വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടെന്ന് പറഞ്ഞ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി; എതിരാളിയായി എത്തിയത് പിണറായി വിജയന്റെ പഴയ കൂട്ടുകാരൻ മുരളീധരനും; തനിക്ക് സിപിഎം വോട്ടുകൾ കിട്ടിയെന്ന് ജയിച്ച കോൺഗ്രസുകാരൻ പറയുമ്പോൾ അട്ടിമറി സംശയവുമായി അണികൾ; പി ജയരാജനെ നിശബ്ദനാക്കാൻ ഓഫർ ചെയ്യുന്നത് കേരളാ ബാങ്ക് ചെയർമാൻ പദവി; പ്രവർത്തകർക്കൊപ്പം സാധാരണക്കാരനായി തുടരാമെന്ന് നേതൃത്വത്തെ അറിയിച്ച് മുൻ ജില്ലാ സെക്രട്ടറിയും; കണ്ണൂരിൽ സിപിഎം കലങ്ങി മറിയും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎം രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ തന്നെ. വടകരയിൽ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകില്ല. സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തില്ല. പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനാണ് തീരുമാനമെന്നാണ് ആരോപണം. ഇതിന് വേണ്ടി കേരളാ ബാങ്ക് ചെയർമാൻ പദവി ജയരാജന് നൽകും. കണ്ണൂർ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനായിരുന്നു വടകര സ്ഥാനാർത്ഥിത്വമെന്നു നേരത്തേ അണികൾക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ശരിയാവുകയാണ് ഇപ്പോൾ.
അതിനിടെ തനിക്ക് ഒരു പദവിയും വേണ്ടെ്ന് ജയരാജനും നിലപാട് എടുത്തിട്ടുണ്ട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തിൽ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാർട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജൻ അറിയിക്കുന്നത്.
ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയിൽ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. മുരളീധരൻ ഡിഐസിയായിരുന്ന സമയത്ത് ഇടതുപക്ഷത്ത് എത്തിക്കാൻ ചരട് വലികൾ നടത്തി. ലാവ്ലിനുമായി ബന്ധപ്പെട്ട് പിണറായിയെ രക്ഷിച്ചതും മുരളീധരനാണെന്ന ആരോപണം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുരളീധരൻ എത്തിയതിലും വിജയിച്ചതിലും ജയരാജന്റെ അനുയായികൾക്ക് സംശയമുണ്ട്. പാർട്ടി സംവിധാനം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും ജയരാജൻ തോറ്റു. ഇതിന് പിന്നിൽ അടിയൊഴുക്കല്ലെന്നും അട്ടിമറിയാണെന്നും ജയരാജന്റെ വിശ്വസ്തർ സംശയിക്കുന്നു.
വടകരയിൽ തോറ്റാൽ കരുത്തനായ അദ്ദേഹത്തിന്റെ മടങ്ങിവരവ് തടയാൻ അണിയറയിൽ നീക്കമുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെ എല്ലാം ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ വീണ്ടും ചർച്ചയായി. പാർട്ടിക്കു മുകളിൽ വ്യക്തികേന്ദ്രീകൃത വളർച്ചയ്ക്കു ശ്രമിച്ചെന്ന ആരോപണത്തിൽ, ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ കുടുക്കാൻ പിണറായി ശ്രമിച്ചിരുന്നുവെന്നും ആരോപണമെത്തി. എന്നാൽ ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുമാണു പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനം അവസാനിച്ചത്. അണികളുടെ പിന്തുണയാണ് ഇതിൽ നിർണ്ണായകമായത്. സ്വന്തംപേരിൽ ആൽബം പുറത്തു വന്നതോടെയാണു ജയരാജൻ നേതൃത്വത്തിന്റെ കണ്ണിലെകരടായത്.
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊടുത്താണു ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായത്. ജയരാജനെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ പാർട്ടിയുടെ കൈകളിൽ പുരണ്ട അക്രമ രാഷ്ട്രീയത്തിന്റെ ചോര തുടച്ചു മാറ്റാമെന്നായിരുന്നു വിശദീകരണം. അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന നിലയിലാണ് സിപിഎം വടകരയിൽ ജയരാജനെ അവതരിപ്പിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് സിപിഎം കണ്ണൂർ നേതൃത്വത്തിന്റെ ധാർഷ്ട്യമാണെന്ന രീതിയിൽ എതിരാളികൾ പ്രചാരണം നടത്തി. ഇതാണ് ജനം ഏറ്റെടുത്തത്. കെ മുരളീധരനെ പോലുള്ള സ്ഥാനാർത്ഥി അപ്രതീക്ഷിതമായെത്തിയപ്പോൾ തന്നെ സിപിഎം വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ചോര വീണ മണ്ണിൽ ജയരാജന് അടിതെറ്റി. തനിക്ക് സിപിഎമ്മുകാരുടേയും വോട്ട് കിട്ടിയെന്ന് മുരളീധരനും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഒ്ത്തുകളി സംശയിക്കുകയാണ് വടകരയിലെ സിപിഎം അണികൾ.
ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയെ മാറ്റാൻ കഴിയാത്ത പിണറായി തക്കം കാത്തിരുന്നു. വടകരയിൽ ജയരാജനെ സ്ഥാനാർത്ഥിയാക്കി. ഇതിന് പിന്നലും ഗൂഢാലോചനയുണ്ടെന്നാണ് അണികളുടെ നിലപാട്. കോട്ടയത്തും ജില്ലാ സെക്രട്ടറിയാണ് മത്സരിച്ചത്. എന്നാൽ വി എൻ വാസവനിൽ നിന്ന് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തില്ല. മറിച്ച് പകരം ചുമതല നൽകുകയാണ് ചെയ്തത്. എന്നാൽ ലോക്സഭാ മത്സരത്തിന് ഇറങ്ങിയ ജയരാജനിൽ നിന്ന് സെക്രട്ടറി സ്ഥാനം എടുത്തു മാറ്റി. പകരം പിണറായിയുടെ വിശ്വസ്തനായ എംവി ജയരാജൻ എത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിക്കാനിറങ്ങിയവരോട് വടകരയിലെ അഞ്ച് മണ്ഡലങ്ങൾ കോഴിക്കോടാണെന്നും ജയിക്കുന്നതോടെ ജയരാജന്റെ പ്രവർത്തന മേഖല കണ്ണൂരിന് പുറത്താകുമെന്നും നേതൃത്വം വിശദീകരിച്ചു. അങ്ങനെ തന്ത്രപരമായി മാറ്റുകയാണ് ചെയ്തത്.
നേരത്തെ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്നു വിലയിരുത്തുകയും പാർട്ടി ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിവിലക്ക് മറികടന്ന് അണികൾ, ജയരാജന്റെ ചിത്രങ്ങളോടു കൂടിയ കൂറ്റൻബോർഡുകൾ സ്ഥാപിച്ചാണു നേതൃത്വത്തെ നേരിട്ടത്. കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായപ്പോൾ അവിടെ എ.വി.റസലിന് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു. വാസവന് വേണമെങ്കിൽ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്താം. ആ സാധ്യതയാണ് കണ്ണൂരിൽ എം വിജയരാജനെ സെക്രട്ടറിയാക്കിയതിലൂടെ പി.ജയരാജനു നഷ്ടമായത്.
സ്ഥാനമൊഴിയുമ്പോൾ പി.ജയരാജന് സെക്രട്ടറി സ്ഥാനത്ത് ഒന്നര വർഷത്തിലേറെ കാലാവധി ബാക്കിയുണ്ടായിരുന്നു. നേരത്തേ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി.ചന്ദ്രബാബു ലോക്സഭയിലേക്ക് കെ.സി.വേണുഗോപാലിനെതിരെ മത്സരത്തിന് ഇറങ്ങിയപ്പോൾ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സജിചെറിയാനെ സെക്രട്ടറിയാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ആലപ്പുഴയിൽ തോറ്റ ശേഷം ചന്ദ്രബാബുവിന് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല. അദ്ദേഹം സംസ്ഥാന സമിതി അംഗമായി തുടരുകയായിരുന്നു. പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയെന്നതാണു നേതൃത്വത്തിനു മുൻപിലുള്ള മറ്റൊരു വഴി. അതിന് അടുത്ത സമ്മേളനം വരെ കാത്തു നിൽക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍