വാഹനത്തിലുണ്ടായിരുന്നത് 44 പവൻ; വടക്കുംനാഥന്റെ മുന്നിലെ ചടങ്ങിനിടയിൽ 'രക്തം'; ജ്യൂസ് കടയിലെ സിസിടിവിയിലെ മൊഴി മാറ്റവും അസ്വാഭാവികം; അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത് അത്യാവശ്യ സ്വർണ്ണമെന്ന ലക്ഷ്മിയുടെ വിശദീകരണം തെറ്റെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്; പൂന്തോട്ടം ആശുപത്രിക്കാരി ലതയും ഭർത്താവും പറയുന്നതെല്ലാം പരസ്പര വിരുദ്ധം; കരാറുകാരന്റെ പരാതിയിലും അന്വേഷണം; ബാലഭാസ്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോകുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത് 44 പവൻ ആഭരണങ്ങൾ എന്ന് ക്രൈംബ്രാഞ്ച്. ഇതിനു പുറമെ വാഹനത്തിൽനിന്ന് പണവും കണ്ടെടുത്തിരുന്നു. രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത്. അത്യാവശ്യം സ്വർണം മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ നൽകിയ മൊഴി. എന്നാൽ 44 പവൻ എങ്ങനെ ആവശ്യത്തിന് സ്വർണ്ണമാകുമെന്ന സംശയം പൊലീസിനുണ്ട്. ലക്ഷ്മിക്കും കുട്ടിക്കും ധരിക്കാനാവുന്നതിനേക്കാൾ സ്വർണം വാഹനത്തിലുണ്ടായിരുന്നു. ബാലഭാസ്കറുമായി ചേർന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുടെ മൊഴി വിശ്വസനീയം അല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
അതിനിടെ ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കോടതിയുടെ അനുമതി. വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന തമ്പിയെ ഡിവൈ.എസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ചോദ്യം ചെയ്യും. കാർ അപകടത്തിൽപ്പെടുന്നതിന് മുൻപ് ബാലഭാസ്കർ കൊല്ലത്തെ കടയിൽ നിന്ന് ജ്യൂസ് കുടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്നും പ്രകാശൻ തമ്പി കൈക്കലാക്കിയെന്ന് കടയുടമ ഷംനാദ് മൊഴി നൽകി. ഇക്കാര്യം പ്രകാശം തമ്പിയും അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ അർജുൻ തന്നെയാണോ കാർ ഓടിച്ചിരുന്നതെന്നു മനസിലാക്കാനാണ് ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇതിനിടെ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി തള്ളി കട ഉടമ ഷംനാദും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രകാശനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഈ സിസി ടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.കോടതിയിൽ നിന്നും ഹാർഡ് ഡിസ്ക് മടക്കി വാങ്ങിയ അന്വേഷണ സംഘം അത് ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയിരിക്കുകയാണ്.
വടക്കുംനാഥ ക്ഷേത്രത്തിൽ ബാലഭാസ്കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകൾ ഏർപ്പാടാക്കിയത് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. എന്നാൽ, അവസാന ദിവസം ചടങ്ങ് വൈകി. സ്ഥലത്ത് രക്തസാന്നിധ്യം കണ്ടെതിനെത്തുടർന്നാണ് ഇത്. പിന്നീട് ശുദ്ധിക്രിയക്കുശേഷമാണ് ചടങ്ങ് പുനരാരംഭിച്ചത്. ലതയുടെ മകൻ കേരളത്തിൽ ഇപ്പോഴില്ല. പൊലീസിന്റെ ചോദ്യം ചെയ്യൽ ഭയന്ന് ഇയാൾ മുങ്ങിയെന്നാണ് വിലയിരുത്തൽ. ജിഷ്ണു ഹിമാലയത്തിൽ പോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനും കേരളം വിട്ടു. പൂന്തോട്ടം ആശുപത്രിയിൽ നിന്ന് ലഭിച്ച മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. കൊല്ലം പള്ളിമുക്കിലുള്ള ജ്യൂസ് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ബാലഭാസ്കറിന്റെ സഹായിയും സ്വർണക്കടത്ത് കേസ് പ്രതിയുമായ പ്രകാശൻ തമ്പി ശേഖരിച്ചതായി കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴിനൽകിയിരുന്നു. ഈ മൊഴി അദ്ദേഹം വെള്ളിയാഴ്ച മാറ്റി. ഇതും ക്രൈംബ്രാഞ്ചിനെ കുഴക്കുന്നുണ്ട്.
പ്രകാശൻ തമ്പിയെയും വിഷ്ണുവിനെയും പരിചയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. ബാലഭാസ്കർവഴിയുള്ള പരിചയം എന്നാണ് പറഞ്ഞത്. ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭർത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നൽകിയതായി തെളിയിക്കുന്നതുൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കോഴിക്കോട് സ്വദേശി കരാറുകാരൻ നൽകിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു. നിർമ്മാണ ഇനത്തിൽ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബാലഭാസ്കറിന്റെ പേരും പരാമർശിക്കുന്നുണ്ട്. ബാലഭാസ്കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെതുടർന്നാണ് കാശിന്റെ കാര്യത്തിൽ പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായി ചെർപ്പുളശേരി സിഐ പറഞ്ഞു.
അതിനിടെ അന്വേഷണത്തിൽ കൊല്ലത്തെ ജ്യൂസ് കട ശ്രദ്ധാകേന്ദ്രമാകുകയാണ്. തനിക്ക് ബാലഭാസ്കറിനെ അറിയില്ലെന്നും ജ്യൂസ് വാങ്ങി കുടിച്ചുകൊണ്ടിരിക്കെ താൻ ഉറങ്ങാൻ പോയെന്നുമാണ് വെള്ളിയാഴ്ച ഷംനാദ് പറഞ്ഞത്. കാർ അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾക്കുമുൻപാണ് ബാലഭാസ്കർ കടയിൽ എത്തിയത്. ബാലഭാസ്കർ മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സഹായിയെന്ന് പരിചയപ്പെടുത്തി പ്രകാശൻ തമ്പി കടയിലെത്തിയെന്നും അപകടവുമായി ബന്ധപ്പെട്ട വിശദാന്വേഷണത്തിന് പൊലീസിന് കൈമാറാനെന്നപേരിൽ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയെന്നുമായിരുന്നു ആദ്യമൊഴി. ദിവസങ്ങൾക്കുശേഷം മടക്കിക്കൊണ്ടുവന്ന ഹാർഡ് ഡിസ്കിൽ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ഷംനാദ് സംസാരിക്കാൻ തയ്യാറാകാതെ വീടിന്റെ കതകടച്ചു. അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി അരമണിക്കൂറിനുശേഷം പുറത്തുവന്ന ഷംനാദ് പ്രകാശൻ തമ്പിയെ അറിയില്ലെന്നും തന്റെ പക്കൽനിന്ന് പൊലീസല്ലാതെ മറ്റാരും സി.സി.ടി.വി. ഹാർഡ് ഡിസ്ക് വാങ്ങിയിട്ടില്ലെന്നും പറഞ്ഞു. സെപ്റ്റംബർ 25-ന് പുലർച്ചെ രണ്ടുമണിയോടെ ഹോൺ കേട്ടാണ് കടയിലെ വിശ്രമമുറിയിൽനിന്ന് താൻ പുറത്തുവന്നതെന്ന് ഷംനാദ് പറഞ്ഞു. അപ്പോൾ ഒരാൾ വന്ന് ഒരു ജ്യൂസ് ചോദിച്ചു. ഭാര്യക്ക് വേണ്ടേയെന്ന് ചോദിച്ചപ്പോൾ യാത്രാക്ഷീണത്തിൽ നല്ല ഉറക്കത്തിലാണെന്ന് മറുപടി പറഞ്ഞു. ജ്യൂസ് കുടിച്ചുകഴിഞ്ഞ് പൈസ വാങ്ങിയശേഷം താൻ വിശ്രമമുറിയിലേക്ക് മടങ്ങി. ജ്യൂസ് കുടിച്ചയാൾ തിരിച്ച് കാറിന്റെ ഏത് സീറ്റിലാണ് കയറിയതെന്ന് ശ്രദ്ധിച്ചില്ല.
രണ്ടുദിവസത്തിനുശേഷമാണ് കടയിൽ വന്നത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറായിരുന്നെന്ന് തിരിച്ചറിഞ്ഞത്. അപകടംനടന്ന് രണ്ടുമാസത്തിനുശേഷം ഡിവൈ.എസ്പി. ഹരികൃഷ്ണൻ വന്നാണ് ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത്. ഇത്രയും പറഞ്ഞശേഷം ഷംനാദ് വീണ്ടും വീടിനകത്തുകയറി വാതിലടച്ചു. സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പി പിടിയിലാകുന്നതിനുമുൻപാണ് അയാൾ സി.സി.ടി.വി. ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയതായി ഷംനാദ് മൊഴിനൽകിയത്. ഇതാണ് മാറ്റി പറയുന്നത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്