ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും പറഞ്ഞ് ഇരയ്ക്കെതിരെ അണികൾ കൊടിപിടിച്ചപ്പോൾ കൂടെയിറങ്ങി; ജീവപര്യന്തം വിധിച്ച ദീപക് ഖജൂരിയയ്ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാവിന് സമ്മാനമായി മന്ത്രിപദം; പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ബന്ദ് നടത്തി ബാർ അസോസിയേഷനും; കത്വ ബലാൽസംഗക്കേസിൽ ബിജെപി സ്വീകരിച്ച നിലപാട് വിവാദമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ജമ്മു: കത്വയിലെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചതോടെ ഈ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വീണ്ടും ചർച്ചയാകുന്നു. ഒരു രാജ്യം മുഴുവൻ, ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ദേശീയപതാകയുമേന്തി തെരുവിലിറങ്ങിയത് സംസ്ഥാനത്തെ ബിജെപിയുടെ രണ്ട് മന്ത്രിമാർ തന്നെയായിരുന്നു. ഈ പ്രകടനത്തിൽ പങ്കെടുത്ത മറ്റൊരു നേതാവിന് ബിജെപി പിന്നീട് മന്ത്രി പദവി നൽകുകയും ചെയ്തു.
ജമ്മുകശ്മീരിലെ മന്ത്രിമാരായ ചൗധരി ലാൽ സിങ്ങും ചന്ദർ പ്രകാശ് ഗംഗയുമാണ് പ്രതികൾക്കുവേണ്ടി ദേശീയ പതാകയുമായി തെരുവിലിറങ്ങിയത്. കേസിലെ പ്രതിയായ സ്പെഷ്യൽ പൊലീസ് ഓഫീസർ ദീപക് ഖജൂരിയയ്ക്കുവേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാർച്ചിലാണ് ഇരുവരും പങ്കെടുത്തത്. മാർച്ചിൽ പങ്കെടുത്ത മറ്റൊരു ബിജെപി നേതാവ് രാജീവ് ജസ്രോട്ടിയക്ക് പാർട്ടി പിന്നീട് മന്ത്രി പദവിയും നൽകി.
ന്യൂനപക്ഷങ്ങളോട് വെറുപ്പ് പ്രകടിപ്പിച്ച മന്ത്രിമാർ
എസ്.ടി വിഭാഗത്തിൽപ്പെടുന്ന കശ്മീരിലെ ഗുജ്ജറുകളോടും കൊല്ലപ്പെട്ട പെൺകുട്ടിയുൾപ്പെടുന്ന ബക്കർവാളുകളോടും ഈ മന്ത്രിമാർക്കുള്ള വിദ്വേഷം നേരത്തേ തന്നെ പുറത്തുവന്നിരുന്നു. 2016ൽ കത്വയിലെ ഗുജ്ജറുകൾ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചൗധരി ലാൽ സിങ്ങിന്റെ വീട്ടിലെത്തിയപ്പോൾ 1947ലെ മുസ്ലിം കൂട്ടക്കൊല ആവർത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. 1947ൽ ഹരിസിങ്ങിന്റെ സൈന്യം കശ്മീരിലെ മുസ്ലിംങ്ങളെ വെടിവെച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചൗധരി ലാൽ സിങ് അന്ന് ഭീഷണിപ്പെടുത്തിയത്.
2014ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദർപ്രകാശ് ഗംഗ പ്രസംഗിച്ചിരുന്നത് ഇങ്ങനെയായിരുന്നു:'എന്തുവന്നാലും തെരഞ്ഞെടുക്കപ്പെട്ടാൽ സരോറിലെയും വിജയ്പൂരിലെയും മുസ്ലിംങ്ങളെ കുടിയൊഴിപ്പിക്കും.'' എയിംസിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി സാംബയിൽ നിന്നന് ഗുജ്ജറുകളെ കുടിയിറക്കുമെന്ന് 2015ൽ ഗംഗ പറഞ്ഞത് വിവാദമായിരുന്നു.
നേതൃത്വം മാത്രമല്ല, സംഘപരിവാർ അണികളും കത്വ സംഭവത്തെ ന്യായീകരിക്കുകയും മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. പ്രതികളെ പിന്തുണച്ച മന്ത്രിമാർ രാജിവെച്ചശേഷവും മന്ത്രിമാരേയും പ്രതികളേയും പിന്തുണച്ചും ഇരയെ അധിക്ഷേപിച്ചും കേരളത്തിലേതടക്കമുള്ള സംഘപരിവാർ പ്രവർത്തകർ സംസാരിച്ചിരുന്നു. ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നുമൊക്കെ പറഞ്ഞായിരുന്നു ഇരയ്ക്കെതിരെ അണികൾ രംഗത്തുവന്നത്.
പെൺകുട്ടിക്കുവേണ്ടി മുന്നോട്ടുവന്ന അഭിഭാഷകയ്ക്കും സംഘപരിവാർ ഭീഷണി നേരിടേണ്ടി വന്നിരുന്നു. 'പലരും ഏറ്റെടുക്കാൻ മടിച്ച കേസിൽ ഒരു മുസ്ലിം കുടുംബത്തെ സഹായിക്കാൻ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താൽ ഒരു കൂട്ടം അഭിഭാഷകർ തനിക്കെതിരായി തിരിഞ്ഞെന്ന് ദീപിക പറഞ്ഞിരുന്നു.
മന്ത്രിമാരുടെ രാജിയും പാർട്ടി നിലപാടും
കത്വ സംഭവത്തിനുശേഷം ഇരുവരും പ്രതികൾക്കുവേണ്ടി രംഗത്തുവന്നത് കശ്മീരിലെ പി.ഡി.പി-ബിജെപി സർക്കാറിനുള്ളിൽ അഭിപ്രായ ഭിന്നതകൾക്കു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും രാജിവെക്കുകയാണുണ്ടായത്. എന്നാൽ രാജി വെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കത്വകേസിലെ പ്രതികൾക്കുവേണ്ടിയുള്ള റാലിയിൽ പങ്കെടുത്ത രണ്ടുമന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ ബിജെപി മന്ത്രിപദവി നൽകിയത് ഇതേ റാലിയിൽ പങ്കെടുത്ത മറ്റൊരു നേതാവിന്. ബിജെപി നേതാവായ രാജീവ് ജസ്രോട്ടിയേയാണ് ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇത് ചർച്ചയായപ്പോൾ നേരത്തെ വിവാദത്തിലായ രണ്ട് മന്ത്രിമാരോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടില്ലെന്ന് ബിജെപി കശ്മീർ ജനറൽ സെക്രട്ടറി രാം മാധവ് വെളിപ്പെടുത്തിയിരുന്നു.
'ഗംഗയോടും ലാൽ സിങ്ങിനോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നില്ല. അവർ ബലാത്സംഗക്കേസിലെ പ്രതിയെ പിന്തുണച്ചെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിച്ചിരുന്നു. അക്കാരണം കൊണ്ടാണ് അവർ രാജിവെച്ചത്.' എന്നാണ് രാം മാധവ് പറഞ്ഞത്. അപലപിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കപ്പുറം കത്വ കേസിനെ എങ്ങനെയാണ് ബിജെപി കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി.
ബാർ അസോസിയേഷനും പ്രതികൾക്കൊപ്പം
കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് പ്രാദേശിക ബാർ അസോസിയേഷൻ ബന്ദ് ആഹ്വാനം ചെയ്തു. നിയമ നടപടി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുത്തു. ജമ്മു -കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം അഭിഭാഷകർ തടസ്സപ്പെടുത്തി. ഇതിലും പൊലീസ് കേസെടുത്തു. ന്യൂനപക്ഷ ദോഗ്ര സമൂഹത്തെ പൊലീസ് ബലിയാടാക്കുന്നു എന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ പ്രതിഷേധത്തിനു ബന്ദാഹ്വാനത്തിനും ബിജെപി പിന്തുണ നൽകി. എന്നാൽ, കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നാഷനൽ കോൺഫറൻസ് പ്രകടനം നടത്തി. ജമ്മുവിലെ വ്യാപാരി സംഘടനയും അഭിഭാഷകർ നിയമവാഴ്ച തടസ്സപ്പെടുത്തുന്നതിനെതിരെ രംഗത്തെത്തി.
ജനമനസാക്ഷിയുടെ നീറ്റലിന്റെ വിജയമാണ് കത്വ
കത്വയിൽ നീറ്റലായൊടുങ്ങിയ ആ എട്ടു വയസ്സുകാരിയെ ഓർത്ത് മനുഷ്യപ്പറ്റുള്ളവരുടെയെല്ലാം കണ്ണുനിറഞ്ഞു. മരണാനന്തരമെങ്കിലും അവൾക്കു നീതി വേണമെന്നു മുദ്രാവാക്യം വിളിച്ചു രാജ്യമെങ്ങും തെരുവിലിറങ്ങി. 2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗകൊലക്കേസിനുശേഷം രാജ്യത്തെ നടുക്കിയ സംഭവത്തിൽ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയുടെ പിൻബലത്തിന് പോലും പൊതുമനസാക്ഷിയുടെ പ്രതിഷേധത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യൻ നിയമവ്യവസ്ഥയുടെ മഹിമ ഉയർത്തുന്നത് കൂടിയായിരുന്നു കത്വ കേസിന്റെ അന്വേഷണവും വിചാരണയും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍