എസ്റ്റേറ്റ് ഉടമയോട് സിപിഎം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് വല്ലാത്ത അടുപ്പം; ഉടമ പോക്സോ കേസിൽ പ്രതിയായപ്പോൾ സഹായിക്കാതെ വയ്യ; ലൈംഗിക അതിക്രമത്തിന് ഇരയായ ഇടുക്കി പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് തന്നെ അയച്ചതിന് പിന്നിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം; പെൺകുട്ടിയെ അയച്ചത് രക്ഷാകർത്താവാകാൻ അൺഫിറ്റ് എന്ന് ഇടുക്കി സിഡബ്ല്യൂസി മുദ്രകുത്തിയ സഹോദരന് ഒപ്പം; കുട്ടിയെ സംരക്ഷിച്ചിരുന്ന മഹിള സമഖ്യയെ അറിയിക്കാതെയുള്ള നീക്കത്തിന് പിന്നിൽ ഒത്തുകളി തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ഇരയായി മഹിളാ സമഖ്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇടുക്കി പെൺകുട്ടിയെ രക്ഷാകർത്താവാകാൻ അൺഫിറ്റായ സഹോദരനൊപ്പം പ്രതികളുടെ അടുത്തേക്ക് വിട്ടയച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് ഉന്നത കരങ്ങൾ. ഇന്നലെയാണ് പെൺകുട്ടിയുടെ സഹോദരന് ഒപ്പം പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി ഇടുക്കിയിലെ വീട്ടിലേക്ക് അയച്ചത്. കുട്ടിയുടെ അമ്മയും ഒരു എസ്റ്റേറ്റ് ഉടമയുമാണ് കേസിലെ പ്രതികൾ. സഹോദരൻ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് പ്രതിയായ അമ്മയുടെ അടുത്തേക്ക് തന്നെയാണ്. ഒരു പ്രമുഖ സിപിഎം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഒത്താശയാണ് പെൺകുട്ടിയെ പ്രതികൾക്കടുത്തേക്ക് വിടാൻ കാരണമായത് എന്നാണ് അറിയുന്നത്. കുട്ടിയെ സംരക്ഷിച്ചിരുന്ന മഹിളാ സമഖ്യ കൂടി അറിയാതെയാണ് ഈ നീക്കം നടന്നിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ തന്നെയാണ് കുട്ടിയെ വിട്ടിരിക്കുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയെ റിലീസ് ചെയ്യുന്നതിനു മുമ്പ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം എന്നൊരു നടപടിയും സാധാരണയുണ്ട്. ഈ നടപടിയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. എല്ലാം ഒരുഒത്തുകളിയിലേക്കാണ് വിരൽചൂണ്ടുന്നത്..
പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന മഹിളാ സമഖ്യയുടെ ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുട്ടിയെ സഹോദരന്റെ കൂടെ വിട്ടയച്ചത്. പ്രതികളെ സഹായിക്കാനുള്ള ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നേരിട്ടുള്ള നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. 18 തികഞ്ഞു എന്ന കാരണത്താലാണ് പെൺകുട്ടിയെ വിട്ടയച്ചത് എന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ സംഭവത്തിൽ ഒത്തുകളി വ്യക്തമാണ്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും പ്രതിയും തമ്മിൽ നിലനിന്ന അടുപ്പമാണ് ഈ കേസിൽ പേഴ്സണൽ സ്റ്റാഫ് നേരിട്ട് ഇടപെടാൻ ഇടയായത് എന്നാണ് അറിയുന്നത്. ഈ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് കുട്ടിയെ നേരത്തെ മൊഴിമാറ്റിക്കാനുള്ള നീക്കങ്ങളിൽ ഇടപെട്ടതും. ഒരു എസ്റ്റേറ്റ് ഉടമയാണ് ഈ കുട്ടിയെ പീഡിപ്പിച്ചത്. എസ്റ്റേറ്റ് ഉടമയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം. പോക്സോ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ അതിശക്തമായ സമ്മർദ്ദമാണ് ഇടത് സർക്കാരിന്റെ ഭാഗത്തും നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉയരുന്നത് എന്ന് ആരോപണം ഉയരവെ തന്നെയാണ് ഈ നീക്കവും നടന്നിരിക്കുന്നത്.
ഇടുക്കിയിലെ ഈ പെൺകുട്ടിയെ സഹോദരന് കൂടെ അയക്കാൻ കഴിയില്ലെന്നു മുൻപ് തന്നെ മുൻപ് തന്നെ അധികൃതർ തീരുമാനം എടുത്തിരുന്നതാണ്. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് കുട്ടിയുടെ സഹോദരൻ അൺഫിറ്റാണ് എന്നും ഈ സഹോദരന്റെ കൂടെ കുട്ടിയെ അയക്കാൻ കഴിയില്ലാ എന്നും കണ്ടുപിടിച്ചത് ഇടുക്കി ചൈൽഡ് വെൽഫയർ കമ്മറ്റിയാണ്. ഇടുക്കി കളക്ടർ ഇടപെട്ടാണ് ഈ കുട്ടിയെ മുൻപ് വീട്ടിൽ നിന്നും രക്ഷപ്പെടുത്തി മഹിളാ സമഖ്യയുടെ കീഴിലാക്കിയത്.
മുൻപ് ഒരു ഓണത്തിന് ഈ പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ചിരുന്നു. അന്ന് ഒന്നാം പ്രതിയായ, ഈ കുട്ടിയെ പീഡിപ്പിച്ച എസ്റ്റേറ്റ് ഉടമയും ഈ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടി വീട്ടിൽ നിന്നും കരഞ്ഞു പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് നിർഭയാ ഹോമിൽ നിന്ന് ആളുപോയാണ് കുട്ടിയെ തിരികെ കൊണ്ടുവന്നത്. മൂത്ത സഹോദരിയുടെ കല്യാണത്തിന് എന്ന് പറഞ്ഞു ഈ കുട്ടിയെ വീട്ടിലേക്ക് അയച്ച സമയത്തും ഒന്നാം പ്രതി വീട്ടിലെത്തി ഈ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലും ഈ കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു ഒരു കേസ് നിലനിൽക്കുന്നുണ്ട്. കുട്ടി വീട്ടിലെത്തിയപ്പോൾ പീഡനത്തിനു ശ്രമിച്ചതിനെ തുടർന്നുള്ള കേസാണ് മുണ്ടക്കയം കോടതിയിലുള്ളത്. പൊൻകുന്നം കോടതിയിൽ ഈ കുട്ടിയെ ഹാജരാക്കാൻ ശ്രമിക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൊഴി മാറ്റാൻ ശ്രമിച്ചാണ് അച്ഛനിൽ നിന്നും ഭീഷണി വന്നത്. ഇതിനെ തുടർന്നാണ് ഈ പെൺകുട്ടിയെ തിരുവനന്തപുരം സമഖ്യയുടെ സംരക്ഷണയിൽ ആക്കിയത്.
ഈ ഘട്ടത്തിൽ തന്നെയാണ് കുട്ടിയെ അൺഫിറ്റായ സഹോദരന് ഒപ്പം പ്രതികളുടെ വീട്ടിലേക്ക് ചൈൽഡ് വെൽഫയർ കമ്മറ്റി വിട്ടയക്കുന്നത്. കുട്ടിയുടെ സഹോദരന് ഒപ്പം കുട്ടിയെ അയക്കാമോ എന്ന് പരിശോധിച്ചില്ല. കുട്ടിക്ക് വീട്ടിൽ സംരക്ഷണമുണ്ടോയെന്നു ഉറപ്പ് വരുത്തിയില്ല. കുട്ടിയെ ആരെ എങ്ങിനെ സംരക്ഷിക്കും എന്ന കാര്യവും കുട്ടിയെ വിട്ടയച്ച ചൈൽഡ് വെൽഫയർ കമ്മറ്റി അന്വേഷിച്ചിട്ടില്ല. തിരുവനന്തപുരം സിഡബ്ല്യുസിയുടെ ഏകപക്ഷീയമായ നടപടിയാണ് ഈ പെൺകുട്ടിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. മിക്ക ജില്ലകളിലെയും ചൈൽഡ് വെൽഫെയർ കമ്മറ്റികൾ ഈ കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം പിടിച്ചെടുത്തിരിക്കെയാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ തലപ്പത്ത് എത്തിയത് സിപിഎമ്മുമായി അടുപ്പമുള്ള, പാർട്ടിയുമായി ബന്ധപ്പെട്ടവർ തന്നെയാണ്. ഇങ്ങിനെ നിലവിൽ വന്ന ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് ഇടുക്കിയിലെ പെൺകുട്ടിയേയും ഒത്തുകളിയുടെ ഭാഗമായി പ്രതികളുടെ അടുത്തേക്ക് തന്നെ അയച്ചിരിക്കുന്നത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍