ചെയർമാനാവാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സിഎഫ് തോമസിന് വേണ്ടി രംഗത്തെത്തി ജോസ് കെ മാണിയെ തടയാൻ പിജെ ജോസഫ്; ചെയർമാൻ പദവിയിൽ കുറഞ്ഞൊന്നും വേണ്ടെന്ന ഉറച്ച നിലപാടുമായി മാണി വിഭാഗവും; തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരു പദവിയും കിട്ടില്ലെന്ന തിരിച്ചറിവിൽ ഒത്തൂ തീർപ്പിന് വഴങ്ങി ജോസഫ്; ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോൺഗ്രസിൽ വെടി നിർത്തൽ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : കേരളാ കോൺഗ്രസി(എം)ലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെട്ടേക്കും. പാർട്ടിയിൽ ഭൂരിപക്ഷമില്ലെന്ന തിരിച്ചറിവിൽ പിജെ ജോസഫ് എത്തുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി പിജെ ഉടൻ വിളിച്ചു ചേർക്കും. ഇതോടെ കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണി എത്തുമെന്നും ഉറപ്പായി. അതിനിടെ സി എഫ് തോമസിന്റെ സീനിയോറിട്ടി ഉയർത്തി അദ്ദേഹത്തെ ചെയർമാനാക്കണമെന്ന നിർദ്ദേശം പിജെ ജോസഫ് മുന്നോട്ട് വച്ചേക്കും. നിയമസഭാ കക്ഷി നേതാവാക്കിയാൽ ചെർമാൻ സ്ഥാനത്തിന് അവകാശ വാദം ഉപേക്ഷിക്കാമെന്ന നിലപാടിലേക്ക് ജോസഫ് എത്തിയിട്ടുണ്ട്. ഇതിനിടെയിലും ജോസ് കെ മാണിയെ എങ്ങനേയും ചെയർമാനാക്കാതിരിക്കാനാണ് നീക്കം.
തർക്ക പരിഹാരത്തിന് ഉന്നതാധികാരസമിതിയോഗവും പാർലമെന്ററി പാർട്ടി യോഗവും വിളിക്കാൻ തയാറാണെന്നും അതിൽ സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കാമെന്നും ആക്ടിങ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് എംഎൽഎ. പറഞ്ഞത് വിട്ടു വീഴ്ചയുടെ സൂചനയാണ്. താഴെ തലത്തിലെ കമ്മിറ്റികളിൽ സമവായമുണ്ടാകുമോയെന്ന് അറിയണം. അതിനുശേഷം മാത്രം സംസ്ഥാന സമിതിയിൽ വിഷയം ചർച്ച ചെയ്യൂ. താഴെ തലത്തിലെ കമ്മിറ്റികൾ വിളിക്കുമ്പോൾ എതിർപക്ഷം ബഹിഷ്കരിക്കുകയാണെങ്കിൽ അവർ തർക്ക പരിഹാരത്തിന് സഹകരിക്കുന്നില്ലെന്നു മനസിലാക്കേണ്ടിവരും. കേരളാ കോൺഗ്രസി(എം)ൽ ചെയർമാന്റെ അസാന്നിധ്യത്തിൽ എല്ലാ ചുമതലകളും അധികാരങ്ങളും വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമാണെന്നാണ് പാർട്ടി ഭരണഘടന അനുശാസിക്കുന്നത്. ഇത് അംഗീകരിക്കാൻ മറുഭാഗം തയാറാകാത്തതാണ് യഥാർഥ പ്രശ്നമെന്നതാണ് ജോസിന്റെ വിശദീകരണം.
കമ്മിറ്റി വിളിക്കാൻ എനിക്ക് അധികാരമില്ലെന്നും ചെയർമാനെ തെരഞ്ഞെടുത്ത ശേഷം കമ്മിറ്റി മതിയെന്ന നിലപാടിലുമാണ് അവർ. പാർട്ടി നേതാവ് മരണപ്പെട്ടാൽ അടുത്തയാൾക്ക് താൽക്കാലിക ചുമതല നൽകുന്ന രീതി എല്ലാ പാർട്ടിയിലുമുണ്ട്. താൽക്കാലിക ചുമതലയില്ലെങ്കിൽ എനിക്കെങ്ങനെ സംസ്ഥാന കമ്മിറ്റി വിളിക്കാനാവും. പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചർച്ച ചെയ്ത് സമവായമുണ്ടാക്കിയിരുന്ന കീഴ്വഴക്കമാണ് കെ.എം. മാണി സ്വീകരിച്ചിരുന്നത്. ഈ കീഴ്വഴക്കമാണ് താൻ പാലിക്കാൻ ശ്രമിക്കുന്നെതന്നും ജോസഫ് പറയുന്നു. എന്നാൽ സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാമെന്നാണ് ജോസ് കെ മാണി പറയുന്നത്. സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും ജോസ് കെ മാണിയെ അനുകൂലിക്കുന്നവരാണ്. നാന്നൂറ് പേരിൽ 350 പേരും ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ. ഇത് ജോസഫിനും അറിയാം. അതുകൊണ്ടാണ് സംസ്ഥാന സമിതി വിളിക്കാത്തതും.
സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ 100ൽ അധികം അംഗങ്ങൾക്ക് ഒപ്പിട്ട് കത്ത് നൽകാം. ഇത് കിട്ടിയാൽ യോഗം വിളിച്ചേ മതിയാകൂ. ഇത് ജോസ് കെ മാണി അനുകൂലികൾ ചെയ്തു. ഇതിനൊപ്പം യോഗം വിളിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചേ മതിയാകൂ. അതുകൊണ്ടാണ് ജോസഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇനിയും സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ ഭൂരിപക്ഷം പേരെ ചേർത്ത് ജോസ് കെ മാണിക്ക് യോഗം വിളിക്കാം. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാം. അങ്ങനെ വന്നാൽ പിജെ ജോസഫിനും മോൻസ് ജോസഫിനും പാർട്ടിയിൽ നിന്നും പുറത്ത് പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയലേക്ക് ചിന്തകൾ എത്തുന്നത്. മാണി വിഭാഗത്തിലെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് അട്ടിമറിക്കുള്ള സാധ്യതയാണ് ഇപ്പോഴും ജോസഫ് ശ്രമിക്കുന്നത്.
പാലായും മഞ്ചേശ്വരവും ഉൾപ്പെടെ ആറ് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരളാ കോൺഗ്രസി(എം)ലെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന നിലപാടിലാണു കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇതുവരെയുള്ള നിലപാടിൽനിന്നു പി.ജെ. ജോസഫ് താഴോട്ടുവന്നത് കോൺഗ്രസിന് അൽപ്പം ആശ്വാസം നൽകുന്നുണ്ട്. ചെയർമാൻ സ്ഥാനത്തിൽ കുറഞ്ഞ ഒത്തുതീർപ്പിന് ഇരുപക്ഷവും തയാറാകുമ്പോൾ സി എഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. തനിക്ക് ചെയർമാൻ പദവി വേണമെന്ന് സിഎഫ് വാശി പിടിച്ചാൽ മാേ്രത ഇനി പ്രശ്നങ്ങളുണ്ടാകൂവെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് വേണ്ടി സിഎഫിനെ പ്രകോപിപ്പിക്കാൻ ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മാണി ഗ്രൂപ്പിൽ പിളർപ്പുണ്ടായാൽ ജോസഫിന്റെ കാര്യം പരുങ്ങലിലാകും. ജോസ് കെ മാണിയെ തള്ളി പറയാൻ കഴിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഏറ്റവും പ്രധാനകാരണം മാണി ഗ്രൂപ്പിന്റെ രണ്ടു എംപിമാരുടെ സാന്നിധ്യമാണ്. ലോക്സഭയിലും രാജ്യസഭയിലും യു.പി.എ. ശുഷ്കമായ സാഹചര്യത്തിൽ ഈ രണ്ടുപേരെ വിട്ടുകളയാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് ജോസ് കെ. മാണിയെയും ഉൾക്കൊള്ളേണ്ടിവരും. മധ്യസ്ഥർ ഇടപെട്ടു നടത്തിയ ചർച്ചകളിൽ ജോസഫ്, മാണി വിഭാഗങ്ങൾ വിട്ടുവീഴ്ചയ്ക്കു തയാറായി എന്നാണ് സൂചന. ഒത്തുതീർപ്പു സാധ്യത തെളിഞ്ഞതോടെ പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കാൻ സാവകാശം തേടി എംഎൽഎമാരായ റോഷി അഗസ്റ്റിനും മോൻസ് ജോസഫും ഇന്നലെ വെവ്വേറെ കത്തു സ്പീക്കർക്കു നൽകി.
നിയമസഭ പുനരാരംഭിക്കുന്നതിനാൽ ചർച്ച ഇനി തിരുവനന്തപുരത്താകും. രണ്ടു സമവാക്യങ്ങളാണ് കേരള കോൺഗ്രസി (എം)ലെ പ്രശ്നപരിഹാരത്തിനായി ചർച്ചയിൽ ഉരുത്തിരിഞ്ഞത്. ഒന്ന്സി.എഫ്. തോമസ് ചെയർമാൻ, പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ, ജോസ് കെ. മാണി വർക്കിങ് ചെയർമാൻ. രണ്ട്- ജോസ് കെ. മാണി ചെയർമാൻ, പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ. ചെയർമാൻ സ്ഥാനം വിട്ടു നൽകാൻ പി.ജെ. ജോസഫ് തയാറായെങ്കിലും ജോസ് കെ. മാണിയെ ചെയർമാനാക്കാൻ ജോസഫ് വിഭാഗം സമ്മതിച്ചിട്ടില്ല. ആദ്യ 6 മാസം സി.എഫ്. തോമസ് ചെയർമാനാകുകയും പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കുകയും ചെയ്യാമെന്നാണു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ചെയർമാൻ സ്ഥാനത്തു നിന്നു ജോസ് കെ. മാണിയെ മാറ്റി നിർത്തുന്ന ഒത്തുതീർപ്പു വേണ്ടെന്നാണു മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. ജോസഫിനോട് അടുപ്പം പുലർത്തിയിരുന്ന മുതിർന്ന നേതാക്കൾ ജോസ് കെ. മാണിക്ക് അനുകൂലമായി നിലപാടു മാറ്റിയതാണ് മാണി വിഭാഗത്തിനു കരുത്തേകിയത്.
സി.എഫ്. തോമസും നേരത്തേ ജോസഫ് വിഭാഗത്തോട് അടുപ്പം കാട്ടിയിരുന്നു. എന്നാൽ പിളർപ്പ് ഒഴിവാക്കണമെന്നും പിളരുന്ന സാഹചര്യത്തിൽ മാണി വിഭാഗത്തിൽ തന്നെ നിൽക്കുമെന്നും സി.എഫ്. തോമസ് വ്യക്തമാക്കി. ഒത്തുതീർപ്പിലൂടെ ചെയർമാനെ കണ്ടെത്തുക, അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്ന നിർദേശമാണ് മധ്യസ്ഥർ മുന്നോട്ടു വച്ചത്. ഇത് സിഎഫും അംഗീകരിച്ചിട്ടുണ്ട്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍