ശബരിമല എന്നൊരക്ഷരം പിണറായി കേൾക്കേ പറയാൻ ധൈര്യമുള്ളവർ സിപിഎമ്മിൽ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച് സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നിൽ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയിൽ അണികളും; ദേശാഭിമാനിയിലെ കോടിയേരിയുടെ മുൻകൂർ ലേഖനവും വിവാദത്തിൽ; സിപിഎം നവോത്ഥാന വഴിയിൽ യാത്ര തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ സിപിഎം വിമർശിക്കില്ല. തോൽവിക്ക് കാരണമായി നിലപാടിലെ പ്രശ്നങ്ങൾ ചർച്ചയാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി. നവോത്ഥാനത്തെ തള്ളി പറയുന്നവർ പാർട്ടിയിൽ ഒറ്റപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് മനസ്സിലാക്കി സിപിഎം സംസ്ഥാന സമിതി യോഗത്തിലും നേതാക്കളാരും ശബരിമല ചർച്ചയാക്കിയില്ല. വിശ്വാസികളെ തെറ്റിധരിപ്പിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇതാണ് സിപിഎമ്മിന് തോൽവി പിണയാൻ കാരണം. അടുത്ത ഉപതെരഞ്ഞെടുപ്പിലും നവോത്ഥാനം ചർച്ചയാക്കാനാണ് പിണറായി വിജയന്റെ നീക്കം.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശബരിമലയിൽ സർക്കാരിനെ കുറ്റപ്പെടുത്തിയില്ല. മറ്റൊരു നിലപാട് ഈ വിഷയത്തിൽ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കോൺഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതത്. ചില സമുദായ സംഘടനകളാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത് ഇതോടെ സുവർണാവസരമായിക്കണ്ട് ചിലർ രംഗത്തെത്തുകയും കോൺഗ്രസും ബിജെപിയും സമരത്തിൽ പങ്കാളികളാവുകയും ചെയ്തു. പിന്നീട് വലിയ തോതിലുള്ള പ്രചാരവേല നടന്നുവെന്ന് കോടിയേരി പറയുന്നു.
എന്നാൽ പ്രചാര വേല കൊണ്ട് മാത്രം സിപിഎമ്മിനെ തകർക്കാനാകുമോ എന്നതാണ് അണികളുടെ ചോദ്യം. പിണറായിയെ ഭയന്ന് തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പുകളിലും വമ്പൻ തോൽവിയുണ്ടാകും. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി അതിശക്തമായ മത്സരമുയർത്തും. അങ്ങനെയുണ്ടായാൽ ബിജെപിയെ തോൽപ്പിക്കാൻ രണ്ടിടത്തും സിപിഎമ്മിന് വോട്ട് മറിക്കേണ്ടിയും വരും. ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കരുതെന്നാണ് സിപിഎമ്മിലെ പിണറായി വിരുദ്ധർ അടക്കം പറയുന്നത്. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പോലും ഭയക്കുന്നു. നേതാക്കളാരും പരസ്യമായി ഇത് തുറന്നു പറയുന്നുമില്ല. ഇത് സിപിഎമ്മിനെ തകർക്കുമെന്ന ഭയം അണികൾക്കുണ്ട്. ബംഗാളിലെ പാർട്ടിക്കുണ്ടായ അവസ്ഥ കേരളത്തിലുണ്ടാകുമോ എന്നതാണ് ആശങ്ക.
എന്നാൽ ശബരിമലയിലെ തെറ്റ് തുറന്നു പറയില്ലെന്ന സൂചനയാണ് കോടിയേരിയും നൽകുന്നത്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി നവോദ്ധാന സംഘടനകളുടെ യോഗം വിളിച്ചത്. നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതിൽ സംഘടിപ്പിച്ചത്. വനിതാ മതിൽ വൻ വിജയമായിരുന്നു. ഇത് ആർഎസ്എസ്സിന്റെ അജണ്ട തകർക്കാനിടയാക്കി. ഇതോടെ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആർഎസ്എസ്സിന്റെ അജണ്ട വിജയിക്കാതെപോയി. എന്നാൽ, ജനുവരി ഒന്നിനുശേഷം വേണ്ടത്ര പ്രചാരം നടത്താൻ കഴിയാതെപോയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെന്ന് കോടിയേരി പറഞ്ഞു.
ജനുവരി ഒന്നിനുശേഷം തുടർ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഈ അവസരം ആശയക്കുഴപ്പം സൃഷ്ടിക്കാൻ എതിരാളികൾ ഉപയോഗിച്ചു. വീടുവീടാന്തരം കയറി പ്രചാരണം നടത്താൻ കോൺഗ്രസും ആർഎസ്എസ്സും മറ്റുള്ളവരും ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഈ അവസരത്തിൽ വീടുകൾ തോറും കയറി നടത്തിയ ബിജെപി - കോൺഗ്രസ് പ്രചാരണം തടയാൻ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതുമൂലം ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞു. പ്രചാരണത്തിൽ കുടുങ്ങി വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്തുവെന്നാണ് വിലയിരുത്തൽ. വിശ്വാസ വികാരത്തെ വൃണപ്പെടുത്തിയതിന്റെ ഫലമാണ് തോൽവിയെന്ന് ഇപ്പോഴും സിപിഎം അംഗീകരിക്കുന്നില്ല.
വിശ്വാസികൾക്കിടയിൽ പ്രവർത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇത്തവണ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തി. ബിജെപി തോറ്റാലും ഇടതുപക്ഷം ജയിക്കരുതെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. ആദ്യം സിപിഎമ്മിനെ കീഴ്പ്പെടുത്തണമെന്നതാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ള തന്ത്രമെന്നും സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ആർഎസ്എസ് വോട്ടുകൾ കോൺഗ്രസിന് ഒഴുകി. ഇതിനൊപ്പം ന്യൂനപക്ഷ ഏകീകരണവും. ഇതോടെ തകർച്ച പൂർണ്ണമായി. മുഖ്യമന്ത്രി പിണറായിയുടെ നയങ്ങൾ ഇതിനെ സ്വാധീനിച്ചിട്ടില്ലെന്നാണ് സിപിഎം പറഞ്ഞു വയ്ക്കുന്നത്.
അതിനിടെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി അവലോകനം ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്ന ദിവസം, മുഖപത്രത്തിൽ പിണറായി വിജയനും സർക്കാരിനും പ്രതിരോധം തീർത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട പോലും ഹൈജാക്ക് ചെയ്യുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചത് ശബരിമല വിഷയത്തിലടക്കം ആരോപണങ്ങൾ ഉയരാതെ പിണറായി വിജയനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിമർശനം. ഇതും സംസ്ഥാന സമിതി യോഗത്തിലെ വിമർശനങ്ങൾ ഉയർത്താൻ ആഗ്രഹിച്ചവരെ പിന്നോട്ട് വലിച്ചിരുന്നു.
മുൻ കാലങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും ചേർന്നതിന് ശേഷമാണ് യോഗ തീരുമാനങ്ങളെ കുറിച്ച് മുഖപത്രത്തിൽ സെക്രട്ടറിയുടെ ലേഖനം പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാൽ ഇക്കുറി പിണറായി വിജയനെ പൂർണമായും പിന്തുണച്ച് യോഗത്തിന് മുൻപ് തന്നെ ലേഖനം വന്നത് പാർട്ടി നേതൃത്വം സ്തുതിപാഠകരായി അധഃപതിച്ചതിന്റെ തെളിവാണെന്നുമാണ് ആക്ഷേപം. ഇതോടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സംസ്ഥാന സമിതി യോഗം തന്നെ അപ്രസക്തമായിയെന്നും വിലയിരുത്തലുണ്ട്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായില്ലെന്നും, മതന്യൂന പക്ഷങ്ങളുടെ മോദി പേടിയും, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് ലേഖനത്തിൽ കോടിയേരി വെളിപ്പെടുത്തുന്നത്. മാധ്യമങ്ങൾക്കും വിമർശനം ഉണ്ട്.
മോദിപ്പേടി കാരണം കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരട്ടെ എന്ന ബോധം സുനാമി കണക്ക് അലയടിച്ചുയർന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഈ പ്രവണതയ്ക്ക് ശക്തി പകരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായാണ് വോട്ടർമാരിൽ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി ചാഞ്ഞത്. യുഡിഎഫ് വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനോട് ചായ് വ് ാട്ടുക എന്നത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ആ സ്വഭാവത്തിനൊപ്പം മോദിപ്പേടികൂടി കടന്നുവന്നു. ജനവിധിയെ നിർണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫിനെപ്പറ്റി വിശ്വാസികളിൽ ഒരുവിഭാഗത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.. തുടങ്ങിയവയാണ് ലേഖനത്തിലെ പരാമർശങ്ങൾ. ഈ നിലപാടുകൾ തന്നെയാണ് സംസ്ഥാന സമിതിയും ചർച്ച ചെയ്തത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍