ങളിലെത്തും. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി താരമായി മാറിയ സ്മൃതി ഇറാനിയെ തേടി നിർണായക പദവി തന്നെ എത്തും എന്നാണ് വിവരം. അവർ പ്രധാനപ്പെട്ട മന്ത്രാലയത്തിൽ സ്മൃതി ഇറാനിയെത്തുമെന്നും അതല്ല സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി അവരെ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് എംപിമാർക്ക് മോദി നൽകിയ സന്ദേശവും ചർച്ചയാകുന്നത്.
വികസനം വിശ്വാസം
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം (സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്) എന്നതായിരിക്കും പുതിയ സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ ഒന്നിപ്പിച്ചു. ജാതി, മത, വോട്ടുബാങ്ക് രാഷ്ട്രീയത്തിനുള്ള ബദലാണ് ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി.യുടെയും എൻ.ഡി.എ.യുടെയും പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2014 ൽ ഉയർത്തിയ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിൽ സബ്കാ വിശ്വാസ് എന്നു കൂട്ടിച്ചേർത്താണ് മോദിയുടെ പുതിയ പ്രഖ്യാപനം. പുതിയ ഭാരതം എന്ന സങ്കല്പവുമായി എൻ.ഡി.എ. പുതിയ യാത്ര ആരംഭിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയത്തിന് ബദൽ രൂപപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ജനവിധിയിൽ ലോകംതന്നെ അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ അധികാരം ഇത്ര ശക്തമായി പ്രതിഫലിച്ച തിരഞ്ഞെടുപ്പ് രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. അഞ്ചുവർഷമായി രാജ്യത്ത് എൻ.ഡി.എ. സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലുള്ള വിശ്വാസമാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങളെ സേവിക്കാൻ തയ്യാറുള്ളവരെ ജനങ്ങൾ അംഗീകരിക്കുമെന്നതിന്റെ തെളിവാണ് ഇത്തവണത്തെ ജനവിധിയെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ സാമൂഹിക ഘടകങ്ങളെയും ഈ തിരഞ്ഞെടുപ്പുവിജയം യോജിപ്പിച്ചിരിക്കുന്നു. സർക്കാർ അനുകൂല വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. അനുകൂലവോട്ടുകളുടെ വിജയമാണുണ്ടായത്. സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. മോദിയല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
പുരുഷന്മാർക്കൊപ്പം സ്ത്രീകളും വൻതോതിൽ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. രാജ്യത്തെ മാതൃശക്തിയാണ് തെളിയിക്കപ്പെട്ടത്. വനിതാ എംപി.മാരുടെ എണ്ണവും ഇക്കുറി വർധിച്ചിരിക്കുന്നു. രാജ്യത്തിന്റെ താത്പര്യങ്ങൾ അടിയറവെക്കാത്ത സർക്കാരിനാണ് ജനങ്ങൾ വോട്ടു ചെയ്തത്. ദേശീയ ആഗ്രഹങ്ങളും പ്രാദേശിക താത്പര്യങ്ങളും സന്തുലിതമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഊർജവും ഒരുമയും എൻ.ഡി.എ.യ്ക്കുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
മിഷൻ ന്യൂ ഇന്ത്യ-1000 ദിന അജണ്ട
പുതിയ സർക്കാരിന്റെ 1000 ദിന പദ്ധതികളിൽ വിവിധ മേഖലകളിലെ ക്ഷേമ പദ്ധതികൾക്കാണു പ്രാധാന്യം. കർഷകരുടെ വരുമാനം 3 വർഷം കൊണ്ട് ഇരട്ടിയാക്കുകയാണ് അതിലൊന്ന്.
എല്ലാവർക്കും വീട്, സ്ത്രീ ശാക്തീകരണത്തിനു കൂടുതൽ വിപുല പദ്ധതികൾ, തൊഴിൽ സുരക്ഷ, ഡിജിറ്റൽ ഇന്ത്യ, ആരോഗ്യ സംരക്ഷണം, പാരമ്പര്യേതര ഊർജോൽപാദനത്തിലെ കുതിപ്പ്, ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാൻ എന്നിവയുൾപ്പെടുന്ന 1000 ദിന പരിപാടിക്ക് പേരിട്ടിട്ടില്ല. മിഷൻ ന്യൂ ഇന്ത്യ എന്നാണു താൽക്കാലികമായി വിളിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍