സംഗീതമാണ് എന്നെയും ബാലഭാസ്ക്കറിനെയും അടുപ്പിച്ചത്; ബാലുവിന്റെ സംഗീതത്തോട് എനിക്ക് തോന്നിയ ആദരവിന്റെ ബാക്കിപത്രമായിരുന്നു ബ്രാൻഡ് അംബാസഡർ പദവി; വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം; ബാലു മരിച്ച് മൂന്ന് മാസത്തിന് ശേഷം തന്നെ പരസ്യങ്ങളിൽ നിന്ന് ചിത്രം മാറ്റി; വിഷ്ണു കുഴപ്പക്കാരനെന്ന സൂചന കിട്ടിയിരുന്നില്ല; സൺ ഹോംസിന് പിന്നിലെ ചാലകശക്തി കോൺഡോറിന്റെ ഉടമയായ സഹോദരനും; ബാലഭാസ്കർ വിവാദത്തിൽ സൺ ഹോംസ് ചെയർമാൻ സജീവ് വിദ്യാധരൻ മറുനാടനോട് പറഞ്ഞത്
എം മനോജ് കുമാർ
തിരുവനന്തപുരം: സംഗീത വിസ്മയം ബാലഭാസ്ക്കറുമായി തനിക്കുണ്ടായിരുന്നത് സഹോദരബന്ധമായിരുന്നുവെന്നു പ്രമുഖ ബിൽഡറും സൺ ഹോംസ് ചെയർമാനുമായ സജീവ് വിദ്യാധരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ബാലഭാസ്ക്കറിനോട് തനിക്ക് സഹോദരബന്ധമുണ്ടായിരുന്നപ്പോൾ വിഷ്ണുവുമായി ഉണ്ടായിരുന്നത് സൗഹൃദ ബന്ധം മാത്രമെന്നും സജീവ് പറഞ്ഞു. ബാലഭാസ്ക്കറും വിഷ്ണുവുമായി സൺ ഹോംസിനുണ്ടായിരുന്ന ബന്ധത്തെ മുൻനിർത്തി മറുനാടൻ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു സജീവ് വിദ്യാധരൻ. ബാലഭാസ്ക്കർ എന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ബാലഭാസ്ക്കർ മരിച്ച് മൂന്നു മാസത്തിനു ശേഷം തന്നെ സൺ പരസ്യങ്ങളിൽ നിന്ന് ബാലഭാസ്കറിന്റെ ചിത്രങ്ങൾ മാറ്റിയിരുന്നു.
സംഗീതമാണ് എന്നെയും ബാലഭാസ്ക്കറിനെയും അടുപ്പിച്ചത്. ബാലുവിന്റെ സംഗീതത്തോട് എനിക്ക് തോന്നിയ ആദരവിന്റെ ബാക്കി പത്രമായി ഞാൻ തന്നെ നൽകിയതാണ് ബാലുവിന്റെ ബ്രാൻഡ് അംബാസഡർ പദവി. വലിയ ഹൃദയബന്ധമായിരുന്നു ബാലഭാസ്കറും ഞാനും തമ്മിലുണ്ടായിരുന്നത്. എന്റെ കുടുംബവുമായും ബാലുവിന് ബന്ധമുണ്ടായിരുന്നു. ഏതാണ്ട് ഒരേ സമയം തന്നെയാണ് ബാലുവും വിഷ്ണുവുമായി എനിക്ക് ബന്ധമുണ്ടായിരുന്നത്. പത്ത് പതിമൂന്നു വർഷങ്ങൾക്ക് മുൻപ് തന്നെ വിഷ്ണുവിനെ എനിക്ക് അറിയാമായിരുന്നു. വിഷ്ണു ഒരിക്കലൂം സൺ ഹോംസിന്റെ സ്റ്റാഫ് ആയിരുന്നില്ല. എന്റെ സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് വിഷ്ണുവിനെ കണ്ടത്. സൺ ഹോംസിലെ സ്റ്റാഫ് ആയിരുന്നു വിഷ്ണു എന്ന വാർത്ത ശരിയല്ല.
അപ്പം മെഷീൻ കണ്ടുപിടിച്ച് ആ മെഷീനിന്റെ മാർക്കറ്റിങുമായി ബന്ധപ്പെട്ട് ഓടി നടന്നിരുന്ന ആളെന്ന നിലയിലാണ് വിഷ്ണുവിനെ അറിയുന്നത്. സ്വർണം കടത്ത് കേസിൽ വിഷ്ണു പ്രതിയാകുമെന്നോ അകാലത്തിൽ ബാലഭാസ്ക്കർ വിടപറയുമെന്നോ ഒന്നും ഞാൻ കരുതിയതുമില്ല. സ്വർണ്ണക്കടത്ത് കേസിൽ വിഷ്ണുവിന് ബന്ധം വരുമെന്ന് ഞാൻ കരുതിയതല്ല. ഒരു കുഴപ്പക്കാരൻ ആയി വിഷ്ണുവിനെ ഞാൻ കാണുകയോ അകറ്റി നിർത്തേണ്ട ഒരാളാണ് വിഷ്ണുവെന്നു എനിക്ക് തോന്നുകയോ ചെയ്തില്ല. അത്തരം സൂചനകൾ എനിക്ക് ലഭിച്ചിരുന്നില്ല.
എന്റെ സഹോദരന്റെ സ്ഥാപനമായ കോൺഡോറുമായി എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല. എന്റെ സൺ ഹോംസിന്റെ പിന്നിലെ വലിയ ചാലകശക്തി തന്നെയാണ് സഹോദരൻ ഇപ്പോഴും. ബാലഭാസ്കറും വിഷ്ണുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് എന്നെയോ സൺ ഹോംസിനെയോ ഒരിക്കലൂം വലിച്ചിഴയ്ക്കരുത്. രണ്ടു പതിറ്റാണ്ടായി സജീവമായി നിലകൊള്ളുന്ന ഹൗസിങ് പ്രോജക്ട് ആണ് സൺ ഹോംസ്. പതിനൊന്നോളം പ്രോജക്ടുകൾ വിജയകരമായി സൺ ഹോംസ് പൂർത്തീകരിച്ചിട്ടുണ്ട്. ഉള്ളൂരിലുള്ള പ്രോജക്ട് മാത്രമാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. പതിനാലു നിലകൾ ഉള്ള ഫ്ളാറ്റ് ആണ് ഉള്ളൂരിൽ പൂർത്തീകരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു വിവാദങ്ങളിലേക്കും സൺ പ്രോജക്ടിനെ വലിച്ചിഴയ്ക്കരുത്-സജീവ് പറയുന്നു.
ബാലഭാസ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതോടെ അന്വേഷണ നിഴലിൽ പ്രമുഖ ബിൽഡർ ആയ സൺ ഹോംസും എന്ന വാർത്തയാണ് ഇന്നലെ മറുനാടൻ നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന ബാലഭാസ്ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന വിഷ്ണു സൺ ഹോംസിന്റെ മാർക്കറ്റിങ് വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു എന്ന പുതുവിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം സൺ ഹോംസിലേക്കും നീളാൻ ഇടയാക്കുന്നത്. വിഷ്ണു സൺ പ്രോജക്ട് സ്റ്റാഫ് ആയിരുന്നില്ലാ എന്നാണ് സൺ ഹോംസ് ചെയർമാൻ വിദ്യാധരൻ ഇപ്പോൾ പറയുന്നത്. പക്ഷെ വാർത്തയിൽ പറയുന്നത് പോലെ ബാലഭാസ്കറുമായും വിഷ്ണുവുമായും അടുത്ത ബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്നു സജീവ് സമ്മതിക്കുന്നുണ്ട്. അത് പക്ഷെ ഹൃദയബന്ധവും സൗഹൃദ ബന്ധവുമാണ് എന്നാണ് സജീവ് പറയുന്നത്. ബാലഭാസ്ക്കർ സണ്ണിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു എന്ന കാര്യം സജീവ് നിഷേധിക്കുന്നുമില്ല.
സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മരിക്കും വരെ ബാലഭാസ്ക്കർ. ബാലഭാസ്ക്കറിന്റെ ട്രൂപ്പിലെ കാര്യങ്ങൾ നോക്കിയിരുന്ന വിഷ്ണു അതേ സമയം സൺ പ്രോജക്ടിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരൻ കൂടിയായിരുന്നു. വിഷ്ണുവാണ് ബാലഭാസ്ക്കറിന്റെ സൺ പ്രൊജക്ടുമായി അടുപ്പിക്കുന്നത്. പക്ഷെ ഇത് സജീവ് നിഷേധിക്കുകയാണ്. ബാലുവുമായും വിഷ്ണുവുമായും ഒരേ കാലയളവിൽ തന്നെയാണ് തനിക്ക് ബന്ധം വന്നത് എന്നാണ് സജീവ് പറയുന്നത്.
മധ്യ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ പ്രളയബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ സഹായവും ആഹ്വാനവുമായി ബാലഭാസ്കറും രംഗത്തുണ്ടായിരുന്നു. ആ ഘട്ടത്തിൽ ബാലഭാസ്ക്കർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ദുരിതബാധിതർക്ക് എത്തിക്കാൻ സഹായ സാമഗ്രികൾ നൽകാൻ നൽകാൻ ആഗ്രഹിക്കുന്നവർ അത് എത്രയും പെട്ടെന്ന് സൺ പ്രൊജക്റ്റ് ഓഫീസിൽ എത്തിക്കാനായിരുന്നു ബാലഭാസ്കർ നൽകിയ നിർദ്ദേശം. ബാലഭാസ്ക്കർ ആ സമയത്ത് സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഇതിനെ തുടർന്നാണ് ദുരിതാശ്വാസ സഹായം സൺ പ്രോജക്ട് വഴി നൽകാൻ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ബാലഭാസ്ക്കർ ആഹ്വാനം ചെയ്യുന്നത്- ഇത് ഇന്നലെത്തെ മറുനാടൻ വാർത്തയിൽ നൽകിയിരുന്നു.
സൺ പ്രോജക്ടും ബാലഭാസ്ക്കറുമായി അടുത്തതോടെയാണ് ബാലഭാസ്ക്കർ സൺ പ്രോജക്ട് ബ്രാൻഡ് അംബാസഡർ ആകുന്നത്. സൺ പ്രോജക്ടും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്ക്കറിന്റെ പിതാവ് കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിരുന്നു. സൺ പ്രൊജക്ടിന്റെ കാര്യവട്ടം പ്രൊജക്ടിൽ ബാലഭാസ്ക്കറിന് ഒരു ഫ്ളാറ്റും സ്വന്തമായിട്ടുണ്ടായിരുന്നു. ആ ഫ്ളാറ്റ് വിഷ്ണുവിന്റെ കയ്യിലായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അത് 20000 രൂപയ്ക്ക് വിഷ്ണു മറ്റാർക്കോ വാടകയ്ക്ക് നൽകിയതായി വിവരമുണ്ടായിരുന്നു. ഇപ്പോൾ ആ ഫ്ളാറ്റ് ആരുടെ കയ്യിലാണെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്ക്കറിനെക്കൊണ്ട് ഫ്ളാറ്റ് എടുപ്പിച്ച ശേഷം വിഷ്ണു തന്റെയടുക്കലും വന്നിരുന്നുവെന്നു ഉണ്ണി പറഞ്ഞു. തങ്ങൾ കൂടി കാര്യവട്ടത്തെ ഫ്ളാറ്റിൽ ഒരു ഫ്ളാറ്റ് കൂടി എടുക്കണം എന്നായിരുന്നു വിഷ്ണുവിന്റെ ഡിമാൻഡ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയും ഒരു ഫ്ളാറ്റ് വാങ്ങാൻ വേണ്ടിവരുന്ന ചിലവുമെല്ലാം എന്റെ മുന്നിലുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോൾ തന്നെ ഈ ആവശ്യം ഞാൻ തള്ളിയിരുന്നു. ഇപ്പോൾ ഒരു വീടുണ്ട്. പിന്നെന്തിനു ഒരു ഫ്ളാറ്റ് കൂടി. ഞാൻ അത് അന്നേ അത് വേണ്ടെന്നു വെച്ചു. പിന്നെ വിഷ്ണുവിനെ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കള്ളലക്ഷണം വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു.
ഞങ്ങൾക്ക് ഒരിക്കലും വിഷ്ണു മുഖം തന്നിരുന്നില്ല. സംസാരിക്കുമ്പോൾ തന്നെ വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു കള്ളലക്ഷണം തെളിഞ്ഞു നിന്നിരുന്നു. വിഷ്ണുവിനെക്കുറിച്ച് ഞാൻ മാത്രമല്ല പലരും ബാലഭാസ്ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല പ്രകാശ് തമ്പി, പൂന്തോട്ടം ആശുപത്രിയിലെ ലത, ആശുപത്രിയുമായുള്ള ബന്ധം എല്ലാത്തിനെക്കുറിച്ചും ബാലഭാസ്ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എല്ലാ മുന്നറിയിപ്പുകളൂം ബാലു തള്ളി. അതുകൊണ്ട് ഞങ്ങൾക്ക് എല്ലാം എല്ലാം നഷ്ടമായി-ഉണ്ണി പറയുന്നു. ഈ വാർത്തയ്ക്ക് അനുബന്ധമായാണ് മറുനാടൻ ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണിയോട് ബാലുവും സൺ പ്രോജക്ടിന്റെ സജീവ് വിദ്യാധരനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ചോദിക്കുന്നതും ഇതു സംബന്ധിച്ച് വാർത്ത നൽകുകയും ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്