ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്; ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ; ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ; അനിയന്റെ പ്രായമുള്ളയാൾ എന്റെ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാതെ സത്യം മനസ്സിലാക്കി കൊടുത്തപ്പോ; സ്ത്രീധനത്തിന്റെ പേരിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോൾ: സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എല്ലാ ദിവസവും ഇങ്ങനെ തുടങ്ങുമ്പോ കിട്ടുന്ന ഒരു സുഖം.... ഓരോ ബോട്ടിലുകളായി ഓർഡേഴ്സ് അനുസരിച്ചു പാക് ചെയ്തു ഒന്നും ഇല്ലാതാകുമ്പോ ഉള്ള സംതൃപ്തി... അതിനേക്കാൾ വലുതായി എന്താ ഭഗവാൻ ഇനി താരനുള്ളത്... ഇത് പോലെ നിലനിർത്തികൊണ്ട് പോയാൽ മതി...-ഗുരൂവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവച്ചു. ഇത് കപട ഈശ്വര വിശ്വാസികൾ ചർച്ചയാക്കി. ഇതിന് അതിശക്തമായ മറുപടിയാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്നത്. ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന മറുപടിയാണ് വിമർശകർക്ക് ശ്രീലക്ഷ്മി നൽകുന്നത്. തന്റെ കഷ്ടപാടുകൾ നീങ്ങിയ ഈശ്വരന് നന്ദി പറയുകയാണ് ശ്രീലക്ഷ്മി. അങ്ങനെ വിമർശകർക്ക് മറുപടി പറയുകയാണ് അവർ. എന്താണ് ഭഗവദ് സേവയെന്നാണ് അവർ വിശദീകരിക്കുന്നത്.
മായം ചേർക്കലുകളുടെ ഈ കലാത്ത, മായം ചേർക്കാത്തതായി എന്ത് കിട്ടുമെന്ന ചോദ്യമാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീലക്ഷ്മി സതീഷിനെ അച്ചാർ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ഇന്നത്തെ കാലത്ത് വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ പ്രിസർവേറ്റിവുകൾ ചേർത്ത ഒന്നാണ് അച്ചാറുകൾ. അപ്പോൾ മായം ചേർക്കാത്ത അച്ചാറുകൾക്ക് ഇവിടെ വിപണിയുണ്ട് എന്ന് മനസിലാക്കിയ ശ്രീ ലക്ഷ്മി ആ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇതിനിടെയാണ് ഗുരുവായൂരപ്പനൊപ്പമുള്ള ശ്രീലക്ഷ്മിയുടെ അച്ചാറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതോടെ വിമർശനവുമെത്തി. നോൺ വെജ് അച്ചാറുകൾ ഭഗാവന് നേദിച്ചുവെന്നും മറ്റുമായിരുന്നു കമന്റ്. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ശ്രീലക്ഷ്മി.
ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്...കോഴ്സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്തപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ....-ഇതായിരുന്നു വിമർശകരോട് ശ്രീലക്ഷ്മി പറയുന്നത്. ഈശ്വരനിൽ അർപ്പിച്ചാണ് താനിതെല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിക്കുകയാണ്. ഈ മറുപടി സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയാകുകയാണ്. താൻ പാചകം ചെയ്യുമ്പോൾ വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ആ വെളിച്ചം ഭഗവാനാണ്. ഈ ഭഗവാനോട് സംവദിച്ചാണ് താൻ എല്ലാം ചെയ്യുന്നതെന്നും ശ്രീലക്ഷമി പറയുന്നു.
ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്.... എന്ന തലവാചകവുമായാണ് ശ്രീലക്ഷ്മി വിവാദങ്ങൾക്ക് മറുപടി നൽകുന്നത്. ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്... ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ ്ലഴ.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ... എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ... -അങ്ങനെ വിശ്വാസ വഴിയിൽ വിമർശകരോട് പ്രതികരിക്കുകയാണ് അവർ.
ചെറുപ്പം മുതൽക്ക് പാചകം ഏറെ ഇഷ്ടമുള്ള ശ്രീലക്ഷ്മി, യൂട്യൂബ് ചാനലുകൾ നോക്കിയാണ് പാചകം അഭ്യസിച്ചിരുന്നത് . ശ്രീലക്ഷ്മി ഉണ്ടാകുന്ന വസ്തുക്കൾക്ക് എല്ലാം തന്നെ ആരെയും ഇഷ്ടപ്പെടുത്തുന്ന രുചി ഉണ്ടായിരുന്നു. കൂട്ടുകാർ വീട്ടിൽവരുമ്പോൾ അവർക്കായി രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കിയ ശ്രീലക്ഷ്മി അവരിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് പാചകത്തെ പ്രൊഫഷൻ ആയിമാറ്റാൻ തീരുമാനിച്ചത്. തുടക്കത്തിൽ വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കി സുഹൃത്തുക്കൾക്കിടയിൽ മാത്രമായിരുന്നു വിതരണം. അവരിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഫേസ്ബുക്ക് വഴി ചെറിയ രീതിയിൽ മാർക്കറ്റിങ് ആരംഭിച്ചു. അത് കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിനു ശ്രീലക്ഷ്മിയെ സഹായിച്ചു. സ്വന്തം കൈകൊണ്ട് മാർക്കറ്റിൽ നിന്നുംനേരിട്ട് വാങ്ങുന്ന ഇറച്ചിയും മീനുമാണ് പാചകത്തിനായി ശ്രീലക്ഷ്മി ഉആയോഗിക്കുന്നത്. ഓർഗാനിക് മുളക് വാങ്ങി ഉണക്കി പൊടിച്ച മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെയാണ് കലവറ ഫുഡ് പ്രൊഡക്റ്റ്സ് എന്ന പേരിൽ തന്റെ ഉൽപ്പന്നത്തെ ശ്രീലക്ഷ്മി ബ്രാൻഡ് ചെയ്തത്.
വിപണിയിൽ ലഭിക്കുന്ന മറ്റു അച്ചാറുകളിൽ നിന്നും വ്യത്യസ്തമായി ബീഫ് അച്ചാർ, മത്തി അച്ചാർ, കക്ക അച്ചാർ, ചെമ്മീൻ അച്ചാർ, മത്തി അച്ചാർ എന്നിവയാണ് ശ്രീലക്ഷ്മിയുടെ ഹൈലൈറ്റ് വിഭവങ്ങൾ. ഇതിനൊപ്പം മിക്സഡ് വെജിറ്റബിൾ അച്ചാർ, പാവയ്ക്ക ഇഞ്ചി അച്ചാർ, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹൽവ എന്നിവയും ശ്രീലക്ഷ്മി വിപണിയിൽ എത്തിക്കുന്നു. ഫേസ്ബുക്ക് വഴി തന്നെയാണ് ഉൽപ്പന്നങ്ങളുടെ പ്രധാന വില്പന. കലവറ ഫുഡ് പ്രോഡക്റ്റ്സിന്റെ ഫേസ്ബുക്ക് പേജിൽ ശ്രീലക്ഷ്മി അന്നേ ദിവസം ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ആവശ്യക്കാർക്ക് പോസ്റ്റിനു താഴെ കമന്റായി ഓർഡർ നൽകാം. നൽകുന്ന അഡ്രസിൽ അച്ചാറുകൾ അടുത്ത ദിവസം തന്നെ ശ്രീലക്ഷ്മി എത്തിക്കും. കാശ് ഓൺ ഡെലിവറി രീതിയിലും അച്ചാറുകൾ വാങ്ങാം. ഇത്തരം അച്ചാറുകളുമായി ഗുരുവായൂരപ്പനൊപ്പം ഇരുന്ന ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
വിമർശകർക്ക് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി ഇങ്ങനെ(ഫെയ്സ് ബുക്കിൽ കുറിച്ചത്)
ഹിന്ദു മത 'കപട 'വിശ്വാസികളുടെ ശ്രദ്ധക്ക്....
ഞാൻ ഹിന്ദുവാണ്...മതം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ ... ഞാനിന്നു ഇട്ട ഭഗവാനൊപ്പം ഉള്ള ഒരു ഫോട്ടോ കണ്ടു കുരുപൊട്ടിയവരുടെ അറിവിലേക്ക് ഒരു കാര്യം പറയാനുണ്ട്...
നീയൊക്കെ അമ്പലത്തിൽ കസവു ചുറ്റി ചെന്ന് കയറുയുന്നതല്ലാതെ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ടോ??? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്.. എപ്പോഴെന്നോ... ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ ഇല്ലാതിരുന്നപ്പോ, കോഴ്സ് ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ, ഓരോ സ്കൂൾ തോറും ജോലിക്കായി സർട്ടിഫിക്കറ്റ് ചുമന്നു നടന്നപ്പോൾ, ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ, ഒരു അനിയന്റെ പ്രായമുള്ള ചെക്കൻ എന്റെ മൊബൈൽ നമ്പർ porn ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ച നേരം , ആത്മഹത്യ ചെയ്യാതെ നിന്നു സത്യം ലോകത്തിനെ മനസ്സിലാക്കി കൊടുത്ത് ഞാൻ പരിശുദ്ധയായ പെണ്ണാണെന്ന് തെളിയിച്ചപ്പോ, സ്ത്രീധനം പോരാത്തതിന്റെ പേരിൽ 12ദിവസം മാത്രം ബാക്കി നിൽക്കേ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോ 'ഭഗവാനെ....' എന്ന് വിളിച്ചു ആരും കാണാതെ കരഞ്ഞപ്പോൾ കണ്ടിട്ടുണ്ട് ഒന്നല്ല... പലവട്ടം...
ഇന്ന് ഉണ്ണുന്നു... ഉറങ്ങുന്നു... നടക്കുന്നു ഉടുക്കുന്നു എങ്ങനെ എന്ന് അറിയാമോ... ഉള്ള സർട്ടിഫിക്കറ്റ്സ് ന്റെ ബലത്തിൽ അല്ല... ഒരു സമുദായത്തിന്റെയും ജാതി സംഘടനയുടെയും ഔദാര്യത്തിൽ അല്ല.. രാവന്തിയോളം എല്ലു മുറിഞ്ഞു പണിയെടുത്തിട്ടാണ്...എന്ത് പണിയാണെന്നോ അച്ചാർ കച്ചവടം... അതും നോൺ veg.. അതിനു എനിക്ക് കൂട്ട് ആരാന്നോ അറിയാമോ... നിങ്ങളീ പറയുന്ന അതേ ഭഗവാൻ...
എന്റെ അടുക്കളേൽ എന്നും നോൺ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്... ഉണ്ടാക്കുന്ന നേരം മുതൽ അവസാന പാത്രം കഴുകും വരെ ഒരു ചിരാതു തിരിയിട്ട് കത്തിച്ചു ഞാൻ കെടാ വിളക്കായി അടുക്കളയിൽ വച്ചിട്ടുണ്ട്... അടുക്കളേൽ, ഒറ്റക്കു നട്ട പാതിരക്കു ഉറങ്ങാതെ നിന്ന് അച്ചാറുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് കണ്ണിൽ കാണുന്ന ആണുങ്ങളോടല്ല... ഇതേ ചിരാതിനോട്...' എടോ ഭഗവാനെ ' എന്ന് വിളിച്ചാണ്... ഇതാണ് എന്റെ ഭഗവാൻ...
എന്റെ കലവറ എനിക്ക് തന്നതും, അതിൽ നോൺ വെജ് ഐറ്റംസ് അളവും പാകവും തെറ്റാതെ, രുചിയോടെ തയ്യാറാക്കാൻ എന്റെ കൈകൾ അനങ്ങുന്നത് പോലും അതേ ഭഗവാൻ എന്റെ കൂടെയുള്ളതുകൊണ്ട് മാത്രമാണ്... അപ്പോ ഞാൻ എന്റെ അച്ചാറ് ബോട്ടിലുകൾ അതേ ഭഗവാന്റെ മുന്നിൽ വച്ചാൽ കപട വിശ്വാസികളിൽ കുരു പൊട്ടിക്കുന്നുണ്ടെങ്കിൽ... നിങ്ങൾ എനിക്കൊരു BMW ന്റെ ഷോ room തുടങ്ങി തരൂ.. ഞാനെന്റെ ഭഗവാന് മുന്നിൽ കാറുകൾ നിരത്തിയിടാം... അതല്ലാതെ എന്റെ പിന്നാലെ വരണ്ട... മനസ്സിലായി കാണും എന്ന് കരുതുന്നു...
ഒപ്പം ഒന്ന് കൂടെ പറഞ്ഞു നിർത്താം , സ്വന്തം മതത്തിനോട് അത്രത്തോളം സ്നേഹം ഒഴുകുന്നു എങ്കിൽ....ഹിന്ദുവായ എനിക്കൊരു വീട് വാങ്ങാനാ ഞാനീ പെടാപ്പാടുന്നത്, നിങ്ങളെല്ലാരും ചേർന്ന് എല്ലാ മാസവും രണ്ടായിരം ബോട്ടിൽസ് വാങ്ങി സഹായിക്കു.. എന്നിട്ട് തള്ളി മറിക്കു....എന്റെ അച്ചാറുകൾ വാങ്ങുന്ന എല്ലാവരും അടിയുറച്ച മതവിശ്വാസികൾ തന്നെയാണ്... ഒന്നല്ല നാന മതസ്ഥർ... കപടവിശ്വാസികളുടെ സ്വർണം പൂശലിനേക്കാൾ ഭഗവാനിഷ്ടം എന്റെ നിറദീപവും അച്ചാറ് കുപ്പികളും തന്നെ...
NB: പട്ടിണി കിടന്നു, വല്ലവന്റെയും കൂടെ തെണ്ടി നടന്നു പേരുദോഷവും കേൾപ്പിച്ചു...പണ്ടാരം അടങ്ങി നടക്കുന്ന പെണ്ണായിരുന്നു ഞാൻ എങ്കിൽ ഏറ്റെടുത്തു സംരക്ഷിക്കാൻ നീയൊക്കെ വരുമായിരുന്നോ????? എന്റെ ചിരി കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ ?????????? ഫോട്ടോ കൂടെ ഇവിടെ post ചെയ്യുന്നു...സന്തോഷിച്ചാട്ട്.... സന്തോഷിച്ചാട്ട്.. ????????????
Stories you may Like
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- സിപിഎമ്മിന് തലവേദനയായി കരുവന്നൂരിലെ 'ഡ്രൈവർ ബിജു'!
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്