കോട്ടയം പുത്തനങ്ങാടി പ്രോജക്റ്റിന്റെ പൈലിങ് ജോലികൾ ചെയ്തത് രണ്ടു വർഷം മുൻപ്; ഉപകരണങ്ങൾ സൈറ്റിൽ നിന്നും കൊണ്ടുപോയിട്ടും രണ്ടു വർഷം കഴിഞ്ഞു; പ്രോജക്ടിന് കോടതി സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല; സ്റ്റേയും നൽകിയിട്ടില്ല; കോടതി ഉത്തരവുള്ളത് പൈലിങ് ജോലികൾ നിർത്തിവയ്ക്കാൻ മാത്രം; കോട്ടയം പ്രൊജക്ടുമായി ബന്ധപ്പെട്ട് മറുനാടൻ നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി അസറ്റ് ഹോംസ് രംഗത്ത്
എം മനോജ് കുമാർ
കോട്ടയം: രണ്ടു വർഷം മുൻപാണ് അസറ്റ് ഹോംസ് കോട്ടയം പുത്തനങ്ങാടിയിലെ പ്രൊജക്ടിൽ പൈൽ വർക്ക് നടത്തിയതെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണം. പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണു. വീടുകൾ തകന്നതും ദുരന്തഭീഷണി നേരിടുന്നതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കോടതി ഇടപെടൽ എന്ന മറുനാടൻ മലയാളി വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുനിൽ.
. 2017 ജൂലൈയിൽ ഈ പ്രോജക്ട് വർക്കിന്റെ പൈലിങ് കഴിഞ്ഞതാണ്. പുതുതായി ഒരു പൈലിങ് വർക്കും കോട്ടയം പ്രൊജക്റ്റിൽ ചെയ്തിട്ടില്ല.ഉപകരണങ്ങൾ സൈറ്റിൽ നിന്നും കൊണ്ടുപോയിട്ടും രണ്ടു വർഷം കഴിഞ്ഞു. പ്രശ്നങ്ങൾ ഇല്ലാതെ ഫ്ളാറ്റ് നിർമ്മാണം നടത്തുന്ന കമ്പനിയാണ് അസറ്റ് ഹോംസ്. അതുകൊണ്ട് തന്നെ കോട്ടയം പ്രൊജക്റ്റിലും എതിർപ്പ് ഉയർത്തുന്ന കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും സുനിൽ പറഞ്ഞു. കോടതി വിധി ഉണ്ട് എന്ന് പറഞ്ഞാണ് മറുനാടൻ വാർത്ത നൽകിയത്. അത് ഒരു തെറ്റിദ്ധരിപ്പിക്കൽ ആണ്. ഞങ്ങൾക്ക് കോടതി സ്റ്റോപ്പ് മെമോ നൽകി എന്നാണ് പുത്തനങ്ങാടിയിൽ താമസിക്കുന്ന പുന്നൂസ് പറയുന്നത്. കോടതി ഞങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിട്ടില്ല. ഇതാണ് പുന്നൂസ് തെറ്റിദ്ധരിപ്പിക്കൽ നടത്തുന്നു എന്ന് പറയുന്നത്. അതിനാൽ പുന്നൂസിനെതിരെ നിയമനടപടികൾ തുടങ്ങുന്ന കാര്യം ഞങ്ങൾ ആലോചിക്കുകയാണ്. അസറ്റ് ഹോംസ് ബ്രാൻഡ് ഇമേജ് കളയുകയാണ് പുന്നൂസിന്റെ ലക്ഷ്യം. ഇത് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതിനാലാണ് നിയമനടപടി എന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നു എന്ന കാര്യം പറയുന്നത്.
കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസ് ഫ്ളാറ്റ് നിർമ്മാണം നടത്തുന്നു എന്നാരോപിച്ച് പുത്തനങ്ങാടിയിൽ താമസിക്കുന്ന പുന്നൂസ് എന്നൊരാൾ കോടതിയിൽ കേസ് നൽകിയതാണ്.ഇതേ കുന്നിലെ മണ്ണ് പല ആളുകളും എടുത്തിട്ടുണ്ട്. ഇങ്ങിനെ എടുത്ത ആളുകളിൽ ഒരാൾ പുന്നൂസും കൂടിയാണ്. പുന്നൂസിന്റെ വീടിരിക്കുന്ന സ്ഥലത്ത് അയൽവാസി ലിസി എന്നൊരു സ്ത്രീയുണ്ട്. ഈ സ്ത്രീയുടെ വീട് മണ്ണെടുപ്പിനെ തുടർന്ന് അപകടാവസ്ഥയിലാണ്. പുന്നൂസ് ഉൾപ്പെടെയുള്ളവരാണ് ഈ സ്ത്രീയുടെ വീടിനു കീഴെ നിന്നും മണ്ണ് മാറ്റിയത്. ഈ സ്ത്രീയുടെ വീട് അപകടാവസ്ഥയിലാണ്. ഈ മണ്ണ് മാറ്റത്തിൽ അസറ്റ് ഹോംസിന് പങ്കില്ല. അത് മാത്രമല്ല കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഈ കുന്നിലും മണ്ണിടിച്ചിൽ വന്നിരുന്നു. ഒരു ടവർ മാത്രമേ ഈ കുന്നിൽ പണി തീർത്തിട്ടുള്ളൂ. രണ്ടാമത്തെ ടവർ ഞങ്ങൾ പണിതിട്ടില്ല. ഇവിടുത്തെ പൈലിങ് ഒഴിവാക്കാൻ വേണ്ടിയാണ് രണ്ടാമത്തെ ടവർ വേണ്ടാ എന്ന് തീരുമാനമെടുത്തത്. അവിടെ പൈലിങ് ആവശ്യമില്ലാത്ത മൂന്നോ നാലോ നിലയേ മാത്രമേ ഞങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നുള്ളൂ. ഈ തീരുമാനം ഞങ്ങൾ ആദ്യമേ എടുത്തതാണ്. ഞങ്ങൾ അതിർത്തി പങ്കിടുന്ന സ്ഥലത്തെല്ലാം ഞങ്ങൾ മതിൽ കെട്ടുമെന്ന് പറഞ്ഞിരുന്നു.
പുന്നൂസിന്റെ ആവശ്യം ഞങ്ങൾ അതിർത്തി പങ്കിടാത്ത സ്ഥലങ്ങളിൽ കൂടി ഞങ്ങൾ മതിൽ കെട്ടിക്കൊടുക്കണം. അതായത് പുന്നൂസിന്റെ വീടിരിക്കുന്ന അതിർത്തികളിൽ ഞങ്ങൾ മതിൽ കെട്ടണം എന്നാണ് പുന്നൂസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഞങ്ങളോട് പുന്നൂസ് നേരിട്ട് മുഴക്കിയതാണ്. ഇത് ഞങ്ങൾ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ അതിർത്തിയിൽ മാത്രമേ ഞങ്ങൾക്ക് മതിൽ കെട്ടേണ്ട ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ പുന്നൂസിന്റെ ആവശ്യം ഞങ്ങൾ തള്ളുകയായിരുന്നു. ഇപ്പോൾ പുന്നൂസ് കോടതി വിധി വാങ്ങിയത് അവിടെ പൈലിങ് വർക്ക് ചെയ്യരുത് എന്നാവശ്യപ്പെട്ടാണ്. സൈറ്റിൽ പൈലിങ് വർക്കില്ല. കോടതി സ്റ്റോപ്പ് മെമോ തന്നിട്ടില്ല. സ്റ്റേ ഓർഡറും നൽകിയിട്ടില്ല. ഞങ്ങളുടെ അതിർത്തിയിൽ മതിൽ കെട്ടണം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾ ചെയ്തു കഴിഞ്ഞ ജോലികളാണ്. പുന്നൂസിന്റെ പറമ്പിൽ മതിൽ കെട്ടാൻ കോടതി പറഞ്ഞിട്ടില്ല. വർക്ക് നിർത്തിവയ്ക്കാൻ ഞങ്ങളോട് കോടതി പറഞ്ഞിട്ടില്ല. പുന്നൂസിന്റെ മതിൽ വേണമെങ്കിൽ ഞങ്ങൾ കെട്ടിക്കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പുന്നൂസിന്റെ വീടിന്റെ കേടുപാടുകൾ ഞങ്ങൾ തീർത്ത് നൽകാം. അല്ലാതെ പണം നൽകില്ല. പുന്നൂസിന്റെ ആവശ്യം അതുകൊണ്ട് തന്നെയാണ് ഞങ്ങൾ തള്ളുന്നത്. ഈ പറഞ്ഞ ലിസിയുടെ വീട് അപകടാവസ്ഥയിൽ ആയതിനാൽ ഇവർക്ക് ഞങ്ങൾ വാടകയ്ക്ക് വീട് എടുത്തു നൽകുകയും വാടക ഞങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്-സുനിൽ ചോദിക്കുന്നു.
കുറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണം. പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണു. വീടുകൾ തകന്നതും ദുരന്തഭീഷിണി നേരിടുന്നതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കോടതി ഇടപെടൽ. സമീപത്തെ വീടുകളുടെ നില നിൽപ്പിനെ ബാധിക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു എന്ന വാർത്തയാണ് ഞങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്.
കോട്ടയം മുനിസിപ്പാലിറ്റിയുടെ നിരോധന ഉത്തരവിനെ അവഗണിച്ച് പ്രദേശത്ത് ദുഷന്ത ഭീഷണി നിലനിൽക്കുന്ന ഘട്ടത്തിലും നിർമ്മാണ പ്രവർത്തനം നടന്നിരുന്ന സാഹചര്യത്തിലാണ് താമസക്കാരനായ മാമൂട്ടിൽ എം ടി പുന്നൂസ് അഡ്വ.ദീപ്തി സത്യൻ അഡ്വ. എ കെ സ്മിത എന്നിവർ മുഖേന കോട്ടയം മുൻസിഫ് കോടതിയെ സമീപിച്ചത്. പത്തു നിലകളിലുള്ള മൂന്നു ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് ഡിഎംആർ പൈൽ വർക്ക് നടത്തിയതുമൂലം പുത്തനങ്ങാടി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. നിരവധിവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആ
പ്രദേശം ആകെ മണ്ണിളകിയ അവസ്ഥയിലാണ്. കനത്ത മഴപെയ്താൽ കുന്നിന്റെ ഭൂരിഭാഗവും താഴേയ്ക്ക് പതിക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കോടതിയും ഉത്തരവിട്ടതോടെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചതാണ് ഇപ്പോൾ ഇവിടുത്തെ താമസക്കാരുടെ ആശ്വാസം. പക്ഷെ പൈലിങ് പണികൾ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവ് എന്നാണ് അസറ്റ് ഹോംസ് പറയുന്നത്. പൈലിങ് പണികൾ രണ്ടു വർഷം മുൻപ് തന്നെ നിർത്തിയതാണെന്നും അസറ്റ് ഹോംസ് പറയുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിൽ നിർമ്മാണം അനുവദിക്കില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമായാണ് പരിസ്ഥിതിക്കു ഭീഷണിയാകുന്ന നിർമ്മാണം നടത്തിയിരുന്നത്. കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചു നടത്തിയ പൈലിംഗിന്റെ വൈബറേറ്റിങ് ശക്തിമൂലം ഭൂമിയിലെ മണ്ണിളകിയാണ് പുത്തനങ്ങാടി കുന്ന് ഇടിഞ്ഞുവീണത്. ഇത് വാർത്തയിൽ വിശദമാക്കിയിരുന്നു. ഏതു നിമിഷവും നിലംപൊത്താവുന്ന ഒരു വീട്ടിലെ താമസക്കാരായ സന്തോഷിനേയും കുടുംബത്തേയും ഫ്ളാറ്റ് നിർമ്മാതാക്കൾ വാടക ഫ്ളാറ്റിലേക്കു മാറ്റിപാർപ്പിച്ചിട്ടുണ്ട്. .
ഇടിഞ്ഞതുമൂലം അടിത്തറയ്ക്കുതാഴെ മണ്ണില്ലാതായ മറ്റൊരു വീട്ടിലെ താമസക്കാരായ ജെസി കുന്നുംപുറത്തിന്റെ കുടുംബത്തെ മാറ്റിപാർപ്പിച്ചിട്ടില്ല. ഇടിഞ്ഞുവീണ കുന്നിന്റെ നാലിലൊരു ഭാഗത്ത് മണ്ണിടിച്ചിൽ തടയാൻ ഫ്ളാറ്റ് നിർമ്മാതാക്കൾ കൂറ്റൻ കോൺക്രീറ്റ് മതിൽ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ അപകടസാധ്യതയുള്ള മേഖലയിൽക്കൂടി കോൺക്രീറ്റ് മതിൽ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഫ്ളാറ്റ് നിർമ്മാതാക്കൾ ചെവിക്കൊണ്ടില്ല-വർത്തയിൽ മറുനാടൻ പറഞ്ഞിരുന്നു. പക്ഷെ ഇത് അസറ്റ് ഹോംസ് നിഷേധിക്കുന്നു. ലിസിയേയും കുടുംബത്തെയും മാറ്റിപാർപ്പിക്കാൻ ഉള്ള ബാധ്യത അസറ്റ് ഹോംസിന് ഉണ്ടായിരുന്നില്ല.
ലിസി അസറ്റ് ഹോംസ് പ്രോപ്പർട്ടിയുമായി അതിർത്തി പങ്കിടുന്ന വീടുകളിൽപെട്ടതല്ല. എന്നിട്ടും അവരെ മാറ്റി പാർപ്പിക്കുകയും തങ്ങൾ വീട് വാടക നൽകുകയും ചെയ്യുന്നുണ്ട്. അപകടസാധ്യതയുള്ള മേഖലയിൽക്കൂടി കോൺക്രീറ്റ് മതിൽ നിർമ്മിക്കണമെന്ന ആവശ്യം പക്ഷെ അസറ്റ് ഹോംസ് തള്ളുകയാണ്. അസറ്റ് ഹോംസ് അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ എല്ലാം ഈ ചുറ്റുമതിൽ നിർമ്മിച്ചു നൽകാം. അത് ബാധ്യതയും ഉത്തരവാദിത്തവുമാണ് എന്നാണ് അസറ്റ് ഹോംസ് വ്യക്തമാക്കുന്നത്. അസറ്റ് ഫ്ളാറ്റിനോടു ചേർന്നുള്ള മാമ്മൂട്ടിൽ വീട്ടിൽ എം ടി. പുന്നൂസിന്റെ ഇരുനില വീടും നിലംപൊത്താവുന്ന നിലയിലാണ്. വീടിനോടു ചേർന്ന് മുപ്പതു മീറ്റർ താഴ്ചയിൽ ഫ്ളാറ്റ് നിർമ്മാതാക്കൾ മണ്ണെടുത്തു മാറ്റിയതാണുകാരണം. പുന്നൂസിന്റെ വീടിനു സമീപം മതിൽകെട്ടാം എന്നാണ് അസറ്റ് പറയുന്നത്. വീടിനു കേടുപാടുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചു നൽകാം എന്നും പറയുന്നു. പക്ഷെ കാശ് പുന്നൂസിന് നൽകേണ്ട കാര്യമില്ല. അതിനാൽ പുന്നൂസിന്റെ ഈ ആവശ്യവും പുന്നൂസ് അതിർത്തി പങ്കിടുന്ന ലിസിയുടെ വീടിന്റെ ചുറ്റുമതിൽ കിട്ടണമെന്ന ആവശ്യവും അസറ്റ് നിഷേധിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്