Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും

അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം ശരണ്യ ശശി ബ്രയിന് ട്യൂമർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത ഇന്നലെയാണ് ആരാധകരെ നടുക്കിയത്. അതേസമയം എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവ് ഇപ്പോൾ നടിക്കൊപ്പമില്ല. ഇതും ശരണ്യയെ തളർത്തിയ വിഷയമാണ്. ശരണ്യയെ ഒഴിവാക്കാൻ ഇയാൾ നിയമ നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന.

ശരണ്യയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞായിരുന്നു വിവാഹം കഴിക്കാൻ ബിനു തയ്യാറായത്. ഇതോടെ സോഷ്യൽ മീഡിയയിൽ ബിനു താരവുമായി. സിനിമയുമായി ബിനുവിന് ബന്ധങ്ങളുണ്ട്. ബിനുവിന്റെ സഹോദരൻ സിനിമയിലെ നൃത്ത മേഖലയിൽ പ്രവർത്തിക്കുന്നയാളുമാണ്. ഇതെല്ലാം ബിനുവിനെ വിവാഹം കഴിക്കാൻ ശരണ്യയെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാൽ വീണ്ടും വീണ്ടും അസുഖമെത്തിയതോടെ ബിനു ശരണ്യയെ കൈയൊഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗാവസ്ഥ ഗുരുതരമാകുന്നത്. അതിനിടെ ശരണ്യാ ശശിയെ സഹായിക്കാൻ മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക തയ്യാറായിട്ടുണ്ട്.

ശരണ്യയുടെ രോഗ വിവരം ഇപ്പോൾ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. സീമയുമായി ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാ സഹായവും നൽകാൻ കൂടെയുണ്ടാകുമെന്ന് നടിയുടെ കുടുംബത്തേയും ഫെഫ്ക അറിയിക്കും. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്യും.

മലയാള സിനിമാസീരിയൽ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടൻ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയത്. പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. ഓപ്പറേഷനുകൾ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

ഈ അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്നു ബിനു. അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ബിനു ചോദിച്ചിരുന്നു. പിന്നീട് ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിച്ചു. തുടർന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കണ്ടു. തുടർന്ന് ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടു.

അസുഖം ഒരു പ്രശ്നമല്ലെന്നും എല്ലാം നോക്കികോളാമെന്നും ഉറപ്പുനൽകിയാണ് ബിനു ശരണ്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തെന്ന് സുഹൃത്തുകൾ പറയുന്നു. വിവാഹ ശേഷം രണ്ടു വട്ടം സർജറി കഴിഞ്ഞതോടെ ശരണ്യയെ ബിനും കൈവിട്ടു. ഡിവോഴ്‌സിനുള്ള നീക്കവും തുടങ്ങി. ഇതും ശരണ്യയെ തളർത്തി. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി.

ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളർത്തി. സാമ്പത്തികമായും ശരണ്യ തകർത്തു. സഹോദരങ്ങൾ അവരവരുടെ ജീവിതവുമായി പോയതോടെ അമ്മയും ശരണ്യയും തനിച്ചാണ് ഇപ്പോൾ തിരുവനന്തപുരത്തെ വാടകവീട്ടിൽ കഴിയുന്നത്. ഇപ്പോൾ രോഗകിടക്കയിലാണ് ശരണ്യയുടെ ജീവിതം. പലസഹായം കൂടാതെ നടക്കാൻ പോകുമാകാതെയാണ് ആ കലാകാരി കഴിയുന്നത്. ശ്രീചിത്രാ ഹോസ്പിറ്റലിൽ ശരണ്യയുടെ ഏഴാമത്തെ സർജറിയാണ് നടക്കാൻ പോകുന്നത്.

ഇതിനുള്ള പ്രാർത്ഥനകളിലാണ് ഇപ്പോൾ സഹപ്രവർത്തകരും ആരാധകരും. ഇപ്പോൾ ശരണ്യയുടെ ചികിത്സാചെലവ് ഏറ്റെടുക്കാമെന്ന് ഫെഫ്ക അറിയിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP