കെ മുരളീധരൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് രണ്ടര കോടിയുടെ ആസ്തി; കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്, ഇപ്പോൾ പിൻവലിക്കേണ്ട കാര്യമില്ല; വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതോടെ വടകരയിലെ വിജയവും വെറുതേയാകുമോ എന്ന് ആശങ്കയിൽ കോൺഗ്രസുകാർ; മഞ്ചേശ്വരത്തിന്റെ വഴിയേ ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു നീളുമെന്ന കാര്യം ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറു മാസത്തിലേറെയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്താൻ തടസ്സമായി നിന്നത് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു ഹർജിയായിരുന്നു. ഈ കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടക്കാതെ പോയത്. ഇപ്പോൾ മഞ്ചേശ്വരത്തിന്റെ വഴിയേ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ് വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പും. കെ മുരളീധരനെതിരെ നൽകിയ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതാണ് ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിനെയും പ്രതിസന്ധിയിലാക്കിയത്.
കെ.മുരളീധരനെതിരെ നൽകിയ തിരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. 'കേസ് പിൻവലിക്കേണ്ട സാഹചര്യമില്ല. രണ്ടരക്കോടി രൂപയുടെ ആസ്തി നാമനിർദ്ദേശത്തിൽ കാണിച്ചിട്ടില്ല. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. അതു തുടരും' കുമ്മനം വ്യക്തമാക്കി. വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ കേസ് ബാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള മുരളീധരന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണു കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്തുവിവരത്തിൽ യഥാർഥ ആസ്തി, ബാധ്യതകൾ മറച്ചുവച്ചുവെന്നായിരുന്നു എതിർ സ്ഥാനാർത്ഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം. ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയിലുള്ള ആസ്തി, ബാധ്യതകൾ മുരളീധരൻ കൃത്യമായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുരളീധരൻ സുപ്രീം കോടതിയിൽ നിന്നു സ്റ്റേ സമ്പാദിക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു നടക്കണമെങ്കിൽ കുമ്മനം വിചാരിക്കണമെന്നും അദ്ദേഹം കേസ് പിൻവലിച്ചാൽ സുപ്രീം കോടതിയിലെ ഹർജി താനും പിൻവലിക്കാമെന്നും മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം ലോക്സഭാ അംഗമെന്ന നിലയിൽ ഇപ്പോഴുള്ള വടകരയിലെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയവും കുമ്മനത്തിന്റെ ഹർജിയോടെ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ.മുരളീധരൻ വിജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലെ മുരളീധര വിജയം തുലാസിലാക്കുന്നത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടക്കുന്നതിന് എതിരെ കെ.മുരളീധരൻ സുപ്രീംകോടതിയിൽ പോയി സമ്പാദിച്ച സ്റ്റേ നിലനിൽക്കുകയാണ്. ഈ സ്റ്റേ നീക്കാനായി കുമ്മനം രാജശേഖരൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ് മാസം ഏഴിന് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. സ്റ്റേ സുപ്രീംകോടതി നീക്കിയാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വരും. കുമ്മനത്തിന്റെ ഹർജിയിൽ തുടർ വാദം നടന്നാൽ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വെച്ച പ്രശ്നത്തിൽ മുരളീധരൻ മറുപടി പറയേണ്ടി വരും. വിജയം തന്നെ അസാധുവുമായേക്കും. ഇതാണ് കുമ്മനത്തിന്റെ സുപ്രീംകോടതിയിലെ നീക്കം മുരളീധരന് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മുരളീധരൻ വട്ടിയൂർക്കാവിൽ നാമനിർദ്ദേശ പ്രതിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരവും ആസ്തി-ബാധ്യതകളും സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കുമ്മനം നൽകിയ ഹർജിയിൽ പറയുന്നത്. ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്ന കെ മുരളീധരൻ കമ്പനിയിൽ നിന്ന് എടുത്ത 2.28 കോടി രൂപയുടെ വായ്പയും, പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും കാണിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരൻ വായ്പ എടുത്തിരിക്കുന്നത്. ജനപ്രിയയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തിൽ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതിനാൽ ആരോപണങ്ങൾ ശരിയാണെങ്കിൽ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാകുമെന്നു ഈ ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി വാക്കാൽ നിരീക്ഷണം നടത്തിയിരുന്നു. അതിനാലാണ് ഹർജിയിലെ തുടർ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിൽ പോയി മുരളീധൻ സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീങ്ങിയാൽ മുരളീധരന് പ്രശ്നം സൃഷ്ടിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടശേഷം മിസോറാം ഗവർണർ പദവിയിലേക്ക് നീങ്ങുന്നത്. അതിനാൽ സുപ്രീംകോടതിയിലെ ഹർജിയിൽ കുമ്മനം പിന്നെ ഇടപെട്ടില്ല. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഗവർണർ പദവി വിട്ടൊഴിഞ്ഞു എത്തിയ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്റെ ഈ ഹർജിയാണ് സുപ്രീംകോടതി മെയ് ഏഴിന് പരിഗണിക്കുന്നത്.
വട്ടിയൂർക്കാവിൽ നൽകിയ അതെ സത്യവാങ്മൂലമാണ് മുരളി വടകരയിലും നൽകിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുരളിക്ക് തിരിച്ചടി നേരിട്ടാൽ അതേ തിരിച്ചടി മുരളിയുടെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെയും ബാധിക്കും. മുരളീധരന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടാൽ തുടർ കാര്യങ്ങൾ വിധിയിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നീങ്ങിയാൽ മുരളീധരന്റ് വട്ടിയൂർക്കാവിലെയും വടകരയിലെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ തുലാസിലാകുന്ന അവസ്ഥ വരും. സത്യവാങ്മൂലത്തെ സംബന്ധിച്ച് കർശനമായ സുപ്രീം കോടതി വിധിയുണ്ട്. ആ വിധിയിൽ സ്ഥാനാർത്ഥികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാ സ്ഥാനാർത്ഥികളും പിന്തുടരണണമെന്നു പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ അവബോധവും നടത്തിയിട്ടുണ്ട്.
സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചാൽ അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളുടെ ലംഘനം കൂടിയാകും-തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അന്തിമം ഹൈക്കോടതി വിധി തന്നെയാകും. കെ.മുരളീധരനെ തിരഞ്ഞെടുപ്പ് ജയത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കം തന്നെയാണ് കുമ്മനത്തിന്റെ ഭാഗത്ത് നിന്നും വരുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി സ്റ്റേ നീങ്ങുമോ എന്നാണ് ഈ കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Stories you may Like
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍