രണ്ട് പേരിൽ നിന്നും അഞ്ചേക്കർ ഭൂമി വാങ്ങിയ ശേഷം നാലേക്കർ സർക്കാർ ഭൂമി ഉന്നത സ്വാധീനം ഉപയോഗിച്ച് കൈയേറി റിസോർട്ട് സ്ഥാപിച്ചു; വീട് വയ്ക്കനോ കാർഷികാവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കണമെന്നുള്ള നിബന്ധന തെറ്റിച്ചു; നട്ടെല്ലുള്ള ഒരു സബ് കളക്ടർ ചുമതല എറ്റെടുത്തപ്പോൾ പട്ടയം റദ്ദാക്കി; ഉന്നത ബന്ധം മൂലം 12 കൊല്ലം വലിച്ച് നീട്ടിയിട്ടും സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതിയും; മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ടിന് താഴുവീഴുമെന്ന് ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ട് പൂട്ടുമെന്ന് ഉറപ്പായി. റിസോർട്ടിന്റെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. 12 വർഷം നീണ്ട നിയമ നടപടികളാണ് ഇതോടെ പൂർത്തിയാകുന്നത്. ഭൂമി പതിച്ചു നൽകിയ ഘട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചെന്നു കണ്ടെത്തി ദേവികുളം സബ് കലക്ടർ 2007 ജൂലൈ മൂന്നിന് പട്ടയം റദ്ദാക്കാൻ നൽകിയ ഉത്തരവാണ് സിംഗിൾ ബെഞ്ച് ശരി വച്ചത്.
പണക്കൊഴുപ്പിൽ നിയമങ്ങൾ വളയ്ക്കാമെന്ന മോഹങ്ങളാണ് ഹൈക്കോടതി തടയുന്നത്. 9.16 ഏക്കറിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഇതിൽ 2.16 ഏക്കർ 1965ൽ തവമണിയെന്ന വ്യക്തിക്കും 2.76 ഏക്കർ ഭൂമി 1970ൽ വർക്കി ആന്റണി എന്നൊരാൾക്കും സർക്കാർ പതിച്ചു നൽകിയതാണ്. 10 വർഷത്തേക്ക് ഭൂമി കൈമാറരുതെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് 1984ൽ ഭൂമി മഹീന്ദ്രക്ക് വിറ്റു. റിസോർട്ട് അധികൃതർ ബാക്കി ഭൂമി കയ്യേറിയതാണെന്നും കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥയനുസരിച്ച് ഭൂമി, കൃഷിയാവശ്യങ്ങൾക്കോ വീടു വയ്ക്കാനോ ഉപയോഗിക്കണം. എന്നാൽ റിസോർട്ട് സ്ഥാപിച്ചതു ചട്ട ലംഘനമാണെന്നു വിലയിരുത്തിയാണു സർക്കാർ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാൻ നടപടിയെടുത്തത്. ഇതിനെതിരെ മഹീന്ദ്ര ഹോളിഡേയ്സ് അധികൃതർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. വമ്പൻ ഗ്രൂപ്പ് അപ്പീലുമായി സുപ്രീംകോടതിയിൽ പോകുമെന്നും ഉറപ്പാണ്.
ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ ചട്ടമുണ്ടായിരുന്നില്ലെന്നും 1971 ലെ ഭേദഗതിയിലാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും ചട്ടം 9(2) ൽ കൃഷിയാവശ്യങ്ങൾക്കും വീടുവെക്കാനും ഭൂമി ഉപയോഗിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ പട്ടയം റദ്ദാകുമെന്നും പറയുന്നുണ്ട്. ആ നിലയ്ക്ക് പൊതുതാൽപര്യം മുൻനിർത്തി കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് സർക്കാർ നടപടി ശരിവച്ചത്.
റിസോർട്ട് തുടങ്ങാൻ സർട്ടിഫിക്കറ്റ് നൽകിയതും കെട്ടിട നമ്പർ നൽകിയതും നിയമലംഘനം സർക്കാർ ശരിവച്ചതാണെന്നു വിലയിരുത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ജനങ്ങൾക്ക് ഉപജീവനം ഒരുക്കാനുമാണു സർക്കാർ ലക്ഷ്യമിടുന്നത്. വീടു വയ്ക്കാൻ ഭൂമി പതിച്ചു നൽകുന്നതും പൊതുതാൽപര്യം മുൻനിർത്തിയാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത പാവപ്പെട്ടവനെ അവഗണിക്കാൻ സർക്കാരിന് കഴിയില്ല. പൊതുതാൽപര്യത്തെ അവഗണിച്ചോ മറികടന്നോ ഭൂമി പതിച്ചു നൽകാനാവില്ല.
വ്യവസായ സംരംഭങ്ങൾ പോലെ കൃഷി ഏറ്റെടുക്കാൻ സർക്കാരിന് കഴിയാത്തതിനാലാണ് വ്യക്തികൾക്ക് കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നത്. ഭൂമിയെന്ന പ്രകൃതി വിഭവത്തെ ഇത്തരത്തിൽ വിനിയോഗിക്കുമ്പോൾ വരും തലമുറയുടെ ആവശ്യങ്ങൾ കൂടി മനസിലാക്കി സർക്കാർ ജാഗ്രത കാട്ടണമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ ഇടുക്കിയിലെ കെഡിഎച്ച്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ തുടങ്ങിയ വില്ലേജുകളിൽ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും എതിർപ്പില്ലാരേഖ പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷൻ നൽകാൻ ഇറക്കിയ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ മന്ത്രി എം.എം.മണിക്കു കത്തു നൽകി. മൂന്നാർ ദൗത്യകാലത്തു കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടികൾ ശരിയാണെന്നു കോടതികൾ അംഗീകരിച്ചിട്ടുണ്ട്.
വൈദ്യുതി കണക്ഷൻ നൽകാനുള്ള തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചുകളഞ്ഞ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ടു വിവിധ കോടതികളിൽ നടക്കുന്ന കേസുകളെപ്പോലും ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിനോടു യോജിക്കുന്നതല്ലെന്നും വി എസ് ഓർമിപ്പിച്ചു.
Stories you may Like
- ഗുരുവായൂരപ്പന് കാണിക്കയായി എക്സ്യുവി സമർപ്പിച്ച് മഹീന്ദ്രാ ആൻഡ് മഹീന്ദ്ര
- സർഫറാസ് ഖാന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര
- കോടക് മഹീന്ദ്ര ബാങ്കിന് ആർബിഐ നിയന്ത്രണങ്ങൾ
- കശ്മീർ, തായ്ലാൻഡ് ടൂർ പാക്കേജിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
- കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒ ബാങ്കർ ഉദയ് കോട്ടക് രാജി വച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍