ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി; ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടില്ലെന്നും കണക്കിൽ പൊരുത്തക്കേടില്ലെന്നും വിലയിരുത്തി ഓഡിറ്റ് വിഭാഗം; കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി നല്ലതല്ലെന്നും കടകംപ്പള്ളി സുരേന്ദ്രൻ; ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന നീണ്ടത് ഉച്ചയ്ക്ക് രണ്ട് വരെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ശബരിമല സന്നിധാനത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും അളവിൽ കുറവ് കണ്ടെത്തിയിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോർട്ട്. സന്നിധാനത്ത് വഴിപാടായി ലഭിച്ച 40 കിലോ സ്വർണം, 100 കിലോയിലധികം വെള്ളി എന്നിവയുടെ കണക്കിൽ അവ്യക്തതയുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ആഭരണങ്ങളുടെ വിവരമടങ്ങിയ ദേവസ്വം ഓഫീസിലെ മഹസറും ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആറന്മുള സ്ട്രോംഗ് റൂമിലെ രജിസ്റ്ററും പത്തനംതിട്ടയിലെ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലായിരുന്നു പരിശോധിച്ചത്.
ഹൈക്കോടതി നിയോഗിച്ച ലോക്കൽ ഫണ്ട് ഓഡിറ്റ് സെപഷൽ ഓഫിസർ പ്രതാപ് കുമാർ, സീനിയർ ഗ്രേഡ് ഓഡിറ്റർ നവനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ശബരിമലയിൽ നട വരവായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ ദേവസ്വം ഭണ്ഡാരത്തിൽ മഹസർ തയാറാക്കി ആറന്മുള സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ആറന്മുള സ്ട്രോങ് റൂം തുറന്ന് 50 വർഷത്തെ സ്വർണ ഉരുപ്പടികൾ പുറത്തെടുത്ത് പരിശോധിക്കുന്ന ജോലികൾ 6 മാസമായി നടക്കുന്നുണ്ട്. ആകെ എത്തിയ 10,413 ഉരുപ്പടികളിൽ 5720 എണ്ണം പരിശോധിച്ച് ഉറപ്പാക്കി. വിവിധ ക്ഷേത്രങ്ങളിലെ സ്വർണ കൊടിമരം, തിരുവാഭരണം എന്നിവയുടെ നിർമ്മാണത്തിനായി 4693 ഉരുപ്പടികൾ ബോർഡ് ഉത്തരവ് പ്രകാരം എടുത്തിട്ടുണ്ട്. ബാക്കി വരുന്ന 800 എണ്ണത്തിന്റെ പരിശോധന 3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ദേവസ്വം അധികൃതർ ഓഡിറ്റ് വിഭാഗത്തെ അറിയിച്ചു. ശബരിമലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആരോപിച്ചു.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. 40 കിലോ സ്വർണവും 100 കിലോ വെള്ളിയും നഷ്ടപ്പെട്ടെന്നായിരുന്നു പ്രചാരണം.സ്ട്രോംഗ് റൂമിലെ ആഭരണങ്ങളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിലുണ്ടെന്ന് ഓഡിറ്റ് ഓഫീസർ പ്രതാപ്കുമാർ പറഞ്ഞു. മഹസറും രജിസ്റ്ററും തമ്മിൽ പൊരുത്തക്കേടുകളില്ല. ദേവസ്വം ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സ്ട്രാേംഗ് റൂം തുറന്നു പരിശോധിക്കേണ്ടത് ഓഡിറ്റ് വിഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.രാജഭരണകാലത്തെ മഹസർ രീതിയിലാണ് കോടികൾ വിലപിടിപ്പുള്ള വഴിപാട് സാമഗ്രികളുടെ വിവരം രേഖകളിലാക്കുന്നത്.
ഇതുമാറ്റി സ്റ്റോക്ക് രജിസ്റ്റർ ആക്കണമെന്ന് ഓഡിറ്റ് വിഭാഗം ശുപാർശ നൽകും. സ്ട്രോംഗ് റൂമിലെ ആഭരണങ്ങൾ സൂക്ഷിക്കുന്നത് ആധുനികവത്കരിക്കണം. ആഭരണങ്ങൾ മുദ്രപ്പൊതികളിലാക്കി തുണികളിൽ നമ്പരിട്ട് പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. എൺപതിലേറെ വർഷം പഴക്കമുള്ള ആഭരണങ്ങളുമുണ്ട്.ആഭരണങ്ങൾ സൂക്ഷിക്കുന്ന മുദ്രപ്പൊതിയുടെ രജിസ്റ്റർ ഹാജരാക്കാത്തതിനാൽ കണക്കിൽ വ്യക്തതയില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പ്രചാരണത്തിന് കാരണമായത്.
കാള പെറ്റെന്നു കേട്ട് കയറെടുക്കരുതെന്ന് കടകംപള്ളി
തിരുവനന്തപുരം ; കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നുവെന്ന ശൈലിയിൽ രൂപപ്പെട്ട കള്ളക്കഥയായിരുന്നു ശബരിമലയിലെ സ്വർണവും വെള്ളിയും കാണാനില്ലെന്ന വാർത്തയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2016ൽ പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണു ഗ്രേഡ് അക്കൗണ്ടന്റ് തസ്തികയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥൻ ചുമതലകൾ നിർവഹിക്കാതെ വിരമിച്ചത്. വീഴ്ച കണ്ടെത്തിയ ഇപ്പോഴത്തെ ബോർഡ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. തന്റെ പെൻഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ബോർഡിനു നിവേദനം നൽകി.
രേഖകൾ പരിശോധിച്ചു 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തി. നടപടിക്രമം നീണ്ടുപോയി. ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയും നടപടി പൂർത്തിയാക്കണമെന്നു കോടതി നിർദ്ദേശിക്കുകയായിരുന്നു. ഓഡിറ്റർമാർ കുഴപ്പങ്ങളില്ലെന്നു കണ്ടെത്തിയിരിക്കുകയാണ്. തെറ്റായ വാർത്തകൾ ഛിദ്രശക്തികൾക്കു വളരാൻ ഇടനൽകുമെന്നും മന്ത്രി സൂചിപ്പിച്ചു.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ദുരന്തമുണ്ടായി ഒരു ജീവൻ നഷ്ടമായപ്പോൾ ആരോഗ്യമന്ത്രിയുടെ 'സൂപ്പർ ആക്ഷൻ'!
- സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ ജെഎസ് അടൂർ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍