നിർമ്മലാ സീതാരാമൻ പണി തുടങ്ങി; ആദായ നികുതി വകുപ്പിനെ കുട്ടിച്ചോറാക്കിയ അഴിമതിക്കാരേയും പീഡകരേയും പിരിച്ചു വിട്ട് തുടങ്ങി; മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നേരെ വിട്ടു വീഴ്ചയില്ലാത്ത നടപടി; ഇൻകം ടാക്സ് റെയ്ഡിന്റെ പേരിൽ കൈക്കൂലിക്കാരായി തഴച്ച അനേകരുടെ തല ഉരുളുന്നു; വെറും ഒരു കാഴ്ചക്കാരിയാവില്ലെന്ന് തീർത്ത് പറഞ്ഞ് ഇന്ത്യയുടെ പുതിയ ധനമന്ത്രി വകുപ്പ് ഭരണം ആരംഭിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന വകുപ്പിലെത്തുന്ന വനിതയാണ് നിർമ്മലാ സീതാരാമൻ. പ്രതിരോധ വകുപ്പിനെ ഭരിച്ച പിരചയവും ആത്മവിശ്വാസവുമാണ് കൈമുതൽ. ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയിൽ നിന്ന് നിർമ്മലയിലേക്ക് ധന വകുപ്പ് എത്തുമ്പോൾ കാണുന്നത് അതിവേഗ മാറ്റങ്ങളാണ്. ധനവകുപ്പിനെ അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം. ഇതാണ് ധനമന്ത്രാലയത്തിലുള്ളവർക്ക് നിർമ്മല നൽകുന്ന സന്ദേശവും. അങ്ങനെ പുതിയ ധനമന്ത്രി ഭരണം തുടങ്ങുമ്പോൾ കൈക്കൂലിക്കാർക്കെല്ലാം ജോലി നഷ്ടമാകുകയാണ്.
ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിനു നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രാലയം രംഗത്ത് വരുന്നത് നിർമ്മലയുടെ ഇടപെടലിന്റെ ഭാഗമാണ്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കും അന്വേഷണം നേരിടുന്നവർക്കുമാണ് വിരമിക്കാൻ നിർദ്ദേശം. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്ന സന്ദേശമാണ് ഇതിലൂള്ളത്. റെയ്ഡുകളുടെ പേരിലെ അഴിമതികൾ തുടച്ച് നീക്കുകയാണ് നിർമ്മലയുടെ ലക്ഷ്യം. അതിലേക്കുള്ള ആദ്യ ചുവടയാണ് ഈ ഇടപെടൽ.
ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ (ഐആർഎസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആർഎസ്, 1989), ഹോമി രാജ്വാഷ് (ഐആർഎസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ് നൽകിയത്. തീർത്തും അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. പ്രമുഖ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാളിനെതിരായ ആരോപണം.
രണ്ടു വനിതാ ഐആർഎസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്വാഷ്. മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കൽ നിർദ്ദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അങ്ങനെ പീഡകരേയും അഴിമതിക്കാരേയും പടിക്ക് പുറത്ത് നിർത്തുകയാണ് ധനമന്ത്രി.
വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലൻസ് കമ്മിഷനും വകുപ്പ് തലവന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ധനമന്ത്രിയുടെ കൂടെ മനസ്സറിഞ്ഞായിരുന്നു ഈ നീക്കം. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. അഴിമതി മുക്തമായ ഭരണ സംവിധാനം ധനമന്ത്രാലയത്തിൽ ഒരുക്കാനാണ് ധനമന്ത്രിയുടെ തീരുമാനം. ബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലാണ് നിർമ്മലാ സീതാരാമൻ ഇപ്പോൾ. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് ധനമന്ത്രി.
' നിങ്ങളുടെ ഓരോ വാക്കിനും വലിയ വിലയുണ്ട് ' നിർമ്മല സീതാരാമന്റെ വാക്കുകളാണിത് . രണ്ടാം എൻ ഡി എ സർക്കാരിന്റെ പൊതുബജറ്റിന് ഒരു മാസം ശേഷിക്കെയാണ് സോഷ്യൽ മീഡിയ വഴി പലരും പങ്ക് വച്ച ആശയങ്ങളും,നിർദ്ദേശങ്ങളും ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രദ്ധയോടെ കേൾക്കുന്നത് ,വായിക്കുന്നത് . തന്റെ ടീം ഈ ആശയങ്ങൾ ക്രോഡീകരിക്കുകയാണെന്നും നിർമ്മല പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . ' പണ്ഡിതരും , സാമ്പത്തിക വിദഗ്ധരും ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെയും , സോഷ്യൽ മീഡിയ വഴിയും പങ്ക് വച്ച ആശയങ്ങൾക്കും ,ചിന്തകൾക്കും നന്ദി . പലതും ഞാൻ വായിച്ചു . എന്റെ ടീം ഇവ ക്രോഡീകരിക്കുന്നുണ്ട് . ഓരോ ചെറിയ വാക്കിനും വലിയ വിലയുണ്ട് .ഇനിയും തുടരുക ' നിർമ്മല സീതാരാമൻ കുറിച്ചു .#Budget2019 എന്ന ഹാഷ്ടാഗും ഒപ്പമുണ്ട് . ഈ ഹാഷ്ടാഗിലാണ് ആശയങ്ങളും , നിർദ്ദേശങ്ങളും പങ്ക് വയ്ക്കേണ്ടത്. ഇങ്ങനെ ധനവകുപ്പിനെ ജനങ്ങളുമായി അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഴിമതിക്കാരെ പുകച്ച് പുറത്ത് ചാടിക്കുന്നതും.
ജൂലൈ 5 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിലെ പ്രഖ്യാപനങ്ങൾ പൊതു ബജറ്റിലും ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ പൊതു ബജറ്റിലും ആവർത്തിക്കും. ഇതിനൊപ്പം ചില ജനകീയ പ്രഖ്യാപനങ്ങളും ഉണ്ടാകും. തന്റെ ബജറ്റ് അവതരണത്തിൽ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ, ധനകാര്യ രംഗത്തെ വെല്ലുവിളികൾ, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, പൊതുനിക്ഷേപം ഉയർത്തൽ എന്നിവയെക്കുറിച്ച് നിർമ്മല സീതാരാമൻ സംസാരിച്ചേക്കും. ജൂലൈ നാലിന് 2019-20 ലെ സാമ്പത്തിക സർവ്വേ മേശപ്പുറത്ത് വയ്ക്കും.
മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിക്ക് ശേഷം പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊരു വനിത, ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമന് വിശേഷണങ്ങൾ നിരവധിയാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ അരുൺ ജയ്റ്റ്ലിയുടെ കൈയിൽ ഭദ്രമായിരുന്ന ധനകാര്യ വകുപ്പാണ് ഇത്തവണ നിർമ്മല സീതാരാമന് വിട്ടു നൽകിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. മോദിയുടെ കഴിഞ്ഞ മന്ത്രിസഭയിലും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് 60കാരിയായ നിർമ്മല സീതാരാമൻ. 2017 സെപ്റ്റംബറിലണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായി ഇവർ ചുമതലയേറ്റത്. ഇന്ദിരാ?ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിർമ്മല സീതാരാമൻ.
2014 മെയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായ നിർമ്മല സീതാരാമൻ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു. ജനനം തമിഴ്നാട്ടിൽ 1959 ഓഗസ്റ്റ് 18 ന് തമിഴ്നാട്ടിലെ മധുരയിലാണ് നിർമ്മല സീതാരാമൻ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി. വിവാഹം ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ. പറക്കല പ്രഭാകറെ കണ്ടെത്തിയത്. രാഷ്ട്രീയ വിമർശകനാണ് ഇദ്ദേഹം. 1986ൽ ഇവർ വിവാഹിതരായി. പിന്നീട് ലണ്ടനിലേയ്ക്ക് വിവാഹ ശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു.
അവിടെ കുറച്ചു കാലം ഒരു കമ്പനിയിൽ സീനിയർ മാനേജറായും പിന്നീട് 1991ൽ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേൾഡിലും പ്രവർത്തിച്ചിട്ടുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2006ൽ ആണ് ഇവർ ബിജെപിയിൽ ചേരുന്നതും പാർട്ടിയുടെ ദേശീയ വക്താവായി മാറിയതും. രാജ്യസഭാംഗം 2016 മുതൽ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ നിർമ്മല സീതാരാമൻ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഡയറക്ടറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്