ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ബാറ്റിങ് നിരയെ വിറപ്പിച്ച് വെസ്റ്റ് ഇൻഡീസ്; പ്രതിസന്ധിയിലായ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം സമ്മാനിച്ചത് ധോണിയുടെ ഇന്നിങ്സ്; മൂന്നുവിക്കറ്റെടുത്ത ഷാമി മാൻ ഓഫ് ദ മാച്ച്
പെർത്ത്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു താങ്ങായെത്തിയ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
ബൗളർമാർ തിളങ്ങിയപ്പോൾ വിൻഡീസിനെ 182 റണ്ണിന് എറിഞ്ഞിടാൻ കഴിഞ്ഞെങ്കിലും ബാറ്റിങ് തകർന്നത് ഇന്ത്യയെ തോൽവിയിലേക്കു നയിക്കുമെന്ന ഒരു ഘട്ടവുമുണ്ടായിരുന്നു. അവിടെ നിന്നാണ് വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ധോണി ഇന്ത്യക്കു വിജയം സമ്മാനിച്ചത്.
39.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസിന്റെ 182 റൺ ഇന്ത്യ മറികടന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ദുർബലമായ ബൗളിങ് നിര എന്ന പഴികേട്ട ടീം ഇന്ത്യ ആ പേരു തിരുത്തി. പക്ഷേ, ബാറ്റിങ് നിര വെസ്റ്റ് ഇൻഡീസ് ബൗളർമാർക്കു മുന്നിൽ വിറച്ചു. 30 ഓവറായപ്പോൾ തന്നെ ആറുവിക്കറ്റുകളാണ് 134 റണ്ണിന് വിൻഡീസ് പിഴുതത്.
തുടർന്ന് ക്രീസിലെത്തിയ അശ്വിനൊപ്പം 51 റൺ കൂട്ടുകെട്ടു പടുത്തുയർത്തിയാണ് ധോണി ടീമിനു വിജയം സമ്മാനിച്ചത്. 56 പന്തിൽ 3 ഫോറും ഒരു സിക്സുമുൾപ്പെടെ ധോണി 45 റണ്ണെടുത്തു. 32 പന്തിൽ 16 റണ്ണുമായി അശ്വിൻ മികച്ച പിന്തുണ നൽകി.
ഇന്ത്യക്കായി പന്തെടുത്ത അഞ്ചു പേരും വിക്കറ്റുകൾ വീഴ്ത്തി മികവു തെളിയിച്ചപ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് വെസ്റ്റ് ഇൻഡീസ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 44.2 ഓവറിൽ വെറും 182 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു. ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ അർധസെഞ്ച്വറിയാണ് വിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
മുഹമ്മദ് ഷാമി മൂന്നു വിക്കറ്റു വീഴ്ത്തി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ടു വീതവും ആർ അശ്വിനും മോഹിത് ശർമയും ഓരോ വിക്കറ്റും വീഴ്ത്തി.
എന്നാൽ മറുപടിക്കിറങ്ങിയ ഇന്ത്യക്കു അഞ്ചാം ഓവറിൽ 9 റണ്ണെടുത്ത ശിഖർ ധവാന്റെ വിക്കറ്റു നഷ്ടമായി. ടെയ്ലറുടെ പന്തിൽ സാമി പിടിച്ചാണ് ധവാൻ പുറത്തായത്. പിന്നാലെ രോഹിത് ശർമയും മടങ്ങി. ഏഴാം ഓവറിൽ ടെയ്ലറുടെ പന്തിൽ കീപ്പർ രാംദിന് പിടികൊടുത്തു മടങ്ങുമ്പോൾ വെറും ഏഴു റണ്ണാണ് രോഹിത് നേടിയിരുന്നത്.
തുടർന്നു വന്ന കോഹ്ലിയും രഹാനെയും യഥാക്രമം 33, 14 റൺ വീതം നേടി മടങ്ങി. റെയ്നയും 22 റണ്ണിന് പുറത്തായതോടെ അഞ്ചിന് 107 റൺ എന്ന നിലയിലായി ഇന്ത്യ. 23ാം ഓവറിലാണ് സ്കോർ 107ൽ നിൽക്കെ റെയ്ന മടങ്ങിയത്. പതിമൂന്നു റണ്ണുമായി ജഡേജയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പിന്നീടാണ് ധോണിയും അശ്വിനും പതിയെ കളി തിരികെ പിടിച്ചത്.
ആദ്യ ഇന്നിങ്സിൽ 20 ഓവറിനു മുമ്പുതന്നെ വെസ്റ്റ് ഇൻഡീസിന്റെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതത്. 19ാം ഓവറിന്റെ ആദ്യ പന്തിൽ ലെൻഡൽ സിമൻസിനെ മോഹിത് ശർമയുടെ പന്തിൽ ഉമേഷ് യാദവ് പിടിക്കുമ്പോൾ അഞ്ചുവിക്കറ്റിന് 67 റണ്ണാണ് വിൻഡീസിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.
വെടിക്കെട്ടു വീരൻ ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ളവരാണ് ഇന്ത്യൻ ബൗളിങ് നിരയുടെ മൂർച്ച അറിഞ്ഞത്. സിംബാബ്വെയ്ക്കെതിരെ ഇരട്ട സെഞ്ച്വറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ൽ ഉൾപ്പെടെ റൺ നേടാൻ വിഷമിക്കുന്ന കാഴ്ചയാണ് പെർത്തിൽ കണ്ടത്. അതേ മത്സരത്തിൽ സെഞ്ച്വറി നേടിയ മാർലൻ സാമുവൽസും കുറഞ്ഞ സ്കോറിനു പുറത്തായി.
ആദ്യ വിക്കറ്റു വീണത് അഞ്ചാം ഓവറിലാണ്. ആറു റണ്ണെടുത്ത ഡ്വെയ്ൻ സ്മിത്തിനെ മുഹമ്മദ് ഷാമി ക്യാപ്റ്റൻ ധോണിയുടെ കൈയിൽ എത്തിച്ചു. ആറു റണ്ണുമായി സ്മിത്ത് മടങ്ങുമ്പോൾ വെറും എട്ടു റണ്ണാണ് വിൻഡീസ് നേടിയിരുന്നത്.
പിന്നാലെ രണ്ടു റണ്ണെടുത്ത മാർലൻ സാമുവൽസ് റണ്ണൗട്ടായി. എട്ടാം ഓവറിലാണ് സാമുവൽസ് പുറത്തായത്. ഒമ്പതാം ഓവറിൽ വെടിക്കെട്ടു വീരൻ ഗെയ്ലും പുറത്തായി. തുടക്കത്തിൽ റണ്ണെടുക്കാൻ ഏറെ വിഷമിച്ച ഗെയ്ൽ അടി തുടങ്ങിയപ്പോൾ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സുമുൾപ്പെടെ 21 റണ്ണാണ് ഗെയ്ൽ നേടിയത്. ഷാമിയുടെ പന്തിൽ മോഹിത് ശർമ ക്യാച്ചെടുത്ത് ഗെയ്ലിനെ പുറത്താക്കുകയായിരുന്നു.
പത്താം ഓവറിന്റെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ദിനേശ് രാംദിനും പുറത്തായി. ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു രാംദിനെ. നേരിട്ട ആദ്യ പന്തിലാണ് രാംദിൻ പുറത്തായത്. 19ാം ഓവറിൽ 9 റണ്ണെടുത്ത സിമൻസും മടങ്ങി.
പിടിച്ചു നിൽക്കാൻ ശ്രമിച്ച ജൊനാതൻ കാർട്ടറാണ് ആറാം വിക്കറ്റായി കൂടാരം കയറിയത്. 43 പന്തിൽ 21 റണ്ണെടുത്ത കാർട്ടറിനെ അശ്വിന്റെ പന്തിൽ ഷാമിയാണ് പിടികൂടിയത്. 22ാം ഓവറിലാണ് കാർട്ടർ പുറത്തായത്.
25ാം ഓവറിൽ 8 റണ്ണെടുത്ത ആന്ദ്രെ റസൽ പുറത്തായി. ജഡേജയുടെ പന്തിൽ വിരാട് കോഹ്ലി പിടിച്ചാണ് റസൽ പുറത്തായത്. തുടർന്ന് മുൻ ക്യാപ്റ്റൻ ഡാരൻ സാമിയും ക്യാപ്റ്റൻ ജേസൺ ഹോൾഡറും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ, ഷാമിയെ പന്തേൽപിച്ച ധോണിയുടെ തന്ത്രത്തിനു മുന്നിൽ വിൻഡീസ് പതറി. 36ാം ഓവറിൽ 26 റണ്ണുമായി സാമി പുറത്ത്. ധോണിയാണ് ക്യാച്ചെടുത്തത്.
11 റണ്ണെടുത്ത ജെറോം ടെയ്ലറെ സ്വന്തം പന്തിൽ ഉമേഷ് യാദവ് പിടിച്ചു പുറത്താക്കി. 43ാം ഓവറിലാണ് ടെയ്ലർ പുറത്തായത്. ഏറ്റവും ഒടുവിലായാണ് ക്യാപ്റ്റൻ ഹോൾഡർ പുറത്തായത്. ജഡേജയുടെ പന്തിൽ കോഹ്ലിക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ 64 പന്തിൽ 3 സിക്സും 4 ഫോറുമുൾപ്പെടെ 57 റണ്ണാണ് ഹോൾഡർ നേടിയത്.
പരിക്കേറ്റ് കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ഷാമി മടങ്ങിയെത്തിയപ്പോൾ ഭുവനേശ്വർ കുമാറിന് ടീം ഇന്ത്യ വിശ്രമം അനുവദിച്ചു.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായി ട്രാവിസ് ഹെഡ്
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍