തൊട്ടപ്പൻ എന്ന പറ്റിപ്പ്! വിനായകൻ നായകനായി സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പുയർത്തിയ ചിത്രം വെറും പൊള്ള; ഫ്രാൻസിസ് നൊറോണയുടെ ഒന്നാന്തരം കഥ കാടുകയറ്റി കുളമാക്കി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി; മനോഹരമായ തുടക്കത്തിൽ നിന്ന് ചിത്രം കൂപ്പുകുത്തുന്നത് പതിവ് പ്രതികാര കഥയിലേക്ക്; കമ്മട്ടിപ്പാടത്തുനിന്ന് കരകയറാനാവാതെ വിനായകൻ; സ്ത്രീവിരുദ്ധതയും അരാഷ്ട്രീയവും അന്തർധാരയാവുമ്പോൾ അന്തംവിട്ട് സഹൃദയർ
എം മാധവദാസ്
ഇതാണ് ശരിക്കും അത്യുത്തരാധുനിക പോക്കറ്റടി. പാർശ്വവത്കൃതരുടെ രാഷ്ട്രീയം പറയുന്ന ചിത്രമെന്നും, നടൻ വിനായകന്റെ അസാധ്യമായ അഭിനയമുള്ള ചിത്രമെന്നും, നാളിതുവരെയില്ലാത്ത പ്രമേയക്കരുത്ത് പ്രകടിപ്പിക്കുന്നുവെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ തള്ളിക്കുക. ഇതുകണ്ട് ഓടിക്കൂടുന്ന സിനിമാപ്രേമികൾ, മൾട്ടിപ്ലക്സിലെ പോപ്ക്കോണിന്റെ കാശുപോലും മുതലാവാതെ അമ്പരന്നുപോവുകയാണ്. മലയാള സിനിമയുടെ എല്ലാ നടപ്പുശീലങ്ങൾക്കും വിരുദ്ധമായി നിൽക്കുന്ന ഒറ്റയാൻ വിനായകനെ നായകനാക്കി, ഷാനവാസ് ബാവുക്കുട്ടി ഒരുക്കിയ 'തൊട്ടപ്പൻ' എന്ന ചിത്രം ഒന്നാന്തരം പറ്റിപ്പുതന്നെയാണ്. അടുത്തകാലത്ത് വായിച്ച മികച്ച കഥയായിരുന്നു ഫ്രാൻസിസ് നൊറോണ എഴുതിയ തൊട്ടപ്പൻ. ആ കഥയിലെ മൂന്നോനാലോ കഥാപാത്രങ്ങളെ മാത്രമെടുത്ത് വികസിപ്പിച്ചുകൊണ്ട് ഒരുക്കിയ തൊട്ടപ്പൻ ചലച്ചിത്രം പക്ഷേ ഫലത്തിൽ എങ്ങുമെത്തിയില്ല. 'കിസ്മത്ത്' എന്ന ഒന്നാന്തരം ചിത്രത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി പ്രതീക്ഷ കാത്തില്ല.
ആരാധകർ തള്ളിവിടുന്നപോലെ ഞെട്ടിപ്പിക്കുന്നതൊന്നുമല്ല നടൻ വിനായകന്റെ ഈ ചിത്രത്തിലെ പ്രകടനം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ ഹാങ്ങോവർ മാറിയിട്ടില്ലാത്ത ഈ കഥാപാത്രത്തെ പക്ഷേ വിനായകൻ മോശമാക്കിയിട്ടില്ലെന്നുമാത്രം. നൊറോണയുടെ കഥയുടെ മിസ്റ്റിസിസവും മാജിക്കും ചിത്രത്തിൽ നിലനിർത്താൻ സംവിധായകന് ആയിട്ടില്ല. രണ്ടാം പകുതിയുടെ പകുതി കഴിയുമ്പോൾ മോശമല്ലാത്ത ബോറടിയും തുടങ്ങുന്നുണ്ട്. പക്ഷേ ഒരു കാര്യത്തിൽ ഷാനവാസിനെ സമ്മതിക്കണം. അതിമനോഹരമായ ഫ്രയിമുകളിലൂടെ കഥപറയാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ഇവിടെ പ്രശ്നം കഥയുടെ എല്ലുറപ്പില്ലായ്ക തന്നെയാണ്. ചെറുകഥാകൃത്ത് കൂടിയായ പി എസ് റഫീഖിന്റെ് തിരക്കഥ ഇവിടെ പറ്റെ പാളിപ്പോയിരിക്കുന്നുവെന്ന് പറയാതെ വയ്യ.
തുടക്കം ഗംഭീരം, പിന്നെ പതിവ് പ്രതികാരകഥ
മികച്ച സാഹിത്യകൃതികൾ സിനിമയാക്കുക എന്നത് സത്യത്തിൽ അങ്ങേയറ്റം പ്രതിഭയുള്ളവർക്ക് മാത്രം പറ്റിയ പണിയാണ്. കാരണം ഒരു കഥാകൃത്ത് തന്റെ തൂലികയിലൂടെ ആവാഹിച്ചെടുക്കുന്ന ആശയ പ്രപഞ്ചം പലപ്പോഴും അതേ ടെമ്പോയിൽ ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിയില്ല. ഇവിടെയും കഥ വികസിച്ചപ്പോൾ പണി പാളി. തൊട്ടപ്പൻ എന്ന കഥയിലെ തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള ബന്ധം, അവർക്കിടയിലെ വൈകാരികതകൾ, അവരുടെ ജീവിതരീതി, അവരുടെ ലോകം എന്നിവയൊക്കെ സിനിമയിൽ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കഥയുടെ പൂർണമായ ചലച്ചിത്രാവിഷ്കാരമല്ല സിനിമയെന്നാണ് ഷാനവാസ് ബാവക്കുട്ടി മുമ്പ് പറഞ്ഞിരുന്നത്. കഥയിലെ രണ്ടുമൂന്നു കഥാപാത്രങ്ങളെ എടുത്തുകൊണ്ട് കഥയിൽ പറയുന്ന കഥാപരിസരവും കഥാഭൂമികയും നഷ്ടപ്പെടാതെ ഒരു സിനിമയുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്.
അതുശരിയുമാണ്. കഥാപരിസരവും, തുടക്കവും നമ്മെ പിടിച്ചിരുത്തുന്ന രീതിയിലാണ്. ഒരു വിഗ്രഹം മോഷ്ടിച്ചുകൊണ്ട് ഓടി വരുന്ന രണ്ടുകള്ളന്മാരിൽനിന്ന് ( ദിലീഷ് പോത്തൻ, വിനായകൻ) തുടങ്ങുന്ന ചിത്രം, ടൈറ്റിൽ കാർഡ് കാണിക്കുന്ന ആദ്യത്തെ എഴുമിനുട്ടുവരെയുള്ള സമയം സൂപ്പറാണ്. എന്നാൽ വിഗ്രഹമോഷണത്തിനുശേഷം ഒന്നാം കള്ളനായ ദിലീഷ് പോത്തനെ കാണാതാവുന്നതും, അയാളുടെ മകളുടെ തൊട്ടപ്പനായി വിനായകന്റെ കള്ളൻ കഥാപാത്രം മാറുന്നതും, പിതാവില്ലാത്ത ആ പെൺകുട്ടിക്ക് അയാൾ എല്ലാമാകുന്നതുമെല്ലാം ഹൃദ്യമായാണ് ഷാനവാസ് ചിത്രീകരിച്ചിരുക്കുന്നത്. അതും കായലും തുരുത്തും വഞ്ചിയും നിലാവുമൊക്കെ സമ്മേളിക്കുന്ന, ചിത്രംവരച്ച പോലുള്ള പ്രകൃതിഭംഗിയുടെ ജുഗൽബന്ദി ഒരുക്കിക്കൊണ്ട്. ഈ സമയത്തൊക്കെ 'ഓസം' എന്ന് വാട്സാപ്പിൽ മെസേജ് അയച്ചവരൊക്കെ, മോശം എന്ന് പച്ചമലയാളത്തിൽ പ്രാകുന്ന രീതിയിലേക്കാണ് പിന്നീടുള്ള കഥ നീങ്ങുന്നത്.
പിന്നീടങ്ങോട്ട് തനി സാധാരണ ചിത്രമാണ്. നാട്ടിൽ പുറത്തെ പെൺ വഴക്കുകൾ. കുളിക്കടവിലെ വർത്തമാനങ്ങൾ, സ്ത്രീവിരുദ്ധ തമാശകൾ, വെള്ളമടി, വേലിചാട്ടം, തല്ല്..കുത്ത്, പ്രതികാരം.... ഇടയിൽ മനോഹരമായ മൂന്ന് പാട്ടുകൾ ഉണ്ടെന്നുമാത്രം. രണ്ടാം പകുതി പകുതിയാവുമ്പോഴൊക്കെ കഥ പഴയ പാട്ട്കാസറ്റ് വലിയുന്ന പോലെ വലിയുകയാണ്. ഇമോഷൻസ് എവിടെയും കൊണ്ടുവരാൻ സംവിധായകന് ആയിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പരാജയം. നെറോണ കഥയിലൂടെ സൃഷ്ടിച്ച വികാര പ്രപഞ്ചം സെല്ലുലോയ്ഡിൽ എത്തിയപ്പോൾ ആവിയായിപ്പോകുന്നു. തൊട്ടപ്പന്റെ മരണരംഗത്തുപോലും, വൈകാരിക മരവിപ്പാണ് പ്രേക്ഷകരിൽ എത്തുന്നത്. പാത്ര സൃഷ്ടിയിലെ വൈകല്യങ്ങളും പലയിടത്തും പ്രകടമാണ്. ഉദാഹരണമായി കളവ് പ്രോൽസാഹിപ്പിക്കുന്ന, മനോജ് കെ ജയൻ അവതരിപ്പിച്ച വികാരിയച്ചൻ, എന്തുകൊണ്ട് അങ്ങനെയായി എന്ന് കൃത്യമായി പ്രേക്ഷകർ കൺവിൻസ് ചെയ്യപ്പെടുന്നില്ല.
മറനീക്കുന്ന അരാഷ്ട്രീയം
ജാതി രാഷ്ട്രീയവും വിജാതീയ പ്രണയവുമൊക്കെ പറഞ്ഞ് കൃത്യമായ ഒരു പൊളിറ്റിക്കൽ മൂവിയായിരുന്നു ഷാനവാസ് ബാവക്കുട്ടിയുടെ ആദ്യ ചിത്രമായ കിസ്മത്ത്. പക്ഷേ പാർശ്വവത്കൃത രാഷ്ട്രീയം പ്രതീക്ഷിച്ച ബാവക്കുട്ടിയുടെ രണ്ടാം ചിത്രം പലയിടത്തും ആഘോഷിക്കുന്നത് അരാഷ്ട്രീയതയും സ്ത്രീവിരുദ്ധതയുമാണ്. ദലിത്- കീഴാളപക്ഷത്ത് നിൽക്കുന്നുവെന്ന പേരിലാണ്, പാർശ്വവത്കൃത സ്വത്വത്തിന്റെ സിനിമാ പ്രതീകമായി അറിയപ്പെടുന്ന വിനായകൻ നായകനായ ഈ ചിത്രം അറിയപ്പെട്ടത്. പക്ഷേ സിനിമയുടെ രാഷ്ട്രീയ 'അന്തർധാര' അങ്ങനെയല്ല. ഇത് സംവിധായകനും കൂട്ടരും അറിഞ്ഞ് ചെയ്താവാനും വഴിയില്ല.
കഥയുടെ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാത്ത സെ്ക്സ്ജോക്സ് എന്ന ചീപ്പ് ഗണത്തിൽ പെടുത്താവുന്ന 'തമാശ'കളും ചിത്രത്തിലുണ്ട്. തൊട്ടപ്പന്റെ അയൽവാസിയായ ഒരു വീട്ടമ്മയുടെയും അയാളെ പേടിച്ച് കഴിയുന്ന ഭർത്താവിന്റെയും ബന്ധം പറഞ്ഞുകൊണ്ട്. നൈറ്റ് ഡ്യൂട്ടിക്കാരാനായ ഭർത്താവ് ജോലിക്കുപോകുമ്പോൾ ഐസ്ഫാക്ടറിയിൽ ജോലിയുള്ള ജാരൻ അവിടെ പതിവായി വരുന്നെന്ന് ആരോപണമുണ്ട്. സാന്ദർഭികമായി ഈ കോമാളി ഭർത്താവ് ഭാര്യയോട് തുറന്നു പറഞ്ഞുപോവുകയാണ്. 'നീ പേടിക്കേണ്ട. അയാൾ ഉള്ളപ്പോൾ ഞാൻ വരില്ലെന്ന്.' അതുപോലെ ഇവർ തമ്മിലുള്ള ഒരു ലൈംഗിക ബന്ധത്തിന്റെ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ട്, ട്രൗസറിന്റെ വള്ളിനിക്കറിൽ കുടുങ്ങിയ കയറുകാണിച്ച് വീണ്ടും തമാശിക്കുന്നുണ്ട് സംവിധായകൻ. പാവങ്ങളുടെ ലൈംഗിക ജീവിതത്തിലേക്കുള്ള ഒരുതരം ചീപ്പായ ഒളിച്ചുനോട്ടം, നിലവാരമുള്ളവരെന്ന് പറയുന്ന സംവിധായകരിൽ നിന്ന് ഉണ്ടാകുന്നത് കഷ്ടമാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ ഭാഗം എഡിററ് ചെയ്ത് കളയുന്നത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ഈ ലേഖകൻ കരുതുന്നത്. ഈ രീതിയിൽ തുരുത്തിൽ ജീവിക്കുന്നവരും, അധ്വാനിക്കുന്നവരുമായ പാവങ്ങളെ സബ്സ്റ്റാൻഡോയി ചിത്രീകരിക്കാനുള്ള പ്രവണത ഈ ചിത്രത്തിൽ ഉടനീളം ഉണ്ട്.
അതുപോലെതന്നെ മലയാളത്തിലെ ന്യൂജൻ സിനിമകൾ കൊണ്ടുവന്ന റിയലിസ്റ്റിക്ക് സ്വഭാവത്തിനോട് നീതി പുലർത്താൻ ഈ പടത്തിന് ആവുന്നില്ല. നിയമവും നീതിയും ഒന്നുമില്ലാത്ത വെറും വെള്ളരിക്കാപ്പട്ടണത്തിലെ തുരുത്തിലാണ് കഥ നടക്കുന്നത് എന്നാണ് നമുക്ക് തോന്നുക. മൂല കഥയിൽ ഇല്ലാതെ വികസിപ്പിച്ചെടുത്ത ചില രംഗങ്ങൾ വല്ലാതെ മുഴച്ചുനിൽക്കുന്നുണ്ട്. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ഒരു തമിഴ് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് ആശുപത്രിയിലാക്കിയിട്ടും ചോദിക്കാനും പറയാനും ആളില്ല. കേസുമില്ല, കൂട്ടവുമില്ല. ആ മുതലാളിയുടെ 'സുന' അറുത്തുകൊണ്ട് തൊട്ടപ്പനും കൂട്ടരും പ്രതികാരം ചെയ്തിട്ടും അന്വേഷണമില്ല. ആർക്കും ആരെയും കൊല്ലാനും പീഡിപ്പിക്കാനും കഴിയുന്ന തീർത്തും അരാഷ്ട്രീയ ഗ്രാമങ്ങൾ! സാധാരണഗതിയിൽ പരാമർശിക്കപ്പെടേണ്ടതല്ല ഇതൊന്നും. പക്ഷേ ഈ വിനായക ചിത്രം പുരോഗമപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്നു എന്നതുകൊണ്ട് പറഞ്ഞതേയുള്ളൂ.
കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ നിഴലിൽ വിനായകൻ
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി ഉയർത്തിക്കാട്ടിയത് നടൻ വിനായകൻ നായകനാവുന്നു എന്നായിരുന്നു. പക്ഷേ അതിവൈകാരിക വീക്ഷണങ്ങളും തള്ളലുകളും ഒഴിവാക്കിയാൽ ഈ പടത്തിൽ വിനായകൻ എന്ന നടന് അഭിമാനിക്കാവുന്ന സംഭാവന ഉണ്ടോയെന്ന് സംശയമാണ്. ഇപ്പോഴും കമ്മട്ടിപ്പാടത്തിലെ ഗംഗൻ എന്ന ഗംഗയുടെ നിഴലിലാണ് ഈ നടൻ. തൊട്ടപ്പനിൽ പലയിടത്തും നമുക്ക് ഗംഗയുടെ പല അവസ്ഥാന്തരങ്ങളും കാണാം. വിനായകൻ എന്ന നടൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഈ സബാൾട്ടൻ -അംബേദക്കറിസ്റ്റ് പ്രതിച്ഛായയുടെ കഥാപാത്രങ്ങളിൽ നിന്നുള്ള കുതറിച്ചാടലാണ്. എന്നാൽ ഈ കഥാപാത്രത്തെ വിനായകൻ മോശമാക്കിയെന്ന് പറയാനാവില്ല. ഉള്ളത് നിലനിർത്തിയെന്നേയുള്ളൂ. മാത്രമല്ല ഈ പടത്തിൽ വിനായകന് എന്താണ് ഇത്ര നടിക്കാൻ ഉള്ളത് എന്നതും മനസ്സിലാവുന്നില്ല. മികവുറ്റ കഥാ സന്ദർഭങ്ങൾ ഉണ്ടാവുമ്പോൾ അല്ലേ അഭിനേതാവ് തിളങ്ങുകയുള്ളൂ. ഇത് ഏതൊരാൾക്കും ചെയ്യാൻ പറ്റുന്നതുമാണ്.
വിനായകൻ മാത്രമല്ല ചെറുതും വലുതുമായി ഈ ചിത്രത്തിൽ വേഷം ചെയ്ത ദിലീഷ് പോത്തനും, മനോജ് കെ ജയനും, യുവതാരം റോഷന്മാത്യുവും അടക്കം ആരും മോശമായിട്ടില്ല. പുതുമുഖം പ്രിയംവദയും പ്രതീക്ഷ ഉയർത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജനും സംഗീത വിഭാഗവും അഭിനന്ദനം അർഹിക്കുന്നു.
വാൽക്കഷ്ണം: അതായത് ഈ ചിത്രത്തിന്റെ ക്യാമറ നന്ന്, സംഗീതം നന്ന്, കഥാപാത്രങ്ങളുടെ അഭിനയം നന്ന്. പക്ഷേ സിനിമ 'ആകെ മൊത്തം ടോട്ടലായി നോക്കുമ്പോൾ' നന്നാവുന്നില്ല. ഇത് മലയാളസിനിമ മൊത്തത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണെന്ന് തോനുന്നു.
ഒരു സുന്ദരമായ പ്രമേയത്തെ എങ്ങനെ വികസിപ്പിക്കണമെന്ന് അവർക്ക് അറിയില്ല. കഷ്ടം അല്ലാതെന്ത് പറയാൻ. ഇംഗ്ലീഷ് സിനിമകളും തമിഴ് സിനിമകളും ഒക്കെ ചെയ്യുന്നപോലെ 'സ്ക്രിപ്റ്റ് ഡോക്ടർമാർ' എന്ന സർഗാത്മക കൂട്ടായ്മ ഇവിടെയും ശക്തമാക്കേണ്ടിയിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്