മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയ്ക്ക് കൊമ്പുണ്ട്! അർദ്ധരാത്രി തട്ടുകടക്കാരനെ മർദ്ദിച്ച് തട്ടുകട തകർത്ത് ദോശമാവ് റോഡിലൊഴിച്ചിട്ട് എല്ലാം അരലക്ഷം നൽകി ഒത്തുതീർപ്പാക്കി; പരാതിയില്ലെന്ന് തട്ടുകടക്കാരനിൽ നിന്ന് എഴുതിവാങ്ങിയതിനൊപ്പം നേരത്തേ കൊടുത്ത പരാതി കീറിക്കളഞ്ഞു; എല്ലാത്തിനും ഒത്താശ ചെയ്തത് മ്യൂസിയം സിഐയും; മാധ്യമങ്ങൾ ചോദിച്ചാൽ പറയാൻ പുതിയ കഥയും പഠിപ്പിച്ചു; പിണറായിയുടെ പൈലറ്റുകാർ വെള്ളയമ്പലത്തെ അർദ്ധരാത്രിയിൽ വിറപ്പിച്ച കേസ് ആവിയായത് ഇങ്ങനെ
പി വിനയചന്ദ്രൻ
തിരുവനന്തപുരം : തലസ്ഥാനത്തെ തട്ടുകടക്കാരനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും തട്ടുകടയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട ശേഷം ആട്ടിവച്ചിരുന്ന ദോശമാവ് പാത്രത്തോടെ റോഡിലൊഴിച്ച സംഭവത്തിൽ തട്ടുകടക്കാരന് അരലക്ഷം രൂപ നൽകി മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോർട്ട് നടത്തുന്ന പൊലീസുകാർ കേസ് ഒത്തുതീർപ്പാക്കി. മ്യൂസിയം സിഐ സുനിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒത്തുതീർപ്പ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം നഗരമദ്ധ്യത്തിൽ വെള്ളയമ്പലത്തെ ആൽത്തറ ജംഗ്ഷനിലായിരുന്നു നാടകീയ സംഭവങ്ങൾ.
നിത്യവൃത്തിക്കായി, രാത്രിയിൽ തട്ടുകട നടത്തുന്നവർക്കുനേരെയായിരുന്നു അതിക്രമം. ആൽത്തറ ജംഗ്ഷനിലെ നൈറ്റ് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോർട്ട് സംഘത്തിലുള്ളവർ മൂന്ന് ബൈക്കുകളിൽ എത്തിയത്. ഇവർ നന്നായി മദ്യപിച്ചിരുന്നു. പൊലീസുകാർ നടത്തിയ ആക്രമണം ഒത്തുതീർപ്പാക്കാൻ അന്ന് രാത്രി തന്നെ സിഐ രംഗത്തെത്തിയതോടെ കേസ് ഏതുവഴിക്ക് തിരിയുമെന്ന് ഉറപ്പായിട്ടുണ്ട്.
ആൽത്തറ ജംഗ്ഷനിലെ ഫുട്പാത്തിൽ ഒരു ഡെസ്കും ഏതാനും കസേരകളുമിട്ട് വൈകിട്ട് മുതൽ രാത്രി വരെ തട്ടുകട നടത്തുന്നയാളെയാണ് പൊലീസുകാർ ആക്രമിച്ചത്. ഉപജീവനത്തിനായി ഉറക്കമൊഴിഞ്ഞ് അധ്വാനിക്കുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ അംഗത്വത്തിന്റെ ബലത്തിൽ ആക്രമിക്കുന്ന പൊലീസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്നതിനിടെ തട്ടുകടക്കാരനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ തട്ടുകടയിലെ സാധനങ്ങൾ വാരിവലിച്ചെറിഞ്ഞു. ദോശയുണ്ടാക്കാൻ ആട്ടി വച്ചിരുന്ന മാവ് റോഡിലൊഴുക്കി. തട്ടുകടക്കാരനെയും അവിടത്തെ ജോലിക്കാരെയും മർദ്ദിച്ച് അവശരാക്കി. തങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണെന്നും ചെറുവിരൽ അനക്കിയാൽ തട്ടുകട പൊളിച്ചുമാറ്റുമെന്നും ഭീഷണിപ്പെടുത്തിയാണ് മൂന്ന് ബൈക്കുകളിൽ പതിനൊന്നേകാലോടെ സംഘം കടന്നത്.
ക്രൂരമായി മർദ്ദനമേറ്റ തട്ടുകടക്കാരനും ജീവനക്കാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ അഡ്മിറ്റായ വിവരമറിഞ്ഞ് മ്യൂസിയം സിഐ സുനിൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. കേസുമായി ഒരുകാരണവശാലും മുന്നോട്ടു പോവരുതെന്നും ഇനി വെള്ളയമ്പലത്ത് തട്ടുകട നടത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നും സിഐ ആവശ്യപ്പെട്ടതായാണ് പരാതി. പൊലീസുകാർ എത്ര നഷ്ടപരിഹാരം വേണമെങ്കിലും തരുമെന്നും വേഗം ഡിസ്ചാർജ് വാങ്ങിപ്പോവണമെന്നും സിഐ ആവശ്യപ്പെട്ടു.
തട്ടുകട നടത്താൻ അനുവദിക്കില്ലെന്ന് സിഐ പറഞ്ഞതോടെ ഒത്തുതീർപ്പിന് പരാതിക്കാരൻ തയ്യാറായി. പരാതിക്കാരനെ സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കടയുടമ പരാതിയില്ലെന്ന് എഴുതിനൽകി. തട്ടുകട പൂട്ടിക്കുമെന്ന് പേടിച്ചാണ് പരാതി നൽകിയതെന്ന് കടയുടമ വ്യക്തമാക്കി. അമ്പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങി നൽകി. നേരത്തേ നൽകിയ പരാതി കീറിക്കളഞ്ഞു. സംഭവം ഒതുക്കിത്തീർത്ത സിഐ മാധ്യമങ്ങൾ ചോദിച്ചാൽ പറയാനായി പുതിയ കഥ തട്ടുകടക്കാരനെ പഠിപ്പിച്ചു.
ആ കഥ ഇങ്ങനെ: മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ചില പൊലീസുകാർ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ദോശയിൽ ഒരു ബോൾട്ട് കിടന്നതിനെച്ചൊല്ലി ഇവരും കടയുടമയുമായി സംസാരമുണ്ടായി. പണം തരേണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി. ഇങ്ങനെയായാൽ ഇവിടെ കട നടത്താൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞതോടെ ഭയന്ന് പൊലീസിൽ പരാതി. ഒത്തുതീർപ്പുണ്ടാക്കുമ്പോൾ, അക്രമി സംഘത്തിലില്ലാതിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരനും സ്റ്റേഷനിലുണ്ടായിരുന്നു.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍