പത്താം വയസിൽ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തിയതിന് അറസ്റ്റിലായത് 13ാം വയസ്സിൽ; സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന് 18 വയസ്സു തികയവേ വധശിക്ഷ നൽകാൻ ഒരുങ്ങി ഭരണകൂടം; അഴിക്കുള്ളിൽ അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനങ്ങൾ; ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ നീതി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോഴും കുലുങ്ങാതെ സൗദി; സൗദി ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ 'ഫ്രീ മുർത്താസ ഖൈറെറിസ്' ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
റിയാദ്: പ്രായപൂർത്തിയാകാത്ത കൗമാരക്കാർ ചെയ്ത തെറ്റുകൾ പൊറുത്തു കൊടുക്കുന്നവരാണ് ലോകം എമ്പാടുമുള്ള ഭരണകൂടങ്ങൾ. എന്നാൽ, കുരുന്നുകളോടുള്ള ക്രൂരതയുടെ പേരിൽ ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങുകയാണ് ഇസ്ലാമിക ലോകത്തെ നയിക്കുന്നു എണ്ണസമ്പന്നമായി സൗദി അറേബ്യ എന്ന രാജ്യം. ജനാധിപത്യ രാജ്യത്തിന്റെ മേന്മ എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് സൗദി രാജഭരണത്തിന്റെ കിരാത നടപടികൾ. പരസ്യമായി തലവെട്ടുകയും കൈവെട്ടുകയും ചെയ്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന സൗദി ഭരണകൂടത്തിനെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയും പാശ്ചാത്യ മാധ്യമങ്ങളുമാണ്.
രാജ്യദ്രേഹ കുറ്റം ചുമത്തി ഒരു 18 വയസുകാരനെ വധശിക്ഷ വിധിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് മനുഷ്യാവകാശ സംഘടനകൾ സൗദിക്കെതിരെ തിരിഞ്ഞത്. സിഎൻഎൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മുർത്താസയെ വധശിക്ഷയ്ക്ക് വിധിക്കാൻ പോകുന്ന നടപടി വിശദമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതോടെ ലോക മാധ്യമങ്ങളുടെ ശ്രദ്ധയും മുർത്താസയിലേക്ക് തിരിഞ്ഞു. ഇതോടെ പാശ്ചാത്യ മാധ്യമങ്ങളിൽ ഈ കൗമാരക്കാരനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നു.
10ാം വയസിൽ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ച കുറ്റത്തിനാണ് മുർത്താസ ഖൈറെറിസിനെ സൗദി തലവെട്ടാൻ ഒരുങ്ങുന്നത്. ഒന്നുമറിയാത്ത പ്രായത്തിൽ ചെയ്ത പ്രവൃത്തിയുടെ പേരിൽ 13ാം വയസിൽ അറസ്റ്റിലായ മുർത്താസക്ക് 18 വയസു തികയാൻ പോകവേയാണ് സൗദി വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയാകും മുമ്പ് നടന്ന കുറ്റങ്ങൾക്കും കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സൗദിയുടെ കിരാതമായ നടപടിക്കെതിരെ ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ #freeMurtajaQureirsi എന്ന ഹാഷ്ടാഗുമായി പ്രചരണം ശക്തമാക്കിയിരിക്കയാണ് മനുഷ്യാവകാശ പ്രവർത്തകർ.
2011ലെ അറബ് വിപ്ലവത്തിന്റെ ഭാഗമായി കുട്ടികൾക്കൊപ്പം സൈക്കിൾ റാലി നടത്തിയതാണ് മുർത്താസ ഖൈറെറിസ് ചെയ്ത രാജ്യദ്രോഹ പ്രവൃത്തി. മുഖം മറയ്ക്കാതെ തെരുവിൽ ഇറങങ്ങിയതാണ് ഈ കൗമാരക്കാരന് വിനയായി മാറിയത. ക്യാമറകൾ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈവീശി കടന്നുപോയ അവന് തന്റെ ജീവിതം ദുരിതത്തിലേക്ക് നീങ്ങുന്നു എന്ന വിവരം അറിവില്ലായിരുന്നു.
മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കുട്ടികളുടെ സൈക്കിൾ റാലിക്കാണ് മുർത്താസയ്ക്ക് വധശിക്ഷ നൽകാൻ സൗദി ഭരണകൂടം ഒരുങ്ങുന്നത്. സൗദിയിലെ കിഴക്കൻ പ്രദേശമായ ആവാമിയയിലെ പൊലീസ് സ്റ്റേഷനിലേക്ക് മുർത്താസയുടെ സഹോദരൻ അലി കൈബോംബെറിഞ്ഞെന്നാണ് കുറ്റപത്രം. ഈ സംഭവത്തിന് ശേഷം മുർത്താസയുടെ കുടുംബം സൗദി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി മാറിയിരുന്നു. 2015ൽ കുടുംബത്തോടൊപ്പം ബഹ്റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിർത്തിയിൽ വെച്ച് 13ാം വയസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുർത്താസ അറസ്റ്റു ചെയ്യപ്പെടുന്നത്.
അന്ന് 13 വയസുണ്ടായിരുന്ന മുർത്താസ അഴിക്കുള്ളിൽ ക്രൂരതമായ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. 18 വയസു തികഞ്ഞതോടെ മുർത്താസക്ക് വധശിക്ഷ നൽകുമെന്ന് വ്യക്തമാക്കി സൗദി രംഗത്തെത്തി. ക്രൂരതമായി നീതി നിഷേധമാണ് മുർത്താസക്ക് നേരിടേണ്ടി വന്നതെന്നാണ് ആംനെസ്റ്റി അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. 2018ലാണ് ഒരു അഭിഭാഷകനെ പോലും വെയ്ക്കാൻ രാജഭരണം അനുവദിച്ചത്. കൗമാരക്കാരനാണെന്ന പരിഗണന പോലും മുർത്താസക്ക് ലഭിക്കാതിരിക്കുന്നതിന് കാരണമായത് അദ്ദേഹം ഷിയ വിഭാഗക്കാരനാണ് എന്നതായിരുന്നു. ഷിയ വിഭാഗക്കാരായ നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു സൗദി അറേബ്യ. സർക്കാറിന്റെ അടിച്ചമർത്തൽ നയം ചൂണ്ടിക്കാട്ടിയാൽ പോലും കടുത്ത നടപടികൾ നേരിടേണ്ടി വരുന്നു എന്നതാണ് പ്രത്യേകത.
ഏപ്രിലിൽ 37 പേരെയാണ് സൗദി അറേബ്യ കൊലക്കയറിന് ഇരയാക്കിയത്. വധശിക്ഷ ലഭിക്കുന്ന കൂടുതൽ പേരും രാജ്യത്തെ ഷിയ ന്യൂനപക്ഷത്തിൽപ്പെട്ടവരാണ്. 18 വയസിന് മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലിൽ അബ്ദുൽ കരീം അൽ ഹവാജ്, മുജ്തബ അൽ സെവ്യ്കത്, സൽമാൻ അൽ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു. തീവ്രവാദ കുറ്റം ആരോപിച്ചു കൊണ്ടും സൗദി അറേബ്യ 37 പേരുടെ തലവെട്ടി പ്രദർശിപ്പിച്ച സംഭവം പുറത്തുവന്നത് ലോകത്തെ നടുക്കിയിരുന്നു. ഇങ്ങനെ കിരാതമായ വിധത്തിൽ തവവെട്ടി കൊലപ്പെടുത്തിയവരിർ 16ഉം 17ഉം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ടവരും ഉണ്ടായിരുന്നു.
2011 ൽ നടന്ന അറബ് വസന്തത്തിൽ മുർത്താസയുടെ സഹോദരൻ അലി ഖുറൈറിസ് കൊല്ലപ്പെട്ടിരുന്നു. ഇതുമായ ബന്ധപ്പെട്ട പ്രക്ഷോഭ കേസിൽ അറസ്റ്റിലായ ശേഷം മുർത്താസക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയായിരുന്നു. ഇപ്പോൾ ഏറ്റവും വലിയ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വധശിക്ഷയ്ക്ക് ശേഷം കുരുശിലേറ്റണമെന്നും ജീവനോടെ ശരീര ഭാഗങ്ങൾ അറത്തുമാറ്റണമെന്നും വാദിയായ ഭരണകൂടം ആവശ്യപ്പെടുന്നു. ഇസ്ലാമിക് ശരിയ നിയമം അനുസരിച്ച് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
18 വയസാകും മുമ്പാണ് വധശിക്ഷ ആവശ്യപ്പെട്ടുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഉടൻ നടപ്പാക്കണമെന്നാണ് ആവശ്യം. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി സൗദി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ദമാമിലെ ജുവനൈൽ ജയിലിൽ കഴിയുകയാണ് മുർത്താസ. നാലു വർഷത്തോളം മുർത്താസിന് അഭിഭാഷകനെ വിലക്കിയ ഭരണകൂടം കരുതിക്കൂട്ടി നീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്.
സൗദി അറേബ്യയിൽ രാജാവ് സൽമാന്റെ അനുവാദത്തോടെ മാത്രമേ വധശിക്ഷ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. സൗദി അറേബ്യയിൽ ക്രിമിനൽ ഒരാളുടെ മേൽ ചുമത്താനുള്ള പ്രായം മിനിമം 12 ആവണമെന്ന് 2006 ഗവൺമെന്റ് റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട മുർതസ 'കുറ്റം' പത്താം വയസ്സിലായതിനാൽ ഇത് നിയമലംഘനമാണെന്നും പരാതികൾ ഉയരുന്നുുണ്ട്.
സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരൻ എന്ന വിശേഷണവും മുർതസയ്ക്കാണ്. ഒരു വർഷമായി മുർത്താസയുടെ പിതാവും ഒരു സഹോദരനും സൗദി ജയിലുകളിലാണ്. മുർതസയ്ക്ക് പുറമെ അറബ് വിപ്ലവത്തിൽ പങ്കെടുത്തതിന് പ്രായപൂർത്തിയാകുന്നതിന് മുൻപ് അറസ്റ്റിലായ അലി അൽ നിമ്ര്, അബ്ദുള്ള അൽ സഹീർ, ദാവൂദ് അൽ മർഹൂൻ എന്നീ കുട്ടികളും വധശിക്ഷ കാത്തിരിക്കുന്നുണ്ട്. മുർതസയെ വധശിക്ഷക്ക് വിധിച്ചുള്ള സൗദി അറേബ്യൻ നടപടിക്കെതിരെ ലോകവ്യാപകമായി വിമർശനങ്ങൾ ഉയരുകയാണ്. കിങ് സൽമാൻ തന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ അധികാരം നൽകിയതോടെ പുരോഗമന പരമായ നിലപാടാണ് സൗദി സ്വീകരിക്കുന്നത് എന്ന അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, ഇതിനിടയിലും രാഷ്ട്രീയ എതിരാളികളെയും ഷിയ വിഭാഗത്തെയും അടിച്ചമർത്തുകയാണെന്ന ആക്ഷേപവും ശക്തമായി ഉയർന്നു.
അടുത്തിടെ തലവെട്ടിയവരിൽ യുഎസ്എയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ തുടർപഠനം ആഗ്രഹിച്ച ആധുനിക കാഴ്ച്ചപ്പാടുള്ള മുജ്തബ അൽ സ്വീക്കാത്ത് എന്ന പതിനേഴുകാരും അബ്ദുൾ കരീം അൽ ഹവാജ് എന്നയാൾ 16ാം വയസിൽ പിടിയിലായി തടവിലാക്കപ്പെട്ട ആളും ഉൾപ്പെട്ടിരുന്നു. രാജകുടുംബത്തിനെതിരെ വാട്സ് ആപ്പിൽ പോസ്റ്റിട്ടു എന്നത് അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇത് രാജ്യദ്രോഹമായി പരിഗണിച്ചു കൊണ്ടാണ് വധശിക്ഷ നടല്ലികാക്കിയതും. അന്താരാഷ്ട്ര നിയമ പ്രാകാരം 18 വയസിൽ താഴെയുള്ളവരുടെ വധശിക്ഷ ഒരു കാരണ വശാലും അംഗീകരിക്കാനാകാത്ത കാര്യമാണ്. എന്നാൽ, ഇതൊന്നും തടവിലാക്കപ്പെട്ട ഈ കൗമാരക്കാരുടെ കാര്യത്തിൽ ബാധകമായില്ല. അബ്ദുൾ കരീം അൽ ഹവാജ് തീർത്തും സമാധാനപരമായ ഒരു പ്രക്ഷോഭത്തിന്റെ ചിത്രമായിരുന്നു വാട്സ് ആപ്പ് വഴി ഷെയർ ചെയ്തത്. എന്നിട്ടും തലയറുക്കുകയാണ് സൗദി ഭരണകൂടം ചെയ്തത്.
അതേസമയം ഭീകരവാദക്കുറ്റം ചുമത്തി കൊലപ്പെടുത്തുന്നവരുടൈ തല കമ്പിൽക്കുത്തി പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയർത്തിയത്. സ്വന്തം പൗരന്മാർക്ക് തന്നെയാണ് സൗദി വധശിക്ഷ നൽകിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകൾ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേർതിരിവിനും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. പലപ്പോഴും രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളിൽ ഏറെ പഴികേട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്