അപകട സ്ഥലത്തുണ്ടായിരുന്നുവെന്ന് സാക്ഷികളുടെ മൊഴി; എട്ട് പേരുടെ മൊബൈൽ പരിശോധനയിൽ പലരുടേയും ഫോൺ ഇരുന്നത് പള്ളിപ്പുറത്തെ ടവർ റേഞ്ചിൽ അല്ല; മൊഴിയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലവും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച സ്ഥലവും തമ്മിൽ വലിയ അന്തരം; ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത കൂട്ടി സാക്ഷികളുടെ ഫോൺ രേഖകളും; വയലിനിസ്റ്റിന്റെ മരണ കാരണം കണ്ടെത്താൻ അർജുനെ പിടിക്കാനുറച്ച് ക്രൈംബ്രാഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ മരിച്ച ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന എട്ട് സാക്ഷികളുടെ മൊഴികളിൽ ചിലതിൽ പൊലീസിന് സംശയം. സാക്ഷിമൊഴികൾ ഒപ്പിച്ച് നൽകിയതാണോ എന്നതാണ് ഉയരുന്ന സംശയം. പ്രകാശ് തമ്പിയാണ് സാക്ഷികളെ പൊലീസിന് നൽകിയതെന്ന ആരോപണം സജീവമായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് ബാലഭാസ്കറിന്റെ കുടുംബം ആരോപിച്ചിരുന്നു. വണ്ടി ഓടിച്ചത് ബാലഭാസ്കറാണെന്ന ചർച്ച ബലപ്പെടുത്തിയത് ഇതിൽ ചിലരുടെ മൊഴികളാണ്. അർജുൻ എന്ന ഡ്രൈവറെ രക്ഷിക്കാൻ കൂടി വേണ്ടിയാണ് ഇതെല്ലാമെന്നും ആരോപണം ഉയർന്നു. ഡ്രൈവർ അർജുൻ ഒളിവിലാണ്. ഇയാളെ പിടികൂടാനും പൊലീസ് ശ്രമം തുടങ്ങും.
ഇങ്ങനെ സാക്ഷിമൊഴി നൽകിയവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ചിലതിൽ അസ്വാഭാവികത ഉള്ളതായി അന്വേഷക സംഘം സംശയിക്കുന്നു. സാക്ഷികളുടെ മൊഴിയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലവും മൊബൈൽ ടവർ പരിശോധിച്ചപ്പോൾ ലഭിച്ച സ്ഥലവും തമ്മിൽ അന്തരമുള്ളതായാണ് വിവരം. ഇതിനാൽ സംശയമുള്ള സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആലോചന. 12 പേരുടെ ഫോൺ രേഖകൾ എടുക്കാനാണ് അന്വേഷണസംഘം സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയത്. ഇതിൽ എട്ടുപേരുടെ വിവരങ്ങളാണ് തിങ്കളാഴ്ച സംഘത്തിന് ലഭിച്ചത്. അപകടത്തിന് മുമ്പും പിമ്പുമായി അതുവഴി കടന്നുപോയവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇത്.
കേസുമായി ബന്ധപ്പെട്ട് നടന്ന പല വെളിപ്പെടുത്തലുകളുടെയും സത്യാവസ്ഥ അറിയാനാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്. നിലവിൽ അറുപതിലധികം സാക്ഷികളുടെ മൊഴി അന്വേഷണസംഘം എടുത്തിട്ടുണ്ട്. നിരവധി രേഖകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തിങ്കളാഴ്ച യോഗം ചേർന്ന് അടുത്തഘട്ട അന്വേഷണത്തിന്റെ രൂപരേഖ തയ്യാറാക്കി. ഇനിയും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കും. അപകടസമയം കാറിൽനിന്ന് കണ്ടെത്തിയ വിരലടയാളം, രക്തസാമ്പിൾ, മുടി എന്നിവയുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നവരുടെ പരിക്കുകൾ സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. വാഹനം ഓടിച്ചത് അർജുൻ ആണെന്ന് തെളിഞ്ഞാൽ ഇയാളെ പ്രതിയാക്കി കേസെടുക്കും.
എന്നാൽ, അന്വേഷണസംഘം പരിശോധനയ്ക്ക് നൽകിയ അർജുന്റെ രക്തവും മുടിയും, വിരലടയാളം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചശേഷമേ വാഹനം ഓടിച്ചത് ആരാണെന്നത് സംബന്ധിച്ച ശാസ്ത്രീയപരിശോധന പൂർത്തിയാകൂ. ഈ തെളിവുകൾ അതിനിർണ്ണായകമായി മാറും. ബാലഭാസ്കർ ചികിത്സയിൽ കഴിഞ്ഞ അനന്തപുരി ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയവേ ബാലഭാസ്കറിനെ സന്ദർശിച്ചവരെക്കുറിച്ച് ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇതെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്.
ചികിത്സാ സമയത്തെ കാര്യങ്ങൾക്ക് മേൽനോട്ടംവഹിച്ച് ആശുപത്രിയിലുണ്ടായിരുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയാണ്. തമ്പിയെ കഴിഞ്ഞദിവസം കാക്കനാട് ജയിലിൽ ചോദ്യംചെയ്തിരുന്നു. തമ്പി പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും നിജസ്ഥിതിയും അന്വേഷിക്കാനാണ് ഡോക്ടർമാരുടെ സഹായം തേടുന്നത്. ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത് സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻ തമ്പിയും മാനേജർ വിഷ്ണുവും തടഞ്ഞെന്നായിരുന്നു ബാലഭാസ്കറിന്റെ ബന്ധുക്കളുടെ പരാതി. ബാലഭാസ്കറിന്റെ അക്കൗണ്ട് വിവരങ്ങൾ, പണമിടപാടുകൾ എന്നിവയാണ് ബാങ്കുകളിൽനിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അപകടസമയത്ത് വാഹനമോടിച്ചത് അർജുനാണെന്ന നിഗമനത്തിലെത്തിയെങ്കിലും പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണ്.
ബാലഭാസ്കറിന്റെ മരണത്തിലെ ദൃക്സാക്ഷി കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. അപകടദിവസം ബാലഭാസ്കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായി അജി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അജിയുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ്, ബാലഭാസ്കറിന്റെ വാഹനത്തിനു പിന്നാലെ ഒരു വെള്ള സ്വിഫ്റ്റ് കാർ ആറ്റിങ്ങൽ മുതൽ പള്ളിപ്പുറം വരെയുണ്ടായിരുന്നുവെന്നും ഇതിനു ശേഷം ആ കാർ കാണാതായെന്നും അജി വെളിപ്പെടുത്തൽ നടത്തിയത്.
അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ ആയിരുന്നെന്ന് മൊഴി നൽകിയ ഏകവ്യക്തിയും അജിയാണ്. അർജുനാണ് വാഹനം ഓടിച്ചതെന്നാണ് മറ്റൊരു ദൃക്സാക്ഷി നന്ദു, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി തുടങ്ങിയവർ മൊഴി നൽകിയിരിക്കുന്നത്. ബാലഭാസ്കർ ആയിരിക്കാം വാഹനം ഓടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ അജി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. അതിനിടെ ബാലഭാസ്കറിന്റെ മരണത്തെപ്പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിയിലാണെന്നും മരണത്തെപ്പറ്റി ഒരുപാട് വാർത്തകൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍