Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ

ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ

എം എസ് ശംഭു

തിരുവനന്തപുരം: 'നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും... നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും... ചിരിച്ചുകൊണ്ട് കരയും.... മോഹിച്ച് കൊണ്ട് വെറുക്കും... ഇനിയും വല്ല അടവുകൾ കൈയിലുണ്ടെങ്കിൽ പറഞ്ഞു താ'. എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ വടക്കൻ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവത്തെ മലയാളികൾ കണ്ട് അമ്പരന്നത്. അമ്പരക്കുക കമാത്രമല്ല നിറഞ്ഞ് കൈയടിക്കുകയും ചെയ്തു.മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാ സ്റ്റാർ മമ്മൂട്ടിയെത്തിയിട്ട് മുപ്പത് വർഷം പിന്നിടുമ്പോൾ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കൻ വീരഗാഥയും എം ടിയുടെ നിർവചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികൾക്ക് അത്ഭുതമാണ്.

വടക്കൻ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികൾക്ക് മുന്നിൽ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാൻ കഴിയാത്ത നിർവികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം ടി നൽകി. കാമ മോഹ ലോഭ ക്രോധ ഭംഗത്തിൽ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യൻ.. പുത്തൂരംവീട്ടിലെ ആരോമൽ ചേകവരേക്കാൾ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആർച്ചയിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ ചേകവന്റെ പതർച്ചയും എം ടി ദൃശ്യവൽക്കരിച്ചു.

എം ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോൾ അപഹാസ്യനായവൻ.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്‌ത്താൻ കുതുകാൽ വച്ചവൻ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങൾ. എന്നാൽ പ്രണയത്തിന് മുന്നിൽ നിർവികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോൾ മലയാൽൾ കണ്ണീർപൊഴിച്ചു. ഇനി വടക്കൻപാട്ടാണോ അതോ എം ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നൽകുന്ന വടക്കൻ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

കൊട്ടാരക്കര ശ്രീധരൻ നായർ ഒരുക്കിയ പഴശ്ശിരാജയായിരുന്നു ചരിത്രപുരുഷനെ അവിസ്മരണീയമാക്കിയ ഏറ്റവും നല്ല സിനിമയെന്ന് 80കളുടെ ആദ്യ ദശകത്തിൽ പോലും പരക്കെ വാർത്ത പടർന്നു. എന്നാൽ എം ടിയുടെ തിരക്കഥയും മമ്മൂട്ടിയുടെ ചന്തുവിന്റെ ഭാവപകർച്ചയും ഈ ഭംഗിവാക്കിനെ തിരുത്തി. ചരിത്രപുരുഷറോളിൽ മമ്മൂട്ടിയോളം അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നടനും ഇനി ഉണ്ടാകാനും പോകുന്നില്ല. ഇനി ഉണ്ടായാൽ ത്ന്നെ അത് അദ്ദേഹത്തിന്റെ വാലിൽ തൊടാൻ പോലും കഴിയില്ലെന്നും തെളിയിച്ചു തന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് കേരളസിംഹം കേരളവർമ പഴശ്ശിരാജയുടെ കഥയുമായി എം ടിയും ഹരിഹരനും വീണ്ടും ഒന്നിച്ചു പഴശ്ശിരാജയായി സാക്ഷാൽ മമ്മൂട്ടി തന്നെ. ചരിത്ര പുരുഷന്റെ റോളുകളിൽ മമ്മൂട്ടിയെ വെ്ല്ലാൻ മറ്റാർക്കും കഴിയില്ലെന്ന മലയാളത്തിന്റെ മാഗ്‌നാ കാർട്ട കൂടിയായിരുന്നു ഈ ചിത്രം. എം ടിയും ഹരിഹരനും കൈകോർത്ത് സിനിമ പുറത്തിറങ്ങിയപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ സന്ധിയില്ലെതെ പടപെരുതിയ പഴശ്ശി തമ്പുരാനായി മമ്മൂട്ടി അഭിനിയിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ചു.

മലയാള സിനിമയ്ക്ക് കാതാലായ മാറ്റങ്ങൾ വന്നിട്ടും മാറ്റമില്ലാതെ ചരിത്രപുരുഷറോളുകൾ മമ്മൂട്ടിയിലേക്ക് വീണ്ടും വീണ്ടും എത്തുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണം നൽകി സജീവ് പിള്ളയുടെ തിരക്കഥയിലൊരുങ്ങിയ മാമങ്കവും തൊട്ടുപിറകിലായി സാമൂതിരിയുടെ നാവിക പടത്തലവൻ കുഞ്ഞാലിമുരയ്ക്കാറും എത്തുകയാണ്. വള്ളുവനാടിന്റെ സംസ്‌കാരവും ഭൂതകാലവും വിളിച്ചോതുന്ന മാമാങ്കത്തിൽ 12വർഷത്തിലൊരപിക്കൽ അരങ്ങേറിയിരുന്ന മാമാങ്കം പോരിന്റെ കഥയാണ് പറയുന്നത്. ചാവേർ തലവനായ ചേകവാറായി മമ്മൂട്ടി എത്തുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ്.

അതിഭാവുകത്വങ്ങളില്ലാത്ത നടനവിസ്മയവും ഗാഭിര്യവും പൗരുഷവും ഒത്തുചേർന്ന ശംബ്ദവിസ്മയവും തന്നെയാണ് ചന്തുവിലും പഴശ്ശിതമ്പുരാനിലും മമ്മൂട്ടി എന്ന നടനെ വേറിട്ട് നിർത്തിയത്. മാമാങ്കത്തിലും മമ്മൂട്ടിയുടെ ഈ ചരിത്രവേഷത്തിനെ കൊതിക്കുകയാണ് മലയാളികൾ. വടക്കൻ വീരഗാഥയിലെ ചന്തുവിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് 27 വയസാണ് പ്രായം. മാമാങ്കത്തിലെ വീരചേകവരായി എത്തുമ്പോൾ പ്രായം 69 ലേക്ക് എത്തിയിരിക്കുന്നു. ശരീര ഭംഗിക്കോ അഭിനയത്തിളക്കത്തിനോ യാതൊരു മങ്ങലും ഏൽക്കാതെ ഈ മഹാനടൻ മലയാളത്തിന്റെ മഹാനടനായി നിലകൊള്ളുകയാണ്. നിത്യഹരിതനായ പ്രേംനസീർ മുതൽ സത്യന്മാഷ് വരെ ഇതേ പ്രായത്തിൽ ഫീൾഡ് വി്ട്ടിരുന്നു അപ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നതെങ്കിൽ എന്തൊരു് അതിശയം ആണ് അദ്ദേഹം എന്ന് ഓർത്ത് നോക്കുക!

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്രവും ചിലവേറിയ സിനിമ കൂടിയാണ് മാമാങ്കം എന്നാണ് അണിയറക്കാരും നിർമ്മാതാവായ വേണു കുന്നപ്പള്ളിയും തുറന്നുപറഞ്ഞിരുന്നത്. വെള്ളിത്തിരക്ക് പിന്നിൽ അദ്ദേഹത്തെ പുകഴ്‌ത്തുന്നവരും ഇകഴ്‌ത്തുന്നവരും ഒട്ടനവധിയാണ് പ്രശംസിച്ചവരും വിമർശിച്ചവരും ഇന്നും ഈ നിരയിൽ ഉൾപ്പെടുന്നു. മമ്മൂട്ടിയോളം മറ്റാരു നടനും അരങ്ങ് തകർക്കാൻ കഴിയില്ലെന്ന് മോഹൻലാൽ പോലും സമ്മതിച്ചിട്ടുണ്ട്. ചരിത്രവേഷങ്ങൾ ചരിത്രാധീതമാകുമ്പോഴും മലയാളികളുടെ സ്മരണകളിൽ എം ടിയുടെ ഭാഷ്യത്തിലെ ചന്തുവും പഴശ്ശി തമ്പുരാനും നിറഞ്ഞു നിൽക്കുകായണ്്. ഇനി വീണ്ടും ഓർക്കാൻ സജീവ് പിള്ളയുടെ മാമാങ്കത്തിലെ ചാവേർ തലവൻ കൂടി..! കാത്തിരിക്കാം ആ വിസമയക്കാഴ്ചക്കായി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP