ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ പൊലീസിന്റെ ഓപ്പറേഷൻ ബിഗ് ഡാഡിയെ ചർച്ചകളിലെത്തിച്ചത് രശ്മി നായരുടേയും ഭർത്താവ് രാഹുലൻ പശുപാലന്റേയും അറസ്റ്റായിരുന്നു. കിസ് ഓഫ് ലൗവ സമരത്തിലൂടെ നവോത്ഥാനത്തിനിറങ്ങിയ ദമ്പതികളുടെ പിടിയിലാകൻ ഏറെ ചർച്ചകൾക്കും വഴി വച്ചു. ദീർഘകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ രശ്മി സോഷ്യൽ മീഡിയയിൽ ചർച്ചയായത് വിവാദ ചിത്രങ്ങളിലൂടെയാണ്. മലയാളിയുടെ സാമൂഹിക ബോധത്തെ തകർത്തെറിഞ്ഞ പോസ്റ്റുകളുമെത്തി. ഇതിനിടെ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയെ ലക്ഷ്യമിട്ട് പുതിയ കുതന്ത്രം മെനയുകയായിരുന്നു രശ്മി ചെയ്തത്. തന്റെ മാനേജർ എന്ന രീതിയിൽ അവർ സോഷ്യൽ മീഡിയയിൽ ഷാജൻ സ്കറിയയുടെ നമ്പർ പരസ്യം പോലെ നൽകി. തന്നെ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടാനായിരുന്നു ആവശ്യം. ഇതോടെ മലയാളികളായ ഞരമ്പ് രോഗികൾ ഇളകി മറിഞ്ഞു. അവർ കിട്ടിയ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയെ തെറ്റിധരിപ്പിക്കും വിധമാണ് രശ്മി നായർ നമ്പർ നൽകിയത്. അവരുടെ ഫാൻസുകളോട് നടത്തിയ ഈ അഭ്യർത്ഥന സൈബർ ലോകത്തെ ക്രിമിനൽ നടപടിയാണ്. ഇതിനെതിരെ മറുനാടൻ എഡിറ്റർ പൊലീസിൽ പരാതി നൽകി. ഇതിനൊപ്പം ഫെയ്സ് ബുക്കിലൂടെ തന്നെ വിളിച്ച് രശ്മി നായരുടെ അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യാൻ ശ്രമിച്ചവരുടെ നമ്പർ ഫെയ്സ് ബുക്കിലൂടെ പുറത്തു വിടകുയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് പ്രതികാര ബുദ്ധിയോടെ ഷാജൻ സ്കറിയയുടെ നമ്പർ ഗ്രൂപ്പുകളിൽ രശ്മി നായർ പ്രചരിപ്പിച്ചത്. ആദ്യം സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ചുമ്മാ നമ്പർ ഇട്ടു. ഇതിന് ശേഷം ടെലഗ്രാം ആപ്പിലൂടേയും തന്റെ മാനേജർ ആണെന്ന് തെറ്റായി വിവരം ഇട്ടു. ഇതോടെയാണ് ഫോൺ വിളികൾ വന്നു തുടങ്ങിയത്. ലോകത്ത് എമ്പാടും എത്രത്തോളം ഞരമ്പ് രോഗികൾ ഉണ്ടെന്നതിന് തെളിവാണ് വന്നുകൊണ്ടിരിക്കുന്ന വിളികൾ നൽകുന്ന സൂചന. ഇതിൽ 98 ശതമാനം പേരും നല്ല മലയാളം സംസാരിക്കുന്നവരാണ്. ബംഗാളികളും ഹിന്ദിക്കാരും രശ്മി നായരുടെ അന്വേഷണകരാണ്.
ഈ സാഹചര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് രശ്മിയുടെ ചതിക്കുഴിയിൽ വീണ് വിളിക്കുന്ന ഞരമ്പ് രോഗികളുടെ ഫോൺ നമ്പർ മറുനാടൻ എഡിറ്റർ പുറത്തുവിട്ടത്. രാവിലെ പത്തരയോടെയാണ് ഈ നമ്പറുകൾ ഷാജൻ സ്കറിയ ഫെയ്സ് ബുക്കിലിട്ടത്. രശ്മി നായർ എന്നെ അവളുടെ മാനേജരായി നിയമിച്ചതായി ഇന്നലെ ടെലഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ട നാല് മണിക്ക് ശേഷം രാവിലെ 9.30 വരെ എന്റെ ഫോൺ സ്വിച്ച് ഓൺ ആയിരുന്ന സമയത്ത് വന്ന കോളുകളുടെ ലിസ്റ്റാണിത്. ഈ നമ്പരുകൾ ഒക്കെ സൂക്ഷിച്ച് വായിക്കുക. നിങ്ങളുടെ ഭർത്താവിന്റെയോ, മകന്റെയോ സഹോദരന്റെയോ ഒക്കെ ആണെങ്കിൽ അല്പം അകന്ന് നിൽക്കുന്നത് നല്ലതാണ്. ഇവയെല്ലാം ഞാൻ പൊലീസിൽ അറിയിച്ചിട്ടുമുണ്ട്.-പോസ്റ്റിൽ ഷാജൻ സ്കറിയ വിശദീകരിക്കുന്നു. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ സൈബർ ലോകത്തെ വ്യഭിചാരത്തിന്റെ കറുത്ത മുഖമാണ് തുറന്ന് കാട്ടിയത്. ഇതിന്റെ സാധ്യതകൾ ഇപ്പോഴും പലരും ഉപയോഗിക്കുന്നതിന് തെളിവാണ് ഇപ്പോൾ മറുനാടൻ മലയാളി എഡിറ്റർക്ക് കിട്ടുന്ന ഫോൺ വിളികൾ.
ഓപ്പറേഷൻ ബിഗ് ഡാഡിയുൾപ്പെടെയുള്ള വിഷയങ്ങളിൽ സത്യം പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്നത് മറുടാൻ മലയാളിയാണ്. ഇതിന് സമാനമായി പല കള്ളക്കളികളും തുറന്നുകാട്ടി. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിന് പുറത്താണ് മറുനാടൻ എഡിറ്ററുടെ നമ്പർ തന്റെ മാനേജരുടേതെന്ന് പറഞ്ഞ് രശ്മി നൽകിയതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നു കാട്ടുന്നതിലുള്ള പ്രതികാരം. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ മറുനാടൻ നടപടികളെടുത്തത്. ഇതിനൊപ്പം വിളിക്കുന്നവരുടെ ഫോൺ നമ്പറും പൊലീസിൽ കൈമാറും.
രസകരമായ കമന്റുകളാണ് ഷാജൻ ഇട്ട പോസ്റ്റിനും ലഭിക്കുന്നത്. ഇത്രേം ആളുണ്ടേ ബെൻസ് വാങ്ങാനുള്ള കാശായല്ലോ നായർക്ക് ..!, മുതൽമുടക്ക് ഇല്ലാത്ത കച്ചവടത്തിന് ഉപഭോക്താക്കൾ കൂടുതൽ, ട്രൂ കോളർ വെച്ച് പേരും കൂടെ ഒരു ടേബിൾ ഒക്കെ ആയി ഇടൂ... , ഇത്രയധികം കോഴികളോ ആ ലോ ക്ലാസ്സ് സാധനത്തിനു വേണ്ടി. ഇതിനു ഡയറി പോരാ... ഡയറക്ടറി തന്നെ വേണം, ഇത് കുറേ ഉണ്ടല്ലോ, ഉഇ ബുക്ക്സിൽ പറഞ്ഞ് ഒരു ബുക്കാക്കി പബ്ലിഷ് ചെയ്തൂടെ..മ്മ് മ്മ്, ഭാഗ്യം എന്റെ നമ്പർ ഇല്ല ..പോസ്റ്റ് മുക്കരുത് രാത്രി എല്ലാവരേയും വിളിക്കാം നമ്പർ സേവ് ചെയ്യാം-ഇങ്ങനെ പോകുന്ന കമന്റുകൾ. ഞരമ്പ് രോഗികളെ തുറന്നു കാട്ടുന്ന ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവയ്ക്കുന്നത്. നിരവധി ഗ്രൂപ്പുകളും ഈ വിഷയത്തിലെ ചർച്ച ഏറ്റെടുത്തു കഴിഞ്ഞു. ഓപ്പറേഷൻ ബിഗ് ഡാഡി പോലൊരു ഓപ്പറേഷൻ വീണ്ടും കേരളാ പൊലീസ് നടത്തേണ്ട ആവശ്യകതയും സൈബർ സ്പെയ്സ് ചർച്ചകളിൽ ഉയർത്തിക്കാട്ടുന്നു. ദിവസങ്ങൾക്ക് മുമ്പും സ്വന്തം ടെലഗ്രാം ചാനലിന്റെ പേജ് ഫെയ്സ് ബുക്കിൽ രശ്മി ഇട്ടിരുന്നു. രശ്മി നായരുടെ മോഡലിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇതിൽ ഏറെയും. അശ്ലീതയാണ് ഇതിൽ നിറയുന്നത്.
ഈ പേജിലും ആളുകളെ തെറ്റിധരിപ്പിക്കാൻ ഷാജൻ സ്കറിയുടെ ഫോൺ നമ്പർ ഇവർ ഇട്ടിട്ടുണ്ട്. കളങ്കമറ്റ തന്റെ ഫാൻസിന് എന്നെ വിളിക്കാം. എന്റെ മാനേജർ ഷാജനായിരിക്കും എടുക്കുക. നിങ്ങൾക്ക് എന്നെ ആവശ്യപ്പെടാം. എന്നാണ് ഇട്ട മെസേജ്. ഈ പേജിലെ ഫോട്ടോ കണ്ട് മതിമറക്കുന്ന ഞരമ്പ് രോഗികളാണ് വിളിക്കുന്നതും. അവർക്ക് കൃത്യമായ മറുപടി തന്നെ ഷാജൻ നൽകുന്നുമുണ്ട്. ഇതിനൊപ്പമാണ് നമ്പറുകൾ പൊലീസിന് കൈമാറുന്നതും. ഭർത്താവ് രാഹുൽ പശുപാലനെ പോലെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചുംബന സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മി ആർ നായരും പ്രശസ്തയായത്. ഫേസ്ബുക്ക് തന്നെയായിരുന്നു ഇവരുടെ പ്രധാന മീഡിയവും. ഫേസ്ബുക്ക് വഴിയാണ് രശ്മി ആരാധകരെയും വിമർശകരെയും ഒരുപോലെ ക്ഷണിച്ചു വരുത്തിയത്. ചുംബന സമരത്തിലെ നായിക ആയ ശേഷം രശ്മിയുടെ പ്രശസ്തി അതിവേഗമാണ വളർന്നത്. സോഷ്യൽ മീഡിയക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മോഡലായി ഇവർ വളർന്നു.
ഓൺലൈനിൽ രശ്മി നായർ നടത്തിയ സെൽഫ് മാർക്കറ്റിങ് തന്നെയാണ് രശ്മി നടത്തിയതും. ഇത് വളരെ ഫലപ്രദമാകുകയും ചെയ്തു. ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്. കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്.
തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാ മോഡലിംഗിൽ സജീവമായിത്. മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.
ഇന്ന് രാവിലെ 9.30 വരെ ഷാജൻ സ്കറിയയുടെ ഫോണിലേക്ക് രശ്മിയെ അന്വേഷിച്ച് വിളിച്ചവരുടെ ഫോൺ നമ്പറുകൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്